Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߟߐ߬ߖߟߎ߬ߡߊ߬ߣߍ߲ ߠߎ߬   ߟߝߊߙߌ ߘߏ߫:

സ്സ്വാഫ്ഫാത്ത്

ߝߐߘߊ ߟߊߢߌߣߌ߲ ߘߏ߫:
تنزيه الله عما نسبه إليه المشركون، وإبطال مزاعمهم في الملائكة والجن.
ബഹുദൈവാരാധകർ അല്ലാഹുവിലേക്ക് ചേർത്തിപ്പറഞ്ഞ കാര്യങ്ങളിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തലും, മലക്കുകളെയും ജിന്നുകളെയും കുറിച്ച് അവർക്കുള്ള അന്ധവിശ്വാസങ്ങളെ തകർക്കലും.

وَالصّٰٓفّٰتِ صَفًّا ۟ۙ
അല്ലാഹുവിനെ ആരാധിക്കുമ്പോൾ അടുത്തടുത്തായി ചേർന്നു അണി നിൽക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَالزّٰجِرٰتِ زَجْرًا ۟ۙ
മേഘങ്ങളെ ശക്തിയായി തെളിക്കുകയും, അല്ലാഹു മഴ പെയ്യണമെന്ന് ഉദ്ദേശിച്ചിടത്തേക്ക് അതിനെ നയിക്കുകയും ചെയ്യുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَالتّٰلِیٰتِ ذِكْرًا ۟ۙ
അല്ലാഹുവിൻറെ വചനം പാരായണം ചെയ്യുന്ന മലക്കുകളെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنَّ اِلٰهَكُمْ لَوَاحِدٌ ۟ؕ
അല്ലയോ ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ യഥാർഥ ആരാധ്യൻ ഒരുവൻ മാത്രമാകുന്നു; അല്ലാഹുവാണവൻ. അവന് യാതൊരു പങ്കുകാരുമില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
رَبُّ السَّمٰوٰتِ وَالْاَرْضِ وَمَا بَیْنَهُمَا وَرَبُّ الْمَشَارِقِ ۟ؕ
ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, അവക്കിടയിലുള്ളതിൻ്റെ രക്ഷിതാവും, വർഷം മുഴുവൻ (ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന) ഉദയാസ്തമയ സ്ഥാനങ്ങളിലെ സൂര്യൻ്റെ രക്ഷിതാവും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنَّا زَیَّنَّا السَّمَآءَ الدُّنْیَا بِزِیْنَةِ ١لْكَوَاكِبِ ۟ۙ
ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തെ മനോഹരമായ നക്ഷത്രാലങ്കാരം കൊണ്ട് നാം മോടി പിടിപ്പിച്ചിരിക്കുന്നു. അവ കാണുവാൻ തിളങ്ങുന്ന വജ്രങ്ങൾ പോലുണ്ട്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَحِفْظًا مِّنْ كُلِّ شَیْطٰنٍ مَّارِدٍ ۟ۚ
ഭൂമിയോട് അടുത്ത ആകാശത്തെ നാം നക്ഷത്രങ്ങളെ കൊണ്ട് കടുത്ത ധിക്കാരികളായ പിശാചുക്കളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. അവർ ഈ നക്ഷത്രങ്ങൾ കൊണ്ട് എറിയപ്പെടുന്നതാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لَا یَسَّمَّعُوْنَ اِلَی الْمَلَاِ الْاَعْلٰی وَیُقْذَفُوْنَ مِنْ كُلِّ جَانِبٍ ۟
അല്ലാഹു മലക്കുകൾക്ക് അറിയിച്ചു കൊടുത്ത അവൻറെ മതനിയമങ്ങളെയോ പ്രപഞ്ചത്തിലെ തീരുമാനങ്ങളെയോ കുറിച്ച് അവർ ആകാശലോകത്ത് സംസാരിക്കുന്നത് ഈ പിശാചുക്കൾക്ക് കട്ടുകേൾക്കാനാവില്ല. (അതിന് ശ്രമിച്ചാൽ) നാനാഭാഗത്തു നിന്നും തീജ്വാലകൾ കൊണ്ട് അവർ എറിയപ്പെടുന്നതാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
دُحُوْرًا وَّلَهُمْ عَذَابٌ وَّاصِبٌ ۟ۙ
(മലക്കുകളുടെ സംസാരം) കട്ടുകേൾക്കുന്നതിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടും അകറ്റപ്പെട്ടും (അവർ എറിയപ്പെടും). പരലോകത്താകട്ടെ, അവർക്ക് ഒരിക്കലും അവസാനിക്കാത്ത വേദനാജനകമായ ശിക്ഷയുമുണ്ട്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِلَّا مَنْ خَطِفَ الْخَطْفَةَ فَاَتْبَعَهٗ شِهَابٌ ثَاقِبٌ ۟
പിശാചുക്കളിൽ നിന്ന് എന്തെങ്കിലും (വാക്ക്) റാഞ്ചിയെടുത്തവരൊഴികെ. ഭൂമിയിലുള്ളവർക്ക് ഇതു വരെ അറിവ് ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും കാര്യത്തിൽ മലക്കുകൾക്കിടയിൽ നടക്കുന്ന സംസാരത്തിൽ നിന്നും, ചർച്ചയിൽ നിന്നും (പിശാചുക്കൾ കട്ടുകേൾക്കവെ) ലഭിക്കുന്നതാണ് ഈ വാക്ക്. അപ്പോൾ പ്രകാശിക്കുന്ന ഒരു തീജ്വാല അവനെ (പിശാചിനെ) പിന്തുടരുകയും കരിച്ചു കളയുകയും ചെയ്യുന്നതാണ്. ചിലപ്പോൾ തീജ്വാല പിടികൂടുന്നതിന് മുൻപ് അവനത് തൻ്റെ സുഹൃത്തുക്കളായ പിശാചുക്കൾക്ക് എത്തിച്ചു കൊടുക്കുകയും, അവരത് ജോത്സ്യന്മാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തേക്കാം. അവരാകട്ടെ, ലഭിച്ച ആ വാക്കിനോടൊപ്പം ഒരു നൂറ് കളവുകൾ കൂടി ചേർക്കും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَاسْتَفْتِهِمْ اَهُمْ اَشَدُّ خَلْقًا اَمْ مَّنْ خَلَقْنَا ؕ— اِنَّا خَلَقْنٰهُمْ مِّنْ طِیْنٍ لَّازِبٍ ۟
ഓ മുഹമ്മദ്! പുനരുത്ഥാനത്തെ നിഷേധിക്കുന്ന കാഫിറുകളോട് ചോദിക്കുക: നാം സൃഷ്ടിച്ച ആകാശഭൂമികളെക്കാളും മലക്കുകളെക്കാളുമെല്ലാം കടുപ്പമുള്ള സൃഷ്ടിപ്പും, ശക്തമായ പ്രകൃതിയും, വലിയ അവയവങ്ങളുമുള്ളത് അവർക്കാണോ?! തീർച്ചയായും അവരെ (മനുഷ്യർ) നാം ഒട്ടുന്ന കളിമണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. അങ്ങനെയിരിക്കെ ദുർബലമായ ഒരു സൃഷ്ടിയിൽ നിന്ന് -ഒട്ടുന്ന കളിമണ്ണിൽ നിന്ന്- സൃഷ്ടിക്കപ്പെട്ട ഇവർ എങ്ങനെയാണ് പുനരുത്ഥാനത്തെ നിഷേധിക്കുക?!
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
بَلْ عَجِبْتَ وَیَسْخَرُوْنَ ۪۟
ഹേ മുഹമ്മദ്! താങ്കൾ അല്ലാഹുവിൻ്റെ ശക്തിയിലും സൃഷ്ടികളുടെ കാര്യങ്ങളിലുള്ള അവൻ്റെ നിയന്ത്രണത്തിലും അത്ഭുതപ്പെടുന്നു. ബഹുദൈവാരാധകർ പുനരുത്ഥാനത്തെ നിഷേധിക്കുന്നതിൽ അത്ഭുതം കൂറുന്നു. എന്നാൽ ഈ ബഹുദൈവാരാധകരാകട്ടെ, അവർ തങ്ങളുടെ കടുത്ത നിഷേധം കാരണത്താൽ താങ്കൾ പുനരുത്ഥാനത്തെ കുറിച്ച് പറയുന്നതിനെ പരിഹസിച്ചു തള്ളുകയും ചെയ്യുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِذَا ذُكِّرُوْا لَا یَذْكُرُوْنَ ۪۟
എന്തെങ്കിലും ഉപദേശങ്ങൾ ഈ ബഹുദൈവാരാധകർക്ക് നൽകപ്പെട്ടാലാകട്ടെ; അവർ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയോ അതിൽ നിന്ന് ഉപകാരമെടുക്കുകയോ ചെയ്യുന്നില്ല. അവരുടെ ഹൃദയകാഠിന്യമാണതിന് കാരണം.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِذَا رَاَوْا اٰیَةً یَّسْتَسْخِرُوْنَ ۪۟
നബി -ﷺ- യുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഏതൊരു ദൃഷ്ടാന്തം ദർശിച്ചാലും അവരതിനെ അങ്ങേയറ്റം പരിഹസിക്കുകയും, അതിൽ ആശ്ചര്യം കൂറുകയും ചെയ്യുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَقَالُوْۤا اِنْ هٰذَاۤ اِلَّا سِحْرٌ مُّبِیْنٌ ۟ۚۖ
അവർ പറയും: മുഹമ്മദ് -ﷺ- ഈ കൊണ്ടു വന്നിരിക്കുന്നത് വ്യക്തമായ മാരണമല്ലാതെ മറ്റൊന്നുമല്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ءَاِذَا مِتْنَا وَكُنَّا تُرَابًا وَّعِظَامًا ءَاِنَّا لَمَبْعُوْثُوْنَ ۟ۙ
നാം മരിക്കുകയും മണ്ണും നുരുമ്പി ചിതറിയ എല്ലുകളായിത്തീരുകയും ചെയ്ത ശേഷം നാം ജീവനുള്ളവരായി പുനരുജ്ജീവിപ്പിക്കപ്പെടുകയോ?! തീർച്ചയായും അത് അസംഭവ്യം തന്നെ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اَوَاٰبَآؤُنَا الْاَوَّلُوْنَ ۟ؕ
നമുക്ക് മുൻപ് മരണപ്പെട്ടു പോയ നമ്മുടെ പൂർവ്വികരായ പിതാക്കളും പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?!
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
قُلْ نَعَمْ وَاَنْتُمْ دَاخِرُوْنَ ۟ۚ
ഹേ മുഹമ്മദ്! അവർക്ക് മറുപടിയായി പറയുക: അതെ! മണ്ണും നുരുമ്പിയ എല്ലുകളുമായി തീർന്നതിന് ശേഷം നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും. നിങ്ങളുടെ പൂർവ്വികരായ പിതാക്കളും പുനരുജ്ജീവിപ്പിക്കപ്പെടും. നിന്ദ്യരും അപമാനിതരുമായി നിങ്ങളെല്ലാം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതാണ്!
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَاِنَّمَا هِیَ زَجْرَةٌ وَّاحِدَةٌ فَاِذَا هُمْ یَنْظُرُوْنَ ۟
എന്നാൽ അത് കാഹളത്തിലുള്ള ഒരു ഊത്ത് മാത്രമായിരിക്കും. അപ്പോൾ അവരെല്ലാമതാ പരലോകദിനത്തിൻ്റെ ഭയാനതകൾ നോക്കി,എന്താണ് അല്ലാഹു തങ്ങളെ ചെയ്യാൻ പോകുന്നതെന്ന് കാത്തു നിൽക്കുന്നു. കാഹളത്തിൽ രണ്ടാമത് ഊതപ്പെടുന്ന വേളയാണ് അത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَقَالُوْا یٰوَیْلَنَا هٰذَا یَوْمُ الدِّیْنِ ۟
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ബഹുദൈവാരാധകർ പറയും: നമ്മുടെ നാശമേ! ഇതാണല്ലോ അല്ലാഹു തൻ്റെ അടിമകൾക്ക് അവർ ഇഹലോക ജീവിതത്തിൽ ചെയ്തു വെച്ചതിനുള്ള പ്രതിഫലം നൽകുന്ന പ്രതിഫലദിനം (യൗമുദ്ദീൻ).
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
هٰذَا یَوْمُ الْفَصْلِ الَّذِیْ كُنْتُمْ بِهٖ تُكَذِّبُوْنَ ۟۠
അപ്പോൾ അവരോട് പറയപ്പെടും: ഇതാകുന്നു അല്ലാഹുവിൻ്റെ അടിമകൾക്കിടയിൽ വിധി പ്രസ്താവിക്കപ്പെടുന്ന ദിനം. ഇതിനെയാണ് ഇഹലോകത്തായിരിക്കെ നിങ്ങൾ നിഷേധിക്കുകയും കളവാക്കുകയും ചെയ്തു കൊണ്ടിരുന്നത്!
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اُحْشُرُوا الَّذِیْنَ ظَلَمُوْا وَاَزْوَاجَهُمْ وَمَا كَانُوْا یَعْبُدُوْنَ ۟ۙ
അന്നേ ദിവസം മലക്കുകളോട് പറയപ്പെടും: അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുചേർത്തു കൊണ്ട് അതിക്രമം പ്രവർത്തിച്ച ബഹുദൈവാരാധകരെയും, ശിർക്കിൻ്റെ കാര്യത്തിൽ അവരോട് സാദൃശ്യം പുലർത്തിയവരെയും, നിഷേധത്തിൽ അവരെ പിൻപറ്റിയവരെയും, അല്ലാഹുവിന് പുറമെ അവർ ആരാധിച്ചു കൊണ്ടിരുന്ന വിഗ്രഹങ്ങളെയും നിങ്ങൾ ഒരുമിച്ചു കൂട്ടുക. എന്നിട്ട് അവർക്ക് നരകത്തിലേക്കുള്ള വഴി അറിയിച്ചു കൊടുക്കുകയും, അതിലേക്ക് വഴികാട്ടുകയും, അവിടേക്ക് ആട്ടിത്തെളിക്കുകയും ചെയ്യുക. അതാകുന്നു അവരുടെ സങ്കേതം.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
مِنْ دُوْنِ اللّٰهِ فَاهْدُوْهُمْ اِلٰی صِرَاطِ الْجَحِیْمِ ۟
അന്നേ ദിവസം മലക്കുകളോട് പറയപ്പെടും: അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുചേർത്തു കൊണ്ട് അതിക്രമം പ്രവർത്തിച്ച ബഹുദൈവാരാധകരെയും, ശിർക്കിൻ്റെ കാര്യത്തിൽ അവരോട് സാദൃശ്യം പുലർത്തിയവരെയും, നിഷേധത്തിൽ അവരെ പിൻപറ്റിയവരെയും, അല്ലാഹുവിന് പുറമെ അവർ ആരാധിച്ചു കൊണ്ടിരുന്ന വിഗ്രഹങ്ങളെയും നിങ്ങൾ ഒരുമിച്ചു കൂട്ടുക. എന്നിട്ട് അവർക്ക് നരകത്തിലേക്കുള്ള വഴി അറിയിച്ചു കൊടുക്കുകയും, അതിലേക്ക് വഴികാട്ടുകയും, അവിടേക്ക് ആട്ടിത്തെളിക്കുകയും ചെയ്യുക. അതാകുന്നു അവരുടെ സങ്കേതം.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَقِفُوْهُمْ اِنَّهُمْ مَّسْـُٔوْلُوْنَ ۟ۙ
നരകത്തിൽ അവരെ പ്രവേശിപ്പിക്കുന്നതിന് മുൻപ് വിചാരണക്കായി അവരെ പിടിച്ചു നിർത്തുക. അവർ (ചെയ്തു വെച്ച പ്രവർത്തനങ്ങളുടെ പേരിൽ) ചോദ്യം ചെയ്യപ്പെടുന്നവരാണ്. അതിന് ശേഷം അവരെ നരകത്തിലേക്ക് ആട്ടിത്തെളിച്ചേക്കുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• تزيين السماء الدنيا بالكواكب لمنافع؛ منها: تحصيل الزينة، والحفظ من الشيطان المارد.
• ഭൂമിയോട് അടുത്തു നിൽക്കുന്ന ആകാശത്തെ നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചതിൽ അനേകം ഉപകാരങ്ങളുണ്ട്. ആകാശത്തെ അലങ്കരിക്കുക, ധിക്കാരികളായ പിശാചുക്കളിൽ നിന്ന് സംരക്ഷിക്കുക എന്നിവ അവയിൽ ചിലതാകുന്നു.

• إثبات الصراط؛ وهو جسر ممدود على متن جهنم يعبره أهل الجنة، وتزل به أقدام أهل النار.
• (പരലോകത്ത്) സ്വിറാത്ത് പാലം ഉണ്ട്. നരകത്തിൻ്റെ മുകളിലൂടെ വിതാനിക്കപ്പെട്ടിരിക്കുന്ന ഒരു പാലമാണത്. സ്വർഗക്കാർ അതിന് മുകളിലൂടെ കടന്നു പോകും. നരകക്കാരുടെ കാൽ അതിന് മുകളിൽ നിന്ന് തെന്നിപ്പോവുകയും (അങ്ങനെ അവർ നരകത്തിൽ പതിക്കുകയും ചെയ്യും).

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߟߐ߬ߖߟߎ߬ߡߊ߬ߣߍ߲ ߠߎ߬
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲