Fassarar Ma'anonin Alqura'ni - الترجمة المليبارية للمختصر في تفسير القرآن الكريم * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Aya: (60) Sura: Suratu Al'taubah
اِنَّمَا الصَّدَقٰتُ لِلْفُقَرَآءِ وَالْمَسٰكِیْنِ وَالْعٰمِلِیْنَ عَلَیْهَا وَالْمُؤَلَّفَةِ قُلُوْبُهُمْ وَفِی الرِّقَابِ وَالْغٰرِمِیْنَ وَفِیْ سَبِیْلِ اللّٰهِ وَابْنِ السَّبِیْلِ ؕ— فَرِیْضَةً مِّنَ اللّٰهِ ؕ— وَاللّٰهُ عَلِیْمٌ حَكِیْمٌ ۟
നിർബന്ധ ദാനധർമ്മം (സകാത്ത്) നൽകേണ്ടത് ഇനി പറയുന്നവർക്ക് മാത്രമാണ്: ജോലിയോ മറ്റോ ഉള്ളതിനാൽ പണമുണ്ട് എങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ട സമ്പത്ത് ഇല്ലാതിരിക്കുകയും ജനങ്ങൾക്ക് അവരുടെ അവസ്ഥ വ്യക്തമാവാതെ പോവുകയും ചെയ്യുന്ന ഫുഖറാക്കൾ. പറയപ്പെടാവുന്ന സമ്പത്തൊന്നുമില്ലാത്ത, കടുത്ത ദാരിദ്ര്യ സ്ഥിതി കാരണത്താലോ അവർ തന്നെ പറഞ്ഞതിനാലോ ദാരിദ്ര്യമുള്ളതായി ആളുകൾക്ക് ബോധ്യപ്പെട്ട മിസ്കീനുമാർ. ഭരണാധികാരി സകാത്ത് ശേഖരിക്കാൻ നിശ്ചയിച്ചവർ. ഇസ്ലാം സ്വീകരിക്കാൻ കാരണമാകുന്ന രൂപത്തിൽ ദീനിലേക്ക് അടുപ്പിക്കാൻ കഴിയുന്ന കാഫിറുകൾ; അല്ലെങ്കിൽ ഈമാൻ ശക്തിപ്പെട്ടേക്കാവുന്ന വിധത്തിലുള്ള ദുർബല വിശ്വാസികൾ; അല്ലെങ്കിൽ, (ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ) ഉപദ്രവം അഴിച്ചു വിടുന്നവർക്ക് സമ്പത്ത് കൊടുത്താൽ അവരത് നിർത്തിവെക്കുമെങ്കിൽ അവർക്ക്. അടിമകളെ മോചിപ്പിക്കുന്നതിന്. ദൂർത്തോ തിന്മകളിൽ ചെലവഴിച്ചതോ കാരണത്താലല്ലാതെ കടംബാധിക്കുകയും, അത് തിരിച്ചടക്കാൻ സാധിക്കാതെ വരികയും ചെയ്തവർ. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ (യുദ്ധത്തിന്) ഒരുക്കാൻ. യാത്രാവിഭവങ്ങൾ തീർന്നു പോയ യാത്രക്കാരൻ. ഇവർക്ക് മാത്രമേ സകാത്ത് നൽകാവൂ എന്നത് അല്ലാഹുവിൽ നിന്ന് നിശ്ചയിക്കപ്പെട്ട വിധിയാണ്. തൻ്റെ അടിമകൾക്ക് നന്മ ഏതിലാണെന്ന് നന്നായി അറിയുന്നവനാണ് അല്ലാഹു. തൻ്റെ നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനുമത്രെ അവൻ.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• الأموال والأولاد قد تكون سببًا للعذاب في الدنيا، وقد تكون سببًا للعذاب في الآخرة، فليتعامل العبد معهما بما يرضي مولاه، فتتحقق بهما النجاة.
• സമ്പത്തും സന്താനങ്ങളും ചിലപ്പോൾ ഇഹലോകത്ത് ശിക്ഷിക്കപ്പെടാനുള്ള കാരണമായേക്കാം. ചിലപ്പോൾ പരലോകത്ത് ശിക്ഷ ലഭിക്കാനുമുള്ള കാരണമായേക്കാം. അതിനാൽ അല്ലാഹുവിൻ്റെ ദാസന്മാർ തൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന രൂപത്തിൽ അവയോട് പെരുമാറട്ടെ. അപ്പോൾ അവൻ്റെ സമ്പത്തും സന്താനങ്ങളും അവന് നരകമോക്ഷം സാധ്യമാക്കുന്നതാണ്.

• توزيع الزكاة موكول لاجتهاد ولاة الأمور يضعونها على حسب حاجة الأصناف وسعة الأموال.
• സകാത്തിൻ്റെ വിതരണം ഭരണകർത്താവിൻ്റെ തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കും. സമ്പത്തിലെ വിശാലതയും സകാത്തിൻ്റെ അവകാശികളായ ഓരോ കൂട്ടരുടെയും ആവശ്യത്തിൻ്റെ തോതുമനുസരിച്ച് അദ്ദേഹത്തിന് അത് നിശ്ചയിക്കാവുന്നതാണ്.

• إيذاء الرسول صلى الله عليه وسلم فيما يتعلق برسالته كفر، يترتب عليه العقاب الشديد.
• നബി -ﷺ- യുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവിടുത്തെ ഉപദ്രവിക്കുക എന്നത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന നിഷേധമാണ്. അതിന് കഠിനമായ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്.

• ينبغي للعبد أن يكون أُذن خير لا أُذن شر، يستمع ما فيه الصلاح والخير، ويُعرض ترفُّعًا وإباءً عن سماع الشر والفساد.
• ഒരു മുസ്ലിം നന്മ കേൾക്കുന്നവനാണാകേണ്ടത്. തിന്മ കേൾക്കുന്നവനല്ല. ഉപകാരവും നന്മയുമുള്ളത് അവൻ ശ്രദ്ധിച്ച് കേൾക്കട്ടെ. തിന്മയും കുഴപ്പവുമുണ്ടാക്കുന്നതിൽ നിന്ന് അകലുകയും തിരിഞ്ഞു കളയുകയും ചെയ്യട്ടെ.

 
Fassarar Ma'anoni Aya: (60) Sura: Suratu Al'taubah
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - الترجمة المليبارية للمختصر في تفسير القرآن الكريم - Teburin Bayani kan wasu Fassarori

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Rufewa