Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Surah: Al-Ghāshiyah   Ayah:

സൂറത്തുൽ ഗാശിയഃ

Purposes of the Surah:
التذكير بالآخرة وما فيها من الثواب والعقاب، والنظر في براهين قدرة الله.
പരലോകത്തെ കുറിച്ചും അവിടെ ലഭിക്കുന്ന പ്രതിഫലങ്ങളെയും ശിക്ഷകളെയും ഓർമ്മപ്പെടുത്തുന്നു. അതോടൊപ്പം അല്ലാഹുവിൻ്റെ ശക്തിയുടെ തെളിവുകൾ വ്യക്തമാക്കുന്നു.

هَلْ اَتٰىكَ حَدِیْثُ الْغَاشِیَةِ ۟ؕ
ജനങ്ങളെ ഭയാനകത കൊണ്ട് മൂടുന്ന അന്ത്യനാളിനെ കുറിച്ചുള്ള വർത്തമാനം നിനക്ക് വന്നെത്തിയോ?
Arabic explanations of the Qur’an:
وُجُوْهٌ یَّوْمَىِٕذٍ خَاشِعَةٌ ۟ۙ
അന്ത്യനാളിൽ മനുഷ്യർ സൗഭാഗ്യവാന്മാരോ ദൗർഭാഗ്യവാന്മാരോ ആയി വേർതിരിയും; ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം അപമാനഭാരത്താൽ താഴ്ന്നിരിക്കും.
Arabic explanations of the Qur’an:
عَامِلَةٌ نَّاصِبَةٌ ۟ۙ
ചങ്ങലകളാൽ ബന്ധിക്കപ്പെടുകയും വലിച്ചിഴക്കപ്പെടുകയും ചെയ്തതിനാൽ പരിക്ഷീണവും തളർന്നതുമായിരിക്കും.
Arabic explanations of the Qur’an:
تَصْلٰی نَارًا حَامِیَةً ۟ۙ
നരകത്തിൻ്റെ ചൂടേറിയ അഗ്നിയിൽ ആ മുഖങ്ങൾ പ്രവേശിക്കുന്നതാണ്.
Arabic explanations of the Qur’an:
تُسْقٰی مِنْ عَیْنٍ اٰنِیَةٍ ۟ؕ
ചുട്ടുതിളക്കുന്ന വെള്ളത്തിൻ്റെ ഉറവയിൽ നിന്ന് അവർ കുടിപ്പിക്കപ്പെടുന്നതാണ്.
Arabic explanations of the Qur’an:
لَیْسَ لَهُمْ طَعَامٌ اِلَّا مِنْ ضَرِیْعٍ ۟ۙ
ഏറ്റവും മോശവും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണമല്ലാതെ അവർക്ക് ഉണ്ടായിരിക്കുകയില്ല. 'ശിബ്രിഖ്' എന്നു പേരുള്ള ഒരു ചെടിയിൽ നിന്നായിരിക്കും അവർ ഭക്ഷിക്കുക; അതാകട്ടെ ഉണക്കം ബാധിച്ചാൽ വിഷമയമായി തീരുകയും ചെയ്യും.
Arabic explanations of the Qur’an:
لَّا یُسْمِنُ وَلَا یُغْنِیْ مِنْ جُوْعٍ ۟ؕ
അത് ഭക്ഷിക്കുന്നവന് പോഷണം നൽകുകയോ, അവൻ്റെ വിശപ്പിന് ശമനമുണ്ടാക്കുകയോ ഇല്ല.
Arabic explanations of the Qur’an:
وُجُوْهٌ یَّوْمَىِٕذٍ نَّاعِمَةٌ ۟ۙ
സൗഭാഗ്യവാന്മാരുടെ മുഖങ്ങളിൽ അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ കാരണത്താൽ സുഖാനുഭൂതിയും പ്രസന്നതയും സന്തോഷവും പ്രകടമായിരിക്കും.
Arabic explanations of the Qur’an:
لِّسَعْیِهَا رَاضِیَةٌ ۟ۙ
ഇഹലോകത്ത് ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ തൃപ്തിയടഞ്ഞവയായിരിക്കും. തങ്ങളുടെ പ്രതിഫലം ഇരട്ടിയിരട്ടിയായി ഒരുക്കി വെക്കപ്പെട്ട നിലയിൽ അവ കണ്ടെത്തുകയും ചെയ്യും.
Arabic explanations of the Qur’an:
فِیْ جَنَّةٍ عَالِیَةٍ ۟ۙ
ഉയർന്ന സ്ഥാനവും പദവിയുമുള്ള സ്വർഗത്തിൽ.
Arabic explanations of the Qur’an:
لَّا تَسْمَعُ فِیْهَا لَاغِیَةً ۟ؕ
അനർഥമായതോ അനാവശ്യമായതോ ആയ ഒരു വാക്കും അവിടെ നീ കേൾക്കുകയില്ല.
Arabic explanations of the Qur’an:
فِیْهَا عَیْنٌ جَارِیَةٌ ۟ۘ
ഈ സ്വർഗത്തിൽ ഒഴുകുന്ന ഉറവകളുണ്ട്; (സ്വർഗവാസികൾ) അത് പൊട്ടിക്കുകയും, അവർ ഉദ്ദേശിക്കുന്നത് പോലെ ഒഴുക്കുകയും ചെയ്യും.
Arabic explanations of the Qur’an:
فِیْهَا سُرُرٌ مَّرْفُوْعَةٌ ۟ۙ
ഉയരമുള്ള കട്ടിലുകൾ അവിടെയുണ്ട്.
Arabic explanations of the Qur’an:
وَّاَكْوَابٌ مَّوْضُوْعَةٌ ۟ۙ
കുടിക്കാൻ തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും അവിടെ ഒരുക്കി വെക്കപ്പെട്ടിട്ടുണ്ട്.
Arabic explanations of the Qur’an:
وَّنَمَارِقُ مَصْفُوْفَةٌ ۟ۙ
മേൽക്കുമേൽ കൂട്ടിയിട്ട തലയണകളും അവിടെയുണ്ട്.
Arabic explanations of the Qur’an:
وَّزَرَابِیُّ مَبْثُوْثَةٌ ۟ؕ
അവിടെ പലയിടത്തായി വിരിച്ചിടപ്പെട്ട ധാരാളം പരവതാനികൾ ഉണ്ട്.
Arabic explanations of the Qur’an:
اَفَلَا یَنْظُرُوْنَ اِلَی الْاِبِلِ كَیْفَ خُلِقَتْ ۟ۥ
ചിന്തോദ്ദീപകമായി ഒട്ടകത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ സൃഷ്ടിച്ചിരിക്കുന്നതെന്നും, മനുഷർക്കായി അതിനെ സംവിധാനിച്ചിരിക്കുന്നതെന്നും?!
Arabic explanations of the Qur’an:
وَاِلَی السَّمَآءِ كَیْفَ رُفِعَتْ ۟ۥ
ആകാശത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ അവർക്ക് മുകളിൽ ഒരു മേൽക്കൂര പോലെ ഉയർത്തിയിരിക്കുന്നതെന്നും, അതവരുടെ മുകളിലേക്ക് വീഴാതെ എങ്ങനെ നിൽക്കുന്നുവെന്നും?
Arabic explanations of the Qur’an:
وَاِلَی الْجِبَالِ كَیْفَ نُصِبَتْ ۟ۥ
പർവ്വതങ്ങളിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ ഉയർത്തിയിരിക്കുന്നതെന്നും, ഭൂമി ജനങ്ങളുമായി ഇളകാത്തവണ്ണം അതിനെ കൊണ്ട് എങ്ങനെ ഉറച്ചു നിൽക്കുന്നുവെന്നും?!
Arabic explanations of the Qur’an:
وَاِلَی الْاَرْضِ كَیْفَ سُطِحَتْ ۟
ഭൂമിയിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അവൻ അതിനെ വിതാനിച്ചിരിക്കുന്നതെന്നും, ജനങ്ങൾ സുഖകരമായി വസിക്കാൻ തക്കവണ്ണം അതിനെ ഒരുക്കിയിരിക്കുന്നതെന്നും?!
Arabic explanations of the Qur’an:
فَذَكِّرْ ۫— اِنَّمَاۤ اَنْتَ مُذَكِّرٌ ۟ؕ
അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- നീ അവരെ ഉപദേശിക്കുക. അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുക. നീ ഒരു ഉൽബോധകൻ മാത്രമാണ്. അവരെ ഉൽബോധിപ്പിക്കുക എന്നത് മാത്രമേ നിന്നിൽ നിന്ന് വേണ്ടതായുള്ളൂ. അവർക്ക് (ഇസ്ലാം) സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകുക എന്നത് അല്ലാഹുവിൻ്റെ കയ്യിൽ മാത്രമാണ്.
Arabic explanations of the Qur’an:
لَسْتَ عَلَیْهِمْ بِمُصَۜیْطِرٍ ۟ۙ
അവരെ (ഇസ്ലാം) സ്വീകരിക്കാൻ നിർബന്ധിക്കാൻ നീ അവരുടെ മേൽ അധികാരം ചെലുത്തുന്നവനൊന്നുമല്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• أهمية تطهير النفس من الخبائث الظاهرة والباطنة.
* ബാഹ്യവും ഗോപ്യവുമായ എല്ലാ മ്ലേഛതകളിൽ നിന്നും മനസ്സിനെ ശുദ്ധീകരിക്കേണ്ടതിൻ്റെ പ്രാധാന്യം.

• الاستدلال بالمخلوقات على وجود الخالق وعظمته.
* പ്രപഞ്ചത്തിലെ സൃഷ്ടികൾ സ്രഷ്ടാവായ അല്ലാഹു ഉണ്ട് എന്നതിനും, അവൻ്റെ മഹത്വത്തിനുമുള്ള തെളിവാണ്.

• مهمة الداعية الدعوة، لا حمل الناس على الهداية؛ لأن الهداية بيد الله.
* പ്രബോധകൻ്റെ ബാധ്യത പ്രബോധനം മാത്രമാണ്. അവരെ സന്മാർഗം സ്വീകരിക്കാൻ നിർബന്ധം ചെലുത്തൽ അവൻ്റെ മേൽ ബാധ്യതയില്ല. കാരണം സന്മാർഗം സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകുന്നവൻ അല്ലാഹു മാത്രമാണ്.

اِلَّا مَنْ تَوَلّٰی وَكَفَرَ ۟ۙ
എന്നാൽ അവരിൽ നിന്ന് (ഇസ്ലാമിൽ) വിശ്വസിക്കാതെ തിരിഞ്ഞു കളയുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിക്കുകയും ചെയ്തവൻ;
Arabic explanations of the Qur’an:
فَیُعَذِّبُهُ اللّٰهُ الْعَذَابَ الْاَكْبَرَ ۟ؕ
പരലോകത്ത് അല്ലാഹു അവനെ ഏറ്റവും ഭീകരമായ ശിക്ഷക്ക് വിധേയനാക്കുന്നതാണ്; നരകത്തിൽ ശാശ്വതനായി കഴിയേണ്ടി വരിക എന്നതാണത്.
Arabic explanations of the Qur’an:
اِنَّ اِلَیْنَاۤ اِیَابَهُمْ ۟ۙ
തീർച്ചയായും നമ്മുടെ അടുക്കലേക്ക് മാത്രമാണ് മരണ ശേഷം അവർ മടങ്ങാനിരിക്കുന്നത്.
Arabic explanations of the Qur’an:
ثُمَّ اِنَّ عَلَیْنَا حِسَابَهُمْ ۟۠
പിന്നീടു അവരുടെ പ്രവത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടത്തുക എന്നതും നമ്മുടെ മേൽ മാത്രമുള്ള കാര്യമാണ്. നിനക്കോ മറ്റാർക്കെങ്കിലുമോ അതിനുള്ള അവകാശമില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• فضل عشر ذي الحجة على أيام السنة.
* മറ്റു ദിനങ്ങളെക്കാൾ ദുൽ ഹിജ്ജയിലെ ആദ്യപത്തു ദിനങ്ങൾക്കുള്ള ശ്രേഷ്ഠത.

• ثبوت المجيء لله تعالى يوم القيامة وفق ما يليق به؛ من غير تشبيه ولا تمثيل ولا تعطيل.
* അന്ത്യനാളിൽ അല്ലാഹു അവന് യോജിച്ചത് പോലെ ആഗമനാകും; അവൻ്റെ ആഗമനത്തിന് (മറ്റു സൃഷ്ടികളുടേതിന്) സദൃശ്യമോ സമാനതയോ ഇല്ല. (അവൻ ആഗമനം ചെയ്യുമെന്നത്) നിഷേധിക്കുകയും പാടില്ല.

• المؤمن إذا ابتلي صبر وإن أعطي شكر.
* (ഇസ്ലാമിൽ ശരിയായി) വിശ്വസിച്ച വ്യക്തി പ്രയാസമുണ്ടായാൽ ക്ഷമിക്കുകയും, നന്മ ലഭിച്ചാൽ നന്ദി പ്രകടിപ്പിക്കുകയും ചെയ്യും.

 
Translation of the meanings Surah: Al-Ghāshiyah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close