Qurani Kərimin mənaca tərcüməsi - "Qurani Kərimin müxtəsər tərfsiri" kitabının Malayalam dilinə tərcüməsi. * - Tərcumənin mündəricatı


Mənaların tərcüməsi Ayə: (173) Surə: əl-Bəqərə
اِنَّمَا حَرَّمَ عَلَیْكُمُ الْمَیْتَةَ وَالدَّمَ وَلَحْمَ الْخِنْزِیْرِ وَمَاۤ اُهِلَّ بِهٖ لِغَیْرِ اللّٰهِ ۚ— فَمَنِ اضْطُرَّ غَیْرَ بَاغٍ وَّلَا عَادٍ فَلَاۤ اِثْمَ عَلَیْهِ ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟
മതത്തിൽ അംഗീകരിക്കപ്പെട്ട അറവ് കൊണ്ടല്ലാതെ ചത്തുപോയ ശവം, ഒഴുക്കപ്പെട്ട രക്തം, പന്നിമാംസം, അറുക്കുമ്പോൾ അല്ലാഹുവിൻറെതല്ലാത്ത നാമം സ്മരിക്കപ്പെട്ടത് എന്നിവ മാത്രമേ ഭക്ഷണത്തിൽ നിന്നും അവൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും അത് കഴിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന രൂപത്തിൽ നിർബന്ധിതനായാൽ അവനു കുറ്റമോ ശിക്ഷയോ ഇല്ല. എന്നാൽ ആവശ്യമില്ലാതെ കഴിക്കുകയെന്ന അക്രമം ചെയ്യാതെയും അനിവാര്യതയുടെ പരിധി കവിയാതെയും ആയിരിക്കുകയും അത്. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്ന തൻറെ അടിമകൾക്ക് ഏറെ പൊറുക്കുന്നവനും അവർക്ക് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു. നിർബന്ധിത സമയത്ത് നിഷിദ്ധമാക്കപ്പെട്ടവ ഭക്ഷിക്കുന്നത് അനുവദിച്ചു എന്നത് അവൻറെ കാരുണ്യമത്രെ.
Ərəbcə təfsirlər:
Bu səhifədə olan ayələrdən faydalar:
• أكثر ضلال الخلق بسبب تعطيل العقل، ومتابعة من سبقهم في ضلالهم، وتقليدهم بغير وعي.
• ബുദ്ധി ഉപയോഗിക്കാതിരിക്കുകയും പൂർവികരെ അവരുടെ വഴികേടുകളിൽ പിൻപറ്റുകയും സത്യം ഗ്രഹിക്കാതെ അവരെ അന്ധമായി അനുകരിക്കുകയും ചെയ്തതാണ് അധികമാളുകളും വഴിപിഴവിലാവാൻ കാരണം.

• عدم انتفاع المرء بما وهبه الله من نعمة العقل والسمع والبصر، يجعله مثل من فقد هذه النعم.
• അല്ലാഹു നൽകിയ അനുഗ്രഹങ്ങളായ ബുദ്ധി, കേൾവി, കാഴ്ച എന്നിവ ഒരാൾ ഉപയോഗപ്പെടുത്താതിരുന്നാൽ അവൻ ഈ അനുഗ്രഹങ്ങളൊന്നും ഇല്ലാത്തവനെപ്പോലെ ആയിത്തീരും.

• من أشد الناس عقوبة يوم القيامة من يكتم العلم الذي أنزله الله، والهدى الذي جاءت به رسله تعالى.
• അല്ലാഹു അവതരിപ്പിച്ച അറിവും, അല്ലാഹുവിൻറെ റസൂലുകൾ കൊണ്ടുവന്ന സന്മാർഗ്ഗവും മറച്ചുവെക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ വെച്ച് ഏറ്റവും കഠിനമായ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.

• من نعمة الله تعالى على عباده المؤمنين أن جعل المحرمات قليلة محدودة، وأما المباحات فكثيرة غير محدودة.
• നിഷിദ്ധമാക്കപ്പെട്ടവ എണ്ണപ്പെട്ടതും വളരെ കുറഞ്ഞതുമാക്കി എന്നതും അനുവദിക്കപ്പെട്ടവ എണ്ണമറ്റതും ധാരാളവുമാക്കി എന്നതും അല്ലാഹു തൻറെ അടിമകൾക്ക് ചെയ്ത അനുഗ്രഹമാണ്.

 
Mənaların tərcüməsi Ayə: (173) Surə: əl-Bəqərə
Surələrin mündəricatı Səhifənin rəqəmi
 
Qurani Kərimin mənaca tərcüməsi - "Qurani Kərimin müxtəsər tərfsiri" kitabının Malayalam dilinə tərcüməsi. - Tərcumənin mündəricatı

"Qurani Kərimin müxtəsər tərfsiri" kitabının Malayalam dilinə tərcüməsi. “Təfsir” Quran Araşdırmaları Mərkəzi tərəfindən nəşr edilmişdir.

Bağlamaq