Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'sajadah   Aya:

സ്സജദഃ

daga cikin abunda Surar ta kunsa:
بيان حقيقة الخلق وأحوال الإنسان في الدنيا والآخرة.
സൃഷ്ടിപ്പിൻ്റെ പിന്നിലുള്ള യാഥാർത്ഥ്യവും, ഇഹ-പരലോകങ്ങളിലെ മനുഷ്യരുടെ അവസ്ഥാന്തരങ്ങളും.

الٓمّٓ ۟ۚ
അലിഫ് ലാം മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Tafsiran larabci:
تَنْزِیْلُ الْكِتٰبِ لَا رَیْبَ فِیْهِ مِنْ رَّبِّ الْعٰلَمِیْنَ ۟ؕ
മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നിരിക്കുന്ന ഈ ഖുർആൻ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിങ്കൽ നിന്ന് അവതരിക്കപ്പെട്ടതാകുന്നു. അതിൽ യാതൊരു സംശയവുമില്ല.
Tafsiran larabci:
اَمْ یَقُوْلُوْنَ افْتَرٰىهُ ۚ— بَلْ هُوَ الْحَقُّ مِنْ رَّبِّكَ لِتُنْذِرَ قَوْمًا مَّاۤ اَتٰىهُمْ مِّنْ نَّذِیْرٍ مِّنْ قَبْلِكَ لَعَلَّهُمْ یَهْتَدُوْنَ ۟
തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവരായ ഇക്കൂട്ടർ പറയുന്നു: മുഹമ്മദ് തൻ്റെ രക്ഷിതാവിൻ്റെ മേൽ കെട്ടിച്ചമച്ചതാകുന്നു ഇത്, തീർച്ച. എന്നാൽ അവർ പറഞ്ഞതു പോലെയല്ല കാര്യം. എന്നാൽ അതാകുന്നു സത്യം; അതിൽ യാതൊരു സംശയവുമില്ല. അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവിൽ നിന്ന് താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടതാകുന്നു ഇത്. താങ്കൾക്ക് മുൻപ് ഒരു ദൂതനും വന്നിട്ടില്ലാത്ത ഒരു സമൂഹത്തെ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്നതിനത്രെ അത്. അങ്ങനെ അവർ സത്യത്തിലേക്ക് മാർഗദർശനം തേടുകയും, അതിനെ പിൻപറ്റുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തേക്കാം.
Tafsiran larabci:
اَللّٰهُ الَّذِیْ خَلَقَ السَّمٰوٰتِ وَالْاَرْضَ وَمَا بَیْنَهُمَا فِیْ سِتَّةِ اَیَّامٍ ثُمَّ اسْتَوٰی عَلَی الْعَرْشِ ؕ— مَا لَكُمْ مِّنْ دُوْنِهٖ مِنْ وَّلِیٍّ وَّلَا شَفِیْعٍ ؕ— اَفَلَا تَتَذَكَّرُوْنَ ۟
അല്ലാഹു; അവനാകുന്നു ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ളതിനെയും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചത്. കണ്ണിമ വെട്ടുന്നതിനെക്കാൾ കുറഞ്ഞ സമയം കൊണ്ട് അവയെ സൃഷ്ടിക്കാൻ അവൻ കഴിവുള്ളവനാണ്. (അവയെ സൃഷ്ടിച്ചതിനു) ശേഷം അവൻ തൻ്റെ സിംഹാസനത്തിന് മേൽ -അവൻ്റെ മഹത്വത്തിന് യോജിച്ച രൂപത്തിൽ- ആരോഹിതനാവുകയും ചെയ്തു. ജനങ്ങളേ! അവന് പുറമെ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ ഒരു രക്ഷാധികാരിയോ, നിങ്ങളുടെ രക്ഷിതാവിങ്കൽ ശുപാർശ പറയുവാൻ ഒരു ശുപാർശകനോ നിങ്ങൾക്കില്ല. അപ്പോൾ നിങ്ങൾ ചിന്തിക്കുന്നില്ലേ?! അങ്ങനെ നിങ്ങളെ സൃഷ്ടിച്ചവനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനോടൊപ്പം മറ്റാരെയും ആരാധിക്കാതിരിക്കുകയും ചെയ്യുന്നില്ലേ?!
Tafsiran larabci:
یُدَبِّرُ الْاَمْرَ مِنَ السَّمَآءِ اِلَی الْاَرْضِ ثُمَّ یَعْرُجُ اِلَیْهِ فِیْ یَوْمٍ كَانَ مِقْدَارُهٗۤ اَلْفَ سَنَةٍ مِّمَّا تَعُدُّوْنَ ۟
ആകാശങ്ങളിലും ഭൂമിയിലുമുള്ള സർവ്വ സൃഷ്ടികളുടെയും കാര്യം അല്ലാഹു നിയന്ത്രിക്കുന്നു. ശേഷം -ജനങ്ങളേ!- ഭൂമിയിൽ നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ദിവസം ആ കാര്യങ്ങളെല്ലാം അവനിലേക്ക് ഉയർന്നു പോകുന്നു.
Tafsiran larabci:
ذٰلِكَ عٰلِمُ الْغَیْبِ وَالشَّهَادَةِ الْعَزِیْزُ الرَّحِیْمُ ۟ۙ
അക്കാര്യമെല്ലാം നിയന്ത്രിക്കുന്നവൻ; അവൻ അദൃശ്യമായതും ദൃശ്യമായതുമെല്ലാം അറിയുന്നവനാകുന്നു. അവന് അതിൽ നിന്നൊന്നും അവ്യക്തമാവുകയില്ല. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത, തൻ്റെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്നവനായ മഹാപ്രതാപിയും (അസീസ്), തന്നിൽ വിശ്വസിച്ചവരായ ദാസന്മാർക്ക് മേൽ ഏറെ കരുണ ചൊരിയുന്നവനും (റഹീം).
Tafsiran larabci:
الَّذِیْۤ اَحْسَنَ كُلَّ شَیْءٍ خَلَقَهٗ وَبَدَاَ خَلْقَ الْاِنْسَانِ مِنْ طِیْنٍ ۟ۚ
താൻ സൃഷ്ടിച്ച എല്ലാ സൃഷ്ടിയെയും കൃത്യതയുള്ളതാക്കിയവൻ. ആദമിൻ്റെ സൃഷ്ടിപ്പാകട്ടെ; ഒരു മുൻമാതൃകയുമില്ലാതെ മണ്ണിൽ നിന്നാണ് അവൻ ആരംഭിച്ചത്.
Tafsiran larabci:
ثُمَّ جَعَلَ نَسْلَهٗ مِنْ سُلٰلَةٍ مِّنْ مَّآءٍ مَّهِیْنٍ ۟ۚ
ശേഷം അദ്ദേഹത്തിൻ്റെ സന്താനങ്ങളെ (ശരീരത്തിൽ നിന്ന്) പുറത്തു വരുന്ന ഒരു വെള്ളത്തിൽ നിന്ന് -ഇന്ദ്രിയത്തിൽ നിന്ന്- ആക്കുകയും ചെയ്തു.
Tafsiran larabci:
ثُمَّ سَوّٰىهُ وَنَفَخَ فِیْهِ مِنْ رُّوْحِهٖ وَجَعَلَ لَكُمُ السَّمْعَ وَالْاَبْصَارَ وَالْاَفْـِٕدَةَ ؕ— قَلِیْلًا مَّا تَشْكُرُوْنَ ۟
ശേഷം മനുഷ്യൻ്റെ സൃഷ്ടിപ്പ് ഏറ്റവും നേരായ രൂപത്തിൽ അവൻ പൂർത്തീകരിക്കുകയും ചെയ്തു. അങ്ങനെ (മനുഷ്യനിൽ) ആത്മാവ് ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്കിനോട് അപ്രകാരം കൽപ്പിച്ചു കൊണ്ട് (അല്ലാഹു സൃഷ്ടിച്ച) അവൻ്റെ ആത്മാവ് മനുഷ്യനിൽ ഊതുകയും ചെയ്തു. മനുഷ്യരേ! നിങ്ങൾക്കവൻ കേൾക്കുന്നതിനായി കേൾവികളും, കാണുന്നതിനായി കണ്ണുകളും, ചിന്തിച്ചു മനസ്സിലാക്കുന്നതിനായി ഹൃദയങ്ങളും നൽകി. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞു തന്ന ഈ അനുഗ്രഹങ്ങൾക്ക് വളരെ കുറച്ചു മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ.
Tafsiran larabci:
وَقَالُوْۤا ءَاِذَا ضَلَلْنَا فِی الْاَرْضِ ءَاِنَّا لَفِیْ خَلْقٍ جَدِیْدٍ ؕ۬— بَلْ هُمْ بِلِقَآءِ رَبِّهِمْ كٰفِرُوْنَ ۟
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ബഹുദൈവാരാധകർ പറഞ്ഞു: ഞങ്ങൾ മരിക്കുകയും, ഭൂമിയിൽ മറഞ്ഞു പോവുകയും, ഞങ്ങളുടെ ശരീരങ്ങൾ മണ്ണായിത്തീരുകയും ചെയ്താൽ വീണ്ടും പുതുതായി ഞങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?! അതൊരിക്കലും ആലോചിക്കാനേ സാധ്യമല്ല. എന്നാൽ യഥാർഥത്തിൽ അവർ പുനരുത്ഥാനത്തെ പൂർണ്ണമായി നിഷേധിക്കുന്നവരാകുന്നു; അവരതിൽ വിശ്വസിക്കുന്നേയില്ല.
Tafsiran larabci:
قُلْ یَتَوَفّٰىكُمْ مَّلَكُ الْمَوْتِ الَّذِیْ وُكِّلَ بِكُمْ ثُمَّ اِلٰی رَبِّكُمْ تُرْجَعُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങളുടെ ആത്മാവുകളെ പിടിച്ചെടുക്കാൻ അല്ലാഹു ഏൽപ്പിച്ച മലക്കുൽ മൗത് (മരണത്തിൻ്റെ മലക്) നിങ്ങളെ മരിപ്പിക്കുന്നതാണ്. ശേഷം നമ്മിലേക്ക് മാത്രമാണ് വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ മടക്കപ്പെടുന്നത്.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• الحكمة من بعثة الرسل أن يهدوا أقوامهم إلى الصراط المستقيم.
• (അല്ലാഹുവിൻ്റെ) ദൂതന്മാരെ നിയോഗിച്ചതിന് പിന്നിലുള്ള ഉദ്ദേശം അവർ അവരുടെ സമുദായങ്ങളെ സ്വിറാത്വുൽ മുസ്തഖീമിലേക്ക് (നേരായ പാത - ഇസ്ലാം) നയിക്കുക എന്നതായിരുന്നു.

• ثبوت صفة الاستواء لله من غير تشبيه ولا تمثيل.
• അല്ലാഹു (സിംഹാസനത്തിന്) മേൽ ആരോഹിതനാകും എന്നത് (സൃഷ്ടികളുമായി) സാദൃശ്യപ്പെടുത്തുകയോ സമപ്പെടുത്തുകയോ ചെയ്യാതെ സ്ഥിരപ്പെടുത്തണം.

• استبعاد المشركين للبعث مع وضوح الأدلة عليه.
• തെളിവുകൾ സുവ്യക്തമായിരുന്നിട്ടും ബഹുദൈവാരാധകർ പുനരുത്ഥാനത്തെ അസംഭവ്യമായി കണ്ടിരുന്നു.

 
Fassarar Ma'anoni Sura: Al'sajadah
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa