Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߛߎ߬ߡߊ߲߬ߝߍ   ߟߝߊߙߌ ߘߏ߫:
وَاِذَا نَادَیْتُمْ اِلَی الصَّلٰوةِ اتَّخَذُوْهَا هُزُوًا وَّلَعِبًا ؕ— ذٰلِكَ بِاَنَّهُمْ قَوْمٌ لَّا یَعْقِلُوْنَ ۟
ഏറ്റവും മഹത്തരമായ ആരാധനാകർമ്മമായ നിസ്കാരത്തിലേക്ക് (ക്ഷണിച്ചു കൊണ്ട്) നിങ്ങൾ അദാൻ (ബാങ്ക്) വിളിച്ചാൽ അവരതാ പരിഹസിക്കുകയും കളിക്കുകയും ചെയ്യുന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിൻ്റെയും, അവൻ ജനങ്ങൾക്ക് നിയമമാക്കിയതിൻ്റെയും പൊരുൾ തിരിച്ചറിയാത്ത ഒരു ജനതയാണ് അവർ എന്നതു കൊണ്ടത്രെ അത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
قُلْ یٰۤاَهْلَ الْكِتٰبِ هَلْ تَنْقِمُوْنَ مِنَّاۤ اِلَّاۤ اَنْ اٰمَنَّا بِاللّٰهِ وَمَاۤ اُنْزِلَ اِلَیْنَا وَمَاۤ اُنْزِلَ مِنْ قَبْلُ ۙ— وَاَنَّ اَكْثَرَكُمْ فٰسِقُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! വേദക്കാരിൽ പെട്ട ഈ പരിഹാസികളോട് പറയുക: അല്ലാഹുവിലും, അവൻ ഞങ്ങൾക്ക് മേൽ അവതരിപ്പിച്ചതിലും, നമുക്ക് മുൻപുള്ളവർക്ക് മേൽ അവതരിപ്പിച്ചതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്നതും, നിങ്ങളിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ വിശ്വസിക്കുന്നതും അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുന്നതും ഉപേക്ഷിച്ചു കൊണ്ട്, അവനെ അനുസരിക്കാതെ ധിക്കാരികളായി തീർന്നിരിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നതുമല്ലേ നിങ്ങൾക്ക് ഞങ്ങളെ ആക്ഷേപിക്കാനുള്ള കാര്യം?! നിങ്ങൾ ഞങ്ങളെ ആക്ഷേപിക്കുന്ന ഈ കാര്യം (യഥാർത്ഥത്തിൽ) ഞങ്ങൾക്കുള്ള പ്രശംസയാണ്. അത് ഒരു ആക്ഷേപമേയല്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
قُلْ هَلْ اُنَبِّئُكُمْ بِشَرٍّ مِّنْ ذٰلِكَ مَثُوْبَةً عِنْدَ اللّٰهِ ؕ— مَنْ لَّعَنَهُ اللّٰهُ وَغَضِبَ عَلَیْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِیْرَ وَعَبَدَ الطَّاغُوْتَ ؕ— اُولٰٓىِٕكَ شَرٌّ مَّكَانًا وَّاَضَلُّ عَنْ سَوَآءِ السَّبِیْلِ ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആക്ഷേപത്തിന് ഏറ്റവും അർഹതയുള്ളവർ ആരെന്നും, ഇവരെക്കാൾ (പരിഹാസികളായ ഈ വേദക്കാരെക്കാൾ) കടുത്ത ശിക്ഷ ലഭിക്കുന്നവരും ആരെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! ഇവരുടെ മുൻഗാമികളാണത്. അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റുകയും, അവൻ്റെ കോപത്തിന് പാത്രീഭൂതരാവുകയും, അല്ലാഹു രൂപം മാറ്റിയ ശേഷം കുരങ്ങുകളും പന്നികളുമാക്കി തീർക്കുകയും ചെയ്തവർ. അല്ലാഹുവിന് പുറമെ ത്വാഗൂത്തിനെ ആരാധിക്കുന്നവരെയും അവൻ അവരിൽ നിന്ന് നിശ്ചയിച്ചു. ജനങ്ങൾ അല്ലാഹുവിനു പുറമെ, തന്നെ ആരാധിക്കുന്നു എന്നത് തൃപ്തിപ്പെടുന്നവരാണ് ത്വാഗൂത്തുകൾ. ഈ പറയപ്പെട്ട കൂട്ടരാണ് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ കൂടുതൽ മോശം സ്ഥിതിവിശേഷത്തിലുള്ളത്. നേരായ മാർഗത്തിൽ നിന്ന് ഏറ്റവും വഴിതെറ്റിയ പരിശ്രമത്തിലേർപ്പെട്ടിട്ടുള്ളതും അവർ തന്നെ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِذَا جَآءُوْكُمْ قَالُوْۤا اٰمَنَّا وَقَدْ دَّخَلُوْا بِالْكُفْرِ وَهُمْ قَدْ خَرَجُوْا بِهٖ ؕ— وَاللّٰهُ اَعْلَمُ بِمَا كَانُوْا یَكْتُمُوْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുന്നവരേ! അവരിൽ നിന്നുള്ള കപടവിശ്വാസികൾ നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് മുൻപിൽ -കാപട്യത്തോടെ- അവർ വിശ്വാസം പുറമെ പ്രകടിപ്പിക്കും. എന്നാൽ അവർ വരുമ്പോഴും പോകുമ്പോഴുമെല്ലാം നിഷേധത്തിൽ മുങ്ങിക്കുളിച്ചുക്കൊണ്ടാണുള്ളത് എന്നതാണ് വാസ്തവം. അവരതിൽ നിന്ന് വിട്ടുപിരിയുന്നവരല്ല. നിങ്ങൾക്ക് മുൻപിൽ അവർ വിശ്വാസം പുറത്തേക്ക് കാണിച്ചാലും അവരുടെ ഉള്ളിൽ അവർ ഒളിപ്പിച്ചു വെക്കുന്ന നിഷേധത്തെ കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَتَرٰی كَثِیْرًا مِّنْهُمْ یُسَارِعُوْنَ فِی الْاِثْمِ وَالْعُدْوَانِ وَاَكْلِهِمُ السُّحْتَ ؕ— لَبِئْسَ مَا كَانُوْا یَعْمَلُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! യഹൂദരിലും കപടവിശ്വാസികളിലും പെട്ട ധാരാളം പേർ കളവ്, മറ്റുള്ളവർക്ക് മേൽ അന്യായമായി അതിക്രമം അഴിച്ചു വിടുക, ജനങ്ങളുടെ സമ്പാദ്യം അന്യായമായി തിന്നുക പോലുള്ള തിന്മകൾ ചെയ്തു കൂട്ടാൻ മത്സരിക്കുന്നതായി താങ്കൾക്ക് കാണാൻ കഴിയും. എത്ര മോശമാണ് അവർ പ്രവർത്തിക്കുന്നത്!
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لَوْلَا یَنْهٰىهُمُ الرَّبّٰنِیُّوْنَ وَالْاَحْبَارُ عَنْ قَوْلِهِمُ الْاِثْمَ وَاَكْلِهِمُ السُّحْتَ ؕ— لَبِئْسَ مَا كَانُوْا یَصْنَعُوْنَ ۟
കളവ് പറയുക, കള്ളസാക്ഷ്യം വഹിക്കുക, ജനങ്ങളുടെ സമ്പാദ്യം അന്യായമായി ഭക്ഷിക്കുക പോലുള്ള തിന്മകളിലേക്ക് അവർ ധൃതികൂട്ടുന്നത് കാണുമ്പോൾ അവരിലെ നേതാക്കന്മാർക്കും പണ്ഡിതന്മാർക്കും ഇക്കൂട്ടരെ അതിൽ നിന്ന് അകറ്റിക്കൂടേ?! തിന്മയിൽ നിന്ന് തടയാത്ത അവരുടെ നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും പ്രവൃത്തി വളരെ മോശമായിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَقَالَتِ الْیَهُوْدُ یَدُ اللّٰهِ مَغْلُوْلَةٌ ؕ— غُلَّتْ اَیْدِیْهِمْ وَلُعِنُوْا بِمَا قَالُوْا ۘ— بَلْ یَدٰهُ مَبْسُوْطَتٰنِ ۙ— یُنْفِقُ كَیْفَ یَشَآءُ ؕ— وَلَیَزِیْدَنَّ كَثِیْرًا مِّنْهُمْ مَّاۤ اُنْزِلَ اِلَیْكَ مِنْ رَّبِّكَ طُغْیَانًا وَّكُفْرًا ؕ— وَاَلْقَیْنَا بَیْنَهُمُ الْعَدَاوَةَ وَالْبَغْضَآءَ اِلٰی یَوْمِ الْقِیٰمَةِ ؕ— كُلَّمَاۤ اَوْقَدُوْا نَارًا لِّلْحَرْبِ اَطْفَاَهَا اللّٰهُ ۙ— وَیَسْعَوْنَ فِی الْاَرْضِ فَسَادًا ؕ— وَاللّٰهُ لَا یُحِبُّ الْمُفْسِدِیْنَ ۟
യഹൂദർക്ക് ദാരിദ്ര്യവും വരൾച്ചയും ബാധിച്ചപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൻ്റെ കൈ നന്മകളും ഔദാര്യവും ചൊരിയുന്നതിൽ നിന്ന് തടഞ്ഞു വെക്കപ്പെട്ടിരിക്കുന്നു. അവൻ്റെ പക്കലുള്ളത് അവൻ നമ്മിൽ നിന്ന് തടഞ്ഞിരിക്കുകയാണ്. അറിയുക! അവരുടെ കൈകൾ നന്മയും ഔദാര്യവും നൽകുന്നതിൽ നിന്ന് പിടിച്ചു വെക്കപ്പെട്ടിരിക്കുന്നു. അവരുടെ ഈ വാക്ക് കാരണത്താൽ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അവർ ആട്ടിയകറ്റപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാൽ അല്ലാഹുവിൻ്റെ ഇരു കൈകൾ നന്മകളും ഔദാര്യവും ചൊരിഞ്ഞു കൊണ്ട് വിശാലമായിരിക്കുന്നു. ഉദ്ദേശിക്കുന്നത് പ്രകാരം അവൻ ചെലവഴിക്കുന്നു. (ചിലർക്ക് അവൻ) വിശാലമാക്കുകയും, (ചിലരിൽ നിന്ന്) അവൻ പിടിച്ചു വെക്കുകയും ചെയ്യുന്നു. അവനെ തടയാനോ നിർബന്ധിക്കാനോ ആരും തന്നെയില്ല. അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട (സന്ദേശം) യഹൂദരുടെ നിഷേധവും അതിരുകവിച്ചിലും വർദ്ധിപ്പിക്കുകയല്ലാതെ ചെയ്യില്ല. അവർ നിലകൊള്ളുന്ന അസൂയ കാരണത്താലാകുന്നു അത്. യഹൂദരിലെ കക്ഷികൾക്കിടയിൽ നാം ശത്രുതയും വെറുപ്പും ഇട്ടുനൽകുകയും ചെയ്തിരിക്കുന്നു. യുദ്ധത്തിനായി അവർ ഒരുമിച്ചു കൂടുകയും, വിഭവങ്ങൾ ഒരുക്കുകയും ചെയ്യുമ്പോഴെല്ലാം -അല്ലെങ്കിൽ യുദ്ധത്തിൻ്റെ അഗ്നി ആളിക്കത്തിക്കാൻ അവർ ഗൂഢാലോചന നടത്തുമ്പോഴെല്ലാം- അല്ലാഹു അവരുടെ ഐക്യം തകർക്കുകയും, അവരുടെ ശക്തി ഇല്ലാതെയാക്കുകയും ചെയ്യും. ഇസ്ലാമിനെ നശിപ്പിക്കുന്നതിനും അതിനെതിരെ കുതന്ത്രം മെനയുന്നതിനുമായി ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ചെയ്തുകൂട്ടുന്നതിന് അവർ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നതാണ്. അല്ലാഹു കുഴപ്പക്കാരെ ഇഷ്ടപ്പെടുന്നതല്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• ذمُّ العالم على سكوته عن معاصي قومه وعدم بيانه لمنكراتهم وتحذيرهم منها.
• തൻ്റെ ജനതയിലെ തിന്മയെ കുറിച്ച് പണ്ഡിതന്മാർ നിശബ്ദത പാലിക്കുകയും, അവരുടെ തെറ്റുകൾ വിശദീകരിച്ചു നൽകുകയോ, അവർക്ക് അതിൽ നിന്ന് താക്കീത് നൽകുകയോ ചെയ്യാതിരിക്കുക എന്നതിലുള്ള ആക്ഷേപം.

• سوء أدب اليهود مع الله تعالى، وذلك لأنهم وصفوه سبحانه بأنه مغلول اليد، حابس للخير.
• അല്ലാഹുവിനോട് യഹൂദർ വെച്ചു പുലർത്തിയ മര്യാദകേട്. നന്മ ചെയ്യുന്നതിൽ നിന്ന് അല്ലാഹുവിൻ്റെ കൈ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണവർ അല്ലാഹുവിനെ വിശേഷിപ്പിച്ചത്.

• إثبات صفة اليدين، على وجه يليق بذاته وجلاله وعظيم سلطانه.
• അല്ലാഹുവിന് രണ്ട് കൈകൾ ഉണ്ട് എന്ന സ്ഥിരീകരണം. അവൻ്റെ അസ്തിത്വത്തിനും മഹത്വത്തിനും സർവ്വാധീശത്വത്തിനും യോജിക്കുന്ന രൂപത്തിൽ അത് അവൻ സ്ഥിരീകരിക്കേണ്ടതുണ്ട്.

• الإشارة لما وقع فيه بعض طوائف اليهود من الشقاق والاختلاف والعداوة بينهم نتيجة لكفرهم وميلهم عن الحق.
അല്ലാഹുവിനെ നിഷേധിക്കുകയും, സത്യത്തിൽ നിന്ന് അകലുകയും ചെയ്തതിൻ്റെ ഫലമായി യഹൂദരിലെ ചില കക്ഷികൾക്കിടയിൽ സംഭവിച്ച ഭിന്നതയും അഭിപ്രായവ്യത്യാസവും ശത്രുതയും അല്ലാഹു ഈ ആയത്തുകളിൽ സൂചിപ്പിച്ചിരിക്കുന്നു.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߛߎ߬ߡߊ߲߬ߝߍ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲