Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (37) ߝߐߘߊ ߘߏ߫: ߞߙߎߞߊ ߟߎ߬
وَاِذْ تَقُوْلُ لِلَّذِیْۤ اَنْعَمَ اللّٰهُ عَلَیْهِ وَاَنْعَمْتَ عَلَیْهِ اَمْسِكْ عَلَیْكَ زَوْجَكَ وَاتَّقِ اللّٰهَ وَتُخْفِیْ فِیْ نَفْسِكَ مَا اللّٰهُ مُبْدِیْهِ وَتَخْشَی النَّاسَ ۚ— وَاللّٰهُ اَحَقُّ اَنْ تَخْشٰىهُ ؕ— فَلَمَّا قَضٰی زَیْدٌ مِّنْهَا وَطَرًا زَوَّجْنٰكَهَا لِكَیْ لَا یَكُوْنَ عَلَی الْمُؤْمِنِیْنَ حَرَجٌ فِیْۤ اَزْوَاجِ اَدْعِیَآىِٕهِمْ اِذَا قَضَوْا مِنْهُنَّ وَطَرًا ؕ— وَكَانَ اَمْرُ اللّٰهِ مَفْعُوْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു ഇസ്ലാം (സ്വീകരിക്കാൻ അവസരം) നൽകിയതിലൂടെ അനുഗ്രഹം ചൊരിഞ്ഞു നൽകുകയും, അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് താങ്കൾ അനുഗ്രഹം ചൊരിയുകയും ചെയ്ത വ്യക്തിയോട് അങ്ങ് പറഞ്ഞ സന്ദർഭം: -സൈദ് ബ്നു ഹാരിഥ -رَضِيَ اللَّهُ عَنْهُمَا- തൻ്റെ ഭാര്യയായ സൈനബ് ബിൻത് ജഹ്ഷിനെ വിവാഹമോചനം ചെയ്യുന്ന കാര്യത്തിൽ താങ്കളുടെ അടുക്കൽ വന്ന സന്ദർഭമാണ് ഉദ്ദേശം-. താങ്കൾ അദ്ദേഹത്തോട് പറഞ്ഞു: നിൻ്റെ ഭാര്യയെ നിൻ്റെ അടുക്കൽ തന്നെ നിർത്തുക! അവളെ വിവാഹമോചനം ചെയ്യരുത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക! അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് സന്ദേശമായി അറിയിച്ചു നൽകിയ കാര്യം -താങ്കൾ സൈനബിനെ വിവാഹം കഴിക്കുമെന്ന കാര്യം- ജനങ്ങളെ ഭയന്നു കൊണ്ട് താങ്കൾ മനസ്സിനുള്ളിൽ മറച്ചു വെക്കുകയും ചെയ്തു. സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുന്നതും, ശേഷം അവരെ താങ്കൾ വിവാഹം കഴിക്കുന്നതും അല്ലാഹു വെളിപ്പെടുത്തുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ താങ്കൾ ഭയപ്പെടാൻ കൂടുതൽ അർഹതയുള്ളത് അല്ലാഹുവിനെയാകുന്നു. അങ്ങനെ സൈദിൻ്റെ മനസ്സ് ശാന്തമാവുകയും, അദ്ദേഹത്തിന് സൈനബിനെ വേണ്ടാതാവുകയും, അവരെ അദ്ദേഹം വിവാഹമോചനം ചെയ്യുകയും ചെയ്തപ്പോൾ നാം താങ്കൾക്ക് അവരെ വിവാഹം ചെയ്തു തന്നു. ദത്തുപുത്രന്മാരുടെ ഭാര്യമാരെ അവർ വിവാഹമോചനം ചെയ്യപ്പെടുകയും, അവരുടെ ഇദ്ദ കാലാവധി അവസാനിക്കുകയും ചെയ്താൽ വിവാഹം കഴിക്കുന്നതിൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് മേൽ യാതൊരു തെറ്റും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാകുന്നു അത്. അല്ലാഹുവിൻ്റെ തീരുമാനം നടപ്പിലാക്കപ്പെടുന്നത് തന്നെയാകുന്നു; അതിൽ യാതൊരു തടസ്സമോ അതിന് എന്തെങ്കിലും മുടക്കമോ സംഭവിക്കുകയില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• وجوب استسلام المؤمن لحكم الله والانقياد له.
• അല്ലാഹുവിൻ്റെ വിധിക്ക് സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്യൽ (അല്ലാഹുവിൽ) വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും മേൽ നിർബന്ധമാണ്.

• اطلاع الله على ما في النفوس.
• ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്.

• من مناقب أم المؤمنين زينب بنت جحش: أنْ زوّجها الله من فوق سبع سماوات.
• ഏഴ് ആകാശങ്ങൾക്ക് മുകളിൽ നിന്ന് അല്ലാഹുവാണ്, മുഅ്മിനുകളുടെ മാതാവായ സൈനബ് ബിൻത് ജഹ്ഷിനെ (നബി -ﷺ- ക്ക്) വിവാഹം ചെയ്തു നൽകിയത് എന്നത് അവരുടെ ശ്രേഷ്ഠതകളിൽ പെട്ടതാണ്.

• فضل ذكر الله، خاصة وقت الصباح والمساء.
• അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത. പ്രത്യേകിച്ച് പുലരിയുടെ സമയത്തും പ്രദോഷത്തിലും.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (37) ߝߐߘߊ ߘߏ߫: ߞߙߎߞߊ ߟߎ߬
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲