Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم * - Übersetzungen


Übersetzung der Bedeutungen Vers: (28) Surah / Kapitel: An-Nahl
الَّذِیْنَ تَتَوَفّٰىهُمُ الْمَلٰٓىِٕكَةُ ظَالِمِیْۤ اَنْفُسِهِمْ ۪— فَاَلْقَوُا السَّلَمَ مَا كُنَّا نَعْمَلُ مِنْ سُوْٓءٍ ؕ— بَلٰۤی اِنَّ اللّٰهَ عَلِیْمٌۢ بِمَا كُنْتُمْ تَعْمَلُوْنَ ۟
അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട്, അതിക്രമത്തിൽ മുഴുകിയവരായിരിക്കെ മലകുൽ മൗതും (മരണത്തിൻ്റെ മലക്ക്) അദ്ദേഹത്തിൻ്റെ സഹായികളും ആത്മാവുകൾ പിടികൂടുന്നവർ; അപ്പോൾ മരണത്തോടെ അവർക്ക് മേൽ വന്നുഭവിച്ചതിന് അവർ കീഴൊതുങ്ങും. അവർ നിലകൊണ്ടിരുന്ന നിഷേധത്തെയും തിന്മകളെയും അപ്പോൾ അവർ തള്ളിപ്പറയും; ആ സമയം അവ തള്ളിപ്പറയുന്നത് ഉപകരിക്കുമെന്നാണ് അവരുടെ ധാരണ. അവരോട് പറയപ്പെടും: നിങ്ങൾ കളവാണ് പറഞ്ഞിരിക്കുന്നത്. (അല്ലാഹുവിനെ) നിഷേധിക്കുന്ന, തിന്മകൾ പ്രവർത്തിക്കുന്നവരായിരുന്നു നിങ്ങൾ. തീർച്ചയായും അല്ലാഹു നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചിരുന്നത് നന്നായി അറിയുന്നവനാകുന്നു. അവന് അതിൽ ഒരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• فضيلة أهل العلم، وأنهم الناطقون بالحق في الدنيا ويوم يقوم الأشهاد، وأن لقولهم اعتبارًا عند الله وعند خلقه.
• പണ്ഡിതന്മാർക്കുള്ള ശ്രേഷ്ഠത. ഇഹലോകത്തും, സാക്ഷികൾ എഴുന്നേറ്റു നിൽക്കുന്ന (പരലോക) ദിനത്തിലും സത്യം സംസാരിക്കുന്നവർ അവരാകുന്നു. അല്ലാഹുവിങ്കലും അവൻ്റെ സൃഷ്ടികളുടെ അടുക്കലും അവരുടെ വാക്കിന് പരിഗണനയുണ്ട്.

• من أدب الملائكة مع الله أنهم أسندوا العلم إلى الله دون أن يقولوا: إنا نعلم ما كنتم تعملون، وإشعارًا بأنهم ما علموا ذلك إلا بتعليم من الله تعالى.
• അല്ലാഹുവിനോടുള്ള മലക്കുകളുടെ മര്യാദ അവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. 'നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെ കുറിച്ച് ഞങ്ങൾക്ക് അറിയാം' എന്ന് പറയുന്നതിന് പകരം അല്ലാഹുവിന് അറിയാം എന്നാണവർ പറഞ്ഞത്. അല്ലാഹു അറിയിച്ചു നൽകിയതിനാൽ മാത്രമാണ് തങ്ങൾക്ക് അത് അറിയാൻ കഴിഞ്ഞത് എന്ന സൂചന അതിലുണ്ട്.

• من كرم الله وجوده أنه يعطي أهل الجنة كل ما تمنوه عليه، حتى إنه يُذَكِّرهم أشياء من النعيم لم تخطر على قلوبهم.
• സ്വർഗക്കാർക്ക് അവർ ആഗ്രഹിക്കുന്നതെല്ലാം അല്ലാഹു നൽകും എന്നത് അവൻ്റെ മഹത്വവും ഔദാര്യവും വെളിപ്പെടുത്തുന്നു. അവരുടെ ഹൃദയങ്ങളിൽ ഒരിക്കൽ പോലും മിന്നിമറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ അല്ലാഹു അവരെ ഓർമ്മിപ്പിക്കുക വരെ ചെയ്യുന്നതാണ്.

• العمل هو السبب والأصل في دخول الجنة والنجاة من النار، وذلك يحصل برحمة الله ومنَّته على المؤمنين لا بحولهم وقوتهم.
• പ്രവർത്തനങ്ങൾ തന്നെയാണ്, സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനുമുള്ള കാരണവും അടിസ്ഥാനമാർഗവും. അതാകട്ടെ, അല്ലാഹുവിൻ്റെ ഔദാര്യത്താലും അവൻ്റെ കാരുണ്യത്താലും മാത്രമെ ആർക്കും സാധിക്കുകയുള്ളൂ; മനുഷ്യരുടെ കഴിവും ശക്തിയും കാരണത്താലല്ല അതിന് സാധിക്കുന്നത്.

 
Übersetzung der Bedeutungen Vers: (28) Surah / Kapitel: An-Nahl
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم - Übersetzungen

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Schließen