ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: الليل   آية:

سورة الليل - സൂറത്തുല്ലൈൽ

من مقاصد السورة:
بيان أحوال الخلق في الإيمان والإنفاق وحال كل فريق.
അല്ലാഹുവിലുള്ള വിശ്വാസത്തിലും, ദാനധർമ്മത്തിലും മനുഷ്യർ സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങൾ വിവരിക്കുകയും, അവയുടെ അവസ്ഥ വിശദമാക്കുകയും ചെയ്യുന്നു.

وَالَّیْلِ اِذَا یَغْشٰی ۟ۙ
അല്ലാഹു രാത്രിയെ കൊണ്ടും, ഇരുട്ട് കൊണ്ട് ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം മൂടിക്കളയുന്ന വേളയെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
وَالنَّهَارِ اِذَا تَجَلّٰی ۟ۙ
പകൽ മറ നീക്കി പുറത്തു വരികയും പ്രകടമാവുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
وَمَا خَلَقَ الذَّكَرَ وَالْاُ ۟ۙ
രണ്ട് വിഭാഗം പേരെ -പുരുഷനെയും സ്ത്രീയെയും- സൃഷ്ടിച്ചതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
اِنَّ سَعْیَكُمْ لَشَتّٰی ۟ؕ
അല്ലയോ ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ പ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. അതിൽ സ്വർഗപ്രവേശനത്തിന് കാരണമാകുന്ന സൽകർമ്മങ്ങൾ ഉണ്ട്; നരക പ്രവേശനത്തിന് കാരണമാകുന്ന തിന്മകളും ഉണ്ട്.
التفاسير العربية:
فَاَمَّا مَنْ اَعْطٰی وَاتَّقٰی ۟ۙ
എന്നാൽ ആരെങ്കിലും തൻ്റെ മേൽ ബാധ്യതയായ ദാനങ്ങൾ -സകാത്തും കുടുംബചിലവുകളും പാപത്തിന് പശ്ചാത്താപമായുമുള്ള ദാനങ്ങളും- നിർവ്വഹിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ സൂക്ഷിച്ച് വിട്ടു നിൽക്കുകയും ചെയ്തുവോ;
التفاسير العربية:
وَصَدَّقَ بِالْحُسْنٰی ۟ۙ
അല്ലാഹു അവന് പകരം നൽകുമെന്ന് വാഗ്ദാനം ചെയ്ത (സ്വർഗമെന്ന പ്രതിഫലത്തെ) സത്യപ്പെടുത്തുകയും ചെയ്തുവോ;
التفاسير العربية:
فَسَنُیَسِّرُهٗ لِلْیُسْرٰی ۟ؕ
അവന് നാം സൽകർമ്മങ്ങളും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനവും എളുപ്പമാക്കി കൊടുക്കുന്നതാണ്.
التفاسير العربية:
وَاَمَّا مَنْ بَخِلَ وَاسْتَغْنٰی ۟ۙ
എന്നാൽ ആരെങ്കിലും നിർബന്ധമായും ചിലവഴിക്കേണ്ട വിഷയങ്ങളിൽ പിശുക്ക് കാണിക്കുകയും, തൻ്റെ സമ്പാദ്യം കൊണ്ട് അല്ലാഹുവിൻ്റെ സഹായത്തിൽ നിന്ന് ധന്യത നടിക്കുകയും, അവൻ്റെ ഔദാര്യത്തിൽ നിന്ന് ചോദിക്കാതിരിക്കുകയും;
التفاسير العربية:
وَكَذَّبَ بِالْحُسْنٰی ۟ۙ
അല്ലാഹു പകരമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതിനെയും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനധർമ്മത്തിനുള്ള പ്രതിഫലത്തെയും കളവാക്കുകയും ചെയ്തുവോ
التفاسير العربية:
من فوائد الآيات في هذه الصفحة:
• أهمية تزكية النفس وتطهيرها.
* ആത്മവിശുദ്ധി പാലിക്കേണ്ടതിൻ്റെ പ്രാധാന്യം.

• المتعاونون على المعصية شركاء في الإثم.
* തിന്മയിൽ പരസ്പരം സഹകരിക്കുന്നവർ അതിൻ്റെ കുറ്റത്തിൽ പങ്കാളികളാണ്.

• الذنوب سبب للعقوبات الدنيوية.
* തിന്മകൾ ഐഹികലോകത്ത് തന്നെ ശിക്ഷിക്കപ്പെടാൻ കാരണമാകും.

• كلٌّ ميسر لما خلق له فمنهم مطيع ومنهم عاصٍ.
* എല്ലാവരും അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തിനാണോ; അതിലേക്ക് എളുപ്പം നൽകപ്പെടുന്നവരാണ്. അവരിൽ അല്ലാഹുവിനെ അനുസരിക്കുന്നവരും ധിക്കരിക്കുന്നവരും ഉണ്ടാകും.

فَسَنُیَسِّرُهٗ لِلْعُسْرٰی ۟ؕ
അവന് നാം തിന്മ പ്രവർത്തിക്കാൻ എളുപ്പം നൽകുന്നതാണ്; നന്മ പ്രവർത്തിക്കുന്നത് പ്രയാസകരവുമാക്കുന്നതാണ്.
التفاسير العربية:
وَمَا یُغْنِیْ عَنْهُ مَالُهٗۤ اِذَا تَرَدّٰی ۟ؕ
അവൻ നശിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യം അവന് യാതൊരു ഉപകാരവും ചെയ്യുന്നതല്ല.
التفاسير العربية:
اِنَّ عَلَیْنَا لَلْهُدٰی ۟ؗۖ
സത്യത്തിൻ്റെ വഴി അസത്യത്തിൽ നിന്ന് വേർതിരിച്ചു വിശദീകരിച്ചു നൽകൽ നമ്മുടെ ബാധ്യതയാകുന്നു.
التفاسير العربية:
وَاِنَّ لَنَا لَلْاٰخِرَةَ وَالْاُوْلٰی ۟
തീർച്ചയായും ഐഹികജീവിതവും പാരത്രിക ജീവിതവും നമുക്കുള്ളത് തന്നെയാകുന്നു. നാം ഉദ്ദേശിക്കുന്ന രൂപത്തിൽ അതിൽ നാം മാറ്റത്തിരുത്തലുകൾ വരുത്തുന്നതാണ്. ഞാനല്ലാത്ത മറ്റൊരാൾക്കും അതിന് സാധിക്കുകയില്ല തന്നെ.
التفاسير العربية:
فَاَنْذَرْتُكُمْ نَارًا تَلَظّٰی ۟ۚ
അല്ലയോ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ ധിക്കരിക്കുകയാണെങ്കിൽ ആളിക്കത്തുന്ന നരകത്തെ കുറിച്ച് -ഞാനിതാ- നിങ്ങൾക്ക് താക്കീത് നൽകിയിട്ടുണ്ട്.
التفاسير العربية:
لَا یَصْلٰىهَاۤ اِلَّا الْاَشْقَی ۟ۙ
ആ നരകത്തിൻ്റെ ചൂട് അങ്ങേയറ്റം ദൗർഭാഗ്യവാനായ വ്യക്തിയല്ലാതെ അനുഭവിക്കുകയില്ല; (ഇസ്ലാം) സ്വീകരിക്കാത്തവരാകുന്നു അവർ.
التفاسير العربية:
الَّذِیْ كَذَّبَ وَتَوَلّٰی ۟ؕ
റസൂൽ -ﷺ- കൊണ്ടു വന്ന (ഇസ്ലാമിനെ) നിഷേധിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പന അനുസരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവർ.
التفاسير العربية:
وَسَیُجَنَّبُهَا الْاَتْقَی ۟ۙ
ജനങ്ങളിൽ ഏറ്റവും അല്ലാഹുവിനെ സൂക്ഷിച്ചിരുന്ന വ്യക്തി -അബൂബക്ർ സിദ്ധീഖ്- അതിൽ നിന്ന് അകറ്റപ്പെടുന്നതാണ്.
التفاسير العربية:
الَّذِیْ یُؤْتِیْ مَالَهٗ یَتَزَكّٰی ۟ۚ
തിന്മകളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കുന്നതിനായി തൻ്റെ സമ്പാദ്യം നന്മയുടെ വഴികളിൽ ചിലവഴിച്ച വ്യക്തി.
التفاسير العربية:
وَمَا لِاَحَدٍ عِنْدَهٗ مِنْ نِّعْمَةٍ تُجْزٰۤی ۟ۙ
അവൻ തൻ്റെ സമ്പാദ്യത്തിൽ നിന്ന് ദാനം ചെയ്യുന്നത് -താൻ ചെയ്തു കൊടുത്ത ഒരു ഉപകാരത്തിൻ്റെ പേരിൽ- പകരമെന്തെങ്കിലും നേടാൻ വേണ്ടിയല്ല.
التفاسير العربية:
اِلَّا ابْتِغَآءَ وَجْهِ رَبِّهِ الْاَعْلٰی ۟ۚ
തൻ്റെ സമ്പാദ്യം ചിലവഴിക്കുന്നത് കൊണ്ട് -അല്ലാഹുവിൻ്റെ സൃഷ്ടികളെയല്ല-; മറിച്ച് തൻ്റെ രക്ഷിതാവിൻ്റെ തിരുവദനമത്രെ അദ്ദേഹം ഉദ്ദേശിക്കുന്നത്.
التفاسير العربية:
وَلَسَوْفَ یَرْضٰی ۟۠
അല്ലാഹു അദ്ദേഹത്തിന് നൽകുന്ന മാന്യമായ പ്രതിഫലത്തിൽ അദ്ദേഹം തൃപ്തിപ്പെടുന്നതാണ്.
التفاسير العربية:
من فوائد الآيات في هذه الصفحة:
• منزلة النبي صلى الله عليه وسلم عند ربه لا تدانيها منزلة.
* അല്ലാഹുവിങ്കൽ നബി -ﷺ- ക്കുള്ള സ്ഥാനത്തോട് അടുത്തെത്തുന്ന മറ്റൊരു പദവിയുമില്ല.

• شكر النعم حقّ لله على عبده.
* അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കൽ ഓരോ വ്യക്തിക്കും അവൻ്റെ രക്ഷിതാവിനോടുള്ള ബാധ്യതയാണ്.

• وجوب الرحمة بالمستضعفين واللين لهم.
* ദുർബലരോട് കാരുണ്യവും സൗമ്യതയും കാണിക്കൽ നിർബന്ധമാണ്.

 
ترجمة معاني سورة: الليل
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق