ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: الطارق   آية:

سورة الطارق - സൂറത്തുത്ത്വാരിഖ്

من مقاصد السورة:
بيان قدرة الله وإحاطته في خلق الإنسان وإعادته.
മനുഷ്യൻ്റെ സൃഷ്ടിപ്പിലും അവനെ പുനരുജ്ജീവിപ്പിക്കുന്നതിലുമുള്ള അല്ലാഹുവിൻ്റെ ശക്തിയും സർവ്വ വിശാലമായ കഴിവും വിവരിക്കുന്നു.

وَالسَّمَآءِ وَالطَّارِقِ ۟ۙ
ആകാശത്തെ കൊണ്ടും, രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന 'ത്വാരിഖ്' എന്ന നക്ഷത്രത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
وَمَاۤ اَدْرٰىكَ مَا الطَّارِقُ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! 'ത്വാരിഖ്' എന്ന ഈ മഹത്തരമായ നക്ഷത്രത്തെ കുറിച്ച് നിനക്കറിയുമോ?
التفاسير العربية:
النَّجْمُ الثَّاقِبُ ۟ۙ
പ്രഭാപൂരിതമായ പ്രകാശം കൊണ്ട് ആകാശത്തിൽ തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്.
التفاسير العربية:
اِنْ كُلُّ نَفْسٍ لَّمَّا عَلَیْهَا حَافِظٌ ۟ؕ
സ്വന്തം പ്രവർത്തനങ്ങൾ അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്നതിനായി രേഖപ്പെടുത്തി വെക്കാൻ അല്ലാഹു ഏൽപ്പിച്ച മലക് നിശ്ചയിക്കപ്പെടാത്ത ഒരു മനുഷ്യനുമില്ല.
التفاسير العربية:
فَلْیَنْظُرِ الْاِنْسَانُ مِمَّ خُلِقَ ۟ؕ
എന്തിൽ നിന്നാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതെന്ന് അവൻ ചിന്തിച്ചു നോക്കട്ടെ; അല്ലാഹുവിൻ്റെ അപാരമായ ശക്തിയും മനുഷ്യൻ്റെ ദുർബലതയും അവന് അതിൽ നിന്ന് ബോധ്യപ്പെടും.
التفاسير العربية:
خُلِقَ مِنْ مَّآءٍ دَافِقٍ ۟ۙ
ഗർഭപാത്രത്തിൽ തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ അല്ലാഹു അവനെ സൃഷ്ടിച്ചത്.
التفاسير العربية:
یَّخْرُجُ مِنْ بَیْنِ الصُّلْبِ وَالتَّرَآىِٕبِ ۟ؕ
പുരുഷൻ്റെ മുതുകെല്ലിന് ഇടയിൽ നിന്നും, വാരിയെല്ലിനും ഇടയിൽ നിന്നാണ് ഈ ദ്രാവകം പുറത്തു വരുന്നത്.
التفاسير العربية:
اِنَّهٗ عَلٰی رَجْعِهٖ لَقَادِرٌ ۟ؕ
നിസ്സാരമായ ദ്രാവകത്തുള്ളികളിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനായ അല്ലാഹു, മരണശേഷം വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി അവനെ പുനരുജ്ജീവിപ്പിക്കാൻ തീർച്ചയായും കഴിവുള്ളവൻ തന്നെയാണ്.
التفاسير العربية:
یَوْمَ تُبْلَی السَّرَآىِٕرُ ۟ۙ
രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസം; ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെച്ച ഉദ്ദേശങ്ങളും വിശ്വാസങ്ങളും അന്ന് മറനീക്കി പുറത്തു കൊണ്ടു വരപ്പെടും. അങ്ങനെ സൽകർമ്മിയും ദുഷ്കർമ്മിയും വേർതിരിയുകയും ചെയ്യും.
التفاسير العربية:
فَمَا لَهٗ مِنْ قُوَّةٍ وَّلَا نَاصِرٍ ۟ؕ
അന്നേ ദിവസം അല്ലാഹുവിൻ്റെ ശിക്ഷയെ പിടിച്ചു വെക്കാൻ ഒരു ശക്തിയോ, അവനെ സഹായിക്കാൻ ഒരു സഹായിയോ മനുഷ്യന് ഉണ്ടായിരിക്കുകയില്ല.
التفاسير العربية:
وَالسَّمَآءِ ذَاتِ الرَّجْعِ ۟ۙ
ആവർത്തിച്ച് മഴ വർഷിക്കുന്ന ആകാശത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
وَالْاَرْضِ ذَاتِ الصَّدْعِ ۟ۙ
ചെടികളും ഫലങ്ങളും വൃക്ഷങ്ങളും മുളക്കുന്നതിനായി പിളർന്നു മാറുന്ന ഭൂമിയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
اِنَّهٗ لَقَوْلٌ فَصْلٌ ۟ۙ
മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ സത്യത്തെയും അസത്യത്തെയും വേർതിരിക്കുന്ന വാക്ക് തന്നെയാകുന്നു.
التفاسير العربية:
وَّمَا هُوَ بِالْهَزْلِ ۟ؕ
ഇത് തമാശയോ നിരർത്ഥകതയോ അല്ല, മറിച്ച് യാഥാർഥ്യവും സത്യവുമാകുന്നു.
التفاسير العربية:
اِنَّهُمْ یَكِیْدُوْنَ كَیْدًا ۟ۙ
തങ്ങളുടെ റസൂൽ കൊണ്ടു വന്നതിനെ കളവാക്കുന്നവർ അദ്ദേഹത്തിൻ്റെ പ്രബോധനത്തെ എതിർക്കുന്നതിനും തകർക്കുന്നതിനുമായി ധാരാളം തന്ത്രം മെനയുക തന്നെ ചെയ്യും.
التفاسير العربية:
وَّاَكِیْدُ كَیْدًا ۟ۚۖ
ഇസ്ലാമിൻ്റെ വിജയത്തിനും അസത്യത്തെ തകർക്കുന്നതിനുമായി ഞാനും തന്ത്രം പ്രയോഗിക്കും.
التفاسير العربية:
فَمَهِّلِ الْكٰفِرِیْنَ اَمْهِلْهُمْ رُوَیْدًا ۟۠
അല്ലയോ റസൂലേ! (ഇസ്ലാമിനെ) തള്ളിക്കളഞ്ഞ ഇക്കൂട്ടർക്ക് താങ്കൾ കാലതാമസം നൽകുക. അവരുടെ ശിക്ഷക്കും നാശത്തിനുമായി തിരക്കു കൂട്ടാതെ അവർ കുറച്ച് സമയം കൂടി നൽകുക.
التفاسير العربية:
من فوائد الآيات في هذه الصفحة:
• تحفظ الملائكة الإنسان وأعماله خيرها وشرها ليحاسب عليها.
* മനുഷ്യരെയും അവരുടെ നന്മകളും തിന്മകളുമാകുന്ന പ്രവർത്തനങ്ങളെയും മലക്കുകൾ സംരക്ഷിക്കുന്നുണ്ടെന്നും, അവയുടെ അടിസ്ഥാനത്തിൽ മനുഷ്യർ വിചാരണ ചെയ്യപ്പെടുമെന്നതും.

• ضعف كيد الكفار إذا قوبل بكيد الله سبحانه.
* അല്ലാഹുവിൻ്റെ തന്ത്രത്തിന് മുൻപിൽ (ഇസ്ലാമിനെ) നിഷേധിച്ചവരുടെ തന്ത്രങ്ങൾ തീർത്തും ദുർബലമാണ്.

• خشية الله تبعث على الاتعاظ.
* അല്ലാഹുവിനെ കുറിച്ചുള്ള ഭയം ഉപദേശങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കും.

 
ترجمة معاني سورة: الطارق
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق