ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: الإنشقاق   آية:

سورة الإنشقاق - സൂറത്തുൽ ഇൻശിഖാഖ്

من مقاصد السورة:
تذكير الإنسان برجوعه لربه، وبيان ضعفه، وتقلّب الأحوال به.
മനുഷ്യൻ തൻ്റെ രക്ഷിതാവിലേക്ക് മടങ്ങുന്നതിനെ കുറിച്ചും, അവൻ്റെ ദുർബലതയെ കുറിച്ചും, അവൻ്റെ അവസ്ഥകൾ മാറിമറിയുന്നതിനെ കുറിച്ചും ഓർമ്മപ്പെടുത്തുന്നു.

اِذَا السَّمَآءُ انْشَقَّتْ ۟ۙ
മലക്കുകൾ ഇറങ്ങി വരുന്നത് കാരണത്താൽ ആകാശം പൊട്ടിപ്പിളർന്നാൽ;
التفاسير العربية:
وَاَذِنَتْ لِرَبِّهَا وَحُقَّتْ ۟ۙ
ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും.
التفاسير العربية:
وَاِذَا الْاَرْضُ مُدَّتْ ۟ؕ
മാവ് പരത്തപ്പെടുന്നതു പോലെ ഭൂമിയെ അല്ലാഹു പരത്തിയാൽ
التفاسير العربية:
وَاَلْقَتْ مَا فِیْهَا وَتَخَلَّتْ ۟ۙ
ഭൂമി അതിലുള്ള നിധികളും സമ്പാദ്യങ്ങളും പുറന്തള്ളുകയും, അവയിൽ നിന്നെല്ലാം മുക്തമാവുകയും ചെയ്താൽ.
التفاسير العربية:
وَاَذِنَتْ لِرَبِّهَا وَحُقَّتْ ۟ؕ
ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും.
التفاسير العربية:
یٰۤاَیُّهَا الْاِنْسَانُ اِنَّكَ كَادِحٌ اِلٰی رَبِّكَ كَدْحًا فَمُلٰقِیْهِ ۟ۚ
അല്ലയോ മനുഷ്യാ! നീ ഒന്നല്ലെങ്കിൽ നന്മയോ, അതല്ലെങ്കിൽ തിന്മയോ പ്രവർത്തിക്കുന്നവനായി കൊണ്ട് നിൻ്റെ രക്ഷിതാവിനെ അന്ത്യനാളിൽ കണ്ടുമുട്ടുന്നതാണ്. അവൻ നിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.
التفاسير العربية:
فَاَمَّا مَنْ اُوْتِیَ كِتٰبَهٗ بِیَمِیْنِهٖ ۟ۙ
എന്നാൽ ഏതൊരാൾക്ക് തൻ്റെ പ്രവർത്തനങ്ങളുടെ രേഖ വലതു കയ്യിൽ നൽകപ്പെട്ടുവോ;
التفاسير العربية:
فَسَوْفَ یُحَاسَبُ حِسَابًا یَّسِیْرًا ۟ۙ
അവനെ അല്ലാഹു വളരെ എളുപ്പമുള്ള ഒരു വിചാരണക്ക് വിധേയനാക്കുന്നതാണ്; ഒരു ശിക്ഷയും വിധിക്കാതെ, അവൻ ചെയ്ത പ്രവർത്തനങ്ങൾ അവന് കാണിച്ചു കൊടുക്കുക മാത്രമാണുണ്ടാവുക.
التفاسير العربية:
وَّیَنْقَلِبُ اِلٰۤی اَهْلِهٖ مَسْرُوْرًا ۟ؕ
അവൻ തൻ്റെ കുടുംബക്കാരുടെ അടുക്കലേക്ക് സന്തോഷവാനായി തിരിച്ചു പോകും.
التفاسير العربية:
وَاَمَّا مَنْ اُوْتِیَ كِتٰبَهٗ وَرَآءَ ظَهْرِهٖ ۟ۙ
എന്നാൽ ഏതൊരുവന് അവൻ്റെ മുതുകിന് പിന്നിലൂടെ, ഇടതു കയ്യിൽ തൻ്റെ രേഖ നൽകപ്പെട്ടുവോ;
التفاسير العربية:
فَسَوْفَ یَدْعُوْا ثُبُوْرًا ۟ۙ
സ്വയം നാശമേ എന്നവൻ വിലപിച്ചു കൊണ്ടിരിക്കും.
التفاسير العربية:
وَّیَصْلٰی سَعِیْرًا ۟ؕ
അവൻ നരകത്തിൻ്റെ തീയിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യും.
التفاسير العربية:
اِنَّهٗ كَانَ فِیْۤ اَهْلِهٖ مَسْرُوْرًا ۟ؕ
അവൻ ഇഹലോകജീവിതത്തിൽ തൻ്റെ കുടുംബത്തോടൊപ്പം, അവൻ നിലകൊള്ളുന്ന നിഷേധത്തിലും തിന്മകളിലും സന്തോഷവാനായി ജീവിച്ചിരുന്നവനായിരുന്നു.
التفاسير العربية:
اِنَّهٗ ظَنَّ اَنْ لَّنْ یَّحُوْرَ ۟ۚۛ
തൻ്റെ മരണത്തിന് ശേഷം ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടങ്ങേണ്ടി വരികയേ ഇല്ലെന്ന് അവൻ ധരിച്ചു.
التفاسير العربية:
بَلٰۤی ۛۚ— اِنَّ رَبَّهٗ كَانَ بِهٖ بَصِیْرًا ۟ؕ
അതെ! അവനെ അല്ലാഹു ആദ്യം സൃഷ്ടിച്ചതു പോലെ ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരിക തന്നെ ചെയ്യുന്നതാണ്. അവൻ്റെ രക്ഷിതാവ് അവൻ്റെ അവസ്ഥ കാണുന്നവനാകുന്നു. ഒന്നും അവനിൽ നിന്നും മറഞ്ഞുപോകുന്നില്ല. അവൻ്റെ പ്രവർത്തനങ്ങൾക്കനുസരിച്ച് അവൻ പ്രതിഫലം നൽകുകയും ചെയ്യും.
التفاسير العربية:
فَلَاۤ اُقْسِمُ بِالشَّفَقِ ۟ۙ
സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ കാണപ്പെടുന്ന അസ്തമയശോഭ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
وَالَّیْلِ وَمَا وَسَقَ ۟ۙ
രാത്രിയെ കൊണ്ടും അതിൽ ഒരുമിച്ചു ചേർക്കപ്പെട്ടവ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
وَالْقَمَرِ اِذَا اتَّسَقَ ۟ۙ
ചന്ദ്രൻ ഒരുമിച്ചു കൂടുകയും, പൂർണ്ണചന്ദ്രനായി തീരുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
لَتَرْكَبُنَّ طَبَقًا عَنْ طَبَقٍ ۟ؕ
അല്ലയോ ജനങ്ങളേ! നിങ്ങൾ ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക് കയറിക്കൊണ്ടേ ഇരിക്കുന്നവരാണ്. ബീജത്തിൽ നിന്നും അണ്ഡമായും ശേഷം സിക്താണ്ഡമായും തീരുന്നത് പോലെ. ജീവിതത്തിൽ നിന്ന് മരണത്തിലേക്കും, ശേഷം പുനരുജ്ജീവനത്തിലേക്കും.
التفاسير العربية:
فَمَا لَهُمْ لَا یُؤْمِنُوْنَ ۟ۙ
(ഇസ്ലാമിനെ) നിഷേധിച്ച ഇക്കൂട്ടർക്കെന്തു പറ്റി? അവർ അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കുന്നില്ല.
التفاسير العربية:
وَاِذَا قُرِئَ عَلَیْهِمُ الْقُرْاٰنُ لَا یَسْجُدُوْنَ ۟
അവർക്ക് ഖുർആൻ ഓതികേൾപ്പിക്കപ്പെട്ടാൽ അവർ തങ്ങളുടെ രക്ഷിതാവിന് സുജൂദ് (സാഷ്ടാംഘം) ചെയ്യുന്നുമില്ല.
التفاسير العربية:
بَلِ الَّذِیْنَ كَفَرُوْا یُكَذِّبُوْنَ ۟ؗۖ
പക്ഷേ ഇസ്ലാമിനെ നിഷേധിച്ചവർ അവരുടെ റസൂൽ അവർക്ക് കൊണ്ടു വന്നതിനെ കളവാക്കുകയാണ്.
التفاسير العربية:
وَاللّٰهُ اَعْلَمُ بِمَا یُوْعُوْنَ ۟ؗۖ
അവരുടെ ഹൃദയങ്ങൾ മൂടിവെക്കുന്നതിനെ കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അല്ലാഹുവിന് മറഞ്ഞു പോവുകയില്ല.
التفاسير العربية:
فَبَشِّرْهُمْ بِعَذَابٍ اَلِیْمٍ ۟ۙ
അല്ലയോ റസൂലേ! അവരെ കാത്തിരിക്കുന്ന വേദനാജനകമായ ശിക്ഷയെ കുറിച്ച് അവരെ അറിയിക്കുക.
التفاسير العربية:
من فوائد الآيات في هذه الصفحة:
• خضوع السماء والأرض لربهما.
* ആകാശവും ഭൂമിയും അവയുടെ രക്ഷിതാവിന് കീഴൊതുങ്ങുന്നു.

• كل إنسان ساعٍ إما لخير وإما لشرّ.
* എല്ലാ മനുഷ്യരും പരിശ്രമിക്കുന്നവരാണ്; ഒന്നല്ലെങ്കിൽ നന്മക്കോ അല്ലെങ്കിൽ തിന്മക്കോ വേണ്ടി.

• علامة السعادة يوم القيامة أخذ الكتاب باليمين، وعلامة الشقاء أخذه بالشمال.
* അന്ത്യനാളിൽ സൗഭാഗ്യം നേടിയവൻ്റെ അടയാളം അവൻ്റെ ഗ്രന്ഥം വലതു കയ്യിൽ വാങ്ങുക എന്നതാണ്. ദൗർഭാഗ്യത്തിൻ്റെ അടയാളം ഇടതു കയ്യിൽ വാങ്ങുന്നതും.

اِلَّا الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَهُمْ اَجْرٌ غَیْرُ مَمْنُوْنٍ ۟۠
അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ; അവർക്ക് ഒരിക്കലും മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്; സ്വർഗമാണത്.
التفاسير العربية:
من فوائد الآيات في هذه الصفحة:
• يكون ابتلاء المؤمن على قدر إيمانه.
* (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അവരുടെ വിശ്വാസത്തിൻ്റെ ശക്തിയനുസരിച്ച് പരീക്ഷണങ്ങൾ ഉണ്ടായിരിക്കും.

• إيثار سلامة الإيمان على سلامة الأبدان من علامات النجاة يوم القيامة.
* (ഇസ്ലാമിലുള്ള) വിശ്വാസ സംരക്ഷണത്തിന് ജീവൻ സംരക്ഷിക്കുന്നതിനെക്കാൾ പ്രാധാന്യം കൽപ്പിക്കുക എന്നത് അന്ത്യനാളിലെ വിജയത്തിൻ്റെ അടയാളമാണ്.

• التوبة بشروطها تهدم ما قبلها.
* നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള പശ്ചാത്താപം മുൻ കഴിഞ്ഞ തിന്മകളെ ഇല്ലാതാക്കുന്നതാണ്.

 
ترجمة معاني سورة: الإنشقاق
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق