Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߡߏ߬ߛߏ ߟߎ߬   ߟߝߊߙߌ ߘߏ߫:
لَا خَیْرَ فِیْ كَثِیْرٍ مِّنْ نَّجْوٰىهُمْ اِلَّا مَنْ اَمَرَ بِصَدَقَةٍ اَوْ مَعْرُوْفٍ اَوْ اِصْلَاحٍ بَیْنَ النَّاسِ ؕ— وَمَنْ یَّفْعَلْ ذٰلِكَ ابْتِغَآءَ مَرْضَاتِ اللّٰهِ فَسَوْفَ نُؤْتِیْهِ اَجْرًا عَظِیْمًا ۟
ജനങ്ങൾ രഹസ്യമാക്കുന്ന അധിക സംസാരങ്ങളിലും യാതൊരു നന്മയുമില്ല. അതിൽ നിന്ന് എന്തെങ്കിലും ഉപകാരവുമില്ല. ആർക്കെങ്കിലും ദാനധർമ്മം നൽകുന്നതിനോ, ഇസ്ലാം പഠിപ്പിക്കുകയും ബുദ്ധി അറിയിക്കുകയും ചെയ്യുന്ന എന്തെങ്കിലും നന്മ ചെയ്യുന്നതിനോ, പരസ്പരം ഭിന്നിച്ചിരിക്കുന്ന രണ്ട് പേർക്കിടയിൽ രജ്ഞിപ്പുണ്ടാക്കുന്നതിനോ കൽപ്പിക്കുന്നതിന് വേണ്ടിയാണ് അവരുടെ രഹസ്യസംസാരമെങ്കിലൊഴികെ. ആരെങ്കിലും അല്ലാഹുവിൻ്റെ തൃപ്തി ഉദ്ദേശിച്ചു കൊണ്ട് അങ്ങനെ പ്രവർത്തിക്കുന്നെങ്കിൽ അവന് നാം മഹത്തരമായ പ്രതിഫലം നൽകുന്നതാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَمَنْ یُّشَاقِقِ الرَّسُوْلَ مِنْ بَعْدِ مَا تَبَیَّنَ لَهُ الْهُدٰی وَیَتَّبِعْ غَیْرَ سَبِیْلِ الْمُؤْمِنِیْنَ نُوَلِّهٖ مَا تَوَلّٰی وَنُصْلِهٖ جَهَنَّمَ ؕ— وَسَآءَتْ مَصِیْرًا ۟۠
ആരെങ്കിലും അല്ലാഹുവിൻ്റെ റസൂലിനോട് ശത്രുത പുലർത്തുകയും, സത്യം വ്യക്തമായതിന് ശേഷവും അവിടുന്ന് കൊണ്ടു വന്ന ഇസ്ലാം ദീനിനോട് എതിരാവുകയും, (അല്ലാഹുവിൽ വിശ്വസിച്ച) മുസ്ലിംകളുടേതല്ലാത്ത മാർഗം പിൻപറ്റുകയും ചെയ്താൽ അവനെയും, അവൻ സ്വന്തത്തിനായി തെരഞ്ഞെടുത്തതിനെയും നാം ഉപേക്ഷിക്കുന്നതാണ്. ബോധ്യപൂർവ്വം സത്യത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞതിനാൽ ആ മാർഗത്തിലേക്ക് അവന് നാം വഴിയൊരുക്കുകയില്ല. നരകത്തീയിൽ നാമവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്; അതിലെ കഠിനചൂട് അവൻ അനുഭവിക്കുന്നതുമാണ്. നരകക്കാരെ സംബന്ധിച്ചിടത്തോളം എത്ര മോശം സങ്കേതമാകുന്നു അത്!
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنَّ اللّٰهَ لَا یَغْفِرُ اَنْ یُّشْرَكَ بِهٖ وَیَغْفِرُ مَا دُوْنَ ذٰلِكَ لِمَنْ یَّشَآءُ ؕ— وَمَنْ یُّشْرِكْ بِاللّٰهِ فَقَدْ ضَلَّ ضَلٰلًا بَعِیْدًا ۟
തീർച്ചയായും അല്ലാഹു അവനിൽ പങ്കുചേർക്കപ്പെടുന്നത് (ശിർക്) പൊറുത്തു നൽകുകയില്ല. മറിച്ച് അല്ലാഹുവിൽ പങ്കുചേർത്തവൻ നരകത്തിൽ ശാശ്വതവാസിയാകും. ശിർകിൽ താഴെയുള്ള തിന്മകൾ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് അവൻ പൊറുത്തു നൽകുന്നതാണ്. ആരെങ്കിലും അല്ലാഹുവിനോടൊപ്പം എന്തിനെയെങ്കിലും പങ്കുചേർത്താൽ അവൻ സത്യത്തിൽ നിന്ന് പിഴച്ചു പോവുകയും, അതിൽ നിന്ന് ഏറെയകലെ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു. കാരണം സ്രഷ്ടാവായ അല്ലാഹുവിനെ (ദുർബലരായ) സൃഷ്ടികളോട് സമപ്പെടുത്തുക എന്ന ഗുരുതരപാപമാണ് അവൻ ചെയ്തിരിക്കുന്നത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنْ یَّدْعُوْنَ مِنْ دُوْنِهٖۤ اِلَّاۤ اِنٰثًا ۚ— وَاِنْ یَّدْعُوْنَ اِلَّا شَیْطٰنًا مَّرِیْدًا ۟ۙ
ഈ ബഹുദൈവാരാധകർ അല്ലാഹുവിനോടൊപ്പം വിളിച്ചു പ്രാർത്ഥിക്കുന്നത് സ്ത്രീനാമങ്ങൾ നൽകപ്പെട്ട ചില ബിംബങ്ങളെ മാത്രമാകുന്നു. (ഇലാഹ്, അസീസ് എന്നീ പുല്ലിംഗ പദങ്ങളുടെ സ്ത്രീലിംഗപദമായ) ലാത്തയും ഉസ്സയും ഉദാഹരണം. അവക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യുക സാധ്യമല്ല. അല്ലാഹുവിനെ അനുസരിക്കാതെ ധിക്കാരം പ്രവർത്തിച്ച, യാതൊരു നന്മയും ചെയ്യാത്ത പിശാചിനെയാകുന്നു യഥാർത്ഥത്തിൽ അവർ ആരാധിക്കുന്നത്. കാരണം വിഗ്രഹങ്ങളെ ആരാധിക്കാൻ അവരോട് കൽപ്പിച്ചത് പിശാചാകുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لَّعَنَهُ اللّٰهُ ۘ— وَقَالَ لَاَتَّخِذَنَّ مِنْ عِبَادِكَ نَصِیْبًا مَّفْرُوْضًا ۟ۙ
അക്കാരണത്താലാണ് പിശാചിനെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റിയത്. തൻ്റെ രക്ഷിതാവായ അല്ലാഹുവിനോട് ശപഥം ചെയ്തു കൊണ്ട് അവൻ പറഞ്ഞത് ഇപ്രകാരമാണ്: 'നിൻ്റെ അടിമകളിൽ നിന്ന് ഒരു നിശ്ചിത പങ്ക് എനിക്കായി ഞാൻ ഉണ്ടാക്കിത്തീർക്കുന്നതാണ്; അവരെ സത്യത്തിൽ നിന്ന് ഞാൻ വഴിതെറ്റിക്കുക തന്നെ ചെയ്യുന്നതാണ്.'
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَّلَاُضِلَّنَّهُمْ وَلَاُمَنِّیَنَّهُمْ وَلَاٰمُرَنَّهُمْ فَلَیُبَتِّكُنَّ اٰذَانَ الْاَنْعَامِ وَلَاٰمُرَنَّهُمْ فَلَیُغَیِّرُنَّ خَلْقَ اللّٰهِ ؕ— وَمَنْ یَّتَّخِذِ الشَّیْطٰنَ وَلِیًّا مِّنْ دُوْنِ اللّٰهِ فَقَدْ خَسِرَ خُسْرَانًا مُّبِیْنًا ۟ؕ
നിൻ്റെ നേരായ മാർഗത്തിൽ (സ്വിറാത്വുൽ മുസ്തഖീമിൽ) നിന്ന് ഞാനവരെ തടഞ്ഞുവെക്കുന്നതാണ്. അവർ അകപ്പെട്ടിരിക്കുന്ന വഴികേടിൻ്റെ പാതയെ അലങ്കൃതമായി തോന്നിപ്പിക്കുന്ന തരത്തിൽ നിരർത്ഥകമായ വാഗ്ദാനങ്ങൾ ഞാനവർക്ക് നൽകുക തന്നെ ചെയ്യും. അല്ലാഹു അവർക്ക് അനുവദിച്ചു നൽകിയ കന്നുകാലികളെ അവർക്ക് നിഷിദ്ധമാക്കുന്നതിനായി അവയുടെ ചെവികൾ മുറിക്കാൻ ഞാനവരോട് കൽപ്പിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ സൃഷ്ടിപ്പും അവൻ നിശ്ചയിച്ച ശുദ്ധപ്രകൃതിയും മാറ്റിമറിക്കാനും ഞാനവരോട് കൽപ്പിക്കും.' ആരെങ്കിലും പിശാചിനെ തൻ്റെ രക്ഷാധികാരിയായി സ്വീകരിക്കുകയും, അവനെ തൻ്റെ കാര്യങ്ങൾ ഏൽപ്പിക്കുകയും, അവനെ അനുസരിക്കുകയും ചെയ്താൽ തൻ്റെ ഈ പ്രവൃത്തിയിലൂടെ അയാൾ വ്യക്തമായ നഷ്ടം തന്നെ വരുത്തിവെച്ചിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یَعِدُهُمْ وَیُمَنِّیْهِمْ ؕ— وَمَا یَعِدُهُمُ الشَّیْطٰنُ اِلَّا غُرُوْرًا ۟
പിശാച് അവർക്ക് കള്ളവാഗ്ദാനങ്ങൾ നൽകുകയും, അർത്ഥമില്ലാത്ത കിനാവുകളാൽ അവർക്ക് ആഗ്രഹം ജനിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ യാതൊരു യാഥാർഥ്യവുമില്ലാത്ത അർത്ഥശൂന്യതകൾ മാത്രമാകുന്നു അവൻ അവർക്ക് വാഗ്ദാനമായി നൽകിക്കൊണ്ടിരിക്കുന്നത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اُولٰٓىِٕكَ مَاْوٰىهُمْ جَهَنَّمُ ؗ— وَلَا یَجِدُوْنَ عَنْهَا مَحِیْصًا ۟
പിശാചിൻ്റെ കാൽപ്പാടുകളെ പിൻപറ്റുകയും, അവൻ്റെ ദുർബോധനങ്ങളെ പിന്തുടരുകയും ചെയ്യുന്ന അക്കൂട്ടർക്കുള്ള വാസസങ്കേതം നരകാഗ്നിയാകുന്നു. അതിൽ നിന്ന് അഭയം തേടി ഓടിരക്ഷപ്പെടാൻ ഒരിടവും അവർ കണ്ടെത്തുന്നതല്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• أكثر تناجي الناس لا خير فيه، بل ربما كان فيه وزر، وقليل من كلامهم فيما بينهم يتضمن خيرًا ومعروفًا.
• ജനങ്ങൾ നടത്തുന്ന അധിക സ്വകാര്യസംഭാഷണങ്ങളിലും യാതൊരു നന്മയുമില്ല. മറിച്ച് അത് പലപ്പോഴും തിന്മയുടെ ഭാരമാണ് വരുത്തി വെക്കുക. അവർക്കിടയിലുള്ള സംഭാഷണത്തിൽ വളരെ കുറച്ച് മാത്രമേ നന്മയും സദാചാരവും അടങ്ങുന്നതായുള്ളൂ.

• معاندة الرسول صلى الله عليه وسلم ومخالفة سبيل المؤمنين نهايتها البعد عن الله ودخول النار.
• അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ശത്രുത വെച്ചു പുലർത്തുകയും, മുഅ്മിനുകളുടെ മാർഗത്തിന് എതിരാവുകയും ചെയ്യുന്നത് അല്ലാഹുവിൽ നിന്ന് അകലാനും, നരകത്തിൽ പ്രവേശിക്കാനുമേ കാരണമായി തീരുകയുള്ളൂ.

• كل الذنوب تحت مشيئة الله، فقد يُغفر لصاحبها، إلا الشرك، فلا يغفره الله أبدًا، إذا لم يتب صاحبه ومات عليه.
എല്ലാ തിന്മകൾക്കുമുള്ള ശിക്ഷ അല്ലാഹുവിൻ്റെ ഉദ്ദേശപ്രകാരമായിരിക്കും. ശിർക് (ബഹുദൈവാരാധന) ഒഴികെയുള്ള തിന്മകൾ അല്ലാഹു ചിലപ്പോൾ പൊറുത്തു നൽകിയേക്കാം. എന്നാൽ ശിർക് ഒരാൾ പ്രവർത്തിക്കുകയും, അതിൽ നിന്ന് പശ്ചാത്തപിക്കാതെ അയാൾ മരണപ്പെടുകയും ചെയ്താൽ അല്ലാഹു അയാൾക്ക് ഒരിക്കലും പൊറുത്തു കൊടുക്കുകയില്ല.

• غاية الشيطان صرف الناس عن عبادة الله تعالى، ومن أعظم وسائله تزيين الباطل بالأماني الغرارة والوعود الكاذبة.
• പിശാചിൻ്റെ ലക്ഷ്യം മനുഷ്യരെ അല്ലാഹുവിന് മാത്രം ആരാധന നൽകുക എന്നതിൽ നിന്ന് വഴിതെറ്റിക്കലാണ്. അതിനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വഞ്ചനാപരമായ വ്യാമോഹങ്ങളിലൂടെയും കള്ളവാഗ്ദാനങ്ങളിലൂടെയും അവർ നിലകൊള്ളുന്ന അസത്യത്തിന് അലങ്കാരം നൽകലാണ്.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߡߏ߬ߛߏ ߟߎ߬
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲