Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'anbiyaa   Aya:
وَجَعَلْنٰهُمْ اَىِٕمَّةً یَّهْدُوْنَ بِاَمْرِنَا وَاَوْحَیْنَاۤ اِلَیْهِمْ فِعْلَ الْخَیْرٰتِ وَاِقَامَ الصَّلٰوةِ وَاِیْتَآءَ الزَّكٰوةِ ۚ— وَكَانُوْا لَنَا عٰبِدِیْنَ ۟ۙ
ജനങ്ങൾക്ക് നന്മയിൽ മാതൃകയാക്കാവുന്ന നേതാക്കന്മാരായി അവരെ നാം മാറ്റുകയും ചെയ്തു. അല്ലാഹുവിൻ്റെ അനുമതിയോടെ, അവനെ മാത്രം ആരാധിക്കണമെന്നതിലേക്ക് അവർ ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. നിങ്ങൾ നന്മകൾ പ്രവർത്തിക്കുകയും, നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കുകയും, സകാത്ത് നൽകുകയും ചെയ്യൂ എന്ന് അവർക്ക് നാം സന്ദേശം നൽകുകയും ചെയ്തു. നമുക്ക് കീഴൊതുങ്ങിയവരുമായിരുന്നു അവർ.
Tafsiran larabci:
وَلُوْطًا اٰتَیْنٰهُ حُكْمًا وَّعِلْمًا وَّنَجَّیْنٰهُ مِنَ الْقَرْیَةِ الَّتِیْ كَانَتْ تَّعْمَلُ الْخَبٰٓىِٕثَ ؕ— اِنَّهُمْ كَانُوْا قَوْمَ سَوْءٍ فٰسِقِیْنَ ۟ۙ
ലൂത്വിന് നാം തർക്കങ്ങൾക്കിടയിൽ വിധി പുറപ്പെടുവിക്കാനുള്ള കഴിവും, അദ്ദേഹത്തിൻ്റെ മതത്തിൽ വിജ്ഞാനവും നൽകി. അദ്ദേഹത്തിൻ്റെ ജനതയായ, മ്ലേഛവൃത്തികൾ ചെയ്തിരുന്ന സദൂം ഗോത്രത്തിന് മേൽ നാം വർഷിച്ച ശിക്ഷയിൽ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. കുഴപ്പമുണ്ടാക്കിയിരുന്ന, തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാൻ വിസമ്മതിച്ചിരുന്ന ഒരു ജനതയായിരുന്നു അവർ.
Tafsiran larabci:
وَاَدْخَلْنٰهُ فِیْ رَحْمَتِنَا ؕ— اِنَّهٗ مِنَ الصّٰلِحِیْنَ ۟۠
അദ്ദേഹത്തിൻ്റെ ജനതയെ ബാധിച്ച ശിക്ഷയിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിലൂടെ നമ്മുടെ കാരുണ്യത്തിൽ അദ്ദേഹത്തെ നാം ഉൾപ്പെടുത്തുകയും ചെയ്തു. തീർച്ചയായും അദ്ദേഹം നമ്മുടെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും നമ്മുടെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തിരുന്ന സച്ചരിതരായ ദാസന്മാരിൽ പെട്ടയാളായിരുന്നു.
Tafsiran larabci:
وَنُوْحًا اِذْ نَادٰی مِنْ قَبْلُ فَاسْتَجَبْنَا لَهٗ فَنَجَّیْنٰهُ وَاَهْلَهٗ مِنَ الْكَرْبِ الْعَظِیْمِ ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! നൂഹിൻ്റെ ചരിത്രവും താങ്കൾ ഓർക്കുക. അദ്ദേഹം ഇബ്രാഹീമിനും ലൂത്വിനുമെല്ലാം മുൻപ് നമ്മെ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം. അപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് നൽകി കൊണ്ട് അദ്ദേഹത്തിന് നാം ഉത്തരം നൽകി. അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിൽ വിശ്വസിച്ച അദ്ദേഹത്തിൻ്റെ കുടുംബത്തെയും നാം മഹാദുഃഖത്തിൽ നിന്ന് രക്ഷപ്പെടുത്തി.
Tafsiran larabci:
وَنَصَرْنٰهُ مِنَ الْقَوْمِ الَّذِیْنَ كَذَّبُوْا بِاٰیٰتِنَا ؕ— اِنَّهُمْ كَانُوْا قَوْمَ سَوْءٍ فَاَغْرَقْنٰهُمْ اَجْمَعِیْنَ ۟
അദ്ദേഹത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ, തൻ്റെ ജനതയുടെ കുതന്ത്രത്തിൽ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി. തീർച്ചയായും അവർ കുഴപ്പങ്ങളുടെയും തിന്മകളുടെയും ജനതയായിരുന്നു. അങ്ങനെ അവരെയെല്ലാം നാം മുക്കി നശിപ്പിച്ചു.
Tafsiran larabci:
وَدَاوٗدَ وَسُلَیْمٰنَ اِذْ یَحْكُمٰنِ فِی الْحَرْثِ اِذْ نَفَشَتْ فِیْهِ غَنَمُ الْقَوْمِ ۚ— وَكُنَّا لِحُكْمِهِمْ شٰهِدِیْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! ദാവൂദിൻ്റെയും അദ്ദേഹത്തിൻ്റെ മകൻ സുലൈമാനിൻ്റെയും ചരിത്രം സ്മരിക്കുക. വിധി കൽപ്പിക്കുന്നതിനായി അവരിലേക്ക് ഉയർത്തപ്പെട്ട ഒരു വിഷയത്തിൽ അവർ വിധിപറഞ്ഞ സന്ദർഭം. അവരിൽ ഒരാളുടെ ആട്ടിൻപറ്റം രാത്രിയിൽ മറ്റൊരാളുടെ കൃഷിയിടത്തിൽ പരക്കുകയും, അവിടം നശിപ്പിക്കുകയും ചെയ്തു. ദാവൂദിൻ്റെയും സുലൈമാനിൻ്റെയും വിധിപ്രഖ്യാപനത്തിന് നാം സാക്ഷിയായിരുന്നു. അവരുടെ വിധിപ്രഖ്യാപനത്തിൽ ഒരു കാര്യവും നമുക്ക് മറഞ്ഞു പോയിട്ടില്ല.
Tafsiran larabci:
فَفَهَّمْنٰهَا سُلَیْمٰنَ ۚ— وَكُلًّا اٰتَیْنَا حُكْمًا وَّعِلْمًا ؗ— وَّسَخَّرْنَا مَعَ دَاوٗدَ الْجِبَالَ یُسَبِّحْنَ وَالطَّیْرَ ؕ— وَكُنَّا فٰعِلِیْنَ ۟
അങ്ങനെ സുലൈമാന് ആ വിഷയത്തിൽ അദ്ദേഹത്തിൻ്റെ പിതാവായിരുന്ന ദാവൂദിനെക്കാൾ നാം അവഗാഹം നൽകി; ദാവൂദിനും സുലൈമാനും നാം പ്രവാചകത്വവും മതവിധികളിലുള്ള വിജ്ഞാനവും നൽകിയിട്ടുണ്ട്. അവയൊന്നും സുലൈമാന് മാത്രമായിട്ടല്ല നാം നൽകിയത്. ദാവൂദിനൊപ്പം അദ്ദേഹത്തിൻ്റെ സ്തുതികീർത്തനങ്ങൾ ഏറ്റുപറയുന്ന രൂപത്തിൽ പർവ്വതങ്ങളെ നാം വിധേയമാക്കി നൽകി. പക്ഷികളെയും അദ്ദേഹത്തിന് നാം കീഴ്പെടുത്തി നൽകി. അപ്രകാരം അവഗാഹം നൽകുകയും, വിധികർതൃത്വവും വിജ്ഞാനവും കീഴ്പെടുത്തി നൽകലുമെല്ലാം നടപ്പാക്കുന്നവനുമാണ് നാം.
Tafsiran larabci:
وَعَلَّمْنٰهُ صَنْعَةَ لَبُوْسٍ لَّكُمْ لِتُحْصِنَكُمْ مِّنْ بَاْسِكُمْ ۚ— فَهَلْ اَنْتُمْ شٰكِرُوْنَ ۟
സുലൈമാന് നൽകിയിട്ടില്ലാത്ത ചിലത് ദാവൂദിന് നാം നൽകിയിട്ടുണ്ട്. പടയങ്കികളുടെ നിർമ്മാണം അദ്ദേഹത്തിന് നാം പഠിപ്പിച്ചു നൽകി. നിങ്ങളുടെ ശരീരത്തിൽ ആയുധങ്ങൾ മുറിവേൽപ്പിക്കാതെ അവ നിങ്ങളെ സംരക്ഷിക്കുന്നു. അപ്പോൾ -ജനങ്ങളേ!- നിങ്ങൾക്ക് മേൽ അല്ലാഹു ചൊരിഞ്ഞു തന്നിരിക്കുന്ന ഈ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവരാണോ നിങ്ങൾ?!
Tafsiran larabci:
وَلِسُلَیْمٰنَ الرِّیْحَ عَاصِفَةً تَجْرِیْ بِاَمْرِهٖۤ اِلَی الْاَرْضِ الَّتِیْ بٰرَكْنَا فِیْهَا ؕ— وَكُنَّا بِكُلِّ شَیْءٍ عٰلِمِیْنَ ۟
ശക്തിയായി അടിച്ചു വീശുന്ന കാറ്റിനെയും നാം സുലൈമാന് കീഴ്പെടുത്തി കൊടുത്തു. ധാരാളം നബിമാരെ നാം നിയോഗിച്ചു കൊണ്ടും അനുഗ്രഹങ്ങൾ വിശാലമാക്കിയും നാം അനുഗ്രഹിച്ച ശാമിൻ്റെ മണ്ണിലേക്ക് അദ്ദേഹത്തിൻ്റെ കൽപ്പനപ്രകാരം ആ കാറ്റ് സഞ്ചരിക്കുന്നു. നാം എല്ലാ കാര്യവും അറിയുന്നവനാകുന്നു. യാതൊരു കാര്യവും നമുക്ക് അവ്യക്തമാവുകയില്ല.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• فعل الخير والصلاة والزكاة، مما اتفقت عليه الشرائع السماوية.
• നന്മ പ്രവർത്തിക്കലും നിസ്കാരവും സകാത്തും അല്ലാഹുവിൽ നിന്ന് അവതരിച്ച എല്ലാ മതനിയമങ്ങളിലും ഒരുപോലെ ഉണ്ടായിരുന്ന കാര്യങ്ങളാണ്.

• ارتكاب الفواحش سبب في وقوع العذاب المُسْتَأْصِل.
• മ്ലേഛതകൾ പ്രവർത്തിക്കുക എന്നത് അടിവേരറുത്തു കളയുന്ന തരത്തിലുള്ള ശിക്ഷ ഇറങ്ങാനുള്ള കാരണമാണ്.

• الصلاح سبب في الدخول في رحمة الله.
• അല്ലാഹുവിൻ്റെ കാരുണ്യത്തിൽ അകപ്പെടാനുള്ള കാരണമാണ് സൽകർമ്മിയാവുക എന്നത്.

• الدعاء سبب في النجاة من الكروب.
• വിപത്തുകളിൽ നിന്ന് രക്ഷപ്പെടാനുള്ള കാരണങ്ങളിൽ ഒന്നാണ് പ്രാർത്ഥന.

 
Fassarar Ma'anoni Sura: Al'anbiyaa
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa