Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'kahf   Aya:
وَكَذٰلِكَ اَعْثَرْنَا عَلَیْهِمْ لِیَعْلَمُوْۤا اَنَّ وَعْدَ اللّٰهِ حَقٌّ وَّاَنَّ السَّاعَةَ لَا رَیْبَ فِیْهَا ۚۗ— اِذْ یَتَنَازَعُوْنَ بَیْنَهُمْ اَمْرَهُمْ فَقَالُوا ابْنُوْا عَلَیْهِمْ بُنْیَانًا ؕ— رَبُّهُمْ اَعْلَمُ بِهِمْ ؕ— قَالَ الَّذِیْنَ غَلَبُوْا عَلٰۤی اَمْرِهِمْ لَنَتَّخِذَنَّ عَلَیْهِمْ مَّسْجِدًا ۟
അവരെ വർഷങ്ങളോളം ഉറക്കികിടത്തുകയും, അതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്തു കൊണ്ട് അവർക്ക് മേൽ നാം പ്രവർത്തിച്ച അത്ഭുതങ്ങൾ പോലെ, അവരുടെ നാട്ടുകാർക്ക് അവരെ നാം കാണിച്ചു കൊടുത്തു. അല്ലാഹു അവനിൽ വിശ്വസിച്ചവരെ സഹായിക്കുമെന്നും, മനുഷ്യരെ അവൻ പുനരുജ്ജീവിപ്പിക്കുമെന്നുമുള്ള അവൻ്റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യനാൾ സംഭവിക്കുന്നതാണെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും അവരുടെ നാട്ടുകാർ അറിയുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ ആ ഗുഹാവാസികളുടെ കാര്യം വ്യക്തമാവുകയും, അവർ മരിക്കുകയും ചെയ്തപ്പോൾ അവരെ കണ്ടെത്തിയ ജനങ്ങൾ എന്താണ് ഇവരെ ചെയ്യേണ്ടത് എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയിലായി. അവരിൽ പെട്ട ഒരു വിഭാഗം പറഞ്ഞു: അവരുടെ ഗുഹയുടെ വാതിലിന് മുൻപിൽ അവരെ സംരക്ഷിക്കുകയും മറച്ചു പിടിക്കുകയും ചെയ്യുന്ന നിലയിൽ ഒരു കെട്ടിടം പണിയുക. അവരുടെ രക്ഷിതാവായ അല്ലാഹുവിന് അവരുടെ അവസ്ഥകൾ നന്നായി അറിയാം. അവർക്കുണ്ടായ ഈ സംഭവങ്ങളിൽ നിന്ന് അല്ലാഹുവിങ്കൽ അവർക്ക് പ്രത്യേകതയുണ്ട് എന്ന് മനസ്സിലാക്കാം. കാര്യങ്ങൾ നടപ്പിലാക്കാൻ ശേഷിയുണ്ടായിരുന്ന, അറിവോ ശരിയായ വാദഗതികളോ ഇല്ലാതിരുന്ന ഒരു കൂട്ടർ പറഞ്ഞു: അവരുടെ ഈ സ്ഥാനത്ത് നമുക്ക് ഒരു മസ്ജിദ് നിർമ്മിക്കാം. അവർക്കുള്ള ആദരവും, അവരുടെ സ്ഥാനത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലുമായി അത് നിലകൊള്ളും.
Tafsiran larabci:
سَیَقُوْلُوْنَ ثَلٰثَةٌ رَّابِعُهُمْ كَلْبُهُمْ ۚ— وَیَقُوْلُوْنَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَیْبِ ۚ— وَیَقُوْلُوْنَ سَبْعَةٌ وَّثَامِنُهُمْ كَلْبُهُمْ ؕ— قُلْ رَّبِّیْۤ اَعْلَمُ بِعِدَّتِهِمْ مَّا یَعْلَمُهُمْ اِلَّا قَلِیْلٌ ۫۬— فَلَا تُمَارِ فِیْهِمْ اِلَّا مِرَآءً ظَاهِرًا ۪— وَّلَا تَسْتَفْتِ فِیْهِمْ مِّنْهُمْ اَحَدًا ۟۠
അവരുടെ കഥയിൽ മുഴുകുകയും അവരുടെ എണ്ണത്തെ കുറിച്ച് അറിയുന്നതിൽ വ്യാപൃതരാവുകയും ചെയ്തിട്ടുള്ള ചിലർ പറയും: അവർ മൂന്ന് പേരുണ്ടായിരുന്നു; നാലാമത്തേത് അവരുടെ നായയായിരുന്നു. മറ്റു ചിലർ പറയും: അവർ അഞ്ചു പേരുണ്ടായിരുന്നു; ആറാമത്തേത് അവരുടെ നായയായിരുന്നു. ഈ രണ്ട് വിഭാഗങ്ങളും ഈ അഭിപ്രായങ്ങൾ പറഞ്ഞത് ഒരു തെളിവിൻ്റെയും അടിത്തറയില്ലാതെ കേവല ഊഹത്തെ അവലംബിച്ചു കൊണ്ടാണ്. അവരിൽ ചിലർ പറയും: അവർ ഏഴുപേരുണ്ടായിരുന്നു; എട്ടാമത്തേത് അവരുടെ നായയായിരുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: അവരുടെ എണ്ണത്തെ കുറിച്ച് എൻ്റെ രക്ഷിതാവിന് നന്നായി അറിയാം. അല്ലാഹു അറിയിച്ചു നൽകിയ കുറഞ്ഞ ചിലർക്കല്ലാതെ അവരുടെ എണ്ണം അറിയുകയില്ല. അതിനാൽ അവരുടെ എണ്ണത്തിൻ്റെ കാര്യത്തിലോ, അവരുടെ ചരിത്രത്തെ കുറിച്ചോ മറ്റോ വേദക്കാരോടോ അല്ലാത്തവരോടോ നീ തർക്കങ്ങളിൽ ഏർപ്പെടരുത്. ആഴത്തിൽ കടക്കാതെയുള്ള, ഒരു ബാഹ്യമായ തർക്കം ഒഴികെ. അവരുടെ വിഷയത്തിൽ നിനക്ക് സന്ദേശം നൽകപ്പെട്ട വിവരത്തിൽ മാത്രം നീ ഒതുങ്ങി നിൽക്കുക. അവരോട് ആരോടും നീ ഗുഹാവാസികളുടെ കഥയുടെ വിശദാംശങ്ങൾ ആരായുകയും വേണ്ടതില്ല. തീർച്ചയായും അവർക്ക് അതിനെ കുറിച്ച് അറിയുകയില്ല.
Tafsiran larabci:
وَلَا تَقُوْلَنَّ لِشَایْءٍ اِنِّیْ فَاعِلٌ ذٰلِكَ غَدًا ۟ۙ
നബിയേ! നീ നാളെ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു കാര്യത്തെ കുറിച്ചും 'ഞാൻ നാളെ അത് ചെയ്യും' എന്ന് നീ പറയുകയേ ചെയ്യരുത്. കാരണം നീ അത് ചെയ്യുമോ അതല്ല നിനക്ക് വല്ല തടസ്സവും ഉണ്ടാവുമോ എന്ന് നിനക്കറിയില്ല. ഇത് എല്ലാ മുസ്ലിംകൾക്കുമുള്ള ഉപദേശമാണ്; (നബി -ﷺ- ക്ക് മാത്രമുള്ളതല്ല).
Tafsiran larabci:
اِلَّاۤ اَنْ یَّشَآءَ اللّٰهُ ؗ— وَاذْكُرْ رَّبَّكَ اِذَا نَسِیْتَ وَقُلْ عَسٰۤی اَنْ یَّهْدِیَنِ رَبِّیْ لِاَقْرَبَ مِنْ هٰذَا رَشَدًا ۟
നീ ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തി അല്ലാഹുവിൻ്റെ ഉദ്ദേശത്തിലേക്ക് ചേർത്തിക്കൊണ്ടല്ലാതെ. അതായത് 'ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ) ഞാൻ നാളെ അത് പ്രവർത്തിക്കുന്നതാണ്' എന്ന് നീ പറയുക. ഇപ്രകാരം ഇൻശാ അല്ലാഹ് എന്ന് പറയുന്നതിലൂടെ നീ നിൻ്റെ രക്ഷിതാവിനെ സ്മരിക്കുകയും ചെയ്യുക. ഇനി നീ അപ്രകാരം പറയാൻ മറന്നു പോയാൽ; നീ പറയുക: എൻ്റെ രക്ഷിതാവ് ഇതിനെക്കാൾ സന്മാർഗത്തിനോടും ശരിയോടും അടുത്തു നിൽക്കുന്നതിലേക്ക് എനിക്ക് വഴികാട്ടിയേക്കാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Tafsiran larabci:
وَلَبِثُوْا فِیْ كَهْفِهِمْ ثَلٰثَ مِائَةٍ سِنِیْنَ وَازْدَادُوْا تِسْعًا ۟
ഗുഹാവാസികൾ അവരുടെ ഗുഹയിൽ മുന്നൂറ്റി ഒമ്പത് വർഷം വസിച്ചു.
Tafsiran larabci:
قُلِ اللّٰهُ اَعْلَمُ بِمَا لَبِثُوْا ۚ— لَهٗ غَیْبُ السَّمٰوٰتِ وَالْاَرْضِ ؕ— اَبْصِرْ بِهٖ وَاَسْمِعْ ؕ— مَا لَهُمْ مِّنْ دُوْنِهٖ مِنْ وَّلِیٍّ ؗ— وَّلَا یُشْرِكُ فِیْ حُكْمِهٖۤ اَحَدًا ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അവർ എത്ര കൊല്ലം അവരുടെ ഗുഹയിൽ വസിച്ചു എന്ന് അല്ലാഹുവിന് നല്ലവണ്ണം അറിയാം. അവരുടെ വാസസമയത്തെ കുറിച്ച് അവൻ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു. അല്ലാഹുവിൻ്റെ വാക്കിന് ശേഷം ഇനി മറ്റാർക്കും അതിൽ അഭിപ്രായത്തിന് വകുപ്പില്ല. ആകാശങ്ങളിലും ഭൂമിയിലും മറഞ്ഞിരിക്കുന്നതെല്ലാം അവൻ്റേത് മാത്രമാകുന്നു; അവനാണവയെ സൃഷ്ടിച്ചതും അവനാണവയെല്ലാം അറിയുന്നതും. അവൻ എത്ര കാഴ്ചയുള്ളവനാണ്! എല്ലാം അവൻ കാണുന്നു. അവൻ എത്ര കേൾവിയുള്ളവനാണ്; എല്ലാം അവൻ കേൾക്കുന്നു! അവന് പുറമെ അവരുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ ഒരു രക്ഷാധികാരി അവർക്കില്ല. അവൻ്റെ വിധികർതൃത്വത്തിൽ ആരെയും അവൻ പങ്കുചേർക്കുകയില്ല. അവൻ മാത്രമാകുന്നു വിധികൽപ്പിക്കുന്നവൻ.
Tafsiran larabci:
وَاتْلُ مَاۤ اُوْحِیَ اِلَیْكَ مِنْ كِتَابِ رَبِّكَ ؕ— لَا مُبَدِّلَ لِكَلِمٰتِهٖ ۫ۚ— وَلَنْ تَجِدَ مِنْ دُوْنِهٖ مُلْتَحَدًا ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് ബോധനം നൽകിയ ഖുർആൻ താങ്കൾ പാരായണം ചെയ്യുകയും, അത് പ്രാവർത്തികമാക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ വചനങ്ങൾക്ക് മാറ്റം വരുത്താൻ ആരുമില്ല. കാരണം അത് പരിപൂർണ്ണമായും സത്യസന്ധവും, മുഴുവൻ നീതിപൂർവ്വകവുമാണ്. അല്ലാഹുവിന് പുറമെ അഭയം തേടിച്ചെല്ലാൻ ഒരു അഭയസ്ഥാനമോ, അവന് പുറമെ രക്ഷ തേടിച്ചെല്ലുവാൻ ഒരു രക്ഷാസങ്കേതമോ നീ കണ്ടെത്തുകയില്ല.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• اتخاذ المساجد على القبور، والصلاة فيها، والبناء عليها؛ غير جائز في شرعنا.
• ഖബറുകൾക്ക് മേൽ മസ്ജിദുകൾ പടുത്തുയർത്തുന്നതും, അവയിൽ നിസ്കരിക്കുന്നതും അവയുടെ മേൽ പടുത്തുയർത്തുന്നതും നമ്മുടെ മതനിയമങ്ങളിൽ നിഷിദ്ധമാകുന്നു.

• في القصة إقامة الحجة على قدرة الله على الحشر وبعث الأجساد من القبور والحساب.
• മനുഷ്യരെ ഒരുമിച്ചു കൂട്ടുവാനും, ഖബറുകളിൽ നിന്ന് ശരീരങ്ങൾ പുനരുജ്ജീവിപ്പിക്കാനും, വിചാരണ നടത്തുവാനും അല്ലാഹു ശക്തിയുള്ളവനാണ് എന്ന് ഈ ചരിത്രം സംശയലേശമെന്യേ സ്ഥാപിക്കുന്നു.

• دلَّت الآيات على أن المراء والجدال المحمود هو الجدال بالتي هي أحسن.
• തർക്കങ്ങളിൽ പ്രശംസനീയമായിട്ടുള്ളത് ഏറ്റവും നല്ല രൂപത്തിലുള്ള തർക്കങ്ങൾ മാത്രമാണെന്ന് ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം.

• السُّنَّة والأدب الشرعيان يقتضيان تعليق الأمور المستقبلية بمشيئة الله تعالى.
• ഭാവി കാര്യങ്ങൾ അല്ലാഹുവിൻ്റെ ഉദ്ദേശത്തിലേക്ക് ചേർത്തുക എന്നത് മതപരമായ ചര്യയും മര്യാദയുമാകുന്നു.

 
Fassarar Ma'anoni Sura: Al'kahf
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa