Qurani Kərimin mənaca tərcüməsi - "Qurani Kərimin müxtəsər tərfsiri" kitabının Malayalam dilinə tərcüməsi. * - Tərcumənin mündəricatı


Mənaların tərcüməsi Ayə: (222) Surə: əl-Bəqərə
وَیَسْـَٔلُوْنَكَ عَنِ الْمَحِیْضِ ؕ— قُلْ هُوَ اَذًی ۙ— فَاعْتَزِلُوا النِّسَآءَ فِی الْمَحِیْضِ ۙ— وَلَا تَقْرَبُوْهُنَّ حَتّٰی یَطْهُرْنَ ۚ— فَاِذَا تَطَهَّرْنَ فَاْتُوْهُنَّ مِنْ حَیْثُ اَمَرَكُمُ اللّٰهُ ؕ— اِنَّ اللّٰهَ یُحِبُّ التَّوَّابِیْنَ وَیُحِبُّ الْمُتَطَهِّرِیْنَ ۟
നബിയേ, താങ്കളുടെ അനുയായികൾ ആർത്തവത്തെപ്പറ്റി താങ്കളോട് ചോദിക്കുന്നു. (പ്രത്യേക സമയങ്ങളിൽ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്ന് പുറപ്പെടുന്ന പ്രകൃതി പരമായ രക്തമാണത്) പറയുക; സ്ത്രീക്കും പുരുഷനും ആർത്തവം ഒരു പ്രയാസമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കേണ്ടതാണ്. രക്തം നിലക്കുകയും അവർ കുളിച്ചു ശുദ്ധിയാവുകയും ചെയ്യുന്നത് വരെ അതിനുവേണ്ടി അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ രക്തം നിലക്കുകയും അവർ ശുചീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്കനുവദിക്കപ്പെട്ട വിധത്തിൽ നിങ്ങൾ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊള്ളുക. അഥവാ ശുദ്ധയിലുള്ള അവരുടെ യോനിയിലൂടെ ബന്ധപ്പെടുക. തീർച്ചയായും അല്ലാഹു പാപങ്ങളിൽ നിന്ന് ധാരാളമായി പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മാലിന്യങ്ങളിൽ നിന്ന് നന്നായി ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
Ərəbcə təfsirlər:
Bu səhifədə olan ayələrdən faydalar:
• تحريم النكاح بين المسلمين والمشركين، وذلك لبُعد ما بين الشرك والإيمان.
• മുസ്ലിംകളും മുശ്രിക്കുകളും പരസ്പരം വിവാഹം ചെയ്യൽ നിഷിദ്ധമാണ്. ഈമാനും ശിർക്കും തമ്മിൽ അത്ര മാത്രം അകൽച്ചയുണ്ട് എന്നതുകൊണ്ടാണത്.

• دلت الآية على اشتراط الولي عند عقد النكاح؛ لأن الله تعالى خاطب الأولياء لمّا نهى عن تزويج المشركين.
• വിവാഹത്തിന് സ്ത്രീകൾക്ക് പുരുഷരക്ഷാധികാരി നിർബന്ധമാണ് എന്ന് ആയത്ത് അറിയിക്കുന്നു. കാരണം സ്ത്രീകളെ മുശ്രിക്കുകൾക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കരുത് എന്ന് അല്ലാഹു അഭിസംബോധന ചെയ്തു പറഞ്ഞത് അവരുടെ രക്ഷാകർത്താക്കളായ പുരുഷന്മാരോടാണ്.

• حث الشريعة على الطهارة الحسية من النجاسات والأقذار، والطهارة المعنوية من الشرك والمعاصي.
• മാലിന്യങ്ങളിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും ശുദ്ധിയാവുന്ന ബാഹ്യ ശുദ്ധിക്കും, പാപം, ബഹുദൈവ വിശ്വാസം എന്നിവയിൽ നിന്നുള്ള ആന്തരിക ശുദ്ധീകരണത്തിനും ഇസ്ലാം പ്രേരണ നൽകുന്നു.

• ترغيب المؤمن في أن يكون نظره في أعماله - حتى ما يتعلق بالملذات - إلى الدار الآخرة، فيقدم لنفسه ما ينفعه فيها.
• സുഖം അനുഭവിക്കുന്നതിനു വേണ്ടിയുള്ളതായാൽപോലും പ്രവർത്തനങ്ങളോടുള്ള മുഅ്മിനിന്റെ വീക്ഷണം പരലോകവുമായി ബന്ധപ്പെട്ടു കൊണ്ടാവാൻ പ്രേരിപ്പിക്കുന്നു. അതിൽ പോലും അവിടെ ഉപകാരപ്രദമായത് അവൻ പ്രവർത്തിക്കണം.

 
Mənaların tərcüməsi Ayə: (222) Surə: əl-Bəqərə
Surələrin mündəricatı Səhifənin rəqəmi
 
Qurani Kərimin mənaca tərcüməsi - "Qurani Kərimin müxtəsər tərfsiri" kitabının Malayalam dilinə tərcüməsi. - Tərcumənin mündəricatı

"Qurani Kərimin müxtəsər tərfsiri" kitabının Malayalam dilinə tərcüməsi. “Təfsir” Quran Araşdırmaları Mərkəzi tərəfindən nəşr edilmişdir.

Bağlamaq