Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم * - Übersetzungen


Übersetzung der Bedeutungen Vers: (12) Surah / Kapitel: An-Nahl
وَسَخَّرَ لَكُمُ الَّیْلَ وَالنَّهَارَ ۙ— وَالشَّمْسَ وَالْقَمَرَ ؕ— وَالنُّجُوْمُ مُسَخَّرٰتٌ بِاَمْرِهٖ ؕ— اِنَّ فِیْ ذٰلِكَ لَاٰیٰتٍ لِّقَوْمٍ یَّعْقِلُوْنَ ۟ۙ
രാത്രിയെ നിങ്ങൾക്ക് സമാധാനത്തോടെ വസിക്കാനും, വിശ്രമിക്കാനുമായി അവൻ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. നിങ്ങൾക്ക് ജീവിക്കാൻ ആവശ്യമായവ സമ്പാദിക്കുന്നതിന് വേണ്ടി പകലിനെയും അവൻ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. സൂര്യനെ അവൻ നിങ്ങൾക്ക് സംവിധാനിച്ചു നൽകിയിരിക്കുന്നു; അവനതിനെ ചൂടുള്ള ഒരു പ്രകാശമാക്കിയിരിക്കുന്നു. ചന്ദ്രനെയും; അതിനെ അവൻ ഒരു വെളിച്ചമാക്കിയിരിക്കുന്നു. അവൻ്റെ പ്രാപഞ്ചികവിധിയാൽ നക്ഷത്രങ്ങളെ നിങ്ങൾക്ക് കീഴ്പെടുത്തി നൽകുകയും ചെയ്തിരിക്കുന്നു. അവയെ ഉപയോഗപ്പെടുത്തി കൊണ്ടാണ് രാത്രിയുടെയും സമുദ്രത്തിൻ്റെയും ഇരുട്ടുകളിൽ നിങ്ങൾ വഴികണ്ടെത്തുന്നതും, സമയം മനസ്സിലാക്കുന്നതും മറ്റുമെല്ലാം. തീർച്ചയായും തങ്ങളുടെ ബുദ്ധി പ്രയോജനപ്പെടുത്തുന്ന ജനതക്ക് അല്ലാഹുവിൻ്റെ ശക്തി മനസ്സിലാക്കുവാനുള്ള തെളിവുകൾ ഇവയെല്ലാം നിങ്ങൾക്ക് സംവിധാനിച്ചു തന്നു എന്നതിലുണ്ട്. അത്തരക്കാരാകുന്നു ഇവയുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ അല്ലാഹുവിൻ്റെ ലക്ഷ്യം മനസ്സിലാക്കുന്നവർ.
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• من عظمة الله أنه يخلق ما لا يعلمه جميع البشر في كل حين يريد سبحانه.
• മനുഷ്യർക്കാർക്കും അറിയാൻ കഴിയാത്ത പലതും അല്ലാഹു ഉദ്ദേശിക്കുന്ന സമയത്തെല്ലാം അവൻ സൃഷ്ടിക്കുന്നു എന്നത് അല്ലാഹുവിൻ്റെ മഹത്വങ്ങളിലൊന്നാകുന്നു.

• خلق الله النجوم لزينة السماء، والهداية في ظلمات البر والبحر، ومعرفة الأوقات وحساب الأزمنة.
• അല്ലാഹു ആകാശത്തിന് അലങ്കാരമായി കൊണ്ടും, കടലിലെയും കരയിലെയും ഇരുട്ടുകളിൽ വഴിയടയാളങ്ങളായും, സമയമറിയുന്നതിനും കാലം കണക്കുകൂട്ടുന്നതിനുമാണ് നക്ഷത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.

• الثناء والشكر على الله الذي أنعم علينا بما يصلح حياتنا ويعيننا على أفضل معيشة.
• നമ്മുടെ ജീവിതത്തിന് പ്രയോജനകരമായതും, ഏറ്റവും നല്ല രൂപത്തിൽ ജീവിക്കാൻ ഉതകുന്നതുമായ മാർഗങ്ങൾ നൽകിക്കൊണ്ട് നമുക്ക് മേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞ അല്ലാഹുവിനെ സ്തുതിക്കുകയും അവന് നന്ദി പ്രകടിപ്പിക്കുകയും വേണം.

• الله سبحانه أنعم علينا بتسخير البحر لتناول اللحوم (الأسماك)، واستخراج اللؤلؤ والمرجان، وللركوب، والتجارة، وغير ذلك من المصالح والمنافع.
അല്ലാഹു നമുക്ക് സമുദ്രങ്ങളെ സൗകര്യപ്പെടുത്തി നൽകിയിരിക്കുന്നു. അതിലെ മാംസം (മത്സ്യങ്ങൾ) തേടിപ്പിടിക്കുന്നതിനും, മുത്തുകളും പവിഴങ്ങളും പുറത്തെടുക്കുന്നതിനും, യാത്ര ചെയ്യുന്നതിനും, കച്ചവടം നടത്തുന്നതിനും, മറ്റു പല പ്രയോജനങ്ങൾക്കും ഉപകാരങ്ങൾക്കുമായാണ് അവയെ സൃഷ്ടിച്ചിരിക്കുന്നത്.

 
Übersetzung der Bedeutungen Vers: (12) Surah / Kapitel: An-Nahl
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم - Übersetzungen

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Schließen