Check out the new design

Übersetzung der Bedeutungen von dem heiligen Quran - Die malabarische Übersetzung von Al-Mukhtasar - Eine Kurzfassung der Bedeutungen des edlen Qurans * - Übersetzungen


Übersetzung der Bedeutungen Vers: (45) Surah / Kapitel: Al-Māʾidah
وَكَتَبْنَا عَلَیْهِمْ فِیْهَاۤ اَنَّ النَّفْسَ بِالنَّفْسِ ۙ— وَالْعَیْنَ بِالْعَیْنِ وَالْاَنْفَ بِالْاَنْفِ وَالْاُذُنَ بِالْاُذُنِ وَالسِّنَّ بِالسِّنِّ ۙ— وَالْجُرُوْحَ قِصَاصٌ ؕ— فَمَنْ تَصَدَّقَ بِهٖ فَهُوَ كَفَّارَةٌ لَّهٗ ؕ— وَمَنْ لَّمْ یَحْكُمْ بِمَاۤ اَنْزَلَ اللّٰهُ فَاُولٰٓىِٕكَ هُمُ الظّٰلِمُوْنَ ۟
ആരെങ്കിലും മനഃപൂർവ്വം ഒരാളെ അന്യായമായി കൊലപ്പെടുത്തിയാൽ ആ കൊലപാതകി കൊല്ലപ്പെടണമെന്നും, ആരെങ്കിലും മനഃപൂർവ്വം മറ്റൊരാളുടെ കണ്ണ് പൊട്ടിച്ചാൽ അവൻ്റെ കണ്ണ് എടുക്കണമെന്നും, ആരെങ്കിലും മനഃപൂർവ്വം ഒരാളുടെ മൂക്ക് മുറിച്ചാൽ അപ്രകാരം ചെയ്തവൻ്റെ മൂക്ക് മുറിക്കണമെന്നും, ആരെങ്കിലും മനഃപൂർവ്വം ഒരാളുടെ ചെവി മുറിച്ചാൽ അവൻ്റെ ചെവി എടുക്കണമെന്നും, ആരെങ്കിലും മനഃപൂർവ്വം ഒരാളുടെ പല്ല് കൊഴിച്ചാൽ അവൻ്റെ പല്ല് കൊഴിക്കണമെന്നും തൗറാത്തിൽ യഹൂദർക്ക് മേൽ നാം നിയമമാക്കിയിരിക്കുന്നു. ശരീരത്തിൽ മുറിവുകൾ വരുത്തുന്ന കാര്യത്തിലാണെങ്കിൽ അതിക്രമിച്ചവൻ്റെ അതിക്രമത്തിന് തുല്ല്യമായ ശിക്ഷ നൽകണമെന്നും നാം വിധിച്ചിരിക്കുന്നു. ആരെങ്കിലും അതിക്രമിക്ക് സ്വേഛപ്രകാരം മാപ്പു നൽകിയാൽ അവൻ്റെ തിന്മകൾക്ക് പശ്ചാത്താപമായി ഈ മാപ്പു നൽകൽ മാറുന്നതാണ്; കാരണം തന്നോട് അതിക്രമം ചെയ്തവന് അവൻ പൊറുത്തു നൽകിയിരിക്കുന്നു. ആരെങ്കിലും ശിക്ഷാവിധികളുടെ കാര്യത്തിലും മറ്റു കാര്യങ്ങളിലും അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കുന്നില്ലെങ്കിൽ അവൻ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവനാകുന്നു.
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• تعداد بعض صفات اليهود، مثل الكذب وأكل الربا ومحبة التحاكم لغير الشرع؛ لبيان ضلالهم وللتحذير منها.
• ഈ ആയത്തുകളിൽ യഹൂദരുടെ ചില സ്വഭാവഗുണങ്ങൾ എണ്ണിപ്പറഞ്ഞിരിക്കുന്നു. കളവ്, പലിശ ഭക്ഷിക്കൽ, മതനിയമങ്ങളല്ലാത്തവയിലേക്ക് വിധി തേടിപ്പോകാനുള്ള അവരുടെ പ്രിയം എന്നിവ ഉദാഹരണം. അവരുടെ വഴികേട് വിശദീകരിക്കുന്നതോടൊപ്പം അതിൽ നിന്ന് താക്കീത് നൽകുക എന്നതിനും വേണ്ടിയാണിത്.

• بيان شرعة القصاص العادل في الأنفس والجراحات، وهي أمر فرضه الله تعالى على من قبلنا.
• മനുഷ്യജീവൻ്റെ കാര്യത്തിലും, ശാരീരികോപദ്രവങ്ങളുടെ കാര്യത്തിലും നീതിപൂർവകമായ പ്രതിക്രിയ നടപ്പിലാക്കുക എന്നത് നിയമമാക്കപ്പെട്ടിരിക്കുന്നു. നമുക്ക് മുൻപുള്ള സമൂഹങ്ങളിൽ വരെ അല്ലാഹു നിയമമാക്കിയ കാര്യമാകുന്നു അത്.

• الحث على فضيلة العفو عن القصاص، وبيان أجرها العظيم المتمثّل في تكفير الذنوب.
• പകരത്തിന് പകരം ചെയ്യുക എന്നത് ആരെങ്കിലും ഒഴിവാക്കുകയും, മാപ്പ് നൽകുകയും ചെയ്യുന്നതിനുള്ള പ്രോത്സാഹനം. തിന്മകൾ പൊറുത്തു നൽകപ്പെടാൻ കാരണമാകുന്ന തരത്തിൽ മഹത്തരമായ പ്രതിഫലം അതിനുണ്ടായിരിക്കും.

• الترهيب من الحكم بغير ما أنزل الله في شأن القصاص وغيره.
• ശിക്ഷാവിധികളിലും മറ്റുമെല്ലാം അല്ലാഹു അവതരിപ്പിച്ചത് അല്ലാത്തതു കൊണ്ട് വിധിക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീത്.

 
Übersetzung der Bedeutungen Vers: (45) Surah / Kapitel: Al-Māʾidah
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - Die malabarische Übersetzung von Al-Mukhtasar - Eine Kurzfassung der Bedeutungen des edlen Qurans - Übersetzungen

Vom Tafsirzentrum für Quranwissenschaften herausgegeben.

Schließen