Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߟߞߌߛߍ ߟߎ߬   ߟߝߊߙߌ ߘߏ߫:
وَقَالَ الَّذِیْنَ اَشْرَكُوْا لَوْ شَآءَ اللّٰهُ مَا عَبَدْنَا مِنْ دُوْنِهٖ مِنْ شَیْءٍ نَّحْنُ وَلَاۤ اٰبَآؤُنَا وَلَا حَرَّمْنَا مِنْ دُوْنِهٖ مِنْ شَیْءٍ ؕ— كَذٰلِكَ فَعَلَ الَّذِیْنَ مِنْ قَبْلِهِمْ ۚ— فَهَلْ عَلَی الرُّسُلِ اِلَّا الْبَلٰغُ الْمُبِیْنُ ۟
തങ്ങളുടെ ആരാധനയിൽ അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ പങ്കാളികളാക്കിയവർ പറഞ്ഞു: അല്ലാഹുവിനെ മാത്രമേ നാം ആരാധിക്കുകയുള്ളൂ എന്നും, അവനിൽ നാം ആരെയും പങ്കുചേർക്കില്ലെന്നും അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നാമൊരിക്കലും അവനല്ലാത്ത മറ്റാരെയും ആരാധിക്കുമായിരുന്നില്ല. നമ്മളോ നമുക്ക് മുൻപുള്ള നമ്മുടെ പിതാക്കളോ അപ്രകാരം ചെയ്യുമായിരുന്നില്ല. നാമൊരു കാര്യവും നിഷിദ്ധമാക്കരുതെന്ന് അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അതും നാം ചെയ്യില്ലായിരുന്നു. ഇതേ നിരർത്ഥകമായ ന്യായം തന്നെയാണ് മുൻപു കഴിഞ്ഞ നിഷേധികളും പറഞ്ഞത്. ജനങ്ങൾക്ക് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ട കാര്യം എത്തിച്ചു കൊടുക്കുക എന്നതല്ലാതെ അല്ലാഹുവിൻ്റെ ദൂതന്മാർക്ക് മേൽ മറ്റൊരു ബാധ്യതയുമില്ല. അവരാകട്ടെ, അത് എത്തിച്ചു നൽകുകയും ചെയ്തിരിക്കുന്നു. മനുഷ്യർക്ക് തിരഞ്ഞെടുക്കാനും തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുകയും, അവരിലേക്ക് (സത്യം വിശദീകരിച്ചു നൽകുന്ന) ദൂതന്മാരെ നിയോഗിക്കുകയും ചെയ്ത ശേഷം തങ്ങളുടെ തിന്മകൾക്ക് അല്ലാഹുവിൻ്റെ വിധിയെ കൂട്ടുപിടിക്കാൻ (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് ന്യായമില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَلَقَدْ بَعَثْنَا فِیْ كُلِّ اُمَّةٍ رَّسُوْلًا اَنِ اعْبُدُوا اللّٰهَ وَاجْتَنِبُوا الطَّاغُوْتَ ۚ— فَمِنْهُمْ مَّنْ هَدَی اللّٰهُ وَمِنْهُمْ مَّنْ حَقَّتْ عَلَیْهِ الضَّلٰلَةُ ؕ— فَسِیْرُوْا فِی الْاَرْضِ فَانْظُرُوْا كَیْفَ كَانَ عَاقِبَةُ الْمُكَذِّبِیْنَ ۟
മുൻപു കഴിഞ്ഞ എല്ലാ സമുദായത്തിലേക്കും അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെയും പിശാചുക്കളെയും മറ്റും ആരാധിക്കുന്നത് ഉപേക്ഷിക്കണമെന്നും കൽപ്പിക്കുന്ന ദൂതന്മാരെ നാം നിയോഗിച്ചിട്ടുണ്ട്. അല്ലാഹു സന്മാർഗത്തിലേക്ക് വഴികാട്ടുകയും അങ്ങനെ അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ ദൂതൻ കൊണ്ടുവന്നത് പിൻപറ്റുകയും ചെയ്തവർ അക്കൂട്ടത്തിലുണ്ട്. അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൂതനെ ധിക്കരിക്കുകയും ചെയ്ത, അല്ലാഹു സന്മാർഗത്തിലേക്ക് വഴിനയിക്കാത്തവരും അക്കൂട്ടത്തിലുണ്ട്. അങ്ങനെ അവരുടെ മേൽ വഴികേട് സ്ഥിരപ്പെട്ടു. അതിനാൽ ശിക്ഷയും നാശവും വന്നിറങ്ങിയതിന് ശേഷം എന്തായിരുന്നു നിഷേധികളുടെ സ്ഥിതി എന്ന് കണ്ടറിയുന്നതിന് വേണ്ടി നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنْ تَحْرِصْ عَلٰی هُدٰىهُمْ فَاِنَّ اللّٰهَ لَا یَهْدِیْ مَنْ یُّضِلُّ وَمَا لَهُمْ مِّنْ نّٰصِرِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് സാധിക്കുന്ന തരത്തിലെല്ലാം ഇക്കൂട്ടരെ താങ്കൾ ക്ഷണിച്ചാലും, അവർക്ക് സന്മാർഗം ലഭിക്കുന്നതിനായി താങ്കൾ പരിശ്രമിച്ചാലും, അതിനുള്ള വഴികൾ പ്രാവർത്തികമാക്കിയാലും; അല്ലാഹു വഴികേടിലാക്കിയവരെ അവൻ നേർവഴിയിലാക്കുകയില്ല. അവരിൽ നിന്ന് ശിക്ഷയെ തടുത്തു നിർത്തുവാൻ അല്ലാഹുവല്ലാതെ മറ്റൊരു സഹായിയും അവർക്കില്ല താനും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاَقْسَمُوْا بِاللّٰهِ جَهْدَ اَیْمَانِهِمْ ۙ— لَا یَبْعَثُ اللّٰهُ مَنْ یَّمُوْتُ ؕ— بَلٰی وَعْدًا عَلَیْهِ حَقًّا وَّلٰكِنَّ اَكْثَرَ النَّاسِ لَا یَعْلَمُوْنَ ۟ۙ
അങ്ങേയറ്റം പരിശ്രമിച്ചു കൊണ്ട്, കഴിയും വിധം തങ്ങളുടെ ശപഥം ഊന്നിപ്പറഞ്ഞു കൊണ്ട് അവർ പറയുന്നു: അല്ലാഹു മരിക്കുന്നവരെ ഉയർത്തെഴുന്നേൽപ്പിക്കുകയില്ല. അപ്രകാരം പറയുവാൻ യാതൊരു തെളിവും അവർക്കില്ല. അല്ല! അല്ലാഹു മരിച്ചവരെ എല്ലാം ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്. അവൻ ബാധ്യതയായി ഏറ്റെടുത്ത അവൻ്റെ വാഗ്ദാനമാകുന്നു അത്. എന്നാൽ അല്ലാഹു മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന കാര്യം ജനങ്ങളിൽ ബഹുഭൂരിപക്ഷവും അറിയുന്നില്ല. അതിനാൽ അവർ പുനരുത്ഥാനത്തെ നിഷേധിക്കുന്നു എന്ന് മാത്രം.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لِیُبَیِّنَ لَهُمُ الَّذِیْ یَخْتَلِفُوْنَ فِیْهِ وَلِیَعْلَمَ الَّذِیْنَ كَفَرُوْۤا اَنَّهُمْ كَانُوْا كٰذِبِیْنَ ۟
അവരെയെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു പുനരുജ്ജീവിപ്പിക്കുന്നതാണ്. (ഇഹലോകത്തായിരിക്കെ) അവർ അഭിപ്രായഭിന്നതയിലായിരുന്ന അല്ലാഹുവിൻ്റെ ഏകത്വത്തെ കുറിച്ചും പുനരുത്ഥാനത്തെ കുറിച്ചും, പ്രവാചകത്വത്തെ കുറിച്ചുമുള്ള സത്യാവസ്ഥ അവൻ അവർക്ക് വ്യക്തമാക്കി നൽകുന്നതിനത്രെ അത്. അല്ലാഹുവിന് പങ്കാളികളുണ്ട് എന്നും, പുനരുത്ഥാനം സംഭവിക്കില്ലെന്നുമുള്ള തങ്ങളുടെ വാദം നിരർത്ഥകമായിരുന്നു എന്ന് (അല്ലാഹുവിനെ) നിഷേധിച്ചവർ മനസ്സിലാക്കുന്നതിനുമത്രെ അത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنَّمَا قَوْلُنَا لِشَیْءٍ اِذَاۤ اَرَدْنٰهُ اَنْ نَّقُوْلَ لَهٗ كُنْ فَیَكُوْنُ ۟۠
മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കാനും അവരെ പുനരുജ്ജീവിപ്പിക്കാനും നാം ഉദ്ദേശിച്ചാൽ അതിൽ നിന്ന് ഒന്നും തന്നെ നമ്മെ തടയുകയില്ല. നാം ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയുകയേ വേണ്ടൂ; അതോടെ അത് ഉണ്ടാകും. യാതൊരു തടസവുമില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَالَّذِیْنَ هَاجَرُوْا فِی اللّٰهِ مِنْ بَعْدِ مَا ظُلِمُوْا لَنُبَوِّئَنَّهُمْ فِی الدُّنْیَا حَسَنَةً ؕ— وَلَاَجْرُ الْاٰخِرَةِ اَكْبَرُ ۘ— لَوْ كَانُوْا یَعْلَمُوْنَ ۟ۙ
(അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഉപദ്രവങ്ങൾ അനുഭവിക്കുകയും, അവർ പ്രയാസപ്പെടുത്തുകയും ചെയ്തശേഷം തങ്ങളുടെ ഭവനങ്ങളെയും കുടുംബത്തെയും സമ്പാദ്യത്തെയും ഉപേക്ഷിക്കുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നവരുടെ നാട്ടിൽ നിന്ന് -അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട്- ഇസ്ലാമിൻ്റെ നാട്ടിലേക്ക് പാലായനം ചെയ്യുകയും ചെയ്തവർ; ഇഹലോകത്ത് അവർ പ്രതാപവാന്മാരായി തീരുന്ന ഒരു നാട് അവർക്ക് നാം നൽകുന്നതാണ്. പരലോകത്തെ പ്രതിഫലമാകുന്നു എല്ലാത്തിനെക്കാളും മഹത്തരം; കാരണം സ്വർഗം അതിൽ പെട്ടതാകുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്യുന്നതിൻ്റെ മഹത്തരമായ പ്രതിഫലം, (ഇസ്ലാമിൻ്റെ നാട്ടിലേക്ക് പാലായനം ചെയ്യാതെ) പിന്തിനിൽക്കുന്നവർ മനസ്സിലാക്കിയിരുന്നെങ്കിൽ അവർ ഒരിക്കലും അപ്രകാരം ചെയ്യില്ലായിരുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
الَّذِیْنَ صَبَرُوْا وَعَلٰی رَبِّهِمْ یَتَوَكَّلُوْنَ ۟
അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്ത ഇക്കൂട്ടർ; അവരാകുന്നു തങ്ങളുടെ സമൂഹത്തിൻ്റെ ഉപദ്രവങ്ങളിലും, തങ്ങളുടെ കുടുംബവും നാടും ഉപേക്ഷിക്കുകയെന്ന കാര്യത്തിലും ക്ഷമ കൈക്കൊണ്ടവർ. അല്ലാഹുവിനെ അനുസരിക്കുന്നതിലും അവർ ക്ഷമയോടെ നിലകൊണ്ടു. അവർ തങ്ങളുടെ രക്ഷിതാവിൽ മാത്രം തങ്ങളുടെ എല്ലാ കാര്യവും ഭരമേൽപ്പിക്കുന്നവരാകുന്നു. അതിനാൽ അല്ലാഹു അവർക്ക് ഈ മഹത്തരമായ പ്രതിഫലം നൽകി.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• العاقل من يعتبر ويتعظ بما حل بالضالين المكذبين كيف آل أمرهم إلى الدمار والخراب والعذاب والهلاك.
• നിഷേധികളായ വഴിപിഴച്ചവർക്ക് സംഭവിച്ചതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയും, അതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാൻ. അവരുടെ സ്ഥിതിവിശേഷം തകർച്ചയിലേക്കും നാശത്തിലേക്കും ശിക്ഷയിലേക്കും നഷ്ടത്തിലേക്കും എങ്ങനെ എത്തിച്ചേർന്നുവെന്ന് അവർ ചിന്തിക്കുന്നു.

• الحكمة من البعث والمعاد إظهار الله الحقَّ فيما يختلف فيه الناس من أمر البعث وكل شيء.
• മനുഷ്യർ മരണ ശേഷമുള്ള ജീവിതത്തെ കുറിച്ചും, മറ്റെന്തെല്ലാം കാര്യങ്ങളെ കുറിച്ചും അഭിപ്രായവ്യത്യാസത്തിലായിട്ടുണ്ടോ; അതിലെല്ലാമുള്ള സത്യം അല്ലാഹു വ്യക്തമാക്കുക എന്നതാണ് പുനരുത്ഥാനത്തിൻ്റെയും പരലോകത്തിൻ്റെയും പിന്നിലുള്ള ലക്ഷ്യം.

• فضيلة الصّبر والتّوكل: أما الصّبر: فلما فيه من قهر النّفس، وأما التّوكل: فلأن فيه الثقة بالله تعالى والتعلق به.
ക്ഷമിക്കുന്നതിൻ്റെയും അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുന്നതിൻ്റെയും ശ്രേഷ്ഠത. കാരണം ക്ഷമ സ്വന്തത്തെ കീഴ്പ്പെടുത്തലാണെങ്കിൽ, അല്ലാഹുവിൽ ഭരമേൽപ്പിക്കുകയെന്നാൽ അത് അവനിലുള്ള ഉറച്ച വിശ്വാസവും, അവനുമായുള്ള ബന്ധവുമാണ് അറിയിക്കുന്നത്.

• جزاء المهاجرين الذين تركوا ديارهم وأموالهم وصبروا على الأذى وتوكّلوا على ربّهم، هو الموطن الأفضل، والمنزلة الحسنة، والعيشة الرّضية، والرّزق الطّيّب الوفير، والنّصر على الأعداء، والسّيادة على البلاد والعباد.
• തങ്ങളുടെ നാടും സമ്പാദ്യവും ഉപേക്ഷിക്കുകയും, ഉപദ്രവങ്ങളിൽ ക്ഷമിക്കുകയും, അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്ത മുഹാജിറുകൾക്ക് (പാലായനം ചെയ്തവർക്ക്) ഉള്ള പ്രതിഫലം. (മുൻപുള്ളതിനേക്കാൾ) ശ്രേഷ്ഠമായ നാട്, ഉത്തമമായ ഭവനം, തൃപ്തികരമായ ജീവിതം, ഉത്തമവും സമൃദ്ധവുമായ ഉപജീവനം, ശത്രുക്കൾക്ക് എതിരെയുള്ള സഹായം, സർവ്വ നാടുകൾക്കും ജനങ്ങൾക്കും മേലുള്ള ഔന്നത്യം (എന്നിവയെല്ലാം അതിൽ പെട്ടതാണ്).

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߟߞߌߛߍ ߟߎ߬
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲