Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߡߊ߬ߓߊߕߏ   ߟߝߊߙߌ ߘߏ߫:
اَلْمُلْكُ یَوْمَىِٕذٍ لِّلّٰهِ ؕ— یَحْكُمُ بَیْنَهُمْ ؕ— فَالَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فِیْ جَنّٰتِ النَّعِیْمِ ۟
ഇവർക്ക് താക്കീത് നൽകപ്പെട്ടിരുന്ന ശിക്ഷ അവർക്ക് വന്നെത്തുന്ന ദിവസമായ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സമ്പൂർണ്ണ ആധിപത്യം അല്ലാഹുവിന് മാത്രമായിരിക്കും. അന്ന് അവനോട് എതിർത്തു നിൽക്കുവാൻ ആരുമുണ്ടായിരിക്കുകയില്ല. (അവനിൽ) വിശ്വസിച്ചവർക്കും നിഷേധിച്ചവർക്കും ഇടയിൽ അല്ലാഹുവാണ് അന്ന് വിധി കൽപ്പിക്കുക. അവരിൽ ഓരോരുത്തർക്കും അർഹമായത് അല്ലാഹു വിധിക്കുന്നതാണ്. അപ്പോൾ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവർക്ക് മഹത്തരമായ പ്രതിഫലം ഉണ്ടായിരിക്കും. ഒരിക്കലും അവസാനിക്കാത്ത അനുഗ്രഹങ്ങളുടെ സ്വർഗത്തോപ്പുകളാണവ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَالَّذِیْنَ كَفَرُوْا وَكَذَّبُوْا بِاٰیٰتِنَا فَاُولٰٓىِٕكَ لَهُمْ عَذَابٌ مُّهِیْنٌ ۟۠
അല്ലാഹുവിനെ നിഷേധിക്കുകയും, നമ്മുടെ ദൂതന്മാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട ആയത്തുകളെ കളവാക്കുകയും ചെയ്തവരാരോ; അവരെ നിന്ദ്യരാക്കി തീർക്കുന്ന നരകശിക്ഷ നൽകിക്കൊണ്ട് അല്ലാഹു അവരെ അപമാനിക്കുന്നതാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَالَّذِیْنَ هَاجَرُوْا فِیْ سَبِیْلِ اللّٰهِ ثُمَّ قُتِلُوْۤا اَوْ مَاتُوْا لَیَرْزُقَنَّهُمُ اللّٰهُ رِزْقًا حَسَنًا ؕ— وَاِنَّ اللّٰهَ لَهُوَ خَیْرُ الرّٰزِقِیْنَ ۟
അല്ലാഹുവിൻ്റെ തൃപ്തി തേടിക്കൊണ്ടും അവൻ്റെ മതത്തിന് പ്രതാപം ആഗ്രഹിച്ചു കൊണ്ടും തങ്ങളുടെ ഭവനങ്ങളും നാടുകളും ഉപേക്ഷിക്കുകയും, ശേഷം അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ കൊല്ലപ്പെടുകയോ, അല്ലെങ്കിൽ മരിക്കുകയോ ചെയ്തവർ; അവർക്ക് അല്ലാഹു സ്വർഗത്തിൽ ഉൽകൃഷ്ടമായ ഉപജീവനം -ഒരിക്കലും അവസാനിക്കാത്ത, എന്നെന്നും നിലനിൽക്കുന്ന ഉപജീവനം- നൽകുന്നതാണ്. തീർച്ചയായും അല്ലാഹു; അവൻ തന്നെയാകുന്നു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമൻ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لَیُدْخِلَنَّهُمْ مُّدْخَلًا یَّرْضَوْنَهٗ ؕ— وَاِنَّ اللّٰهَ لَعَلِیْمٌ حَلِیْمٌ ۟
അവർ തൃപ്തിപ്പെടുന്ന ഒരിടത്ത് -സ്വർഗത്തിൽ- അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും നന്നായി അറിയുന്നവനും (അലീം), അവർ കുറവ് വരുത്തിയ കാര്യങ്ങളിൽ ഉടനടി ശിക്ഷിക്കാതിരുന്ന സഹനശീലനും (ഹലീം) ആകുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ذٰلِكَ ۚ— وَمَنْ عَاقَبَ بِمِثْلِ مَا عُوْقِبَ بِهٖ ثُمَّ بُغِیَ عَلَیْهِ لَیَنْصُرَنَّهُ اللّٰهُ ؕ— اِنَّ اللّٰهَ لَعَفُوٌّ غَفُوْرٌ ۟
അത് (അങ്ങനെ തന്നെയാകുന്നു). അല്ലാഹുവിൻ്റെ മാർഗത്തിൽ പലായനം ചെയ്തവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞതും, അതിക്രമിച്ചവനെ അതിന് തുല്യമായ രൂപത്തിൽ പകരം നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള കാര്യം. അതിക്രമി വീണ്ടും അവൻ്റെ അതിക്രമം ആവർത്തിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു അതിക്രമിക്കപ്പെട്ടവനെ സഹായിക്കുന്നതാണ്. തീർച്ചയായും അല്ലാഹു (അവനിൽ) വിശ്വസിച്ചവരുടെ തിന്മകൾ മാപ്പാക്കുന്നവനും (അഫുവ്വ്), അവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ) ആകുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ذٰلِكَ بِاَنَّ اللّٰهَ یُوْلِجُ الَّیْلَ فِی النَّهَارِ وَیُوْلِجُ النَّهَارَ فِی الَّیْلِ وَاَنَّ اللّٰهَ سَمِیْعٌ بَصِیْرٌ ۟
അതിക്രമിക്കപ്പെട്ടവനെ അല്ലാഹു സഹായിക്കുമെന്ന് പറഞ്ഞത് അല്ലാഹു എല്ലാത്തിനും കഴിവുള്ളവനായതു കൊണ്ടാണ്. അല്ലാഹുവിൻ്റെ ശക്തിയിൽ പെട്ടതാണ് രാത്രിയെ അവൻ പകലിൽ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്നത്. ചിലപ്പോൾ രാത്രി പകലിനെക്കാളും, മറ്റു ചിലപ്പോൾ പകൽ രാത്രിയെക്കാളും വർദ്ധിപ്പിക്കുന്നതിലൂടെ (അവൻ അപ്രകാരം ചെയ്യുന്നു). അല്ലാഹു അവൻ്റെ അടിമകളുടെ സംസാരങ്ങൾ എല്ലാം കേൾക്കുകയും (സമീഅ്), അവരുടെ പ്രവർത്തനങ്ങൾ എല്ലാം അറിയുകയും (അലീം) ചെയ്യുന്നവനാണ് എന്നതുകൊണ്ടുമാണത്. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ذٰلِكَ بِاَنَّ اللّٰهَ هُوَ الْحَقُّ وَاَنَّ مَا یَدْعُوْنَ مِنْ دُوْنِهٖ هُوَ الْبَاطِلُ وَاَنَّ اللّٰهَ هُوَ الْعَلِیُّ الْكَبِیْرُ ۟
അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് അവൻ പറഞ്ഞത് അല്ലാഹുവാകുന്നു യാഥാർത്ഥ്യമായുള്ളവൻ എന്നതിനാലാണ്. അവൻ്റെ മതം സത്യമാണ്; അവൻ്റെ വാഗ്ദാനവും അവനിൽ വിശ്വസിച്ചവരെ അവൻ സഹായിക്കുമെന്നതും സത്യമാണ്. ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളാകട്ടെ; അവ നിരർത്ഥകങ്ങളുമാണ്. അവക്ക് യാതൊരു അടിസ്ഥാനവുമില്ല. അല്ലാഹു തന്നെയാകുന്നു അവൻ്റെ സൃഷ്ടികൾക്ക് മേൽ അസ്തിത്വപരമായും വിശേഷണങ്ങളിലും അധീശത്വത്തിലും ഔന്നത്യമുള്ളവൻ (അലിയ്യ്). പ്രൗഢിയും മഹത്വവും ആദരവുമുള്ള ഏറ്റവും വലിയവനും (കബീർ) ആകുന്നു അല്ലാഹു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اَلَمْ تَرَ اَنَّ اللّٰهَ اَنْزَلَ مِنَ السَّمَآءِ مَآءً ؗ— فَتُصْبِحُ الْاَرْضُ مُخْضَرَّةً ؕ— اِنَّ اللّٰهَ لَطِیْفٌ خَبِیْرٌ ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു ആകാശത്ത് നിന്ന് മഴ വർഷിക്കുകയും, അങ്ങനെ ആ മഴ ഇറങ്ങിയതിന് ശേഷം ഭൂമി അവിടെ മുളച്ചു വന്ന ചെടികളാൽ പച്ചപ്പു നിറഞ്ഞതായി തീരുകയും ചെയ്യുന്നത് താങ്കൾ കണ്ടില്ലേ?! തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളോട് അനുകമ്പയുള്ളവനാകുന്നു (ലത്വീഫ്); അതു കൊണ്ടാണ് അവൻ അവർക്ക് മേൽ മഴ വർഷിച്ചു നൽകിയതും, ഭൂമിയിൽ ചെടികൾ മുളപ്പിച്ചു നൽകിയതും. അവൻ അവർക്ക് പ്രയോജനപ്രദമായത് ഏതാണെന്നതിനെ കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനും (ഖബീർ) ആകുന്നു. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لَهٗ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَاِنَّ اللّٰهَ لَهُوَ الْغَنِیُّ الْحَمِیْدُ ۟۠
അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതിൻ്റെ സർവ്വാധികാരവും. തീർച്ചയായും അല്ലാഹു തന്നെയാകുന്നു സമ്പൂർണ്ണ ധന്യതയുള്ളവൻ (ഗനിയ്യ്); അവൻ്റെ സൃഷ്ടികളിൽ ഒരു സൃഷ്ടിയുടെയും ആവശ്യം അവനില്ല. എല്ലാ നിലക്കും സ്തുത്യർഹനും (ഹമീദ്) അവനത്രെ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• مكانة الهجرة في الإسلام وبيان فضلها.
• ദീൻ നിലനിർത്തുന്നതിന് വേണ്ടിയുള്ള പലായനത്തിന് (ഹിജ്റക്ക്) ഇസ്ലാമിലുള്ള സ്ഥാനവും, അതിൻ്റെ ശ്രേഷ്ഠതയും.

• جواز العقاب بالمثل.
• (അതിക്രമികളെ) തത്തുല്യമായ നിലക്ക് ശിക്ഷിക്കുന്നത് അനുവദനീയമാണ്.

• نصر الله للمُعْتَدَى عليه يكون في الدنيا أو الآخرة.
• അതിക്രമിക്കപ്പെട്ടവരെ അല്ലാഹു സഹായിക്കുമെന്നത് ഇഹലോകത്തും പരലോകത്തും ഉണ്ടായിരിക്കുന്നതാണ്.

• إثبات الصفات العُلَا لله بما يليق بجلاله؛ كالعلم والسمع والبصر والعلو.
• അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിച്ച നിലക്ക് അവൻ്റെ ഉന്നതമായ വിശേഷണങ്ങൾ സ്ഥിരപ്പെടുത്തണം. അല്ലാഹുവിൻ്റെ അറിവ്, കേൾവി, കാഴ്ച, ഔന്നത്യം എന്നിവയെല്ലാം അപ്രകാരം സ്ഥിരപ്പെടുത്തണം.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߡߊ߬ߓߊߕߏ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲