ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: العاديات   آية:

سورة العاديات - സൂറത്തുൽ ആദിയാത്ത്

من مقاصد السورة:
تحذير الإنسان من الجحود والطمع بتذكيره بالآخرة.
പരലോകത്തെ കുറിച്ച് ഓർമ്മപ്പെടുത്തി കൊണ്ട് സത്യത്തെ നിഷേധിക്കുന്നതിൽ നിന്നും, ഐഹികജീവിതത്തോടുള്ള ആർത്തി വെച്ചുപുലർത്തുന്നതിൽ നിന്നും മനുഷ്യരെ താക്കീത് ചെയ്യുന്നു.

وَالْعٰدِیٰتِ ضَبْحًا ۟ۙ
വേഗതയിൽ സഞ്ചരിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. വളരെ വേഗതയിൽ സഞ്ചരിക്കുന്നത് കാരണത്താൽ അതിൻ്റെ കിതപ്പിൻ്റെ ശബ്ദം കേൾക്കുന്നുണ്ട്.
التفاسير العربية:
فَالْمُوْرِیٰتِ قَدْحًا ۟ۙ
പാറക്കല്ലുകൾക്ക് മുകളിൽ കുളമ്പുകൾ ശക്തമായി ഉരസി തീപ്പൊരി പറപ്പിച്ച് കുതിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.
التفاسير العربية:
فَالْمُغِیْرٰتِ صُبْحًا ۟ۙ
പ്രഭാതത്തിൽ ശത്രുക്കൾക്ക് നേരെ കുതിച്ചു പായുന്ന കുതിരകളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
فَاَثَرْنَ بِهٖ نَقْعًا ۟ۙ
തങ്ങളുടെ ചലനം കൊണ്ട് അവ പൊടിപറത്തിയിരിക്കുന്നു.
التفاسير العربية:
فَوَسَطْنَ بِهٖ جَمْعًا ۟ۙ
അങ്ങനെ തങ്ങളുടെ മേലിരിക്കുന്ന പടയാളിയെയും കൊണ്ട് ശത്രുസംഘത്തിന് നടുവിൽ അത് പ്രവേശിച്ചിരിക്കുന്നു.
التفاسير العربية:
من فوائد الآيات في هذه الصفحة:
• خشية الله سبب في رضاه عن عبده.
* സൃഷ്ടികളിൽ ഏറ്റവും മോശം (ഇസ്ലാമിനെ) നിഷേധിച്ചവരാണ്. അവരിൽ ഏറ്റവും നല്ലവർ (ഇസ്ലാമിൽ) വിശ്വസിച്ചവരും.

• شهادة الأرض على أعمال بني آدم.
* അല്ലാഹുവിനോട് ഭയഭക്തിയുണ്ടാവുക എന്നത് അവനെ അല്ലാഹു തൃപ്തിപ്പെടാനുള്ള കാരണമാണ്.

• الكفار شرّ الخليقة، والمؤمنون خيرها.
* മനുഷ്യരുടെ പ്രവർത്തനങ്ങൾക്ക് ഭൂമി സാക്ഷ്യം പറയും.

اِنَّ الْاِنْسَانَ لِرَبِّهٖ لَكَنُوْدٌ ۟ۚ
തീർച്ചയായും മനുഷ്യൻ അവൻ്റെ രക്ഷിതാവ് അവനിൽ നിന്ന് ആവശ്യപ്പെടുന്ന നന്മയോട് വളരെ നിഷേധാത്മക സമീപനമുള്ളവൻ തന്നെ.
التفاسير العربية:
وَاِنَّهٗ عَلٰی ذٰلِكَ لَشَهِیْدٌ ۟ۚ
താൻ നന്മയോട് വളരെ തടസ്സം കാണിക്കുന്നവനാണ് എന്നതിന് അവൻ സ്വയം തന്നെ സാക്ഷിയാണ്; അത്ര വ്യക്തമാണ് അക്കാര്യം എന്നതിനാൽ അവനത് നിഷേധിക്കുക സാധ്യമല്ല തന്നെ.
التفاسير العربية:
وَاِنَّهٗ لِحُبِّ الْخَیْرِ لَشَدِیْدٌ ۟ؕ
സമ്പത്തിനോടുള്ള അവൻ്റെ കഠിനമായ സ്നേഹം കാരത്താൽ അവൻ പിശുക്കനായി തീർന്നിരിക്കുന്നു.
التفاسير العربية:
اَفَلَا یَعْلَمُ اِذَا بُعْثِرَ مَا فِی الْقُبُوْرِ ۟ۙ
ഐഹിക ജീവിതത്തിൽ വഞ്ചിതനായിട്ടുള്ള ഈ മനുഷ്യൻ മനസ്സിലാക്കുന്നില്ലേ, അല്ലാഹു ഖബ്റുകളിൽ കിടക്കുന്ന മരിച്ചവരെ തിരിച്ചു കൊണ്ടു വരികയും, വിചാരണക്കും പ്രതിഫലത്തിനുമായി അവരെ ഭൂമിയിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്താൽ അവൻ ധരിച്ചു വെച്ചതു പോലെയായിരിക്കില്ല കാര്യമെന്ന്?!
التفاسير العربية:
وَحُصِّلَ مَا فِی الصُّدُوْرِ ۟ۙ
ഹൃദയങ്ങളിൽ ഉണ്ടായിരുന്ന ഉദ്ദേശങ്ങളും വിശ്വാസങ്ങളും മറ്റും പുറത്തു കൊണ്ടു വരപ്പെടുകയും, വ്യക്തമാവുകയും ചെയ്താൽ;
التفاسير العربية:
اِنَّ رَبَّهُمْ بِهِمْ یَوْمَىِٕذٍ لَّخَبِیْرٌ ۟۠
തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമായിരിക്കുകയില്ല. അതിൻ്റെ അടിസ്ഥാനത്തിൽ തന്നെ അവർക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും.
التفاسير العربية:
من فوائد الآيات في هذه الصفحة:
• خطر التفاخر والتباهي بالأموال والأولاد.
* സന്താനങ്ങളെയും സമ്പാദ്യത്തെയും കൊണ്ട് പൊങ്ങച്ചയും പെരുമയും നടിക്കുന്നതിൻ്റെ ഗൗരവം.

• القبر مكان زيارة سرعان ما ينتقل منه الناس إلى الدار الآخرة.
* ഖബ്ർ ഒരു സന്ദർശന സ്ഥലം മാത്രമാണ്; അവിടെ നിന്ന് ജനങ്ങൾ വളരെ വേഗം പരലോക ജീവിതത്തിലേക്ക് നീങ്ങും.

• يوم القيامة يُسْأل الناس عن النعيم الذي أنعم به الله عليهم في الدنيا.
* അന്ത്യനാളിൽ മനുഷ്യർ അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹങ്ങളെ കുറിച്ചും ചോദ്യചെയ്യപ്പെടും.

• الإنسان مجبول على حب المال.
* സമ്പത്തിനോടുള്ള ഇഷ്ടം മനുഷ്യൻ്റെ സൃഷ്ടി പ്രകൃതിയാണ്.

 
ترجمة معاني سورة: العاديات
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق