Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم * - Übersetzungen


Übersetzung der Bedeutungen Vers: (77) Surah / Kapitel: An-Nisâ’
اَلَمْ تَرَ اِلَی الَّذِیْنَ قِیْلَ لَهُمْ كُفُّوْۤا اَیْدِیَكُمْ وَاَقِیْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ ۚ— فَلَمَّا كُتِبَ عَلَیْهِمُ الْقِتَالُ اِذَا فَرِیْقٌ مِّنْهُمْ یَخْشَوْنَ النَّاسَ كَخَشْیَةِ اللّٰهِ اَوْ اَشَدَّ خَشْیَةً ۚ— وَقَالُوْا رَبَّنَا لِمَ كَتَبْتَ عَلَیْنَا الْقِتَالَ ۚ— لَوْلَاۤ اَخَّرْتَنَاۤ اِلٰۤی اَجَلٍ قَرِیْبٍ ؕ— قُلْ مَتَاعُ الدُّنْیَا قَلِیْلٌ ۚ— وَالْاٰخِرَةُ خَیْرٌ لِّمَنِ اتَّقٰی ۫— وَلَا تُظْلَمُوْنَ فَتِیْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! തങ്ങൾക്ക് മേൽ യുദ്ധം നിർബന്ധമാക്കൂ എന്ന് താങ്കളോട് ആവശ്യപ്പെട്ടിരുന്ന ചിലരെ താങ്കൾ മനസ്സിലാക്കിയില്ലേ?! നിങ്ങൾ യുദ്ധത്തിൽ നിന്ന് മാറിനിൽക്കുകയും, നിസ്കാരം നിലനിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യൂ എന്നായിരുന്നു അന്ന് -അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം നിർബന്ധമാക്കപ്പെടുന്നതിന് മുൻപ്- അവരോട് പറയപ്പെട്ടത്. അങ്ങനെ അവർ മദീനയിലേക്ക് പലായനം ചെയ്യുകയും, ഇസ്ലാമിന് ശക്തിയുണ്ടാവുകയും, യുദ്ധം നിർബന്ധമാക്കപ്പെടുകയും ചെയ്തപ്പോഴതാ അവരിൽ ചിലർ അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ -അല്ലെങ്കിൽ അതിനെക്കാൾ കഠിനമായി- ജനങ്ങളെ ഭയക്കുന്നു. അവർ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ! എന്തിനാണ് നീ ഞങ്ങൾക്ക് മേൽ യുദ്ധം നിർബന്ധമാക്കിയത്?! കുറച്ച് കാലം കൂടി ഐഹികജീവിതം ആസ്വദിക്കാൻ കഴിയുംവിധം അടുത്ത് തന്നെയുള്ള ഒരു അവധിയിലേക്ക് അത് നീക്കിവെച്ചു കൂടായിരുന്നോ?! അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഐഹികജീവിതത്തിലെ വിഭവങ്ങൾ തീർത്തും കുറവും, അവസാനിച്ചു പോകുന്നതുമാണ്. അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത് പരലോകമാകുന്നു. കാരണം അതിലെ അനുഗ്രഹങ്ങൾ എന്നെന്നും നിലനിൽക്കുന്നതാണ്. നിങ്ങളുടെ സൽകർമ്മങ്ങളിൽ നിന്ന് ഒന്നും തന്നെ -അതൊരു ഈത്തപ്പഴത്തിൻ്റെ കുരുവിന് മേലുള്ള നാരിൻ്റെ തോതിലാണെങ്കിൽ പോലും- കുറവ് വരുത്തപ്പെടുകയുമില്ല.
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• وجوب القتال لإعلاء كلمة الله ونصرة المستضعفين، وذم الخوف والجبن والاعتراض على أحكام الله.
• അല്ലാഹുവിൻ്റെ വചനം ഉന്നതമാക്കുന്നതിനായി യുദ്ധം ചെയ്യുക എന്നതും, അടിച്ചമർത്തപ്പെട്ടവരെ സഹായിക്കുക എന്നതും നിർബന്ധമാകുന്നു. എന്നാൽ ഭീരുത്വവും ഭയവും അല്ലാഹുവിൻ്റെ വിധിവിലക്കുകളോട് എതിരാകുന്നതും ആക്ഷേപാർഹമായ കാര്യവുമാകുന്നു.

• الدار الآخرة خير من الدنيا وما فيها من متاع وشهوات لمن اتقى الله تعالى وعمل بطاعته.
• അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ അനുസരിക്കുകയും ചെയ്യുന്നവർക്ക് പരലോകഭവനമാകുന്നു ഇഹലോകത്തെക്കാളും അതിലെ എല്ലാ സുഖസൗകര്യങ്ങളെക്കാളും നല്ലത്.

• الخير والشر كله بقدر الله، وقد يبتلي الله عباده ببعض السوء في الدنيا لأسباب، منها: ذنوبهم ومعاصيهم.
• നല്ലതും പ്രയാസമുള്ളതുമെല്ലാം അല്ലാഹുവിൻ്റെ വിധിയനുസരിച്ചാകുന്നു. അല്ലാഹു അവൻ്റെ അടിമകളെ ചില പ്രയാസങ്ങൾ കൊണ്ട് ഇഹലോകത്ത് ചിലപ്പോൾ പരീക്ഷിച്ചേക്കാം. അതിന് പല കാരണങ്ങളുമുണ്ടാകാം. അതിൽ പെട്ടതാണ് അവർ ചെയ്യുന്ന തിന്മകളും പാപങ്ങളും.

 
Übersetzung der Bedeutungen Vers: (77) Surah / Kapitel: An-Nisâ’
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم - Übersetzungen

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Schließen