Alkʋrãɑn wɑgellã mɑɑnɑ wã lebgre - Alkʋrãan wagellã tafsɩɩrã sẽn kʋʋg koεεga, b sẽn lebg ne Milbari goamã.

external-link copy
4 : 33

مَا جَعَلَ اللّٰهُ لِرَجُلٍ مِّنْ قَلْبَیْنِ فِیْ جَوْفِهٖ ۚ— وَمَا جَعَلَ اَزْوَاجَكُمُ الّٰٓـِٔیْ تُظٰهِرُوْنَ مِنْهُنَّ اُمَّهٰتِكُمْ ۚ— وَمَا جَعَلَ اَدْعِیَآءَكُمْ اَبْنَآءَكُمْ ؕ— ذٰلِكُمْ قَوْلُكُمْ بِاَفْوَاهِكُمْ ؕ— وَاللّٰهُ یَقُوْلُ الْحَقَّ وَهُوَ یَهْدِی السَّبِیْلَ ۟

അല്ലാഹു ഒരാളുടെയും നെഞ്ചിനകത്ത് രണ്ട് ഹൃദയങ്ങൾ നിശ്ചയിച്ചിട്ടില്ല. അതു പോലെ ആരുടെയും ഭാര്യമാരെ അവരുടെ മാതാക്കളുടെ സ്ഥാനത്താക്കുകയും, അവരുമായി (ബന്ധപ്പെടുന്നത്) നിഷിദ്ധമാക്കുകയും ചെയ്തിട്ടില്ല. അതു പോലെ തന്നെ, ദത്തുപുത്രന്മാരെ സ്വന്തം സന്താനങ്ങളെ പോലെയാക്കുകയും ചെയ്തിട്ടില്ല. ഒരാൾ തൻ്റെ ഭാര്യയുമായി ബന്ധപ്പെടുന്നത് -തൻ്റെ മാതാവിനെയും സഹോദരിയെയും പോലെയാണവൾ എന്നു പറഞ്ഞു കൊണ്ട്- സ്വയം നിഷിദ്ധമാക്കുന്ന 'ദ്വിഹാർ' എന്ന ഏർപ്പാടും, ദത്തുപുത്രന്മാരെ സ്വീകരിക്കുന്ന സമ്പ്രദായവും ഇസ്ലാം തകർത്തു കളഞ്ഞ ജാഹിലിയ്യ സമ്പ്രദായങ്ങളിൽ പെട്ടതാണ്. ഈ പറയപ്പെട്ട 'ദ്വിഹാറും' ദത്തുപുത്രന്മാരെ സ്വീകരിക്കലുമെല്ലാം നിങ്ങൾ നാവു കൊണ്ട് നിരന്തരം പറയുന്ന വാക്ക് മാത്രമാകുന്നു. അതിനൊന്നും യാതൊരു യാഥാർത്ഥ്യവുമില്ല. ആരുടെയും ഭാര്യ അവൻ്റെ മാതാവല്ല. ദത്തുപുത്രൻ സ്വന്തം പുത്രനുമല്ല. തൻ്റെ ദാസന്മാർ പ്രാവർത്തികമാക്കുന്നതിനായി അല്ലാഹു സത്യം പറയുന്നു. അവൻ സത്യപാതയിലേക്ക് (ജനങ്ങളെ) വഴികാണിക്കുകയും ചെയ്യുന്നു.
info
التفاسير: |
Sẽn be Aayar-rãmbã yõod-rãmba seb-neg-kãngã pʋgẽ:
• لا أحد أكبر من أن يُؤْمر بالمعروف ويُنْهى عن المنكر.
• നന്മ കൽപ്പിക്കപ്പെടാനോ തിന്മ വിരോധിക്കപ്പെടാനോ പാടില്ലാത്ത വണ്ണം ഒരാളും വലിയവനല്ല. info

• رفع المؤاخذة بالخطأ عن هذه الأمة.
• കരുതിക്കൂട്ടിയല്ലാത്ത അബദ്ധങ്ങൾ സംഭവിച്ചാൽ ശിക്ഷിക്കപ്പെടുക എന്നതിൽ നിന്ന് (നബി -ﷺ- യുടെ) ഈ സമുദായം ഒഴിവാക്കപ്പെട്ടിരിക്കുന്നു. info

• وجوب تقديم مراد النبي صلى الله عليه وسلم على مراد الأنفس.
• നബി -ﷺ- യുടെ തീരുമാനത്തിന് സ്വന്തം ആഗ്രഹങ്ങളെക്കാൾ മുൻഗണന നൽകൽ നിർബന്ധമാണ്. info

• بيان علو مكانة أزواج النبي صلى الله عليه وسلم، وحرمة نكاحهنَّ من بعده؛ لأنهن أمهات للمؤمنين.
• നബി -ﷺ- യുടെ ഭാര്യമാർക്കുള്ള ഉന്നതമായ സ്ഥാനവും, നബി -ﷺ- ക്ക് ശേഷം അവരെ വിവാഹം കഴിക്കുന്നത് നിഷിദ്ധമാണെന്നതും. കാരണം, അവർ (ഇസ്ലാമിൽ) വിശ്വസിച്ചവരുടെയെല്ലാം ഉമ്മമാരാണ്. info