Check out the new design

Übersetzung der Bedeutungen von dem heiligen Quran - Die malabarische Übersetzung von Al-Mukhtasar - Eine Kurzfassung der Bedeutungen des edlen Qurans * - Übersetzungen


Übersetzung der Bedeutungen Surah / Kapitel: Al-Baqarah   Vers:
قُلْنَا اهْبِطُوْا مِنْهَا جَمِیْعًا ۚ— فَاِمَّا یَاْتِیَنَّكُمْ مِّنِّیْ هُدًی فَمَنْ تَبِعَ هُدَایَ فَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟
നാം (അല്ലാഹു) അവരോട് പറഞ്ഞു: നിങ്ങൾ എല്ലാവരും സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങുക. എൻറെ റസൂലുകളിലൂടെ നിങ്ങൾക്ക് ഹിദായത് (സന്മാർഗം) വന്നാൽ, അതിനെ പിൻപറ്റുകയും എന്റെ റസൂലുകളിൽ വിശ്വസിക്കുകയും ചെയ്തവർ പരലോകത്ത് ഭയപ്പെടേണ്ടി വരികയില്ല. വിട്ടേച്ചുപോന്ന ഇഹലോകത്തെയോർത്ത് അവർ ദുഃഖിക്കേണ്ടി വരികയുമില്ല.
Arabische Interpretationen von dem heiligen Quran:
وَالَّذِیْنَ كَفَرُوْا وَكَذَّبُوْا بِاٰیٰتِنَاۤ اُولٰٓىِٕكَ اَصْحٰبُ النَّارِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟۠
എന്നാൽ നമ്മുടെ (അല്ലാഹുവിൻറെ) ദൃഷ്ടാന്തങ്ങൾ കളവാക്കുകയും അവിശ്വസിക്കുകയും ചെയ്തവർ; അവർ തന്നെയാണ് നരകാവകാശികൾ. ഒരിക്കലും അവർ അതിൽ നിന്ന് പുറത്തു കടക്കുന്നതല്ല.
Arabische Interpretationen von dem heiligen Quran:
یٰبَنِیْۤ اِسْرَآءِیْلَ اذْكُرُوْا نِعْمَتِیَ الَّتِیْۤ اَنْعَمْتُ عَلَیْكُمْ وَاَوْفُوْا بِعَهْدِیْۤ اُوْفِ بِعَهْدِكُمْ ۚ— وَاِیَّایَ فَارْهَبُوْنِ ۟
അല്ലാഹുവിന്റെ നബിയായ യഅ്ഖൂബിന്റെ സന്തതികളേ, അല്ലാഹു നിങ്ങൾക്ക് തുടർച്ചയായി നൽകിയ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുകയും അതിന് നന്ദി കാണിക്കുകയും ചെയ്യുക. എന്നിലും (അല്ലാഹുവിലും) എൻറെ പ്രവാചകന്മാരിലും വിശ്വസിക്കാമെന്നും, എൻറെ മത നിയമങ്ങളനുസരിച്ച് പ്രവർത്തിക്കാമെന്നും നിങ്ങൾ എന്നോട് (അല്ലാഹുവിനോട്) ചെയ്ത കരാർ പാലിക്കുക. നിങ്ങൾ ആ കരാറുകൾ നിറവേറ്റിയാൽ ഞാൻ നിങ്ങളോട് ചെയ്ത കരാറും നിറവേറ്റുന്നതാണ്. അഥവാ, ഇഹലോകത്ത് നല്ല ജീവിതവും, പരലോകത്തെ നല്ല പ്രതിഫലവും ഞാൻ നിങ്ങൾക്ക് നൽകും. എന്നെ മാത്രം നിങ്ങൾ ഭയപ്പെടുകയും എന്നോടുള്ള കരാറുകൾ ലംഘിക്കാതിരിക്കുകയും ചെയ്യുക.
Arabische Interpretationen von dem heiligen Quran:
وَاٰمِنُوْا بِمَاۤ اَنْزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُوْنُوْۤا اَوَّلَ كَافِرٍ بِهٖ ۪— وَلَا تَشْتَرُوْا بِاٰیٰتِیْ ثَمَنًا قَلِیْلًا ؗ— وَّاِیَّایَ فَاتَّقُوْنِ ۟
മുഹമ്മദ് നബി(ﷺ)ക്ക് ഞാൻ അവതരിപ്പിച്ച ഖുർആനിൽ നിങ്ങൾ വിശ്വസിക്കുക. മാറ്റത്തിരുത്തലുകൾക്ക് വിധേയമാകുന്നതിന് മുമ്പുണ്ടായിരുന്ന തൗറാത്തിനോട് യോജിക്കുന്നതാണ് ഖുർആൻ. അല്ലാഹുവിന്റെ തൗഹീദും മുഹമ്മദ് നബി(ﷺ)യുടെ നുബുവ്വതുമെല്ലാം പരാമർശിക്കപ്പെട്ട യഥാർത്ഥ തൗറാത്തിനോട് ഖുർആൻ യോജിക്കുന്നു. ഖുർആനിനെ നിഷേധിക്കുന്ന ഒന്നാമത്തെ വിഭാഗം തന്നെ നിങ്ങളാവരുത്. ഇഹലോകത്തെ സ്ഥാനമാനങ്ങൾ പോലുള്ള തുച്ഛമായ കാര്യങ്ങൾ നിങ്ങൾ എന്റെ ആയത്തുകൾക്ക് പകരം വാങ്ങരുത്. എൻറെ കോപത്തെയും ശിക്ഷയെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളുക.
Arabische Interpretationen von dem heiligen Quran:
وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَاَنْتُمْ تَعْلَمُوْنَ ۟
എൻറെ റസൂലുകൾക്ക് അവതരിപ്പിച്ച സത്യത്തെ, നിങ്ങൾ കെട്ടിയുണ്ടാക്കുന്ന കളവുകളുമായി കൂട്ടിക്കലർത്തരുത്. മുഹമ്മദ് നബി(ﷺ)യുടെ വിശേഷണങ്ങൾ നിങ്ങളുടെ കിതാബുകളിൽ വന്നിട്ടുണ്ട്. മുഹമ്മദ് നബി(ﷺ)യെ നിങ്ങൾക്കറിയാമെന്നിരിക്കെ, നബിയുടെ കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടെന്നിരിക്കെ, ആ സത്യത്തെ നിങ്ങൾ മറച്ച് വെക്കരുത്.
Arabische Interpretationen von dem heiligen Quran:
وَاَقِیْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ وَارْكَعُوْا مَعَ الرّٰكِعِیْنَ ۟
നമസ്കാരം അതിൻറെ റുക്നുകൾ (അവിഭാജ്യ ഘടകങ്ങൾ) വാജിബുകൾ (നിർബന്ധ ഘടകങ്ങൾ), സുന്നത്തുകൾ (ഐച്ഛിക ഘടകങ്ങൾ) എന്നിവ സഹിതം പൂർണമായി നിങ്ങൾ നിർവ്വഹിക്കുക. നിങ്ങളുടെ കൈകളിൽ അല്ലാഹു നൽകിയിട്ടുള്ള ധനത്തിന് നിങ്ങൾ സക്കാത്ത് നൽകുക. മുഹമ്മദ് നബിയുടെ സമുദായത്തിൽ നിന്ന് അല്ലാഹുവിന് കീഴൊതുങ്ങിയവരോടൊപ്പം നിങ്ങളും കീഴൊതുങ്ങുക.
Arabische Interpretationen von dem heiligen Quran:
اَتَاْمُرُوْنَ النَّاسَ بِالْبِرِّ وَتَنْسَوْنَ اَنْفُسَكُمْ وَاَنْتُمْ تَتْلُوْنَ الْكِتٰبَ ؕ— اَفَلَا تَعْقِلُوْنَ ۟
ഈമാനും സൽപ്രവർത്തിയും മറ്റുള്ളവരോട് കൽപ്പിക്കുകയും, സ്വന്തം കാര്യത്തിൽ അത് മറന്നുപോവുകയും അതിൽ നിന്ന് പിന്തിരിഞ്ഞു കളയുകയും ചെയ്യുന്നത് എത്ര ചീത്ത! നിങ്ങളാകട്ടെ തൗറാത്ത് പാരായണം ചെയ്യുന്നു! അല്ലാഹുവിൻറെ ദീൻ പിൻപറ്റണമെന്നും അവൻറെ റസൂലുകളിൽ വിശ്വസിക്കണമെന്നുമുള്ള തൗറാത്തിലെ കൽപന നിങ്ങൾക്കറിയാം. നിങ്ങളുടെ ബുദ്ധി കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ലേ?!
Arabische Interpretationen von dem heiligen Quran:
وَاسْتَعِیْنُوْا بِالصَّبْرِ وَالصَّلٰوةِ ؕ— وَاِنَّهَا لَكَبِیْرَةٌ اِلَّا عَلَی الْخٰشِعِیْنَ ۟ۙ
ദീനിന്റെയും ദുന്യാവിന്റെയും എല്ലാ കാര്യങ്ങളിലും അല്ലാഹുവിനോട് നിങ്ങൾ സഹായം തേടുക. അല്ലാഹുവിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന കാര്യങ്ങളായ നമസ്കാരത്തിലൂടെയും ക്ഷമയിലൂടെയും നിങ്ങൾ അവനോട് സഹായം തേടുക. എങ്കിൽ അവൻ നിങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും നിങ്ങളുടെ പ്രയാസങ്ങൾ നീക്കുകയും ചെയ്യും. റബ്ബിന് കീഴൊതുങ്ങിയവർക്കൊഴികെ നമസ്കാരം വലിയ പ്രയാസവും ബുദ്ധിമുട്ടും തന്നെയാണ്.
Arabische Interpretationen von dem heiligen Quran:
الَّذِیْنَ یَظُنُّوْنَ اَنَّهُمْ مُّلٰقُوْا رَبِّهِمْ وَاَنَّهُمْ اِلَیْهِ رٰجِعُوْنَ ۟۠
കാരണം അവർ ഉറച്ച് വിശ്വസിക്കുന്നു, അന്ത്യനാളിൽ അവരുടെ റബ്ബിലേക്ക് ചെല്ലുമെന്നും അവനെ കണ്ടുമുട്ടുമെന്നും, കർമ്മങ്ങൾക്ക് പ്രതിഫലം നൽകാൻ അവങ്കലേക്ക് തിരിച്ചുപോകുമെന്നും.
Arabische Interpretationen von dem heiligen Quran:
یٰبَنِیْۤ اِسْرَآءِیْلَ اذْكُرُوْا نِعْمَتِیَ الَّتِیْۤ اَنْعَمْتُ عَلَیْكُمْ وَاَنِّیْ فَضَّلْتُكُمْ عَلَی الْعٰلَمِیْنَ ۟
യഅ്ഖൂബ് നബിയുടെ സന്തതികളെ, ഞാൻ നിങ്ങൾക്ക് ചെയ്ത് തന്ന മതപരവും ഭൗതികവുമായ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുവിൻ! ധാരാളം നബിമാരെയും രാജാക്കന്മാരെയും നിങ്ങളുടെ കൂട്ടത്തിൽ നാം നിശ്ചയിച്ചു. അങ്ങനെ പ്രവാചകത്വവും അധികാരവും മുഖേന നിങ്ങളുടെ സമകാലികരെക്കാൾ നിങ്ങളെ നാം ശ്രേഷ്ഠരാക്കിയതും ഓർക്കുക.
Arabische Interpretationen von dem heiligen Quran:
وَاتَّقُوْا یَوْمًا لَّا تَجْزِیْ نَفْسٌ عَنْ نَّفْسٍ شَیْـًٔا وَّلَا یُقْبَلُ مِنْهَا شَفَاعَةٌ وَّلَا یُؤْخَذُ مِنْهَا عَدْلٌ وَّلَا هُمْ یُنْصَرُوْنَ ۟
അല്ലാഹു കൽപിച്ചത് പ്രവർത്തിക്കുകയും, വിലക്കിയത് വെടിയുകയും ചെയ്തുകൊണ്ട് ഖിയാമത്ത് നാളിലെ ശിക്ഷയിൽ നിന്നും നിങ്ങൾ നിങ്ങളെ സംരക്ഷിക്കുക. ആ ദിവസം ഒരാളും മറ്റൊരാൾക്കും ഒരു ഉപകാരവും ചെയ്യാണ് കഴിയില്ല. ഉപദ്രവം തടയാനോ ഉപകാരം ലഭിക്കാനോ അല്ലാഹുവിൻറെ അനുമതി കൂടാതെ ഒരാളുടെ ശുപാർശയും അന്ന് സ്വീകരിക്കപ്പെടുകയില്ല. ഭൂമി നിറയെ സ്വർണ്ണം തന്നെ ആയാൽ പോലും ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ മോചനദ്രവ്യം നൽകിയാൽ വാങ്ങുകയില്ല. അന്ന് അവരെ സഹായിക്കാൻ ഒരാളുമുണ്ടാവുകയില്ല. ശുപാർശകനോ മോചനദ്രവ്യമോ സഹായിയോ ഉപകാരപ്പെടില്ലെങ്കിൽ രക്ഷപ്പെടാൻ പിന്നെന്തു മാർഗം?!
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• من أعظم الخذلان أن يأمر الإنسان غيره بالبر، وينسى نفسه.
• മറ്റുള്ളവരോട് നന്മകൽപ്പിക്കലും സ്വന്തത്തെ മറന്ന് കളയലും ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ്.

• الصبر والصلاة من أعظم ما يعين العبد في شؤونه كلها.
• ഒരടിമയെ അവൻറെ മുഴുവൻ കാര്യങ്ങളിലും സഹായിക്കുന്ന മഹത്തായ കാര്യങ്ങളിൽപ്പെട്ടതാണ് ക്ഷമയും നമസ്കാരവും

• في يوم القيامة لا يَدْفَعُ العذابَ عن المرء الشفعاءُ ولا الفداءُ، ولا ينفعه إلا عمله الصالح.
• ശുപാർശകരോ പ്രായശ്ചിത്തമോ ഖിയാമത്ത് നാളിൽ ഒരാളിൽ നിന്നും ശിക്ഷ തടുക്കുകയില്ല. സ്വന്തം സൽക്കർമ്മമല്ലാത്ത മറ്റൊന്നും ഒരാൾക്കും ഉപകാരപ്പെടുകയുമില്ല.

 
Übersetzung der Bedeutungen Surah / Kapitel: Al-Baqarah
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - Die malabarische Übersetzung von Al-Mukhtasar - Eine Kurzfassung der Bedeutungen des edlen Qurans - Übersetzungen

Vom Tafsirzentrum für Quranwissenschaften herausgegeben.

Schließen