Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Maryam   Aya:
وَاَنْذِرْهُمْ یَوْمَ الْحَسْرَةِ اِذْ قُضِیَ الْاَمْرُ ۘ— وَهُمْ فِیْ غَفْلَةٍ وَّهُمْ لَا یُؤْمِنُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! നഷ്ടബോധം പിടികൂടുന്ന ദിവസത്തെ കുറിച്ച് അവരെ താങ്കൾ താക്കീത് ചെയ്യുക! അന്ന് തെറ്റു ചെയ്തവൻ തൻ്റെ തെറ്റുകൾ ഓർത്തും, നന്മ ചെയ്തവർ തൻ്റെ നന്മകൾ വർദ്ധിപ്പിച്ചില്ലെന്നതിലും ഖേദിക്കുന്നതാണ്. ഏടുകൾ അടച്ചു വെക്കപ്പെടുകയും, അവരുടെ വിചാരണയിൽ നിന്ന് വിരമിക്കുകയും, എല്ലാവരും അവർ മുൻകൂട്ടി ചെയ്തു വെച്ചതിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന സന്ദർഭം. അവരാകട്ടെ, അവരുടെ ഐഹികജീവിതത്തിൽ വഞ്ചിതരായിരിക്കുകയാണ്. പരലോകത്തെ കുറിച്ച് അശ്രദ്ധയിലും, അതിൽ വിശ്വസിക്കാത്തവരുമാണ് അവർ.
Tafsiran larabci:
اِنَّا نَحْنُ نَرِثُ الْاَرْضَ وَمَنْ عَلَیْهَا وَاِلَیْنَا یُرْجَعُوْنَ ۟۠
സൃഷ്ടികൾ നശിച്ചതിന് ശേഷവും ഉണ്ടായിരിക്കുന്നവൻ നാമാകുന്നു. നാം ഭൂമിയെ അനന്തരമെടുക്കും. ഭൂമിക്ക് മുകളിലുള്ളവരെയും നാം അനന്തരമെടുക്കുന്നതാണ്. കാരണം അവർ നശിക്കുകയും നാം നിലനിൽക്കുകയും ചെയ്യുന്നതാണ്. അവരെ നാം അധീനപ്പെടുത്തുകയും, നാം ഉദ്ദേശിക്കുന്നത് പോലെ അവരിൽ തീരുമാനമെടുക്കുകയും ചെയ്യും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നമ്മുടെ അടുക്കലേക്ക് മാത്രമാണ് വിചാരണക്കും പ്രതിഫലത്തിനുമായി അവർ വരുന്നത്.
Tafsiran larabci:
وَاذْكُرْ فِی الْكِتٰبِ اِبْرٰهِیْمَ ؕ۬— اِنَّهٗ كَانَ صِدِّیْقًا نَّبِیًّا ۟
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിൽ ഇബ്രാഹീമിൻ്റെ ചരിത്രം അങ്ങ് സ്മരിക്കുക. അദ്ദേഹം അങ്ങേയറ്റം സത്യസന്ധതയും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ സത്യപ്പെടുത്തുന്നവനും, അല്ലാഹുവിൽ നിന്നുള്ള ദൂതനും ആയിരുന്നു.
Tafsiran larabci:
اِذْ قَالَ لِاَبِیْهِ یٰۤاَبَتِ لِمَ تَعْبُدُ مَا لَا یَسْمَعُ وَلَا یُبْصِرُ وَلَا یُغْنِیْ عَنْكَ شَیْـًٔا ۟
അദ്ദേഹം തൻ്റെ പിതാവ് ആസറിനോട് പറഞ്ഞ സന്ദർഭം: എൻ്റെ പിതാവേ! താങ്കൾ വിളിച്ചു പ്രാർത്ഥിച്ചാൽ കേൾക്കുകയോ, താങ്കൾ ആരാധിച്ചാൽ അത് കാണുകയോ ചെയ്യാത്ത, താങ്കളെ ബാധിച്ച ഉപദ്രവം നീക്കിത്തരുകയോ, എന്തെങ്കിലും ഉപകാരം താങ്കൾക്ക് നേടിത്തരുകയോ ചെയ്യാത്ത വിഗ്രഹത്തെ എന്തിനാണ് താങ്കൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നത്?
Tafsiran larabci:
یٰۤاَبَتِ اِنِّیْ قَدْ جَآءَنِیْ مِنَ الْعِلْمِ مَا لَمْ یَاْتِكَ فَاتَّبِعْنِیْۤ اَهْدِكَ صِرَاطًا سَوِیًّا ۟
എൻ്റെ പിതാവേ! എനിക്കിതാ താങ്കൾക്ക് വന്നെത്തിയിട്ടില്ലാത്ത വിജ്ഞാനം അല്ലാഹുവിൻ്റെ സന്ദേശമായി ലഭിച്ചിരിക്കുന്നു. അതിനാൽ താങ്കൾ എന്നെ പിൻപറ്റുക; ഞാൻ താങ്കളെ നേരായ മാർഗത്തിലേക്ക് നയിക്കാം.
Tafsiran larabci:
یٰۤاَبَتِ لَا تَعْبُدِ الشَّیْطٰنَ ؕ— اِنَّ الشَّیْطٰنَ كَانَ لِلرَّحْمٰنِ عَصِیًّا ۟
എൻ്റെ പിതാവേ! നിങ്ങൾ പിശാചിനെ അനുസരിച്ച് കൊണ്ട് അവനെ ആരാധിക്കരുത്. തീർച്ചയായും പിശാച് മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹുവിനെ) ധിക്കരിച്ചവനാകുന്നു. ആദമിന് സുജൂദ് ചെയ്യാൻ അല്ലാഹു അവനോട് കൽപ്പിച്ചപ്പോൾ അവൻ സുജൂദ് ചെയ്യുകയുണ്ടായില്ല.
Tafsiran larabci:
یٰۤاَبَتِ اِنِّیْۤ اَخَافُ اَنْ یَّمَسَّكَ عَذَابٌ مِّنَ الرَّحْمٰنِ فَتَكُوْنَ لِلشَّیْطٰنِ وَلِیًّا ۟
എൻ്റെ പിതാവേ! താങ്കൾ മരണപ്പെട്ട ശേഷം താങ്കളുടെ നിഷേധത്തിനുള്ള ശിക്ഷയായി മഹാകാരുണികനായ (റഹ്മാനായ അല്ലാഹുവിൽ നിന്ന്) താങ്കളെ വല്ല ശിക്ഷയും ബാധിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അങ്ങനെ താങ്കൾ ശിക്ഷ അനുഭവിക്കുന്ന പിശാചിനോടൊപ്പമുള്ള കൂട്ടാളിയായി മാറുകയും ചെയ്യും. പിശാചുമായുള്ള ബന്ധത്തിൻ്റെ ഫലമതാണ്.
Tafsiran larabci:
قَالَ اَرَاغِبٌ اَنْتَ عَنْ اٰلِهَتِیْ یٰۤاِبْرٰهِیْمُ ۚ— لَىِٕنْ لَّمْ تَنْتَهِ لَاَرْجُمَنَّكَ وَاهْجُرْنِیْ مَلِیًّا ۟
തൻ്റെ മകനായ ഇബ്രാഹീമിനോട് ആസർ പറഞ്ഞു: ഞാൻ ആരാധിച്ചു കൊണ്ടിരിക്കുന്ന എൻ്റെ വിഗ്രഹങ്ങളിൽ നിന്ന് നീ തിരിഞ്ഞു കളയുകയാണോ, ഇബ്രാഹീം?! എൻ്റെ വിഗ്രഹങ്ങളെ ആക്ഷേപിക്കുന്നത് നീ അവസാനിപ്പിച്ചില്ലെങ്കിൽ നിന്നെ ഞാൻ കല്ലെറിഞ്ഞാട്ടും. കുറേ കാലത്തേക്ക് നീ എന്നിൽ നിന്ന് അകന്നു നിൽക്കുക; എന്നോട് നീ സംസാരിച്ചു പോകുകയോ, എൻ്റെ കൺമുന്നിൽ വരുകയോ ചെയ്യരുത്.
Tafsiran larabci:
قَالَ سَلٰمٌ عَلَیْكَ ۚ— سَاَسْتَغْفِرُ لَكَ رَبِّیْ ؕ— اِنَّهٗ كَانَ بِیْ حَفِیًّا ۟
ഇബ്രാഹീം -عَلَيْهِ السَّلَامُ- തൻ്റെ പിതാവിനോട് പറഞ്ഞു: അങ്ങേക്ക് എൻ്റെ സലാം. എൻ്റെയടുക്കൽ നിന്ന് താങ്കൾക്ക് വെറുപ്പുണ്ടാക്കുന്ന ഒന്നും ഉണ്ടാവുകയില്ല. താങ്കൾക്ക് വേണ്ടി ഞാൻ എൻ്റെ രക്ഷിതാവിൽ നിന്ന് പാപമോചനവും സന്മാർഗവും തേടാം. തീർച്ചയായും അവൻ എന്നോട് അങ്ങേയറ്റം ദയയുള്ളവനാകുന്നു.
Tafsiran larabci:
وَاَعْتَزِلُكُمْ وَمَا تَدْعُوْنَ مِنْ دُوْنِ اللّٰهِ وَاَدْعُوْا رَبِّیْ ۖؗ— عَسٰۤی اَلَّاۤ اَكُوْنَ بِدُعَآءِ رَبِّیْ شَقِیًّا ۟
നിങ്ങളെയും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെയും ഞാൻ അകറ്റി നിർത്തുന്നു. ഞാൻ എൻ്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കൂ; അവനോട് ഞാൻ ആരെയും പങ്കുചേർക്കുകയില്ല. ഞാൻ അവനെ വിളിച്ചു പ്രാർത്ഥിച്ചാൽ അവൻ എന്നെ തിരസ്കരിക്കില്ല; അപ്രകാരം, അവനോടുള്ള പ്രാർത്ഥന മുഖേന ഞാൻ നിർഭാഗ്യവാനായിത്തീരുകയില്ല .
Tafsiran larabci:
فَلَمَّا اعْتَزَلَهُمْ وَمَا یَعْبُدُوْنَ مِنْ دُوْنِ اللّٰهِ ۙ— وَهَبْنَا لَهٗۤ اِسْحٰقَ وَیَعْقُوْبَ ؕ— وَكُلًّا جَعَلْنَا نَبِیًّا ۟
അങ്ങനെ, അദ്ദേഹം അവരെയും അവർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെയും ഉപേക്ഷിച്ചപ്പോൾ അദ്ദേഹത്തിൻ്റെ നഷ്ടപ്പെട്ട കുടുംബത്തിന് പകരമായി നാം അദ്ദേഹത്തിന് ഇസ്ഹാഖിനെ മകനായും, യഅ്ഖൂബിനെ പേരമകനായും നൽകി. അവരെ രണ്ടു പേരെയും നാം നബിമാരാക്കുകയും ചെയ്തു.
Tafsiran larabci:
وَوَهَبْنَا لَهُمْ مِّنْ رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِیًّا ۟۠
പ്രവാചകത്വത്തോടൊപ്പം അവർക്ക് നമ്മുടെ കാരുണ്യത്തിൽ നിന്ന് ധാരാളം നന്മകൾ ചൊരിഞ്ഞുനൽകുകയും ചെയ്തു. ജനങ്ങളുടെ സംസാരങ്ങളിൽ എന്നും നിലനിൽക്കുന്ന ഉന്നതമായ സൽകീർത്തി അവർക്ക് നാം നിശ്ചയിക്കുകയും ചെയ്തു.
Tafsiran larabci:
وَاذْكُرْ فِی الْكِتٰبِ مُوْسٰۤی ؗ— اِنَّهٗ كَانَ مُخْلَصًا وَّكَانَ رَسُوْلًا نَّبِیًّا ۟
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിൽ മൂസായുടെ ചരിത്രം താങ്കൾ സ്മരിക്കുക. തീർച്ചയായും അദ്ദേഹം അല്ലാഹു തിരഞ്ഞെടുക്കുകയും പ്രത്യേകത നൽകുകയും ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹമൊരു ദൂതനും പ്രവാചകനുമായിരുന്നു.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• لما كان اعتزال إبراهيم لقومه مشتركًا فيه مع سارة، ناسب أن يذكر هبتهما المشتركة وحفيدهما، ثم جاء ذكر إسماعيل مستقلًّا مع أن الله وهبه إياه قبل إسحاق.
• ഇബ്രാഹീം അദ്ദേഹത്തിൻ്റെ ജനതയെ വേർപിരിഞ്ഞത് സാറയെന്ന ഭാര്യയോടൊപ്പമായതിനാലാണ് സാറയിൽ അദ്ദേഹത്തിന് ലഭിച്ച സന്താനത്തെയും പേരമകനെയും അല്ലാഹു ഇവിടെ എടുത്തു പറഞ്ഞത്. ഇസ്ഹാഖിന് മുൻപ് ജനിച്ചത് ഇസ്മാഈലാണെങ്കിലും പിന്നീട് ഇസ്മാഈലിൻ്റെ ചരിത്രം അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

• التأدب واللطف والرفق في محاورة الوالدين واختيار أفضل الأسماء في مناداتهما.
• മാതാപിതാക്കളോട് സംസാരിക്കുന്നതിൽ പാലിക്കേണ്ട മര്യാദയും അനുകമ്പയും സൗമ്യതയും, അവരെ വിളിക്കുമ്പോൾ ഏറ്റവും നല്ല വിളിപ്പേരുകൾ സ്വീകരിക്കണമെന്നും (ഇബ്രാഹീമിൻ്റെ ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാം).

• المعاصي تمنع العبد من رحمة الله، وتغلق عليه أبوابها، كما أن الطاعة أكبر الأسباب لنيل رحمته.
• തിന്മകൾ മനുഷ്യർക്ക് അല്ലാഹുവിൻ്റെ കാരുണ്യം ലഭിക്കുന്നത് തടയുകയും, കാരുണ്യത്തിൻ്റെ വാതിലുകൾ അടക്കാൻ കാരണമാവുകയും ചെയ്യും. അതേസമയം നന്മകൾ അല്ലാഹുവിൻ്റെ കാരുണ്യം ലഭിക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ പെട്ടതാണ്.

• وعد الله كل محسن أن ينشر له ثناءً صادقًا بحسب إحسانه، وإبراهيم عليه السلام وذريته من أئمة المحسنين.
• നന്മയിൽ വർത്തിച്ച എല്ലാവർക്കും അവൻ്റെ നിഷ്കളങ്കമായ നന്മയുടെ തോതനുസരിച്ച് അല്ലാഹു സത്യസന്ധമായ പ്രശംസ നേടിക്കൊടുക്കും. ഇബ്രാഹീം -عَلَيْهِ السَّلَامُ- യും അദ്ദേഹത്തിൻ്റെ സന്താനങ്ങളും സൽകർമ്മികളുടെ നേതാക്കന്മാരിൽ പെട്ടവരാണ്.

 
Fassarar Ma'anoni Sura: Maryam
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa