ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: الواقعة   آية:

سورة الواقعة - സൂറത്തുൽ വാഖിഅഃ

من مقاصد السورة:
بيان أحوال العباد يوم المعاد.
അന്ത്യനാളിൽ മനുഷ്യരുടെ അവസ്ഥകൾ എന്തായിരിക്കുമെന്ന് വിവരിക്കുന്നു.

اِذَا وَقَعَتِ الْوَاقِعَةُ ۟ۙ
അന്ത്യനാൾ സംഭവിച്ചാൽ; അത് സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ല.
التفاسير العربية:
لَیْسَ لِوَقْعَتِهَا كَاذِبَةٌ ۟ۘ
ഇഹലോകത്ത് അതിനെ നിഷേധിച്ചിരുന്നവർ ഉണ്ടായിരുന്നത് പോലെ, അതിനെ നിഷേധിക്കാൻ കഴിയുന്ന ഒരാളും അന്നുണ്ടായിരിക്കുകയില്ല.
التفاسير العربية:
خَافِضَةٌ رَّافِعَةٌ ۟ۙ
ഈ സംഭവം അതിക്രമികളായ (ഇസ്ലാമിനെ) നിഷേധിച്ചവരെ നരകത്തിലേക്ക് താഴ്ത്തുകയും, (ഇസ്ലാമിക) വിശ്വാസികളായ സൂക്ഷ്മത പാലിച്ചവരെ സ്വർഗത്തിലേക്ക് ഉയർത്തുന്നതുമാണ്.
التفاسير العربية:
اِذَا رُجَّتِ الْاَرْضُ رَجًّا ۟ۙ
ഭൂമി ശക്തിയായി കുലുക്കി വിറപ്പിക്കപ്പെടുകയും;
التفاسير العربية:
وَّبُسَّتِ الْجِبَالُ بَسًّا ۟ۙ
പർവ്വതങ്ങൾ ഇടിച്ച് പൊടിയാക്കപ്പെടുകയും;
التفاسير العربية:
فَكَانَتْ هَبَآءً مُّنْۢبَثًّا ۟ۙ
ഇടിച്ച് പൊടിയാക്കപ്പെട്ടതിനാൽ അത് പാറിപ്പറക്കുന്ന -ഉറച്ചു നിൽക്കാത്ത- ധൂളികളായി തീരുകയും ചെയ്താൽ;
التفاسير العربية:
وَّكُنْتُمْ اَزْوَاجًا ثَلٰثَةً ۟ؕ
അന്നേ ദിവസം നിങ്ങൾ മൂന്ന് തരക്കാരായി തീരുകയും ചെയ്താൽ;
التفاسير العربية:
فَاَصْحٰبُ الْمَیْمَنَةِ ۙ۬— مَاۤ اَصْحٰبُ الْمَیْمَنَةِ ۟ؕ
അപ്പോൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഏടുകൾ വലതു കയ്യിൽ സ്വീകരിക്കുന്നവരാണ് വലതു പക്ഷക്കാർ. എത്ര ഉന്നതവും മഹത്തരവുമാണ് അവരുടെ സ്ഥാനം?!
التفاسير العربية:
وَاَصْحٰبُ الْمَشْـَٔمَةِ ۙ۬— مَاۤ اَصْحٰبُ الْمَشْـَٔمَةِ ۟ؕ
തങ്ങളുടെ പ്രവർത്തനങ്ങളുടെ ഏടുകൾ ഇടതു കയ്യിൽ സ്വീകരിക്കുന്നവരാണ് ഇടതു പക്ഷക്കാർ. എത്ര മോശവും നിന്ദ്യവുമാണ് അവരുടെ അവസ്ഥ?!
التفاسير العربية:
وَالسّٰبِقُوْنَ السّٰبِقُوْنَ ۟ۙ
ഇഹലോകത്ത് നന്മകൾ പ്രവർത്തിച്ചു കൊണ്ട് മുന്നേറിയവർ; അവർ തന്നെയാണ് പരലോകത്തും സ്വർഗത്തിൽ പ്രവേശിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരിക്കുന്നവർ.
التفاسير العربية:
اُولٰٓىِٕكَ الْمُقَرَّبُوْنَ ۟ۚ
അവരാകുന്നു അല്ലാഹുവിങ്കൽ സാമീപ്യം നല്കപ്പെട്ടവർ.
التفاسير العربية:
فِیْ جَنّٰتِ النَّعِیْمِ ۟
സുഖാനുഭൂതികളുടെ സ്വർഗത്തോപ്പുകളിൽ. വ്യത്യസ്ത തരം അനുഗ്രഹങ്ങളിൽ അവർ സുഖജീവിതം നയിക്കുന്നതാണ്.
التفاسير العربية:
ثُلَّةٌ مِّنَ الْاَوَّلِیْنَ ۟ۙ
(മുഹമ്മദ് നബി-ﷺ-യുടെ) ഈ സമുദായത്തിലും, (മറ്റു നബിമാരുടെ) മുൻസമുദായങ്ങളിലും പെട്ട ഒരു വിഭാഗം പേരും,
التفاسير العربية:
وَقَلِیْلٌ مِّنَ الْاٰخِرِیْنَ ۟ؕ
അവസാനകാലക്കാരിൽ നിന്ന് വളരെ കുറച്ചു പേരുമാണവർ. (നന്മകളിൽ) മുന്നേറിയ, (അല്ലാഹുവിങ്കൽ) സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവരാണ് അവർ.
التفاسير العربية:
عَلٰی سُرُرٍ مَّوْضُوْنَةٍ ۟ۙ
സ്വർണനൂലു കൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ ആയിരിക്കും (അവർ).
التفاسير العربية:
مُّتَّكِـِٕیْنَ عَلَیْهَا مُتَقٰبِلِیْنَ ۟
ആ കട്ടിലുകളിൽ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും അവർ. അവരിലാർക്കും മറ്റൊരാളെ പിന്നോട് തിരിഞ്ഞു നോക്കേണ്ടി വരില്ല.
التفاسير العربية:
من فوائد الآيات في هذه الصفحة:
• دوام تذكر نعم الله وآياته سبحانه موجب لتعظيم الله وحسن طاعته.
* അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും എപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത് അല്ലാഹുവിനെ ആദരിക്കുന്നതിനും, അവനെ നല്ല രൂപത്തിൽ അനുസരിക്കുന്നതിനും പ്രേരിപ്പിക്കും.

• انقطاع تكذيب الكفار بمعاينة مشاهد القيامة.
* അന്ത്യനാൾ കണ്മുന്നിൽ വീക്ഷിക്കുന്നതോടെ (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ നിഷേധം അവസാനിപ്പിക്കും.

• تفاوت درجات أهل الجنة بتفاوت أعمالهم.
* സ്വർഗക്കാരുടെ സ്ഥാനങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും.

یَطُوْفُ عَلَیْهِمْ وِلْدَانٌ مُّخَلَّدُوْنَ ۟ۙ
അവരെ സേവിക്കുന്നതിനായി ചെറുപ്രായമുള്ള കുട്ടികൾ അവർക്ക് ചുറ്റുമുണ്ടായിരിക്കും; അവർക്ക് ഒരിക്കലും വാർദ്ധക്യമോ നാശമോ ബാധിക്കുകയില്ല.
التفاسير العربية:
بِاَكْوَابٍ وَّاَبَارِیْقَ ۙ۬— وَكَاْسٍ مِّنْ مَّعِیْنٍ ۟ۙ
പിടികളില്ലാത്ത കോപ്പകളും, പിടിയുള്ള കൂജകളും, സ്വർഗത്തിൽ അവസാനമില്ലാതെ ഒഴുകുന്ന മദ്യക്കോപ്പകളുമായി.
التفاسير العربية:
لَّا یُصَدَّعُوْنَ عَنْهَا وَلَا یُنْزِفُوْنَ ۟ۙ
അത് ഇഹലോകത്തെ മദ്യം പോലെയല്ല. അത് കുടിച്ചവർക്ക് തലവേദനയോ, ബുദ്ധിക്ക് അസ്ഥിരതയോ സംഭവിക്കില്ല.
التفاسير العربية:
وَفَاكِهَةٍ مِّمَّا یَتَخَیَّرُوْنَ ۟ۙ
ഈ ബാലന്മാർ സ്വർഗവാസികൾ തിരഞ്ഞെടുത്ത പഴവർഗങ്ങളുമായി അവർക്ക് ചുറ്റും നടന്നു കൊണ്ടിരിക്കും.
التفاسير العربية:
وَلَحْمِ طَیْرٍ مِّمَّا یَشْتَهُوْنَ ۟ؕ
അവരുടെ മനസ്സുകൾ കൊതിക്കുന്ന രുചിയുള്ള പക്ഷി മാംസവും കൊണ്ട് അവർക്ക് ചുറ്റും ആ ബാലന്മാർ ചുറ്റിത്തിരിയും.
التفاسير العربية:
وَحُوْرٌ عِیْنٌ ۟ۙ
വിടർന്ന കണ്ണുകളുള്ള, സുന്ദരികളായ തരുണികൾ അവർക്കുണ്ടായിരിക്കും.
التفاسير العربية:
كَاَمْثَالِ اللُّؤْلُو الْمَكْنُوْنِ ۟ۚ
ചിപ്പികളിൽ സൂക്ഷിക്കപ്പെട്ട മുത്തു പോലെയുള്ളവർ.
التفاسير العربية:
جَزَآءً بِمَا كَانُوْا یَعْمَلُوْنَ ۟
അവർ ഇഹലോകത്ത് ചെയ്തു കൊണ്ടിരുന്ന സൽകർമ്മങ്ങളുടെ ഫലമായി കൊണ്ടാണ് (അവർക്ക് അതെല്ലാം നൽകപ്പെടുന്നത്).
التفاسير العربية:
لَا یَسْمَعُوْنَ فِیْهَا لَغْوًا وَّلَا تَاْثِیْمًا ۟ۙ
വൃത്തികെട്ട വാക്കുകളോ, ആക്ഷേപം നിറഞ്ഞ സംസാരമോ അവർക്കവിടെ കേൾക്കേണ്ടി വരികയില്ല.
التفاسير العربية:
اِلَّا قِیْلًا سَلٰمًا سَلٰمًا ۟
മലക്കുകൾ സലാം പറഞ്ഞു കൊണ്ട് അഭിവാദ്യം ചെയ്യുന്നതും, അവർ പരസ്പരം നടത്തുന്ന അഭിവാദ്യങ്ങളുമല്ലാതെ അവരവിടെ കേൾക്കുകയില്ല.
التفاسير العربية:
وَاَصْحٰبُ الْیَمِیْنِ ۙ۬— مَاۤ اَصْحٰبُ الْیَمِیْنِ ۟ؕ
തങ്ങളുടെ (പ്രവർത്തനങ്ങളുടെ) ഗ്രന്ഥം വലതുകൈകളിൽ ലഭിക്കുന്ന വലതുപക്ഷക്കാർ; എത്ര മഹത്തരമാണ് അല്ലാഹുവിങ്കൽ അവർക്കുള്ള സ്ഥാനവും പദവിയും.
التفاسير العربية:
فِیْ سِدْرٍ مَّخْضُوْدٍ ۟ۙ
മുള്ളുകൾ മുറിച്ചു നീക്കപ്പെട്ട, ഒരു ഉപദ്രവവും ഉണ്ടാക്കാത്ത ഇലന്തമരവും,
التفاسير العربية:
وَّطَلْحٍ مَّنْضُوْدٍ ۟ۙ
അടുക്കടുക്കായി കുലകളുള്ള വാഴപഴങ്ങളും,
التفاسير العربية:
وَّظِلٍّ مَّمْدُوْدٍ ۟ۙ
ഒരിക്കലും അവസാനിക്കാത്ത, വിശാലമായ തണലും,
التفاسير العربية:
وَّمَآءٍ مَّسْكُوْبٍ ۟ۙ
ഒരിക്കലും നിൽക്കാതെ, ഒഴുകി കൊണ്ടിരിക്കുന്ന വെള്ളവും,
التفاسير العربية:
وَّفَاكِهَةٍ كَثِیْرَةٍ ۟ۙ
അവസാനിക്കാത്ത, ധാരാളം പഴവർഗങ്ങളും,
التفاسير العربية:
لَّا مَقْطُوْعَةٍ وَّلَا مَمْنُوْعَةٍ ۟ۙ
ഇതെല്ലാം അവർക്ക് അവസാനിക്കാതെ നൽകപ്പെട്ടു കൊണ്ടിരിക്കും. അതിന് പ്രത്യേകം വിളവെടുപ്പു കാലമില്ല. അവർ ഉദ്ദേശിക്കുന്ന സമയത്ത് ഒരു തടസ്സവും ഉദ്ദേശിച്ചത് ലഭിക്കുന്നതിൽ അവർക്ക് ഉണ്ടാവുകയില്ല.
التفاسير العربية:
وَّفُرُشٍ مَّرْفُوْعَةٍ ۟ؕ
കട്ടിലുകൾക്ക് മീതെ വിരിക്കപ്പെട്ടിട്ടുള്ള, ഉയർന്ന മെത്തകളും.
التفاسير العربية:
اِنَّاۤ اَنْشَاْنٰهُنَّ اِنْشَآءً ۟ۙ
മുൻപ് പ്രസ്താവിക്കപ്പെട്ട സ്വർഗസ്ത്രീകള പരിചിതമല്ലാത്ത രൂപത്തിൽ നാം ഉണ്ടാക്കിയിരിക്കുന്നു.
التفاسير العربية:
فَجَعَلْنٰهُنَّ اَبْكَارًا ۟ۙ
അവരെ നാം കന്യകളാക്കിയിരിക്കുന്നു; ഒരാളും അവരെ ഒരിക്കൽ പോലും സ്പർശിച്ചിട്ടില്ല.
التفاسير العربية:
عُرُبًا اَتْرَابًا ۟ۙ
അവരുടെ ഇണകൾക്ക് സ്നേഹവതികളായ, സമപ്രായക്കാരായവർ.
التفاسير العربية:
لِّاَصْحٰبِ الْیَمِیْنِ ۟ؕ۠
സൗഭാഗ്യത്തിൻ്റെ അടയാളമായി വലതു ഭാഗത്തേക്ക് സ്വീകരിച്ചാനയിക്കപ്പെടുന്ന വലതു പക്ഷക്കാർക്ക് വേണ്ടിയാകുന്നു നാം അവരെ സൃഷ്ടിച്ചിരിക്കുന്നത്.
التفاسير العربية:
ثُلَّةٌ مِّنَ الْاَوَّلِیْنَ ۟ۙ
പൂർവ്വികരായ നബിമാരുടെ സമൂഹങ്ങളിൽ നിന്ന് ഒരു വിഭാഗമാകുന്നു അവർ.
التفاسير العربية:
وَثُلَّةٌ مِّنَ الْاٰخِرِیْنَ ۟ؕ
മുഹമ്മദ് നബി -ﷺ- യുടെ സമുദായത്തിൽ നിന്ന് ഒരു വിഭാഗവുമത്രെ അവർ. അവരാകുന്നു അവസാനത്തെ സമുദായം.
التفاسير العربية:
وَاَصْحٰبُ الشِّمَالِ ۙ۬— مَاۤ اَصْحٰبُ الشِّمَالِ ۟ؕ
തങ്ങളുടെ (പ്രവർത്തനങ്ങളുടെ) ഗ്രന്ഥം ഇടതുകൈകളിൽ ലഭിക്കുന്ന ഇടതുപക്ഷക്കാർ; എത്ര മോശമാണ് അവരുടെ അവസ്ഥയും പര്യവസാനവും.
التفاسير العربية:
فِیْ سَمُوْمٍ وَّحَمِیْمٍ ۟ۙ
തുളച്ചു കയറുന്ന ഉഷ്ണകാറ്റിലും, ചുട്ടുതിളക്കുന്ന വെള്ളത്തിലും (ആയിരിക്കും അവർ).
التفاسير العربية:
وَّظِلٍّ مِّنْ یَّحْمُوْمٍ ۟ۙ
കറുത്തിരണ്ട പുകയുടെ തണലിലും.
التفاسير العربية:
لَّا بَارِدٍ وَّلَا كَرِیْمٍ ۟
നല്ല (സുഖമുള്ള) കാറ്റോ, കാണാൻ ഭംഗിയുള്ളതോ അല്ല (അത്).
التفاسير العربية:
اِنَّهُمْ كَانُوْا قَبْلَ ذٰلِكَ مُتْرَفِیْنَ ۟ۚۖ
അവർ എത്തിച്ചേർന്നിട്ടുള്ള ഈ ശിക്ഷയിൽ അകപ്പെടുന്നതിന് മുൻപ് ഇഹലോകത്ത് സുഖലോലുപരായി ജീവിച്ചിരുന്നവരായിരുന്നു അവർ. തങ്ങളുടെ ദേഹേഛകൾ നേടിയെടുക്കുകയല്ലാതെ മറ്റൊരു ചിന്ത അവർക്കില്ലായിരുന്നു.
التفاسير العربية:
وَكَانُوْا یُصِرُّوْنَ عَلَی الْحِنْثِ الْعَظِیْمِ ۟ۚ
അല്ലാഹുവിനെ നിഷേധിക്കുന്നതിലും, അവന് പുറമെ വിഗ്രഹങ്ങളെ ആരാധിക്കുന്നതിലും, ഉറച്ചു നിൽക്കുന്നവരായിരുന്നു അവർ.
التفاسير العربية:
وَكَانُوْا یَقُوْلُوْنَ ۙ۬— اَىِٕذَا مِتْنَا وَكُنَّا تُرَابًا وَّعِظَامًا ءَاِنَّا لَمَبْعُوْثُوْنَ ۟ۙ
അവർ പുനരുത്ഥാനത്തെ നിഷേധിക്കുകയും, അതിനെ പരിഹസിച്ചും, ഒരിക്കലും അത് സംഭവിക്കില്ലെന്ന ഭാവേനയും പറയുമായിരുന്നു: നാം മരിക്കുകയും, മണ്ണും ജീർണ്ണിച്ച എല്ലുമായി തീരുകയും ചെയ്തതിന് ശേഷം നാം ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയോ?!
التفاسير العربية:
اَوَاٰبَآؤُنَا الْاَوَّلُوْنَ ۟
നമുക്ക് മുൻപ് മരണപ്പെട്ടു പോയ നമ്മുടെ പൂർവ്വികരായ പിതാക്കളും പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?!
التفاسير العربية:
قُلْ اِنَّ الْاَوَّلِیْنَ وَالْاٰخِرِیْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് പറയുക: തീർച്ചയായും ജനങ്ങളിൽ ആദ്യകാലക്കാരും പിൽക്കാലക്കാരുമെല്ലാം,
التفاسير العربية:
لَمَجْمُوْعُوْنَ ۙ۬— اِلٰی مِیْقَاتِ یَوْمٍ مَّعْلُوْمٍ ۟
അവരെല്ലാം അന്ത്യനാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി ഒരുമിച്ചു കൂട്ടപ്പെടുന്നതാകുന്നു; യാതൊരു സംശയവും അക്കാര്യത്തിലില്ല.
التفاسير العربية:
من فوائد الآيات في هذه الصفحة:
• العمل الصالح سبب لنيل النعيم في الآخرة.
* സൽകർമ്മങ്ങൾ പ്രവർത്തിക്കുക എന്നത് പരലോകത്ത് സുഖാനുഗ്രഹങ്ങൾ നേടിയെടുക്കാനുള്ള കാരണമാണ്.

• الترف والتنعم من أسباب الوقوع في المعاصي.
* സുഖാഢംഭരങ്ങളിലും സുഖസൗകര്യങ്ങളിലും രമിക്കുക എന്നത് തിന്മകളിൽ വീണു പോകാനുള്ള കാരണങ്ങളിൽ ഒന്നാണ്.

• خطر الإصرار على الذنب.
* തിന്മകളിൽ തുടർന്നു പോകുന്നതിൻ്റെ ഗൗരവം.

ثُمَّ اِنَّكُمْ اَیُّهَا الضَّآلُّوْنَ الْمُكَذِّبُوْنَ ۟ۙ
പിന്നീട് നിങ്ങൾ -പുനരുത്ഥാനത്തെ നിഷേധിക്കുകയും, അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് തെറ്റിപ്പോവുകയും ചെയ്ത നിങ്ങൾ- ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സക്ഖൂം എന്ന വൃക്ഷത്തിൻ്റെ ഫലങ്ങൾ ഭക്ഷിക്കുക തന്നെ ചെയ്യുന്നതാണ്. ഏറ്റവും ഉപദ്രവകരവും മ്ലേഛവുമായ ഫലമത്രെ അത്.
التفاسير العربية:
لَاٰكِلُوْنَ مِنْ شَجَرٍ مِّنْ زَقُّوْمٍ ۟ۙ
പിന്നീട് നിങ്ങൾ -പുനരുത്ഥാനത്തെ നിഷേധിക്കുകയും, അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് തെറ്റിപ്പോവുകയും ചെയ്ത നിങ്ങൾ- ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സക്ഖൂം എന്ന വൃക്ഷത്തിൻ്റെ ഫലങ്ങൾ ഭക്ഷിക്കുക തന്നെ ചെയ്യുന്നതാണ്. ഏറ്റവും ഉപദ്രവകരവും മ്ലേഛവുമായ ഫലമത്രെ അത്.
التفاسير العربية:
فَمَالِـُٔوْنَ مِنْهَا الْبُطُوْنَ ۟ۚ
ആ കയ്പ്പേറിയ മരത്തിൽ നിന്ന് ഭക്ഷിച്ച് നിങ്ങളുടെ കാലിവയറുകൾ നിങ്ങൾ നിറക്കുന്നവരാകുന്നു.
التفاسير العربية:
فَشٰرِبُوْنَ عَلَیْهِ مِنَ الْحَمِیْمِ ۟ۚ
അതോടൊപ്പം കടുത്ത ചൂടുള്ള, തിളച്ചു പൊള്ളുന്ന വെള്ളം കുടിക്കുന്നവരുമാകുന്നു.
التفاسير العربية:
فَشٰرِبُوْنَ شُرْبَ الْهِیْمِ ۟ؕ
രോഗബാധ കാരണത്താൽ ദാഹമവസാനിക്കാതെ, ആർത്തിയോടെ വെള്ളം കുടിക്കുന്ന ഒട്ടകത്തെ പോലെ നിങ്ങളത് ധാരാളമായി കുടിക്കുന്നതാണ്.
التفاسير العربية:
هٰذَا نُزُلُهُمْ یَوْمَ الدِّیْنِ ۟ؕ
ഈ പറയപ്പെട്ട കയ്പ്പേറിയ ഭക്ഷണവും, തിളച്ചു മറിയുന്ന വെള്ളവുമായിരിക്കും പ്രതിഫലനാളിൽ അവരെ വരവേൽക്കുക.
التفاسير العربية:
نَحْنُ خَلَقْنٰكُمْ فَلَوْلَا تُصَدِّقُوْنَ ۟
പുനരുത്ഥാനത്തെ നിഷേധിക്കുന്നവരേ! അസ്തിത്വമേ ഇല്ലാതിരുന്ന നിങ്ങളെ ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചവൻ നാമാകുന്നു. അപ്പോൾ നിങ്ങളുടെ മരണ ശേഷം (ഒരിക്കൽ കൂടി) നിങ്ങളെ നാം പുനരുജ്ജീവിപ്പിക്കുമെന്നത് എന്തു കൊണ്ട് നിങ്ങൾക്ക് സത്യപ്പെടുത്തി കൂടാ?!
التفاسير العربية:
اَفَرَءَیْتُمْ مَّا تُمْنُوْنَ ۟ؕ
അല്ലയോ ജനങ്ങളേ! അപ്പോൾ നിങ്ങളുടെ ഇണകളുടെ ഗർഭാശയങ്ങളിൽ നിങ്ങൾ നിക്ഷേപിക്കുന്ന ശുക്ലത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
التفاسير العربية:
ءَاَنْتُمْ تَخْلُقُوْنَهٗۤ اَمْ نَحْنُ الْخٰلِقُوْنَ ۟
നിങ്ങളാണോ അത് സൃഷ്ടിച്ചത്?! അതല്ല, നാമാണോ അത് സൃഷ്ടിക്കുന്നവൻ?!
التفاسير العربية:
نَحْنُ قَدَّرْنَا بَیْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوْقِیْنَ ۟ۙ
നാം നിങ്ങൾക്കിടയിൽ മരണം കണക്കാക്കിയിരിക്കുന്നു. നിങ്ങളിൽ ഓരോരുത്തർക്കും നിർണ്ണിതമായ ഒരു അവധിയുണ്ട്. അത് നേരത്തെയാവുകയോ വൈകുകയോ ചെയ്യില്ല. നാമാകട്ടെ ഒരിക്കലും അശക്തനാവുകയുമില്ല;
التفاسير العربية:
عَلٰۤی اَنْ نُّبَدِّلَ اَمْثَالَكُمْ وَنُنْشِئَكُمْ فِیْ مَا لَا تَعْلَمُوْنَ ۟
നിങ്ങൾക്കറിവുള്ള സൃഷ്ടിപ്പും രൂപവും മാറ്റം വരുത്താനും, നിങ്ങൾക്കറിയാത്ത സൃഷ്ടിപ്പിലും രൂപത്തിലും നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുവാനും (നാം അശകതനല്ല).
التفاسير العربية:
وَلَقَدْ عَلِمْتُمُ النَّشْاَةَ الْاُوْلٰی فَلَوْلَا تَذَكَّرُوْنَ ۟
എങ്ങനെയാണ് നാം നിങ്ങളെ ആദ്യ തവണ സൃഷ്ടിച്ചതെന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ട്. അങ്ങനെ ആദ്യ തവണ നിങ്ങളെ സൃഷ്ടിച്ചവന് മരണശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നത് നിങ്ങൾ പരിഗണിക്കുകയും, അറിയുകയും ചെയ്യുന്നില്ലേ?!
التفاسير العربية:
اَفَرَءَیْتُمْ مَّا تَحْرُثُوْنَ ۟ؕ
ഭൂമിയിൽ നിങ്ങൾ വിതറിയ വിത്തുകളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
التفاسير العربية:
ءَاَنْتُمْ تَزْرَعُوْنَهٗۤ اَمْ نَحْنُ الزّٰرِعُوْنَ ۟
ആ വിതറിയ വിത്തുകളെ മുളപ്പിക്കുന്നത് നിങ്ങളാണോ?! അതല്ല, നാമാണോ അത് മുളപ്പിക്കുന്നത്?!
التفاسير العربية:
لَوْ نَشَآءُ لَجَعَلْنٰهُ حُطَامًا فَظَلْتُمْ تَفَكَّهُوْنَ ۟
ആ വിളവ് തുരുമ്പാക്കി മാറ്റണമെന്ന് നാം ഉദ്ദേശിച്ചിരുന്നെങ്കിൽ, അത് പാകമാവുകയും വിളവെടുക്കാനാവുകയും ചെയ്യുമ്പോൾ അപ്രകാരം നാം അതിനെ തുരുമ്പാക്കി മാറ്റുമായിരുന്നു. അതിനെന്തു സംഭവിച്ചുവെന്ന് അത്ഭുതം കൂറി നിൽക്കുക (മാത്രമേ) നിങ്ങൾക്ക് കഴിയൂ.
التفاسير العربية:
اِنَّا لَمُغْرَمُوْنَ ۟ۙ
നിങ്ങൾ പറയും: നാം ചിലവഴിച്ചതെല്ലാം നഷ്ടത്തിലായി. നാം ശിക്ഷിക്കപ്പെട്ടിരിക്കുന്നു.
التفاسير العربية:
بَلْ نَحْنُ مَحْرُوْمُوْنَ ۟
അല്ല, നാം ഉപജീവനം തടയപ്പെട്ടവരാകുന്നു.
التفاسير العربية:
اَفَرَءَیْتُمُ الْمَآءَ الَّذِیْ تَشْرَبُوْنَ ۟ؕ
ദാഹിച്ചാൽ നിങ്ങളെടുത്തു കുടിക്കുന്ന വെള്ളത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
التفاسير العربية:
ءَاَنْتُمْ اَنْزَلْتُمُوْهُ مِنَ الْمُزْنِ اَمْ نَحْنُ الْمُنْزِلُوْنَ ۟
ആകാശത്തുള്ള കാർമേഘങ്ങളിൽ നിന്ന് നിങ്ങളാണോ അത് ഇറക്കിയത്?! അതല്ല, നാമാണോ അത് ഇറക്കി തന്നത്?!
التفاسير العربية:
لَوْ نَشَآءُ جَعَلْنٰهُ اُجَاجًا فَلَوْلَا تَشْكُرُوْنَ ۟
ആ വെള്ളം കടുത്ത ഉപ്പുള്ളതാക്കി മാറ്റുവാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. കുടിക്കാനോ കാലികൾക്ക് നൽകാനോ അതുപകരിക്കാതെയാകും. എന്നിരിക്കെ നിങ്ങളോടുള്ള കാരുണ്യമായി, ശുദ്ധജലം ഇറക്കിത്തന്ന അല്ലാഹുവിനോട് നിങ്ങൾ നന്ദി കാണിക്കാത്തതെന്താണ്?!
التفاسير العربية:
اَفَرَءَیْتُمُ النَّارَ الَّتِیْ تُوْرُوْنَ ۟ؕ
നിങ്ങളുടെ ആവശ്യങ്ങൾക്കായി നിങ്ങൾ ഉണ്ടാക്കുന്ന തീയിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?!
التفاسير العربية:
ءَاَنْتُمْ اَنْشَاْتُمْ شَجَرَتَهَاۤ اَمْ نَحْنُ الْمُنْشِـُٔوْنَ ۟
തീ കത്തിക്കാൻ ഉപയോഗിക്കുന്ന വൃക്ഷങ്ങൾ നിങ്ങളാണോ ഉണ്ടാക്കിയത്?! അല്ല, നാമാണോ നിങ്ങളോടുള്ള അനുകമ്പയായി അത് ഉണ്ടാക്കി നൽകിയത്?!
التفاسير العربية:
نَحْنُ جَعَلْنٰهَا تَذْكِرَةً وَّمَتَاعًا لِّلْمُقْوِیْنَ ۟ۚ
(ഭൂമിയിലെ) ഈ തീയിനെ, നരകത്തെ കുറിച്ച് നിങ്ങൾക്കൊരു ഓർമ്മപ്പെടുത്തലാക്കിയിരിക്കുന്നു. നിങ്ങളിലെ യാത്രക്കാർക്ക് അതൊരു ഉപകാരമാക്കിയും നാം നിശ്ചയിച്ചിരിക്കുന്നു.
التفاسير العربية:
فَسَبِّحْ بِاسْمِ رَبِّكَ الْعَظِیْمِ ۟
അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ അങ്ങ് മഹാനായ അങ്ങയുടെ രക്ഷിതാവിനെ അവന് യോജ്യമല്ലാത്തവയിൽ നിന്ന് പരിശുദ്ധപ്പെടുത്തുക.
التفاسير العربية:
فَلَاۤ اُقْسِمُ بِمَوٰقِعِ النُّجُوْمِ ۟ۙ
അല്ലാഹു നക്ഷത്രങ്ങളുടെ മണ്ഡലങ്ങൾ കൊണ്ടും, അസ്തമസ്ഥാനങ്ങൾ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
وَاِنَّهٗ لَقَسَمٌ لَّوْ تَعْلَمُوْنَ عَظِیْمٌ ۟ۙ
തീർച്ചയായും നക്ഷത്രങ്ങളുടെ അസ്തമസ്ഥാനങ്ങൾ കൊണ്ടുള്ള ഈ ശപഥം വളരെ ഗൗരവതരം തന്നെയാണ് -അതിൻ്റെ ഗൗരവം നിങ്ങൾക്കറിയുമെങ്കിൽ-. കാരണം എണ്ണിക്കണക്കാക്കുവാൻ കഴിയാത്തത്ര ദൃഷ്ടാന്തങ്ങളും ഗുണപാഠങ്ങളും അതിലുണ്ട്.
التفاسير العربية:
من فوائد الآيات في هذه الصفحة:
• دلالة الخلق الأول على سهولة البعث ظاهرة.
* എല്ലാത്തിനെയും മുൻമാതൃകയില്ലാതെ അല്ലാഹു ആദ്യതവണ സൃഷ്ടിച്ചു എന്നതിൽ മരണ ശേഷമുള്ള പുനരുത്ഥാനം വളരെ എളുപ്പമാണെന്നതിന് പ്രകടമായ തെളിവാണ്.

• إنزال الماء وإنبات الأرض والنار التي ينتفع بها الناس نعم تقتضي من الناس شكرها لله، فالله قادر على سلبها متى شاء.
* ആകാശത്ത് നിന്ന് മഴവെള്ളം ഇറക്കി തന്നതിലും, ഭൂമിയിൽ സസ്യങ്ങൾ മുളപ്പിച്ചു തന്നതിലും, ജനങ്ങൾക്ക് ഉപകാരപ്രദമായി തീ സൃഷ്ടിച്ചതിലുമെല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളുണ്ട്. അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കാൻ അവയെല്ലാം മനുഷ്യനെ പ്രേരിപ്പിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാൽ അതെല്ലാം എടുത്തു മാറ്റാൻ അവൻ കഴിവുള്ളവനാണ്.

• الاعتقاد بأن للكواكب أثرًا في نزول المطر كُفْرٌ، وهو من عادات الجاهلية.
* നക്ഷത്രങ്ങൾക്ക് മഴ പെയ്യിക്കുന്നതിൽ സ്വാധീനമുണ്ടെന്ന വിശ്വാസം അല്ലാഹുവിലുള്ള നിഷേധമാണ്. ജാഹിലിയ്യഃ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങളിൽ ഒന്നായിരുന്നു അത്.

اِنَّهٗ لَقُرْاٰنٌ كَرِیْمٌ ۟ۙ
അല്ലയോ ജനങ്ങളേ! നിങ്ങൾക്ക് മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെടുന്ന ഈ ഖുർആൻ ആദരണീയമായ ഒരു ഖുർആൻ (പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം) തന്നെയാകുന്നു. അത്ര മഹത്തരമായ നന്മകൾ അത് ഉൾക്കൊള്ളുന്നുണ്ട്.
التفاسير العربية:
فِیْ كِتٰبٍ مَّكْنُوْنٍ ۟ۙ
ജനങ്ങളുടെ കണ്ണെത്താതെ സംരക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്. ലൗഹുൽ മഹ്ഫൂദ്വ് ആണ് ഉദ്ദേശം.
التفاسير العربية:
لَّا یَمَسُّهٗۤ اِلَّا الْمُطَهَّرُوْنَ ۟ؕ
തിന്മകളിൽ നിന്നും ന്യൂനതകളിൽ നിന്നും പരിശുദ്ധരായ മലക്കുകളല്ലാതെ അത് സ്പർശിക്കുകയില്ല.
التفاسير العربية:
تَنْزِیْلٌ مِّنْ رَّبِّ الْعٰلَمِیْنَ ۟
സൃഷ്ടികളുടെയെല്ലാം രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ടതാകുന്നു ഇത്.
التفاسير العربية:
اَفَبِهٰذَا الْحَدِیْثِ اَنْتُمْ مُّدْهِنُوْنَ ۟ۙ
അല്ലയോ ബഹുദൈവാരാധകരേ! അപ്പോൾ ഈ സംസാരത്തെയാണോ നിങ്ങൾ നിഷേധിക്കുന്നത്?! ഇതാണോ നിങ്ങൾ സത്യപ്പെടുത്താതിരിക്കുന്നത്?!
التفاسير العربية:
وَتَجْعَلُوْنَ رِزْقَكُمْ اَنَّكُمْ تُكَذِّبُوْنَ ۟
അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക എന്നത് അവനെ നിഷേധിക്കാനുള്ള വഴിയാക്കുകയാണോ നിങ്ങൾ?! (അല്ലാഹു ഇറക്കി തന്ന) മഴ നക്ഷത്രങ്ങളിലേക്ക് നിങ്ങൾ ചേർത്തുന്നു. 'ഇന്നയിന്ന നക്ഷത്രത്തിനാൽ ഞങ്ങൾക്ക് മഴ ലഭിച്ചു' എന്ന് നിങ്ങൾ പറയുകയും ചെയ്യുന്നു.
التفاسير العربية:
فَلَوْلَاۤ اِذَا بَلَغَتِ الْحُلْقُوْمَ ۟ۙ
എന്നാൽ ആത്മാവ് തൊണ്ടക്കുഴിയിൽ എത്തിയാൽ എന്തു കൊണ്ടാണ് (നിങ്ങൾക്കതിനെ പിടിച്ചു നിർത്താനാകാത്തത്)?
التفاسير العربية:
وَاَنْتُمْ حِیْنَىِٕذٍ تَنْظُرُوْنَ ۟ۙ
അന്നേരം നിങ്ങളുടെ മുന്നിൽ മരണാസന്നനായി കിടക്കുന്ന വ്യക്തിയെ നിങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു.
التفاسير العربية:
وَنَحْنُ اَقْرَبُ اِلَیْهِ مِنْكُمْ وَلٰكِنْ لَّا تُبْصِرُوْنَ ۟
നമ്മുടെ അറിവിനാലും ശക്തിയാലും മലക്കുകളുടെ സാന്നിധ്യത്തിനാലും നാമാണ് നിങ്ങളുടെ മുന്നിലെ മരണാസന്നനായ വ്യക്തിയോട് നിങ്ങളെക്കാൾ അടുത്തുള്ളത്. എന്നാൽ നിങ്ങൾ ആ മലക്കുകളെ കാണുന്നില്ല.
التفاسير العربية:
فَلَوْلَاۤ اِنْ كُنْتُمْ غَیْرَ مَدِیْنِیْنَ ۟ۙ
അപ്പോൾ നിങ്ങൾ ജൽപ്പിക്കുന്നത് പോലെ, പുനരുജ്ജീവിപ്പിക്കപ്പെടുകയോ, പ്രവർത്തനങ്ങൾക്ക് തക്ക പ്രതിഫലം നൽകപ്പെടുകയോ ചെയ്യുന്നവരല്ല നിങ്ങളെങ്കിൽ;
التفاسير العربية:
تَرْجِعُوْنَهَاۤ اِنْ كُنْتُمْ صٰدِقِیْنَ ۟
നിങ്ങളുടെ മുന്നിൽ മരണാസന്നനായ കിടക്കുന്ന വ്യക്തിയുടെ ആത്മാവ് എന്തേ നിങ്ങൾക്ക് തിരിച്ചു വെക്കാൻ കഴിയുന്നില്ല?! നിങ്ങൾക്കൊരിക്കലും അതിന് സാധിക്കുകയില്ല.
التفاسير العربية:
فَاَمَّاۤ اِنْ كَانَ مِنَ الْمُقَرَّبِیْنَ ۟ۙ
അപ്പോൾ മരണപ്പെട്ട ഈ വ്യക്തി നന്മകളിലേക്ക് മുന്നേറിയിരുന്നവനായിരുന്നെങ്കിൽ;
التفاسير العربية:
فَرَوْحٌ وَّرَیْحَانٌ ۙ۬— وَّجَنَّتُ نَعِیْمٍ ۟
അവന് ആശ്വാസമുണ്ട്; ഇനി ക്ഷീണമില്ല. വിശിഷ്ടമായ ഉപജീവനവും, അല്ലാഹുവിൻ്റെ കാരുണ്യവുമുണ്ട്. ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന സുഖാനുഗ്രഹങ്ങളുടെ സ്വർഗമുണ്ട്.
التفاسير العربية:
وَاَمَّاۤ اِنْ كَانَ مِنْ اَصْحٰبِ الْیَمِیْنِ ۟ۙ
എന്നാൽ ഈ മരിച്ച വ്യക്തി വലതുപക്ഷക്കാരിൽ പെട്ടവനാണെങ്കിൽ അവൻ്റെ കാര്യത്തിൽ നീ വ്യസനിക്കേണ്ടതില്ല. അവർക്ക് പരിപൂർണ്ണ നിർഭയത്വവും രക്ഷയുമുണ്ട്.
التفاسير العربية:
فَسَلٰمٌ لَّكَ مِنْ اَصْحٰبِ الْیَمِیْنِ ۟
എന്നാൽ ഈ മരിച്ച വ്യക്തി വലതുപക്ഷക്കാരിൽ പെട്ടവനാണെങ്കിൽ അവൻ്റെ കാര്യത്തിൽ നീ വ്യസനിക്കേണ്ടതില്ല. അവർക്ക് പരിപൂർണ്ണ നിർഭയത്വവും രക്ഷയുമുണ്ട്.
التفاسير العربية:
وَاَمَّاۤ اِنْ كَانَ مِنَ الْمُكَذِّبِیْنَ الضَّآلِّیْنَ ۟ۙ
എന്നാൽ ഈ മരിച്ച വ്യക്തി അല്ലാഹുവിൻ്റെ ദൂതർ കൊണ്ടു വന്ന മതത്തെ കളവാക്കുകയും, നേരായ മാർഗത്തിൽ (ഇസ്ലാമിൽ) നിന്ന് വഴി തെറ്റുകയും ചെയ്തവനാണെങ്കിൽ;
التفاسير العربية:
فَنُزُلٌ مِّنْ حَمِیْمٍ ۟ۙ
അവന് ലഭിക്കാൻ പോകുന്ന സ്വീകരണം കടുത്ത ചൂടുള്ള, ചുട്ടു തിളക്കുന്ന വെള്ളമായിരിക്കും.
التفاسير العربية:
وَّتَصْلِیَةُ جَحِیْمٍ ۟
ചുട്ടെരിക്കുന്ന നരകത്തിൽ കടന്നെരിയലും അവനുണ്ട്.
التفاسير العربية:
اِنَّ هٰذَا لَهُوَ حَقُّ الْیَقِیْنِ ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! നാം നിനക്കീ പറഞ്ഞു തന്നത് തന്നെയാണ് ഒരു സംശയവുമില്ലാത്ത, ഉറപ്പായ യാഥാർത്ഥ്യം.
التفاسير العربية:
فَسَبِّحْ بِاسْمِ رَبِّكَ الْعَظِیْمِ ۟۠
അതിനാൽ നീ നിൻ്റെ മഹാനായ രക്ഷിതാവിൻ്റെ നാമം എല്ലാ കുറവുകളിൽ നിന്നും പരിശുദ്ധപ്പെടുത്തുകയും, അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക.
التفاسير العربية:
من فوائد الآيات في هذه الصفحة:
• شدة سكرات الموت وعجز الإنسان عن دفعها.
* മരണാസന്ന വേളയുടെ കാഠിന്യവും, മരണത്തെ തടുത്തു നിർത്താൻ മനുഷ്യൻ അശക്തനാണെന്നതും.

• الأصل أن البشر لا يرون الملائكة إلا إن أراد الله لحكمة.
* മലക്കുകളെ മനുഷ്യർക്ക് കാണാൻ കഴിയില്ലെന്നതാണ് പൊതുനിയമം. എന്നാൽ അല്ലാഹു ഉദ്ദേശിച്ച ചില കാരണങ്ങളാൽ ചിലപ്പോൾ -അല്ലാഹു ഉദ്ദേശിച്ചാൽ- കാണാൻ കഴിഞ്ഞേക്കാം.

• أسماء الله (الأول، الآخر، الظاهر، الباطن) تقتضي تعظيم الله ومراقبته في الأعمال الظاهرة والباطنة.
* 'അവ്വൽ' (ആദ്യമേയുള്ളവൻ), 'ആഖിർ' (എന്നെന്നുമുള്ളവൻ), 'ദ്വാഹിർ' (സർവ്വോന്നതൻ), 'ബാത്വിൻ' (സമീപസ്ഥൻ) എന്നിങ്ങനെയുള്ള അല്ലാഹുവിൻ്റെ നാമങ്ങൾ അവനോടുള്ള ആദരവും, രഹസ്യവും പരസ്യവുമായ പ്രവർത്തനങ്ങൾ അവൻ കാണുന്നുണ്ടെന്ന ബോധ്യവും നൽകുന്നു.

 
ترجمة معاني سورة: الواقعة
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق