Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (120) ߝߐߘߊ ߘߏ߫: ߌߡߎ߬ߙߊ߲߬ ߞߐߙߍ
اِنْ تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ ؗ— وَاِنْ تُصِبْكُمْ سَیِّئَةٌ یَّفْرَحُوْا بِهَا ؕ— وَاِنْ تَصْبِرُوْا وَتَتَّقُوْا لَا یَضُرُّكُمْ كَیْدُهُمْ شَیْـًٔا ؕ— اِنَّ اللّٰهَ بِمَا یَعْمَلُوْنَ مُحِیْطٌ ۟۠
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾക്ക് ശത്രുവിൻ്റെ മേൽ വിജയം ലഭിക്കുകയോ, സമ്പത്തിലോ സന്താനങ്ങളിലോ വർദ്ധനവ് ഉണ്ടാവുകയോ ചെയ്യുന്നത് പോലുള്ള അനുഗ്രഹമെന്തെങ്കിലും ലഭിച്ചാൽ അവർക്ക് ദുഃഖവും സങ്കടവുമാണ് ബാധിക്കുക. നിങ്ങൾക്ക് ശത്രുവിൻ്റെ അടുക്കൽ പരാജയമോ, സമ്പത്തിലോ സന്താനത്തിലോ കുറവ് ബാധിക്കുകയോ ചെയ്യുന്നത് പോലുള്ള എന്തെങ്കിലും ഉപദ്രവം ബാധിച്ചാൽ അവരതിൽ സന്തോഷിക്കുകയും, നിങ്ങളുടെ പ്രയാസത്തിൽ ആഹ്ളാദിക്കുകയും ചെയ്യും. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുന്നതിലും, അല്ലാഹുവിൻ്റെ വിധിയിലും ക്ഷമയോടെ നിലകൊള്ളുകയും, നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ കോപം വന്നുഭവിക്കുന്നത് സൂക്ഷിക്കുകയും ചെയ്താൽ അവരുടെ കുതന്ത്രവും ഉപദ്രവങ്ങളും നിങ്ങൾക്ക് യാതൊരു പ്രയാസവും ഏൽപ്പിക്കുകയില്ല. തീർച്ചയായും അവർ പ്രവർത്തിക്കുന്ന കുതന്ത്രങ്ങൾ അല്ലാഹു ചൂഴ്ന്നറിഞ്ഞിരിക്കുന്നു. അവയെല്ലാം അവൻ പരാജയമാക്കി തീർക്കുന്നതാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• نَهْي المؤمنين عن موالاة الكافرين وجَعْلهم أَخِلّاء وأصفياء يُفْضَى إليهم بأحوال المؤمنين وأسرارهم.
• അല്ലാഹുവിനെ നിഷേധിച്ചവരുമായി ആത്മബന്ധം പുലർത്തുകയും, മുസ്ലിംകളുടെ രഹസ്യങ്ങളും അവസ്ഥകളും അവരെ അറിയിക്കുന്ന തരത്തിൽ അവരെ ഉറ്റമിത്രങ്ങളും ഏറ്റവുമടുത്ത സുഹൃത്തുക്കളുമാക്കുന്നതിൽ നിന്ന് അല്ലാഹു മുസ്ലിംകളെ വിലക്കുന്നു.

• من صور عداوة الكافرين للمؤمنين فرحهم بما يصيب المؤمنين من بلاء ونقص، وغيظهم إن أصابهم خير.
• (അല്ലാഹുവിൽ വിശ്വസിക്കുന്ന) മുസ്ലിമിന് ബാധിക്കുന്ന പ്രയാസത്തിലും നഷ്ടത്തിലും (അല്ലാഹുവിനെ) നിഷേധിച്ചവർക്കുണ്ടാകുന്ന സന്തോഷവും, മുസ്ലിംകളുടെ നന്മയിലുണ്ടാകുന്ന ദുഃഖവും അവരുടെ ശത്രുതയുടെ രൂപങ്ങളിൽ ഒന്ന് മാത്രം.

• الوقاية من كيد الكفار ومكرهم تكون بالصبر وعدم إظهار الخوف، ثم تقوى الله والأخذ بأسباب القوة والنصر.
• ക്ഷമയിലൂടെയും, ഭയം പുറത്തു കാണിക്കാതെയുമാണ് അല്ലാഹുവിനെ നിഷേധിച്ചവരുടെ കുതന്ത്രത്തിൽ നിന്നും ചതിയിൽ നിന്നും സംരക്ഷണം സ്വീകരിക്കേണ്ടത്. അതോടൊപ്പം അല്ലാഹുവിനെ സൂക്ഷിക്കുകയും, ശക്തിയിലേക്കും വിജയത്തിലേക്കും എത്തിക്കുന്ന വഴികൾ സ്വീകരിക്കുകയും വേണം.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (120) ߝߐߘߊ ߘߏ߫: ߌߡߎ߬ߙߊ߲߬ ߞߐߙߍ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲