ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: الأعلى   آية:

سورة الأعلى - സൂറത്തുൽ അഅ്ലാ

من مقاصد السورة:
تذكير النفس بالحياة الأخروية، وتخليصها من التعلقات الدنيوية.
പാരത്രിക ജീവിതത്തെ കുറിച്ച് മനുഷ്യമനസ്സുകളെ ഓർമ്മപ്പെടുത്തുകയും, ഐഹിക കെട്ടുപാടുകളിൽ നിന്ന് അതിനെ മോചിപ്പിക്കുകയും ചെയ്യുന്നു.

سَبِّحِ اسْمَ رَبِّكَ الْاَعْلَی ۟ۙ
എല്ലാ സൃഷ്ടികൾക്കും മുകളിൽ ഔന്നത്യമുള്ളവനായ നിൻ്റെ രക്ഷിതാവിനെ സ്മരിക്കുമ്പോഴും മഹത്വപ്പെടുത്തുമ്പോഴും അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് അവനെ പരിശുദ്ധപ്പെടുത്തുക.
التفاسير العربية:
الَّذِیْ خَلَقَ فَسَوّٰی ۟
മനുഷ്യരെ ശരിയായ നിലയിൽ സൃഷ്ടിക്കുകയും, അവൻ്റെ നിൽപ്പ് ശരിയാക്കുകയും ചെയ്തവനായ അല്ലാഹു.
التفاسير العربية:
وَالَّذِیْ قَدَّرَ فَهَدٰی ۟
സൃഷ്ടികളുടെ ഇനങ്ങളും തരങ്ങളും വിശേഷണങ്ങളും കണക്കാക്കുകയും, ഓരോ സൃഷ്ടിയെയും അതിന് യോജിച്ചതും ഇണങ്ങുന്നതുമായ വഴിയിലേക്ക് മാർഗദർശനം നൽകുകയും ചെയ്തവൻ.
التفاسير العربية:
وَالَّذِیْۤ اَخْرَجَ الْمَرْعٰی ۟
നിങ്ങളുടെ കന്നുകാലികൾക്ക് മേയാനായുള്ള ഭക്ഷണം ഭൂമിയിൽ നിന്ന് പുറത്തു കൊണ്ടു വന്നവൻ.
التفاسير العربية:
فَجَعَلَهٗ غُثَآءً اَحْوٰی ۟ؕ
അങ്ങനെ പച്ചപ്പും പുതുക്കവുമുണ്ടായിരുന്ന അതിനെ അവൻ മങ്ങിയ കറുപ്പ് നിറമുള്ള ഉണങ്ങിയ ചവറാക്കി മാറ്റി.
التفاسير العربية:
سَنُقْرِئُكَ فَلَا تَنْسٰۤی ۟ۙ
നബിയേ, നിനക്ക് നാം ഖുർആൻ പാരായണം ചെയ്തു തരാം; നീ മറന്നു പോകാത്ത നിലക്ക് അത് നിൻ്റെ ഹൃദയത്തിൽ നാം ഒരുമിപ്പിച്ചു നൽകുകയും ചെയ്യാം. ഇനി നീ മുൻപ് ചെയ്തിരുന്നത് പോലെ ജിബ്രീൽ നിനക്ക് ഖുർആൻ കേൾപ്പിച്ചു തരുമ്പോൾ -മറന്നു പോകാതിരിക്കാൻ- അദ്ദേഹത്തോട് മത്സരിച്ചു കൊണ്ട് ധൃതിപ്പെട്ട് ഖുർആൻ ഓതേണ്ടതില്ല.
التفاسير العربية:
اِلَّا مَا شَآءَ اللّٰهُ ؕ— اِنَّهٗ یَعْلَمُ الْجَهْرَ وَمَا یَخْفٰی ۟ؕ
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ഒരു കാരണം കൊണ്ട് നീ മറക്കാൻ ഉദ്ദേശിച്ചവയൊഴികെ. തീർച്ചയായും അല്ലാഹു പരസ്യമാക്കപ്പെടുന്നതും രഹസ്യമാക്കപ്പെടുന്നതും അറിയുന്നു. ഒന്നും തന്നെ അവന് മറഞ്ഞു പോവുകയില്ല.
التفاسير العربية:
وَنُیَسِّرُكَ لِلْیُسْرٰی ۟ۚۖ
സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന, അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നാം നിനക്ക് എളുപ്പമാക്കി തരുന്നതാണ്.
التفاسير العربية:
فَذَكِّرْ اِنْ نَّفَعَتِ الذِّكْرٰی ۟ؕ
അതിനാൽ നാം നിനക്ക് സന്ദേശമായി നൽകുന്ന ഖുർആൻ കൊണ്ട് നീ ജനങ്ങളെ ഉപദേശിക്കുക. കേൾക്കുന്നിടത്തോളം നീ അവരെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യുക.
التفاسير العربية:
سَیَذَّكَّرُ مَنْ یَّخْشٰی ۟ۙ
അല്ലാഹുവിനെ ഭയക്കുന്നവർ നിൻ്റെ ഉപദേശത്തിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നതാണ്. കാരണം അവർക്ക് മാത്രമേ ഉപദേശങ്ങൾ ഉപകാരപ്പെടുകയുള്ളൂ.
التفاسير العربية:
من فوائد الآيات في هذه الصفحة:
• تحفظ الملائكة الإنسان وأعماله خيرها وشرها ليحاسب عليها.
* മനുഷ്യരെയും അവരുടെ നന്മകളും തിന്മകളുമാകുന്ന പ്രവർത്തനങ്ങളെയും മലക്കുകൾ സംരക്ഷിക്കുന്നുണ്ടെന്നും, അവയുടെ അടിസ്ഥാനത്തിൽ മനുഷ്യർ വിചാരണ ചെയ്യപ്പെടുമെന്നതും.

• ضعف كيد الكفار إذا قوبل بكيد الله سبحانه.
* അല്ലാഹുവിൻ്റെ തന്ത്രത്തിന് മുൻപിൽ (ഇസ്ലാമിനെ) നിഷേധിച്ചവരുടെ തന്ത്രങ്ങൾ തീർത്തും ദുർബലമാണ്.

• خشية الله تبعث على الاتعاظ.
* അല്ലാഹുവിനെ കുറിച്ചുള്ള ഭയം ഉപദേശങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കും.

وَیَتَجَنَّبُهَا الْاَشْقَی ۟ۙ
ഉപദേശങ്ങളിൽ നിന്ന് (ഇസ്ലാമിനെ) നിഷേധിച്ചവർ അകന്നു പോകുന്നതാണ്. അന്ത്യനാളിൽ നരകത്തിൽ പ്രവേശിക്കുന്നതിനാൽ തന്നെ മനുഷ്യരിൽ ഏറ്റവും ദൗർഭാഗ്യവാനും അവനത്രെ.
التفاسير العربية:
الَّذِیْ یَصْلَی النَّارَ الْكُبْرٰی ۟ۚ
പരലോകത്ത് ഭീമാകരമായ നരകത്തിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് എന്നെന്നേക്കുമായി അനുഭവിക്കുകയും ചെയ്യുന്നവനാണ് അവൻ.
التفاسير العربية:
ثُمَّ لَا یَمُوْتُ فِیْهَا وَلَا یَحْیٰی ۟ؕ
പിന്നെ അവൻ നരകത്തിൽ ശാശ്വതനായി തീരും. മരിക്കുകയും നരകത്തിൻ്റെ ശിക്ഷയിൽ നിന്ന് ആശ്വസിക്കുകയും ചെയ്യാൻ അവന് കഴിയില്ല. ആദരണീയമായ ഒരു ജീവിതവും അവനവിടെ ലഭിക്കുന്നതല്ല.
التفاسير العربية:
قَدْ اَفْلَحَ مَنْ تَزَكّٰی ۟ۙ
ബഹുദൈവാരാധനയിൽ നിന്നും തിന്മകളിൽ നിന്നും പരിശുദ്ധനായവൻ തൻ്റെ ലക്ഷ്യം നേടുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു.
التفاسير العربية:
وَذَكَرَ اسْمَ رَبِّهٖ فَصَلّٰی ۟ؕ
തൻ്റെ രക്ഷിതാവിൻ്റെ നാമം നബി (സ) പഠിപ്പിച്ച പ്രകീർത്തനങ്ങൾ കൊണ്ട് സ്മരിക്കുകയും, പഠിപ്പിക്കപ്പെട്ട രൂപത്തിൽ നിസ്കാരം നിർവ്വഹിക്കുകയും ചെയ്തവൻ.
التفاسير العربية:
بَلْ تُؤْثِرُوْنَ الْحَیٰوةَ الدُّنْیَا ۟ۚۖ
പക്ഷേ, നിങ്ങൾ ഇഹലോകജീവിതത്തിനാണ് കൂടുതൽ മുൻഗണന നൽകുകയും, പരലോകത്തെക്കാൾ അതിനെയാണ് കൂടുതൽ ശ്രേഷ്ഠത കൽപ്പിക്കുന്നതും. എന്നാൽ അവക്ക് രണ്ടിനുമിടയിലാകട്ടെ, വലിയ അന്തരമുണ്ട് താനും.
التفاسير العربية:
وَالْاٰخِرَةُ خَیْرٌ وَّاَبْقٰی ۟ؕ
പരലോകമാകുന്നു ഇഹലോകത്തെക്കാളും അതിലുള്ള എല്ലാ ആസ്വാദനങ്ങളെക്കാളും വിഭവങ്ങളെക്കാളും നല്ലതും നിലനിൽക്കുന്നതും. കാരണം പരലോകത്തിൻ്റെ സുഖാനുഭൂതികൾ ഒരിക്കലും അവസാനിക്കുകയില്ല തന്നെ.
التفاسير العربية:
اِنَّ هٰذَا لَفِی الصُّحُفِ الْاُوْلٰی ۟ۙ
നാം നിങ്ങൾക്ക് അറിയിച്ചു തന്ന ഈ വിധിവിലക്കുകളും വൃത്താന്തങ്ങളുമെല്ലാം ഖുർആനിന് മുൻപ് ഇറക്കപ്പെട്ട ഏടുകളിലും ഉണ്ട്; തീർച്ച.
التفاسير العربية:
صُحُفِ اِبْرٰهِیْمَ وَمُوْسٰی ۟۠
ഇബ്രാഹീമിൻ്റെയും മൂസയുടെയും മേൽ ഇറക്കപ്പെട്ട ഏടുകളിൽ.
التفاسير العربية:
من فوائد الآيات في هذه الصفحة:
• أهمية تطهير النفس من الخبائث الظاهرة والباطنة.
* ബാഹ്യവും ഗോപ്യവുമായ എല്ലാ മ്ലേഛതകളിൽ നിന്നും മനസ്സിനെ ശുദ്ധീകരിക്കേണ്ടതിൻ്റെ പ്രാധാന്യം.

• الاستدلال بالمخلوقات على وجود الخالق وعظمته.
* പ്രപഞ്ചത്തിലെ സൃഷ്ടികൾ സ്രഷ്ടാവായ അല്ലാഹു ഉണ്ട് എന്നതിനും, അവൻ്റെ മഹത്വത്തിനുമുള്ള തെളിവാണ്.

• مهمة الداعية الدعوة، لا حمل الناس على الهداية؛ لأن الهداية بيد الله.
* പ്രബോധകൻ്റെ ബാധ്യത പ്രബോധനം മാത്രമാണ്. അവരെ സന്മാർഗം സ്വീകരിക്കാൻ നിർബന്ധം ചെലുത്തൽ അവൻ്റെ മേൽ ബാധ്യതയില്ല. കാരണം സന്മാർഗം സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകുന്നവൻ അല്ലാഹു മാത്രമാണ്.

 
ترجمة معاني سورة: الأعلى
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق