ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
144 : 4

یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَتَّخِذُوا الْكٰفِرِیْنَ اَوْلِیَآءَ مِنْ دُوْنِ الْمُؤْمِنِیْنَ ؕ— اَتُرِیْدُوْنَ اَنْ تَجْعَلُوْا لِلّٰهِ عَلَیْكُمْ سُلْطٰنًا مُّبِیْنًا ۟

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവിൽ വിശ്വസിച്ച മുസ്ലിംകളെ ഒഴിച്ചു നിർത്തി, അല്ലാഹുവിനെ നിഷേധിച്ചവരെ നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കുകയും, അവരോട് ആത്മബന്ധം സ്ഥാപിക്കുകയും ചെയ്യരുത്. അങ്ങനെ പ്രവർത്തിച്ചു കൊണ്ട് നിങ്ങൾ അല്ലാഹുവിൻ്റെ ശിക്ഷക്ക് അർഹരാണ് എന്നതിനുള്ള വ്യക്തമായ തെളിവ് അല്ലാഹുവിന് നൽകാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?! info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• بيان صفات المنافقين، ومنها: حرصهم على حظ أنفسهم سواء كان مع المؤمنين أو مع الكافرين.
• കപടവിശ്വാസികളുടെ വിശേഷണങ്ങൾ ഈ ആയത്തുകളിൽ അല്ലാഹു വിശദീകരിക്കുന്നു. മുസ്ലിംകളോടോ അല്ലാത്തവരോടോ ഒപ്പമാകട്ടെ, തങ്ങളുടെ നേട്ടത്തിന് വേണ്ടി മാത്രം പരിശ്രമിക്കുന്ന മനസ്സുള്ളവരാണ് അക്കൂട്ടർ. info

• أعظم صفات المنافقين تَذَبْذُبُهم وحيرتهم واضطرابهم، فلا هم مع المؤمنين حقًّا ولا مع الكافرين.
• കപടവിശ്വാസികളുടെ സ്വഭാവങ്ങളിൽ പെട്ടതാണ് അവരുടെ അസ്ഥിരതയും പരിഭ്രാന്തിയും (നിലപാടുകളിലുള്ള) ചാഞ്ചാട്ടവും. അവരൊരിക്കലും പൂർണ്ണമായി മുഅ്മിനുകളോടൊപ്പമാവില്ല. എന്നാൽ കാഫിറുകളോടൊപ്പവുമാവില്ല. info

• النهي الشديد عن اتخاذ الكافرين أولياء من دون المؤمنين.
• അല്ലാഹുവിനെ നിഷേധിച്ചവരെ മുസ്ലിംകൾക്ക് പുറമെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നതിൽ നിന്ന് അല്ലാഹു കഠിനമായ താക്കീത് നൽകുന്നു. info

• أعظم ما يتقي به المرء عذاب الله تعالى في الآخرة هو الإيمان والعمل الصالح.
• പരലോകത്ത് അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നുള്ള രക്ഷാകവചമായി ഒരാൾക്ക് സ്വീകരിക്കാവുന്നതിൽ വെച്ച് ഏറ്റവും ശക്തമായ കാര്യം അല്ലാഹുവിലുള്ള വിശ്വാസവും സൽകർമ്മങ്ങൾ പ്രവർത്തിക്കലുമാണ്. info