Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'naml   Aya:
اَمَّنْ یَّبْدَؤُا الْخَلْقَ ثُمَّ یُعِیْدُهٗ وَمَنْ یَّرْزُقُكُمْ مِّنَ السَّمَآءِ وَالْاَرْضِ ؕ— ءَاِلٰهٌ مَّعَ اللّٰهِ ؕ— قُلْ هَاتُوْا بُرْهَانَكُمْ اِنْ كُنْتُمْ صٰدِقِیْنَ ۟
ഘട്ടംഘട്ടമായി ഗർഭപാത്രത്തിൽ സൃഷ്ടിപ്പ് ആരംഭിക്കുകയും, ശേഷം അവനെ മരിപ്പിച്ചതിന് ശേഷം വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്കുകയും, ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ വർഷിക്കുന്ന മഴയിലൂടെ നിങ്ങൾക്ക് ഉപജീവനം നൽകുകയും, ഭൂമിയിൽ മുളപ്പിക്കുന്ന ചെടികളിലൂടെ നിങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നവനായ അല്ലാഹുവോടൊപ്പം അപ്രകാരം ചെയ്യുന്ന മറ്റൊരു ആരാധ്യനോ?! അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ നിലകൊള്ളുന്ന ഈ ബഹുദൈവാരാധനക്ക് നിങ്ങളുടെ പ്രമാണം കൊണ്ടുവരൂ! നിങ്ങളാണ് സത്യത്തിൽ നിലകൊള്ളുന്നത് എന്ന നിങ്ങളുടെ ജൽപ്പനം സത്യസന്ധമാണെങ്കിൽ (അപ്രകാരം ചെയ്യുക).
Tafsiran larabci:
قُلْ لَّا یَعْلَمُ مَنْ فِی السَّمٰوٰتِ وَالْاَرْضِ الْغَیْبَ اِلَّا اللّٰهُ ؕ— وَمَا یَشْعُرُوْنَ اَیَّانَ یُبْعَثُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആകാശങ്ങളിലുള്ള മലക്കുകളോ, ഭൂമിയിലുള്ള മനുഷ്യരോ അദൃശ്യമറിയുകയില്ല. എന്നാൽ അല്ലാഹു മാത്രമാകുന്നു അദൃശ്യം അറിയുന്നവൻ. (ഇഹലോകത്ത് പ്രവർത്തിച്ചതിനുള്ള) പ്രതിഫലം നൽകപ്പെടുന്നതിനായി എന്നാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക എന്ന കാര്യം ആകാശങ്ങളിലും ഭൂമിയിലുമുള്ള ഒരാൾക്കും അറിയുകയില്ല.
Tafsiran larabci:
بَلِ ادّٰرَكَ عِلْمُهُمْ فِی الْاٰخِرَةِ ۫— بَلْ هُمْ فِیْ شَكٍّ مِّنْهَا ۫— بَلْ هُمْ مِّنْهَا عَمُوْنَ ۟۠
അതല്ല, അന്ത്യനാളിനെ കുറിച്ചുള്ള അവരുടെ വിവരം വർദ്ധിക്കുകയും, അങ്ങനെ അവർക്കതിനെ കുറിച്ച് ദൃഢബോധ്യം വന്നിരിക്കുകയുമാണോ?! അല്ല! മറിച്ച്, അവർ പരലോകത്തെ കുറിച്ച് സംശയത്തിലും പരിഭ്രാന്തിയിലുമാകുന്നു. എന്നാൽ അവരുടെ ഉൾക്കണ്ണുകൾ അതിനെ കുറിച്ചുള്ള അന്ധതയിലാകുന്നു.
Tafsiran larabci:
وَقَالَ الَّذِیْنَ كَفَرُوْۤا ءَاِذَا كُنَّا تُرٰبًا وَّاٰبَآؤُنَاۤ اَىِٕنَّا لَمُخْرَجُوْنَ ۟
(അല്ലാഹുവിനെ) നിഷേധിച്ചവർ അത്ഭുതത്തോടെ ചോദിക്കുന്നു: നാം മരിക്കുകയും, മണ്ണായിത്തീരുകയും ചെയ്താൽ വീണ്ടും ജീവനുള്ളവരായി ഉയിർത്തെഴുനേൽപ്പിക്കപ്പെടുമെന്നോ?!
Tafsiran larabci:
لَقَدْ وُعِدْنَا هٰذَا نَحْنُ وَاٰبَآؤُنَا مِنْ قَبْلُ ۙ— اِنْ هٰذَاۤ اِلَّاۤ اَسَاطِیْرُ الْاَوَّلِیْنَ ۟
ഞങ്ങൾക്കും, ഞങ്ങൾക്ക് മുൻപ് ഞങ്ങളുടെ പിതാക്കൾക്കും ഈ കാര്യം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്; ഞങ്ങളെല്ലാം പുനരുജ്ജീവിപ്പിക്കപ്പെടുന്നതാണെന്ന്. എന്നാൽ അത് പുലരുന്നത് ഞങ്ങളാരും കണ്ടില്ല. (അതിനാൽ) നമുക്കെല്ലാം നൽകപ്പെട്ടിരിക്കുന്ന ഈ വാഗ്ദാനം കേവലം പൂർവ്വികർ അവരുടെ ഏടുകളിൽ രേഖപ്പെടുത്തിയ ചില കള്ളങ്ങൾ മാത്രമാകുന്നു.
Tafsiran larabci:
قُلْ سِیْرُوْا فِی الْاَرْضِ فَانْظُرُوْا كَیْفَ كَانَ عَاقِبَةُ الْمُجْرِمِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് താങ്കൾ പറയുക: നിങ്ങൾ ഭൂമിയിൽ ഏതു ദിശയിലേക്കും സഞ്ചരിച്ചു കൊള്ളുക. എന്നിട്ട് എങ്ങനെയായിരുന്നു പുനരുത്ഥാനത്തെ നിഷേധിച്ച അതിക്രമികളുടെ പര്യവസാനം എന്നു ചിന്തിക്കുക! അന്ത്യനാളിനെ നിഷേധിച്ചതിനാൽ അവരെയെല്ലാം നാം നശിപ്പിച്ചു കളഞ്ഞു.
Tafsiran larabci:
وَلَا تَحْزَنْ عَلَیْهِمْ وَلَا تَكُنْ فِیْ ضَیْقٍ مِّمَّا یَمْكُرُوْنَ ۟
ബഹുദൈവാരാധകർ താങ്കളുടെ പ്രബോധനത്തിൽ നിന്ന് തിരിഞ്ഞു കളയുന്നതിൽ താങ്കൾ ദുഃഖിക്കേണ്ടതില്ല. അവരുടെ കുതന്ത്രമോർത്ത് താങ്കളുടെ ഹൃദയം നുറുങ്ങേണ്ടതുമില്ല. അല്ലാഹു അവർക്കെതിരെ താങ്കളെ സഹായിക്കുന്നതാണ്.
Tafsiran larabci:
وَیَقُوْلُوْنَ مَتٰی هٰذَا الْوَعْدُ اِنْ كُنْتُمْ صٰدِقِیْنَ ۟
നിൻ്റെ സമൂഹത്തിലെ പുനരുത്ഥാനത്തെ കളവാക്കുന്ന, (അല്ലാഹുവിനെ) നിഷേധിച്ചവർ പറയുന്നു: നീയും (അല്ലാഹുവിൽ) വിശ്വസിച്ചവരും വാഗ്ദാനം നൽകുന്ന ഈ ശിക്ഷ എന്നാണ് യാഥാർഥ്യമായി പുലരുക?! നിങ്ങൾ വാദിക്കുന്നത് സത്യമാണെങ്കിൽ (അതു പറഞ്ഞു തരിക).
Tafsiran larabci:
قُلْ عَسٰۤی اَنْ یَّكُوْنَ رَدِفَ لَكُمْ بَعْضُ الَّذِیْ تَسْتَعْجِلُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങൾ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ശിക്ഷകളിൽ ചിലത് നിങ്ങളുടെ അരികിൽ തന്നെ എത്തിയിരിക്കാം.
Tafsiran larabci:
وَاِنَّ رَبَّكَ لَذُوْ فَضْلٍ عَلَی النَّاسِ وَلٰكِنَّ اَكْثَرَهُمْ لَا یَشْكُرُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് ജനങ്ങളോട് വളരെ ഔദാര്യമുള്ളവനാകുന്നു. അതു കൊണ്ടാണ് അവർ നിഷേധത്തിലും തിന്മകളിലും നിലകൊണ്ടിട്ടും അവൻ അവരെ ഉടനടി ശിക്ഷിക്കാത്തത്. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നില്ല.
Tafsiran larabci:
وَاِنَّ رَبَّكَ لَیَعْلَمُ مَا تُكِنُّ صُدُوْرُهُمْ وَمَا یُعْلِنُوْنَ ۟
നിൻ്റെ റബ്ബ് അവരുടെ ഹൃദയങ്ങൾ മറച്ചു വെക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അറിയുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവനവർക്ക് നൽകുന്നതുമാണ്.
Tafsiran larabci:
وَمَا مِنْ غَآىِٕبَةٍ فِی السَّمَآءِ وَالْاَرْضِ اِلَّا فِیْ كِتٰبٍ مُّبِیْنٍ ۟
ആകാശങ്ങളിൽ ജനങ്ങൾക്ക് മേൽ മറഞ്ഞു കിടക്കുന്നതോ, ഭൂമിയിൽ മറഞ്ഞു കിടക്കുന്നതോ ആയ ഒരു കാര്യവും വ്യക്തമായ രേഖയിൽ -ലൗഹുൽ മഹ്ഫൂദ്വിൽ- രേഖപ്പെടുത്തപ്പെടാത്തതായില്ല.
Tafsiran larabci:
اِنَّ هٰذَا الْقُرْاٰنَ یَقُصُّ عَلٰی بَنِیْۤ اِسْرَآءِیْلَ اَكْثَرَ الَّذِیْ هُمْ فِیْهِ یَخْتَلِفُوْنَ ۟
തീർച്ചയായും മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ ഇസ്രാഈൽ സന്തതികൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ബഹുഭൂരിപക്ഷം കാര്യങ്ങളും അവർക്ക് വിവരിച്ചു കൊടുക്കുകയും, അവരുടെ വഴികേട് വ്യക്തമാക്കി നൽകുകയും ചെയ്യുന്നു.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• علم الغيب مما اختص به الله، فادعاؤه كفر.
• അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രം അറിയാവുന്ന കാര്യമാണ്. അദൃശ്യം അറിയാമെന്ന് വാദിക്കുന്നത് (അല്ലാഹുവിനെയും അവൻ്റെ ദൂതരെയും ഇസ്ലാമിനെയും) നിഷേധിക്കലാണ്.

• الاعتبار بالأمم السابقة من حيث مصيرها وأحوالها طريق النجاة.
• മുൻകാല സമുദായങ്ങളുടെ പര്യവസാനത്തിൽ നിന്നും, അവരുടെ അവസ്ഥകളിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുന്നത് രക്ഷയുടെ മാർഗമാണ്.

• إحاطة علم الله بأعمال عباده.
• അല്ലാഹുവിൻ്റെ അറിവ് അടിമകളുടെ പ്രവർത്തനങ്ങളെ മുഴുവൻ ചൂഴ്ന്നിരിക്കുന്നു.

• تصحيح القرآن لانحرافات بني إسرائيل وتحريفهم لكتبهم.
• ഇസ്രാഈൽ സന്തതികളുടെ വഴികേടുകളും വേദഗ്രന്ഥങ്ങളിൽ അവർ നടത്തിയ തിരിമറികളും വിശുദ്ധ ഖുർആൻ ശരിപ്പെടുത്തുന്നു.

 
Fassarar Ma'anoni Sura: Al'naml
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa