Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߤߌߖߙߌ߫ ߖߡߊ߬ߣߊ   ߟߝߊߙߌ ߘߏ߫:
وَلَقَدْ جَعَلْنَا فِی السَّمَآءِ بُرُوْجًا وَّزَیَّنّٰهَا لِلنّٰظِرِیْنَ ۟ۙ
ആകാശത്ത് നാം വലിയ നക്ഷത്രങ്ങളെ നിശ്ചയിച്ചിരിക്കുന്നു. ജനങ്ങൾ കടലിലും കരയിലുമുള്ള യാത്രകളിലെ ഇരുട്ടുകളിൽ അവ കൊണ്ട് വഴികണ്ടെത്തുന്നു. അത് നോക്കിക്കാണുന്നവർക്ക് വേണ്ടി നാമതിനെ ഭംഗിയുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ ശക്തിയെ കുറിച്ച് അവർ ഇതിലൂടെ മനസ്സിലാക്കുന്നതിനാണ് (ഇപ്രകാരം ചെയ്തത്).
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَحَفِظْنٰهَا مِنْ كُلِّ شَیْطٰنٍ رَّجِیْمٍ ۟ۙ
അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളിൽ നിന്നും നാം ആകാശത്തെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِلَّا مَنِ اسْتَرَقَ السَّمْعَ فَاَتْبَعَهٗ شِهَابٌ مُّبِیْنٌ ۟
(മലക്കുകളുടെ) ഉന്നതസഭയിൽ നിന്ന് കട്ടുകേൾക്കാൻ ശ്രമിച്ചവനൊഴികെ. ജ്വലിക്കുന്ന നക്ഷത്രം അവനെ പിടികൂടുകയും, കരിച്ചു കളയുകയും ചെയ്യുന്നതാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَالْاَرْضَ مَدَدْنٰهَا وَاَلْقَیْنَا فِیْهَا رَوَاسِیَ وَاَنْۢبَتْنَا فِیْهَا مِنْ كُلِّ شَیْءٍ مَّوْزُوْنٍ ۟
ഭൂമിയാകട്ടെ, ജനങ്ങൾക്ക് വസിക്കുന്നതിനായി അതിനെ നാം വിശാലമാക്കുകയും, മനുഷ്യരെയും കൊണ്ട് അത് നീങ്ങിപ്പോകാതിരിക്കാൻ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങൾ അതിൽ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. യുക്തമായ രൂപത്തിൽ, നിശ്ചയിക്കപ്പെട്ട കണക്ക് പ്രകാരം വ്യത്യസ്തയിനം ചെടികൾ നാമതിൽ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَجَعَلْنَا لَكُمْ فِیْهَا مَعَایِشَ وَمَنْ لَّسْتُمْ لَهٗ بِرٰزِقِیْنَ ۟
ജനങ്ങളേ! ഭൂമിയിൽ നിങ്ങൾ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ഭക്ഷണവും പാനീയവും നിങ്ങൾക്കായി നാമവിടെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് പുറമെയുള്ള, നിങ്ങൾ ഉപജീവനം നൽകാത്ത മനുഷ്യർക്കും ജീവികൾക്കും ജീവിക്കാനാവശ്യമായതും നാം അവിടെ നിശ്ചയിച്ചിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِنْ مِّنْ شَیْءٍ اِلَّا عِنْدَنَا خَزَآىِٕنُهٗ ؗ— وَمَا نُنَزِّلُهٗۤ اِلَّا بِقَدَرٍ مَّعْلُوْمٍ ۟
മനുഷ്യരും മൃഗങ്ങളും പ്രയോജനപ്പെടുത്തുന്ന എന്തൊരു കാര്യമുണ്ടോ, അതെല്ലാം ഉണ്ടാക്കുവാനും ജനങ്ങൾക്ക് ഉപകാരമുള്ളതാക്കി തീർക്കാനും നാം കഴിവുള്ളവനാണ്. അവയെല്ലാം നാം ഉണ്ടാക്കുന്നത് നമ്മുടെ യുക്തിക്കും ഉദ്ദേശത്തിനും അനുസരിച്ച് നിശ്ചയിക്കപ്പെട്ട തോതനുസരിച്ചാകുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاَرْسَلْنَا الرِّیٰحَ لَوَاقِحَ فَاَنْزَلْنَا مِنَ السَّمَآءِ مَآءً فَاَسْقَیْنٰكُمُوْهُ ۚ— وَمَاۤ اَنْتُمْ لَهٗ بِخٰزِنِیْنَ ۟
മേഘങ്ങളിൽ വെള്ളം നിറക്കുന്ന കാറ്റുകളെ നാം അയക്കുകയും ചെയ്തു. ആ മേഘങ്ങളിൽ നിന്ന് നാം മഴ വർഷിക്കുകയും, മഴവെള്ളത്തിൽ നിന്ന് നിങ്ങളെ കുടിപ്പിക്കുകയും ചെയ്തു. ജനങ്ങളെ! ഭൂമിയിൽ ഉറവകളും കിണറുകളുമായി തീരുന്ന രൂപത്തിൽ ആ വെള്ളം സംഭരിച്ചു വെക്കുന്നത് നിങ്ങളാരുമല്ല. അല്ലാഹു മാത്രമാകുന്നു ആ വെള്ളത്തെ ഭൂമിയിൽ സംഭരിക്കുന്നത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِنَّا لَنَحْنُ نُحْیٖ وَنُمِیْتُ وَنَحْنُ الْوٰرِثُوْنَ ۟
തീർച്ചയായും, നാം തന്നെയാകുന്നു ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചു കൊണ്ടും, മരണ ശേഷം പുനരുജ്ജീവിപ്പിച്ചു കൊണ്ടും മരിച്ചവരെ ജീവിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്നവരെ അവരുടെ ആയുസ്സ് പൂർത്തീകരിച്ചാൽ മരിപ്പിക്കുന്നതും നാം തന്നെ. ഭൂമിയെയും അതിന് മുകളിലുള്ളവരെയും അനന്തരമെടുക്കുന്ന, എന്നെന്നും നിലനിൽക്കുന്നവനും നാം തന്നെ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَلَقَدْ عَلِمْنَا الْمُسْتَقْدِمِیْنَ مِنْكُمْ وَلَقَدْ عَلِمْنَا الْمُسْتَاْخِرِیْنَ ۟
നിങ്ങളിൽ നേരത്തെ ജനിച്ചതും മരിച്ചതും ആരെല്ലാമെന്ന് നാം അറിഞ്ഞിട്ടുണ്ട്. ജനനവും മരണവും വൈകിയത് ആർക്കെല്ലാമാണെന്നും നാം അറിഞ്ഞിട്ടുണ്ട്. അതിലൊരു കാര്യവും നമുക്ക് അവ്യക്തമാവുകയില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِنَّ رَبَّكَ هُوَ یَحْشُرُهُمْ ؕ— اِنَّهٗ حَكِیْمٌ عَلِیْمٌ ۟۠
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ്; അവനാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരെയെല്ലാം ഒരുമിച്ചു കൂട്ടുന്നവൻ. സൽകർമ്മിക്ക് അവൻ്റെ നന്മക്ക് പ്രതിഫലം നൽകുന്നതിനും, തിന്മ ചെയ്തവന് അവൻ്റെ തിന്മക്ക് പ്രതിഫലം നൽകുന്നതിനുമത്രെ അത്. തീർച്ചയായും അവൻ തൻ്റെ നിയന്ത്രണത്തിൽ അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ഒന്നും അവ്യക്തമാകാത്ത, സർവ്വതും അറിയുന്നവനും (അലീം) ആകുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَلَقَدْ خَلَقْنَا الْاِنْسَانَ مِنْ صَلْصَالٍ مِّنْ حَمَاٍ مَّسْنُوْنٍ ۟ۚ
ഉണങ്ങിയ, മുട്ടിയാൽ ശബ്ദം പുറപ്പെടുവിക്കുന്ന മണ്ണിൽ നിന്ന് നാം ആദമിനെ സൃഷ്ടിച്ചു. കാലമേറെ അങ്ങനെ കഴിഞ്ഞതിനാൽ മണത്തിന് മാറ്റം വന്ന കറുത്ത നിറമുള്ള മണ്ണായിരുന്നു അത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَالْجَآنَّ خَلَقْنٰهُ مِنْ قَبْلُ مِنْ نَّارِ السَّمُوْمِ ۟
ആദമിൻ്റെ സൃഷ്ടിപ്പിന് മുൻപ് ജിന്നുകളുടെ പിതാവിനെ കഠിനമായ ചൂടുള്ള അഗ്നിയിൽ നിന്ന് നാം സൃഷ്ടിച്ചു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِذْ قَالَ رَبُّكَ لِلْمَلٰٓىِٕكَةِ اِنِّیْ خَالِقٌۢ بَشَرًا مِّنْ صَلْصَالٍ مِّنْ حَمَاٍ مَّسْنُوْنٍ ۟
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് മലക്കുകളോടും അവരോടൊപ്പം കഴിഞ്ഞിരുന്ന ഇബ്'ലീസിനോടും ഇപ്രകാരം പറഞ്ഞ സന്ദർഭം ഓർക്കുക: മുട്ടിയാൽ മുഴക്കമുണ്ടാക്കുന്ന, മണത്തിന് മാറ്റം വന്ന കറുത്ത ഉണങ്ങിയ മണ്ണിൽ നിന്ന് ഞാനിതാ മനുഷ്യനെ സൃഷ്ടിക്കാൻ പോവുകയാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَاِذَا سَوَّیْتُهٗ وَنَفَخْتُ فِیْهِ مِنْ رُّوْحِیْ فَقَعُوْا لَهٗ سٰجِدِیْنَ ۟
ഞാൻ അവൻ്റെ രൂപം ശരിപ്പെടുത്തുകയും, സൃഷ്ടിപ്പ് പൂർത്തീകരിക്കുകയും ചെയ്താൽ എൻ്റെ കൽപ്പന അനുസരിച്ചു കൊണ്ടും, (മനുഷ്യന്) അഭിവാദ്യമായി കൊണ്ടും നിങ്ങൾ അവന് സുജൂദ് ചെയ്യുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَسَجَدَ الْمَلٰٓىِٕكَةُ كُلُّهُمْ اَجْمَعُوْنَ ۟ۙ
അപ്പോൾ മലക്കുകൾ ആ കൽപ്പന നിറവേറ്റി. അവരെല്ലാം അവരുടെ രക്ഷിതാവ് കൽപ്പിച്ചതു പ്രകാരം സാഷ്ടാംഗം (സുജൂദ്) ചെയ്തു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِلَّاۤ اِبْلِیْسَ ؕ— اَبٰۤی اَنْ یَّكُوْنَ مَعَ السّٰجِدِیْنَ ۟
എന്നാൽ മലക്കുകളിൽ പെട്ടവനായിരുന്നില്ലെങ്കിലും അവരോടൊപ്പം കഴിഞ്ഞു കൂടിയിരുന്ന ഇബ്'ലീസ് മലക്കുകളോടൊപ്പം ആദമിന് സുജൂദ് ചെയ്യാൻ വിസമ്മതിച്ചു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• ينبغي للعبد التأمل والنظر في السماء وزينتها والاستدلال بها على باريها.
•മനുഷ്യർ ആകാശത്തേക്ക് നോക്കുകയും അതിൻ്റെ ഭംഗിയെ കുറിച്ച് ചിന്തിക്കുകയും അതിലൂടെ അവയെ സൃഷ്ടിച്ചവനിലേക്ക് വഴികണ്ടെത്തുകയും അവനുണ്ട് എന്നതിനുള്ള തെളിവാണിതെല്ലാം എന്ന് മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്.

• جميع الأرزاق وأصناف الأقدار لا يملكها أحد إلا الله، فخزائنها بيده يعطي من يشاء، ويمنع من يشاء، بحسب حكمته ورحمته.
• സർവ്വ ഉപജീവനവും എല്ലാ കഴിവുകളും അല്ലാഹുവിന്റെതല്ലാതെ മറ്റാരുടെയും ഉടമസ്ഥതയിലല്ല. അതിൻ്റെയെല്ലാം ഖജനാവുകൾ അവൻ്റെ കയ്യിലാണ്. ഉദ്ദേശിച്ചവർക്ക് അവൻ അതിൽ നിന്ന് നൽകുന്നു. ഉദ്ദേശിച്ചവർക്ക് അതിൽ നിന്ന് നൽകാതിരിക്കു ന്നു. അതെല്ലാം അവൻ്റെ യുക്തിയുടെയും കാരുണ്യത്തിൻ്റെയും അടിസ്ഥാനത്തിലാണ്.

• الأرض مخلوقة ممهدة منبسطة تتناسب مع إمكان الحياة البشرية عليها، وهي مثبّتة بالجبال الرواسي؛ لئلا تتحرك بأهلها، وفيها من النباتات المختلفة ذات المقادير المعلومة على وفق الحكمة والمصلحة.
• മനുഷ്യസമൂഹത്തിന് ജീവിക്കാൻ കഴിയുന്ന രൂപത്തിൽ വിതാനിക്കപ്പെട്ടതും വിശാലമാക്കപ്പെട്ടതുമാണ് ഭൂമി. ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളാൽ ഭൂമി അതിന് മുകളിലുള്ളവരെയും കൊണ്ട് ഇളകാതെ നിൽക്കുന്നു. വ്യത്യസ്തങ്ങളായ സസ്യവർഗങ്ങളും അതിലുണ്ട്. അവയെല്ലാം അല്ലാഹുവിൻ്റെ യുക്തിക്കും (മനുഷ്യർക്ക്) പ്രയോജനമുള്ളതുമായ നിലക്ക് കണക്കാക്കപ്പെട്ടിരിക്കുന്നു.

• الأمر للملائكة بالسجود لآدم فيه تكريم للجنس البشري.
• മലക്കുകളോട് ആദമിന് സാഷ്ടാംഗം (സുജൂദ്) ചെയ്യാൻ പറഞ്ഞതിൽ മനുഷ്യ സമൂഹത്തിനുള്ള ആദരവുണ്ട്.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߤߌߖߙߌ߫ ߖߡߊ߬ߣߊ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲