Check out the new design

Übersetzung der Bedeutungen von dem heiligen Quran - Die malabarische Übersetzung von Al-Mukhtasar - Eine Kurzfassung der Bedeutungen des edlen Qurans * - Übersetzungen


Übersetzung der Bedeutungen Surah / Kapitel: Al-Māʾidah   Vers:
لُعِنَ الَّذِیْنَ كَفَرُوْا مِنْ بَنِیْۤ اِسْرَآءِیْلَ عَلٰی لِسَانِ دَاوٗدَ وَعِیْسَی ابْنِ مَرْیَمَ ؕ— ذٰلِكَ بِمَا عَصَوْا وَّكَانُوْا یَعْتَدُوْنَ ۟
ദാവൂദ് -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമായ സബൂറിലും, ഈസ -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിച്ച ഇഞ്ചീലിലും ഇസ്രാഈൽ സന്തതികളിൽ (അല്ലാഹുവിനെ) നിഷേധിച്ചവരെ അവൻ ശപിക്കുകയും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റുകയും ചെയ്തിരിക്കുന്നു എന്ന് അല്ലാഹു അറിയിക്കുന്നു. അവർ ചെയ്തുകൂട്ടിയ തിന്മകളും, അല്ലാഹുവിൻ്റെ വിധിവിലക്കുകളിൽ അവർ അതിരുലംഘിക്കുകയും ചെയ്തതിനാലാണ് അവരെ അവൻ ശപിച്ചത്.
Arabische Interpretationen von dem heiligen Quran:
كَانُوْا لَا یَتَنَاهَوْنَ عَنْ مُّنْكَرٍ فَعَلُوْهُ ؕ— لَبِئْسَ مَا كَانُوْا یَفْعَلُوْنَ ۟
തിന്മകൾ പ്രവർത്തിക്കുന്നതിൽ നിന്ന് അവർ പരസ്പരം വിലക്കുമായിരുന്നില്ല. മറിച്ച് അവരിലെ അധർമ്മികൾ പരസ്യമായി അവർക്ക് തോന്നുന്ന വൃത്തികേടുകളും തിന്മകളും പ്രവർത്തിക്കുമായിരുന്നു. കാരണം അവരെ എതിർക്കാൻ ആരുമില്ല. തിന്മയിൽ നിന്ന് തടയുന്നത് ഉപേക്ഷിക്കുക എന്ന അവരുടെ ഈ പ്രവർത്തനം എത്രമാത്രം മോശമായിരിക്കുന്നു.
Arabische Interpretationen von dem heiligen Quran:
تَرٰی كَثِیْرًا مِّنْهُمْ یَتَوَلَّوْنَ الَّذِیْنَ كَفَرُوْا ؕ— لَبِئْسَ مَا قَدَّمَتْ لَهُمْ اَنْفُسُهُمْ اَنْ سَخِطَ اللّٰهُ عَلَیْهِمْ وَفِی الْعَذَابِ هُمْ خٰلِدُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! യഹൂദരിൽ പെട്ട നിഷേധികളായ ഇക്കൂട്ടരിൽ അധികപേരെയും (അല്ലാഹുവിനെ) നിഷേധിക്കുന്നവരെ സ്നേഹിക്കുന്നവരും അവരിലേക്ക് ചായുന്നവരുമായി താങ്കൾക്ക് കണ്ടെത്താൻ കഴിയും. എന്നാൽ അവർ താങ്കളോട് ശത്രുത പുലർത്തുകയും, അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുന്നവരോട് ശത്രുത പുലർത്തുകയും ചെയ്യും. (അല്ലാഹുവിനെ) നിഷേധിച്ചവരുമായി ആത്മസ്നേഹം വെച്ചു പുലർത്തുക എന്ന അവരുടെ ഈ ചെയ്തി എത്ര മോശമായിരിക്കുന്നു. അല്ലാഹു അവരോട് ദേഷ്യപ്പെടാനും, അവരെ നരകത്തിൽ ശാശ്വതരായി പ്രവേശിപ്പിക്കാനുമുള്ള കാരണം അതാകുന്നു. അവരതിൽ നിന്ന് ഒരിക്കലും പുറത്തു വരുന്നതല്ല.
Arabische Interpretationen von dem heiligen Quran:
وَلَوْ كَانُوْا یُؤْمِنُوْنَ بِاللّٰهِ وَالنَّبِیِّ وَمَاۤ اُنْزِلَ اِلَیْهِ مَا اتَّخَذُوْهُمْ اَوْلِیَآءَ وَلٰكِنَّ كَثِیْرًا مِّنْهُمْ فٰسِقُوْنَ ۟
അല്ലാഹുവിൽ യഥാർഥ വിശ്വാസമുള്ളവരും, അവൻ്റെ നബിയിൽ വിശ്വസിക്കുന്നവരുമായിരുന്നു ഈ യഹൂദരെങ്കിൽ ബഹുദൈവാരാധകരിൽ നിന്ന് ഉറ്റമിത്രങ്ങളെ സ്വീകരിക്കുകയും, അവരെ സ്നേഹിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുന്നവരെ മാറ്റിനിർത്തി മുശ്രിക്കുകളിലേക്ക് ചായുകയും ചെയ്യുന്നവരാകില്ലായിരുന്നു അവർ. കാരണം കാഫിറുകളെ മിത്രങ്ങളായി സ്വീകരിക്കുകയെന്നത് അവരോട് വിലക്കപ്പെട്ടിരുന്നു. എന്നാൽ ഈ യഹൂദരിൽ ധാരാളം പേർ അല്ലാഹുവിനുള്ള അനുസരണം ഉപേക്ഷിക്കുകയും, അല്ലാഹുവിൻ്റെ സ്നേഹവും, അവനിൽ വിശ്വസിച്ചവരോടുള്ള സ്നേഹവും ഉപേക്ഷിച്ചവരുമാകുന്നു.
Arabische Interpretationen von dem heiligen Quran:
لَتَجِدَنَّ اَشَدَّ النَّاسِ عَدَاوَةً لِّلَّذِیْنَ اٰمَنُوا الْیَهُوْدَ وَالَّذِیْنَ اَشْرَكُوْا ۚ— وَلَتَجِدَنَّ اَقْرَبَهُمْ مَّوَدَّةً لِّلَّذِیْنَ اٰمَنُوا الَّذِیْنَ قَالُوْۤا اِنَّا نَصٰرٰی ؕ— ذٰلِكَ بِاَنَّ مِنْهُمْ قِسِّیْسِیْنَ وَرُهْبَانًا وَّاَنَّهُمْ لَا یَسْتَكْبِرُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളിൽ വിശ്വസിച്ചവരോടും താങ്കൾ കൊണ്ടു വന്നതിനോടും ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കടുത്ത ശത്രുതയുള്ളത് യഹൂദർക്കും വിഗ്രഹാരാധകർക്കും മറ്റു ബഹുദൈവാരാധകർക്കുമാണ് എന്ന് താങ്കൾക്ക് കാണാൻ കഴിയും. യഹൂദർ അവരുടെ അസൂയയും ദേഷ്യവും അഹങ്കാരവും കാരണത്താലാണ് അപ്രകാരം വിരോധം വെച്ചുപുലർത്തുന്നത്. താങ്കളിൽ വിശ്വസിച്ചവരോടും താങ്കൾ കൊണ്ടു വന്നതിനോടും അവരിൽ ഏറ്റവും സ്നേഹമുള്ളവരായി കാണുക തങ്ങൾ നസ്വാറാക്കളാണ് എന്നു പറയുന്നവരെയായിരിക്കും. അവരിൽ പണ്ഡിതന്മാരും ആരാധനകളിൽ മുഴുകിയവരും ഉള്ളതിനാലും, അഹങ്കാരികളല്ലാത്ത വിനയാന്വിതരാണ് അവരെന്നതിനാലുമാണ് അവർക്ക് അടുത്ത സ്നേഹമുള്ളതായി കാണുന്നത്. കാരണം അഹങ്കാരികളുടെ ഹൃദയത്തിലേക്ക് നന്മ എത്തുകയേയില്ല.
Arabische Interpretationen von dem heiligen Quran:
وَاِذَا سَمِعُوْا مَاۤ اُنْزِلَ اِلَی الرَّسُوْلِ تَرٰۤی اَعْیُنَهُمْ تَفِیْضُ مِنَ الدَّمْعِ مِمَّا عَرَفُوْا مِنَ الْحَقِّ ۚ— یَقُوْلُوْنَ رَبَّنَاۤ اٰمَنَّا فَاكْتُبْنَا مَعَ الشّٰهِدِیْنَ ۟
നജാഷിയെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും പോലെ ഇക്കൂട്ടരുടെ ഹൃദയങ്ങൾ നൈർമല്യമുള്ളതാണ്. അതിനാൽ ഖുർആനിൽ അവതരിക്കപ്പെട്ടത് കേൾക്കുമ്പോൾ അത് സത്യമാണെന്ന് മനസ്സിലാക്കിയതിനാൽ അവർ കരയുന്നു. കാരണം ഈസാ -عَلَيْهِ السَّلَامُ- കൊണ്ടുവന്നത് എന്താണെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- ക്ക് മേൽ നീ അവതരിപ്പിച്ചതിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ -ഞങ്ങളുടെ രക്ഷിതാവേ!- പരലോകത്ത് സർവ്വജനങ്ങൾക്കും മേൽ സാക്ഷികളാവുന്ന മുഹമ്മദ് നബി -ﷺ- യുടെ സമുദായത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ!
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• ترك الأمر بالمعروف والنهي عن المنكر موجب لِلَّعْنِ والطرد من رحمة الله تعالى.
• നന്മ കൽപ്പിക്കുന്നതും തിന്മ വിരോധിക്കുന്നതും ഉപേക്ഷിക്കുന്നത് അല്ലാഹുവിൻ്റെ ശാപവും അവൻ്റെ കാരുണ്യത്തിൽ നിന്നുള്ള അകൽച്ചയുമുണ്ടാക്കുന്നതാണ്.

• من علامات الإيمان: الحب في الله والبغض في الله.
• അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ അടയാളത്തിൽ പെട്ടതാണ് അവൻ്റെ പേരിലുള്ള സ്നേഹവും അവൻ്റെ പേരിലുള്ള വെറുപ്പും.

• موالاة أعداء الله توجب غضب الله عز وجل على فاعلها.
• അല്ലാഹുവിൻ്റെ ശത്രുക്കളുമായി ആത്മബന്ധം പുലർത്തുന്നത് അപ്രകാരം ചെയ്യുന്നവൻ്റെ മേൽ അല്ലാഹുവിൻ്റെ കോപം അനിവാര്യമാക്കും.

• شدة عداوة اليهود والمشركين لأهل الإسلام، وفي المقابل وجود طوائف من النصارى يدينون بالمودة للإسلام؛ لعلمهم أنه دين الحق.
• യഹൂദരും ബഹുദൈവാരാധകരും മുസ്ലിംകളോട് കടുത്ത ശത്രുത വെച്ചു പുലർത്തുന്നവരാകുന്നു. എന്നാൽ നേരെവിരുദ്ധമായി നസ്വാറാക്കളിൽ ചിലർ ഇസ്ലാമിനോട് സ്നേഹം വെച്ചു പുലർത്തുന്നവരായും ഉണ്ട്; ഇതാണ് ശരിയായ മതം എന്നവർക്ക് ബോധ്യപ്പെട്ടതിനാലാണത്.

 
Übersetzung der Bedeutungen Surah / Kapitel: Al-Māʾidah
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - Die malabarische Übersetzung von Al-Mukhtasar - Eine Kurzfassung der Bedeutungen des edlen Qurans - Übersetzungen

Vom Tafsirzentrum für Quranwissenschaften herausgegeben.

Schließen