Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߣߛߌ߬ߡߛߏ   ߟߝߊߙߌ ߘߏ߫:
وَاِذْ اَخَذْنَا مِیْثَاقَكُمْ لَا تَسْفِكُوْنَ دِمَآءَكُمْ وَلَا تُخْرِجُوْنَ اَنْفُسَكُمْ مِّنْ دِیَارِكُمْ ثُمَّ اَقْرَرْتُمْ وَاَنْتُمْ تَشْهَدُوْنَ ۟
തൗറാത്തിൽ നിങ്ങളോട് നാം ശക്തമായ ഉറപ്പ് വാങ്ങിയ സന്ദർഭവും ഓർക്കുക. അതിലൂടെ, നിങ്ങൾ അന്യോന്യം രക്തം ചിന്തുന്നതും, വീടുകളിൽ നിന്ന് പുറത്താക്കുന്നതും നിങ്ങൾക്ക് നാം ഹറാമാക്കുകയുണ്ടായി. എന്നിട്ട് നിങ്ങളാ കരാർ സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. അത് സത്യമാണെന്ന് നിങ്ങൾ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ثُمَّ اَنْتُمْ هٰۤؤُلَآءِ تَقْتُلُوْنَ اَنْفُسَكُمْ وَتُخْرِجُوْنَ فَرِیْقًا مِّنْكُمْ مِّنْ دِیَارِهِمْ ؗ— تَظٰهَرُوْنَ عَلَیْهِمْ بِالْاِثْمِ وَالْعُدْوَانِ ؕ— وَاِنْ یَّاْتُوْكُمْ اُسٰرٰی تُفٰدُوْهُمْ وَهُوَ مُحَرَّمٌ عَلَیْكُمْ اِخْرَاجُهُمْ ؕ— اَفَتُؤْمِنُوْنَ بِبَعْضِ الْكِتٰبِ وَتَكْفُرُوْنَ بِبَعْضٍ ۚ— فَمَا جَزَآءُ مَنْ یَّفْعَلُ ذٰلِكَ مِنْكُمْ اِلَّا خِزْیٌ فِی الْحَیٰوةِ الدُّنْیَا ۚ— وَیَوْمَ الْقِیٰمَةِ یُرَدُّوْنَ اِلٰۤی اَشَدِّ الْعَذَابِ ؕ— وَمَا اللّٰهُ بِغَافِلٍ عَمَّا تَعْمَلُوْنَ ۟
എന്നിട്ടും നിങ്ങൾ ഈ കരാർ ലംഘിക്കുന്നു. പരസ്പരം കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ അവരുടെ വീടുകളിൽ നിന്നും ശത്രുക്കളുടെ സഹായത്തോടെ കുറ്റകരമായും അതിക്രമപരമായും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. ശത്രുക്കളുടെ യുദ്ധത്തടവുകാരായി അവർ നിങ്ങളിലേക്ക് വന്നാൽ നിങ്ങൾ മോചനമൂല്യം നൽകി അവരെ മോചിപ്പിക്കാൻ ശ്രമിക്കുന്നു. യഥാർത്ഥത്തിൽ അവരെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുന്നത് തന്നെ നിങ്ങൾക്ക് ഹറാമായിരുന്നു. എങ്ങനെയാണ് തൗറാത്തിലെ ചിലത് നിങ്ങൾ വിശ്വസിക്കുകയും ചിലത് നിഷേധിക്കുകയും ചെയ്യുന്നത്? അഥവാ, തടവുകാരെ മോചിപ്പിക്കൽ നിർബന്ധമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. പക്ഷെ, രക്തം ചിന്തരുതെന്നും അത് സംരക്ഷിക്കണമെന്നും അന്യോന്യം വീടുകളിൽ നിന്ന് പുറത്താക്കരുതെന്നുമുള്ള തൗറാത്തിലെ കൽപന നിങ്ങൾ നിഷേധിക്കുന്നു. നിങ്ങളിൽ നിന്ന് ഇങ്ങനെ ചെയ്യുന്നവർക്ക് ഇഹലോകജീവിതത്തിൽ നിന്ദ്യതയും അപമാനവുമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. പരലോകത്താകട്ടെ, അതികഠിനമായ ശിക്ഷയിലേക്ക് അവർ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അല്ലാഹു അതെല്ലാം അറിയുകയും അതിനെല്ലാമുള്ള പ്രതിഫലം നിങ്ങൾക്ക് നൽകുകയും ചെയ്യും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اُولٰٓىِٕكَ الَّذِیْنَ اشْتَرَوُا الْحَیٰوةَ الدُّنْیَا بِالْاٰخِرَةِ ؗ— فَلَا یُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ یُنْصَرُوْنَ ۟۠
പരലോകം വിറ്റ് ഇഹലോകജീവിതം പകരം വാങ്ങിയവരാകുന്നു അത്തരക്കാർ. എന്നെന്നും നിലനിൽക്കുന്നതിനേക്കാൾ നശിച്ചുപോകുന്നതിന് അവർ മുൻതൂക്കം നൽകി. അവർക്ക് പരലോകത്ത് ശിക്ഷയിൽ ഇളവ് നൽകപ്പെടുകയില്ല. അന്നേദിവസം അവരെ സഹായിക്കാൻ ഒരു സഹായിയും ഉണ്ടാവുകയുമില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَلَقَدْ اٰتَیْنَا مُوْسَی الْكِتٰبَ وَقَفَّیْنَا مِنْ بَعْدِهٖ بِالرُّسُلِ ؗ— وَاٰتَیْنَا عِیْسَی ابْنَ مَرْیَمَ الْبَیِّنٰتِ وَاَیَّدْنٰهُ بِرُوْحِ الْقُدُسِ ؕ— اَفَكُلَّمَا جَآءَكُمْ رَسُوْلٌۢ بِمَا لَا تَهْوٰۤی اَنْفُسُكُمُ اسْتَكْبَرْتُمْ ۚ— فَفَرِیْقًا كَذَّبْتُمْ ؗ— وَفَرِیْقًا تَقْتُلُوْنَ ۟
മൂസാക്ക് നാം തൗറാത്ത് നൽകി. അദ്ദേഹത്തിന് ശേഷം തുടർച്ചയായി നാം ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മർയമിൻറെ മകനായ ഈസാക്ക് മരണപ്പെട്ടവരെ ജീവിപ്പിക്കുക, അന്ധനായി ജനിച്ചവർക്ക് കാഴ്ച്ച നൽകുക, വെള്ളപ്പാണ്ടുള്ളവരെ സുഖപ്പെടുത്തുക പോലുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തെ ജിബ്രീൽ എന്ന മലക്കിനെ കൊണ്ട് നാം ശക്തിപ്പെടുത്തുകയും ചെയ്തു. എന്നിട്ട് -ഇസ്രാഈൽ സന്തതികളേ!- നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് യോജിക്കാത്ത കാര്യങ്ങളുമായി അല്ലാഹുവിന്റെ വല്ല ദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങൾ അഹങ്കരിക്കുകയും, സത്യത്തിന് മേൽ നിങ്ങൾ ഔന്നിത്യം നടിക്കുകയും ചെയ്തു. അവരിൽ ചില ദൂതന്മാരെ നിങ്ങൾ നിഷേധിക്കുകയും, മറ്റു ചിലരെ നിങ്ങൾ വധിക്കുകയും ചെയ്തു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَقَالُوْا قُلُوْبُنَا غُلْفٌ ؕ— بَلْ لَّعَنَهُمُ اللّٰهُ بِكُفْرِهِمْ فَقَلِیْلًا مَّا یُؤْمِنُوْنَ ۟
മുഹമ്മദ് നബിയെ പിൻപറ്റാതിരിക്കാനുള്ള ന്യായമായി യഹൂദർ പറയും: ഞങ്ങളുടെ ഹൃദയങ്ങൾ മൂടപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ പറയുന്നതൊന്നും അതിലേക്ക് പ്രവേശിക്കുകയില്ല. അത് മനസ്സിലാക്കാനും ഞങ്ങളുടെ ഹൃദയങ്ങൾക്ക് സാധിക്കുകയില്ല. എന്നാൽ കാര്യം നിങ്ങൾ പറയുന്ന പോലെ അല്ല; മറിച്ച് അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവൻറെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റിയതാകുന്നു. അല്ലാഹു അവതരിപ്പിച്ചതിൽ വളരെ കുറച്ച് മാത്രമേ അവർ വിശ്വസിക്കുകയുള്ളൂ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• من أعظم الكفر: الإيمان ببعض ما أنزل الله والكفر ببعضه؛ لأن فاعل ذلك قد جعل إلهه هواه.
• ഏറ്റവും വലിയ കുഫ്റിൽപെട്ടതാണ്: അല്ലാഹു അവതരിപ്പിച്ച ചില കാര്യങ്ങളിൽ വിശ്വസിക്കലും മറ്റ് ചിലത് അവിശ്വസിക്കലും. കാരണം, അങ്ങനെ ചെയ്യുന്നവൻ അവൻറെ ദേഹേച്ഛയെ ഇലാഹാക്കിയിരിക്കുന്നു.

• عِظَم ما بلغه اليهود من العناد، واتباع الهوى، والتلاعب بما أنزل الله تعالى.
• ജൂതന്മാർ എത്തിച്ചേർന്ന അവസ്ഥയുടെ ഗൗരവം. ധിക്കാരം, ദേഹേച്ഛയെ പിൻപറ്റുക, അല്ലാഹു അവതരിപ്പിച്ച ദീൻ കൊണ്ട് കളിക്കുക തുടങ്ങിയ അപകടകരമായ അവരുടെ അവസ്ഥാവിശേഷം.

• فضل الله تعالى ورحمته بخلقه، حيث تابع عليهم إرسال الرسل وإنزال الكتب لهدايتهم للرشاد.
• അല്ലാഹു തൻറെ സൃഷ്ടികളോട് കാണിക്കുന്ന മഹത്തായ ഔദാര്യവും കാരുണ്യവും. അവരെ സൻമാർഗ്ഗത്തിലേക്ക് നയിക്കാനായി തുടരെത്തുടരെ അവൻ റസൂലുകളെ അയക്കുകയും കിതാബുകൾ അവതരിപ്പിക്കുകയും ചെയ്തു.

• أن الله يعاقب المعرضين عن الهدى المعاندين لأوامره بالطبع على قلوبهم وطردهم من رحمته؛ فلا يهتدون إلى الحق، ولا يعملون به.
സന്മാർഗ്ഗത്തിൽ നിന്ന് പിന്തിരിയുന്നവരെയും അല്ലാഹുവിൻറെ കൽപനകളെ ധിക്കരിക്കുന്നവരെയും അവൻ ശിക്ഷിക്കും. അവൻറെ കാരുണ്യത്തിൽ നിന്നകറ്റിയും അവരുടെ ഹൃദയങ്ങൾക്ക് മുദ്രവെച്ചും അല്ലാഹു അവരെ ശിക്ഷിക്കും. പിന്നീടവർ സത്യത്തിലേക്കുള്ള സന്മാർഗത്തിൽ എത്തുകയോ അതനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യുകയില്ല.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߣߛߌ߬ߡߛߏ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲