Check out the new design

Qurani Kərimin mənaca tərcüməsi - Qurani Kərimin müxtəsər tərfsiri - kitabının Malabar dilinə tərcüməsi. * - Tərcumənin mündəricatı


Mənaların tərcüməsi Surə: Ali-İmran   Ayə:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِنْ تُطِیْعُوا الَّذِیْنَ كَفَرُوْا یَرُدُّوْكُمْ عَلٰۤی اَعْقَابِكُمْ فَتَنْقَلِبُوْا خٰسِرِیْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! (അല്ലാഹുവിനെ) നിഷേധിച്ചവരായ യഹൂദരിലും നസ്വാറാക്കളിലും ബഹുദൈവാരാധകരിലും പെട്ടവർ നിങ്ങളോട് കൽപ്പിക്കുന്ന വഴികേടുകളിൽ അവരെ നിങ്ങൾ പിൻപറ്റുകയാണെങ്കിൽ നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം മുൻപ് നിങ്ങൾ നിഷേധികളായിരുന്നപ്പോഴുള്ള അവസ്ഥയിലേക്ക് അവർ നിങ്ങളെ തിരിച്ചു കൊണ്ടുപോകുന്നതാണ്. അങ്ങനെ ഇഹലോകത്തും പരലോകത്തും നിങ്ങൾ നഷ്ടക്കാരായി മടങ്ങുന്നതാണ്.
Ərəbcə təfsirlər:
بَلِ اللّٰهُ مَوْلٰىكُمْ ۚ— وَهُوَ خَیْرُ النّٰصِرِیْنَ ۟
അല്ലാഹുവിനെ നിഷേധിച്ചവരായ ഈ കൂട്ടരെ നിങ്ങൾ അനുസരിച്ചാൽ അവർ നിങ്ങളെ സഹായിക്കുന്നതല്ല. മറിച്ച് അല്ലാഹുവാകുന്നു ശത്രുക്കൾക്കെതിരിൽ നിങ്ങളെ സഹായിക്കുന്നവൻ. അതിനാൽ അവനെ നിങ്ങൾ അനുസരിക്കുക. സഹായിക്കുന്നവരിൽ ഏറ്റവും ഉത്തമൻ അവനാകുന്നു; അവന് ശേഷം മറ്റാരെയും നിങ്ങൾക്ക് ആവശ്യമുണ്ടാവുകയില്ല.
Ərəbcə təfsirlər:
سَنُلْقِیْ فِیْ قُلُوْبِ الَّذِیْنَ كَفَرُوا الرُّعْبَ بِمَاۤ اَشْرَكُوْا بِاللّٰهِ مَا لَمْ یُنَزِّلْ بِهٖ سُلْطٰنًا ۚ— وَمَاْوٰىهُمُ النَّارُ ؕ— وَبِئْسَ مَثْوَی الظّٰلِمِیْنَ ۟
അല്ലാഹുവിനെ നിഷേധിച്ചവരുടെ ഹൃദയത്തിൽ നാം കടുത്ത ഭയം ഇട്ടുനൽകുന്നതാണ്. അങ്ങനെ നിങ്ങളോടുള്ള യുദ്ധത്തിൽ നിലയുറപ്പിക്കാൻ അവർക്ക് സാധിക്കില്ല. തങ്ങളുടെ ദേഹേഛകളുടെ അടിസ്ഥാനത്തിൽ അല്ലാഹുവിനുള്ള ആരാധനയിൽ മറ്റു ആരാധ്യന്മാരെ അവർ പങ്കുചേർത്തത് കാരണത്താലാകുന്നു അത്. അതിന് യാതൊരു തെളിവും അല്ലാഹു അവതരിപ്പിച്ചിട്ടില്ല. പരലോകത്ത് അവർ മടങ്ങിച്ചെല്ലുന്ന അവരുടെ സങ്കേതം നരകമത്രെ. അതിക്രമികൾക്ക് എത്ര മോശം സങ്കേതമാണ് നരകമെന്നത്!
Ərəbcə təfsirlər:
وَلَقَدْ صَدَقَكُمُ اللّٰهُ وَعْدَهٗۤ اِذْ تَحُسُّوْنَهُمْ بِاِذْنِهٖ ۚ— حَتّٰۤی اِذَا فَشِلْتُمْ وَتَنَازَعْتُمْ فِی الْاَمْرِ وَعَصَیْتُمْ مِّنْ بَعْدِ مَاۤ اَرٰىكُمْ مَّا تُحِبُّوْنَ ؕ— مِنْكُمْ مَّنْ یُّرِیْدُ الدُّنْیَا وَمِنْكُمْ مَّنْ یُّرِیْدُ الْاٰخِرَةَ ۚ— ثُمَّ صَرَفَكُمْ عَنْهُمْ لِیَبْتَلِیَكُمْ ۚ— وَلَقَدْ عَفَا عَنْكُمْ ؕ— وَاللّٰهُ ذُوْ فَضْلٍ عَلَی الْمُؤْمِنِیْنَ ۟
നിങ്ങളുടെ ശത്രുക്കൾക്കെതിരെ നിങ്ങൾക്ക് സഹായം നൽകുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം ഉഹ്ദ് യുദ്ധദിവസവും അവൻ നിറവേറ്റിയിട്ടുണ്ട്. അങ്ങനെ നിങ്ങൾ അല്ലാഹുവിൻ്റെ അനുമതിപ്രകാരം (ബഹുദൈവാരാധകരെ) ശക്തമായി വധിച്ചു കൊണ്ടിരുന്നു. എന്നാൽ നിങ്ങൾ ഭീരുത്വം കാണിക്കുകയും, നബി -ﷺ- നിങ്ങളോട് കൽപ്പിച്ചതിന് വിരുദ്ധമായി യുദ്ധമുഖത്ത് ഉറച്ചു നിൽക്കാതെ ദുർബലരാവുകയും, (നബി -ﷺ- നിശ്ചയിച്ച) നിങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിക്കണോ അതല്ല അവിടം ഉപേക്ഷിച്ച് യുദ്ധാർജ്ജിത സ്വത്തുക്കൾ ശേഖരിക്കാൻ ഇറങ്ങണോ എന്ന് അഭിപ്രായഭിന്നതയിലാവുകയും, എന്തെല്ലാം സംഭവിച്ചാലും നിങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് നീങ്ങരുതെന്ന നബി -ﷺ- യുടെ കൽപ്പന നിങ്ങൾ ധിക്കരിക്കുകയും ചെയ്യുന്നത് വരെ (വിജയം നിങ്ങളോടൊപ്പം നിന്നു). നിങ്ങൾ ആഗ്രഹിച്ചത് പോലെ ശത്രുക്കൾക്കെതിരിൽ അല്ലാഹു നിങ്ങൾക്ക് വിജയം നൽകിയതിന് ശേഷമായിരുന്നു ഇതെല്ലാം നിങ്ങളിൽ നിന്ന് സംഭവിച്ചത്. നിങ്ങളിൽ ഐഹികനേട്ടങ്ങൾ ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരാണ് തങ്ങളുടെ നിശ്ചിതസ്ഥാനങ്ങൾ ഉപേക്ഷിച്ചത്. നിങ്ങളിൽ പരലോകം ആഗ്രഹിക്കുന്നവരുമുണ്ട്; അവരാണ് നബി -ﷺ- യെ അനുസരിച്ചു കൊണ്ട്, തങ്ങളുടെ സ്ഥാനങ്ങളിൽ ഉറച്ചു നിന്നത്. ശേഷം അല്ലാഹു അവരിൽ നിന്ന് നിങ്ങളെ തിരിച്ചു കളയുകയും, അവർക്ക് നിങ്ങളുടെ മേൽ ആധിപത്യം നൽകുകയും ചെയ്തു. നിങ്ങളെ പരീക്ഷിക്കുന്നതിനായിരുന്നു അത്; അങ്ങനെ കാലിടറി പോവുകയും ദൗർബല്യം കാണിക്കുകയും ചെയ്തവർ പ്രയാസങ്ങളിൽ ക്ഷമിക്കുന്ന യഥാർത്ഥ വിശ്വാസിയിൽ നിന്ന് വേർതിരിയുന്നതിനത്രെ അത്. നബി -ﷺ- യുടെ കൽപ്പന നിങ്ങൾ ധിക്കരിച്ചത് അല്ലാഹു നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു. അല്ലാഹു അവനിൽ വിശ്വസിച്ചവരോട് ധാരാളമായി ഔദാര്യം ചൊരിയുന്നവനാകുന്നു; അവൻ അവർക്ക് (ഇസ്ലാം സ്വീകരിക്കാനുള്ള) സന്മാർഗം നൽകുകയും, അവരുടെ തെറ്റുകൾ പൊറുത്തു നൽകുകയും, അവരെ ബാധിച്ച പ്രയാസങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്തിരിക്കുന്നു.
Ərəbcə təfsirlər:
اِذْ تُصْعِدُوْنَ وَلَا تَلْوٗنَ عَلٰۤی اَحَدٍ وَّالرَّسُوْلُ یَدْعُوْكُمْ فِیْۤ اُخْرٰىكُمْ فَاَثَابَكُمْ غَمًّا بِغَمٍّ لِّكَیْلَا تَحْزَنُوْا عَلٰی مَا فَاتَكُمْ وَلَا مَاۤ اَصَابَكُمْ ؕ— وَاللّٰهُ خَبِیْرٌ بِمَا تَعْمَلُوْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! രണാങ്കണത്തിൽ നിന്ന് നിങ്ങൾ അകന്നു പോവുകയും, ഉഹ്ദ് യുദ്ധദിവസം നിങ്ങൾ തിരിഞ്ഞോടുകയും, നബി -ﷺ- യെ ധിക്കരിച്ചതിനാൽ നിങ്ങളെ പരാജയം ബാധിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. നിങ്ങൾ പരസ്പരം നോക്കുന്നു പോലുമുണ്ടായിരുന്നില്ല. അല്ലാഹുവിൻ്റെ റസൂലാകട്ടെ, നിങ്ങളുടെ പിന്നിൽ നിന്ന് -നിങ്ങൾക്കും ബഹുദൈവാരാധകർക്കും ഇടയിൽ നിലയുറപ്പിച്ചു കൊണ്ട്- നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. 'അല്ലാഹുവിൻ്റെ ദാസന്മാരേ! എൻ്റെയരികിലേക്ക് വരൂ! എൻ്റെയരികിലേക്ക് വരൂ അല്ലാഹുവിൻ്റെ ദാസന്മാരേ!' എന്ന് അവിടുന്ന് പറഞ്ഞു കൊണ്ടേയിരുന്നു. നഷ്ടപ്പെട്ട വിജയവും യുദ്ധാർജ്ജിത സ്വത്തുക്കളും ഓർത്തു കൊണ്ടുള്ള വേദനയും സങ്കടവും (നിങ്ങളുടെ ഈ പ്രവൃത്തിക്ക്) അല്ലാഹു പ്രതിഫലമായി നൽകി. ഈ ദുഃഖത്തിനോടൊപ്പം നബി -ﷺ- കൊല്ലപ്പെട്ടിരിക്കുന്നു എന്ന വാർത്ത പരന്നതിനാൽ മറ്റൊരു ദുഃഖവും വേദനയും നിങ്ങളെ ബാധിച്ചു. അല്ലാഹു ഇതെല്ലാം നിങ്ങൾക്ക് ബാധിപ്പിച്ചത് നബി -ﷺ- മരിച്ചിട്ടില്ല എന്ന് അറിഞ്ഞതിന് ശേഷം നിങ്ങൾക്ക് നഷ്ടപ്പെട്ടു പോയ വിജയത്തിൻ്റെയും യുദ്ധാർജ്ജിത സ്വത്തുക്കളുടെയും നിങ്ങളെ ബാധിച്ച മുറിവുകളുടെയും മരണത്തിൻ്റെയും പേരിൽ നിങ്ങൾ അമിതമായി ദുഃഖിക്കാതിരിക്കുന്നതിനത്രെ. കാരണം, (അവിടുന്ന് മരിച്ചിട്ടില്ല എന്ന വാർത്ത കേട്ടതോടെ) എല്ലാ പ്രയാസങ്ങളും വേദനകളും നിങ്ങൾക്ക് നിസ്സാരമായി തീർന്നു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു; നിങ്ങളുടെ ഹൃദയങ്ങളിലെ അവസ്ഥാന്തരങ്ങളോ, അവയവങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളോ അവന് അവ്യക്തമാവുകയില്ല.
Ərəbcə təfsirlər:
Bu səhifədə olan ayələrdən faydalar:
• التحذير من طاعة الكفار والسير في أهوائهم، فعاقبة ذلك الخسران في الدنيا والآخرة.
• അല്ലാഹുവിനെ നിഷേധിച്ചവരെ അനുസരിക്കുകയും, അവരുടെ ദേഹേഛകളുടെ മാർഗം പിൻപറ്റുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്. അതിൻ്റെ പര്യവസാനം ഇഹപരലോകങ്ങളിലെ പരാജയം മാത്രമായിരിക്കും.

• إلقاء الرعب في قلوب أعداء الله صورةٌ من صور نصر الله لأوليائه المؤمنين.
• അല്ലാഹുവിൻ്റെ ശത്രുക്കളുടെ ഹൃദയങ്ങളിൽ കടുത്ത ഭയം ഇട്ടുനൽകുക എന്നത് അല്ലാഹു അവൻ്റെ ഇഷ്ടദാസന്മാരായ വിശ്വാസികളെ സഹായിക്കുന്ന രൂപങ്ങളിലൊന്നാണ്.

• من أعظم أسباب الهزيمة في المعركة التعلق بالدنيا والطمع في مغانمها، ومخالفة أمر قائد الجيش.
• യുദ്ധത്തിൽ ബാധിക്കുന്ന പരാജയത്തിൻ്റെ പ്രധാന കാരണങ്ങളിൽ ചിലതാണ് ഭൗതിക നേട്ടങ്ങളിലുണ്ടാകുന്ന ആഗ്രഹവും, അതിലെ യുദ്ധാർജ്ജിത സ്വത്തുക്കളോടുള്ള കടുത്ത ഇഷ്ടവും, സേനാനായകൻ്റെ കൽപ്പന ധിക്കരിക്കലും.

• من دلائل فضل الصحابة أن الله يعقب بالمغفرة بعد ذكر خطئهم.
• സ്വഹാബികളുടെ തെറ്റുകൾ പറഞ്ഞ ഉടനെ അല്ലാഹു അവർക്ക് പൊറുത്തു നൽകിയിരിക്കുന്നു എന്ന് പറഞ്ഞതിൽ നിന്ന് സ്വഹാബത്തിൻ്റെ ശ്രേഷ്ഠത മനസ്സിലാക്കാവുന്നതാണ്.

 
Mənaların tərcüməsi Surə: Ali-İmran
Surələrin mündəricatı Səhifənin rəqəmi
 
Qurani Kərimin mənaca tərcüməsi - Qurani Kərimin müxtəsər tərfsiri - kitabının Malabar dilinə tərcüməsi. - Tərcumənin mündəricatı

Tərcümə "Quran araşdırmaları Təfsir Mərkəzi" tərəfindən yayımlanmışdır.

Bağlamaq