Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߞ߫   ߟߝߊߙߌ ߘߏ߫:
وَلَقَدْ خَلَقْنَا الْاِنْسَانَ وَنَعْلَمُ مَا تُوَسْوِسُ بِهٖ نَفْسُهٗ ۖۚ— وَنَحْنُ اَقْرَبُ اِلَیْهِ مِنْ حَبْلِ الْوَرِیْدِ ۟
മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവൻ്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്ന ചിന്തകളും, മനസ്സിൽ മിന്നിമറിയുന്നതുമെല്ലാം നാം അറിഞ്ഞു കൊണ്ടിരിക്കുന്നു. അവൻ്റെ കഴുത്തിൽ നിന്ന് ഹൃദയത്തിലേക്ക് നീണ്ടു കിടക്കുന്ന കണ്ഠനാഡിയെക്കാൾ നാം അവനോട് അടുത്താകുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِذْ یَتَلَقَّی الْمُتَلَقِّیٰنِ عَنِ الْیَمِیْنِ وَعَنِ الشِّمَالِ قَعِیْدٌ ۟
രണ്ട് മലക്കുകൾ അവൻ്റെ പ്രവർത്തനങ്ങൾ ഏറ്റുവാങ്ങുന്ന സന്ദർഭം. ഒരാൾ അവൻ്റെ വലതു ഭാഗത്തും, മറ്റൊരാൾ ഇടതു ഭാഗത്തും ഇരിക്കുന്നവരായിരിക്കും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
مَا یَلْفِظُ مِنْ قَوْلٍ اِلَّا لَدَیْهِ رَقِیْبٌ عَتِیْدٌ ۟
അവൻ പറയുന്നതിനെല്ലാം സാക്ഷിയായി, അവനെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു മലക്ക് അടുത്തില്ലാതെ ഒരു വാക്കും അവൻ പറയുന്നില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَجَآءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ؕ— ذٰلِكَ مَا كُنْتَ مِنْهُ تَحِیْدُ ۟
മരണത്തിൻ്റെ കാഠിന്യം ഓടിയൊളിക്കാൻ കഴിയാത്ത സത്യവുമായി വരുന്നതാണ്. അശ്രദ്ധനായി ജീവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യാ! നീ പിന്നോട്ട് നീങ്ങി നിന്നിരുന്ന, പേടിച്ചോടിയിരുന്ന കാര്യമാകുന്നു ഇത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَنُفِخَ فِی الصُّوْرِ ؕ— ذٰلِكَ یَوْمُ الْوَعِیْدِ ۟
കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് രണ്ടാമത് കാഹളത്തിൽ ഊതുകയും ചെയ്യും. അതാകുന്നു അന്ത്യനാൾ. (ഇസ്ലാമിനെ) നിഷേധിച്ചവർക്കും പാപികൾക്ക് ശിക്ഷയുടെ താക്കീത് നൽകപ്പെട്ട ദിനം.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآىِٕقٌ وَّشَهِیْدٌ ۟
ഓരോ വ്യക്തിയും അവനെ ആനയിക്കുന്ന ഒരു മലക്കിനോടും, അവൻ്റെ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു മലക്കിനോടും ഒപ്പമായിരിക്കും അന്നേ ദിവസം വരിക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لَقَدْ كُنْتَ فِیْ غَفْلَةٍ مِّنْ هٰذَا فَكَشَفْنَا عَنْكَ غِطَآءَكَ فَبَصَرُكَ الْیَوْمَ حَدِیْدٌ ۟
ആനയിക്കപ്പെട്ട ഈ മനുഷ്യനോട് അന്നേ ദിവസം പറയപ്പെടും: ഇഹലോകത്തായിരിക്കെ ഈ ദിവസത്തെ കുറിച്ച് നീ അശ്രദ്ധയിലായിരുന്നു. നിൻ്റെ സുഖാസ്വാദനങ്ങളിലും ദേഹേഛകളിലും വഞ്ചിതനായിരുന്നു നീ. എന്നാൽ നിൻ്റെ അശ്രദ്ധയുടെ മൂടി നാമിതാ എടുത്തു നീക്കിയിരിക്കുന്നു; ശിക്ഷയും ദുരിതവുമാണ് നീ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്നേ ദിവസം നിൻ്റെ കാഴ്ച്ച കൃത്യതയുള്ളതാണ്; മുൻപ് നീ അശ്രദ്ധയിലായിരുന്നത് ഇന്ന് നിനക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَقَالَ قَرِیْنُهٗ هٰذَا مَا لَدَیَّ عَتِیْدٌ ۟ؕ
അവൻ്റെ കാര്യം ഏൽപ്പിക്കപ്പെട്ട, അവൻ്റെ സഹചാരിയായ മലക്ക് പറയും: -കുറവോ കൂടുതലോ ഇല്ലാത്ത രൂപത്തിൽ- എൻ്റെ അടുക്കലുള്ള ഇവൻ്റെ പ്രവർത്തനങ്ങളിതാ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اَلْقِیَا فِیْ جَهَنَّمَ كُلَّ كَفَّارٍ عَنِیْدٍ ۟ۙ
(അവനെ) ആനയിച്ചു കൊണ്ടു വന്ന മലക്കിനോടും, (അവൻ്റെ പ്രവർത്തനങ്ങൾക്ക്) സാക്ഷിയായിരുന്ന മലക്കിനോടും അല്ലാഹു പറയും: സത്യത്തെ അങ്ങേയറ്റം നിഷേധിക്കുകയും, അതിനോട് ശത്രുത വെച്ചു പുലർത്തുകയും ചെയ്ത എല്ലാവരെയും നിങ്ങൾ നരകത്തിൽ ഇട്ടേക്കുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
مَّنَّاعٍ لِّلْخَیْرِ مُعْتَدٍ مُّرِیْبِ ۟ۙ
അല്ലാഹു നിർബന്ധമാക്കിയ ബാധ്യതകൾ ധാരാളമായി തടുത്തു വെക്കുന്ന, അല്ലാഹുവിൻ്റെ (വിധിവിലക്കുകളുടെ) അതിർവരമ്പുകൾ മറികടക്കുന്ന, അവന് നൽകപ്പെടുന്ന (സ്വർഗ-നരകങ്ങളെ കുറിച്ചുള്ള) വാഗ്ദാനങ്ങളിലും താക്കീതുകളിലും സംശയാലുവുമായ (ഏതൊരുവനെയും).
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
١لَّذِیْ جَعَلَ مَعَ اللّٰهِ اِلٰهًا اٰخَرَ فَاَلْقِیٰهُ فِی الْعَذَابِ الشَّدِیْدِ ۟
അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെ നിശ്ചയിക്കുകയും, ആരാധനയിൽ അവനെ പങ്കാളിയാക്കുകയും ചെയ്ത (ഏതൊരുവനെയും). അതിനാൽ കഠിനമായി ശിക്ഷയിൽ നിങ്ങൾ അവനെ ഇട്ടു കൊള്ളുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
قَالَ قَرِیْنُهٗ رَبَّنَا مَاۤ اَطْغَیْتُهٗ وَلٰكِنْ كَانَ فِیْ ضَلٰلٍۢ بَعِیْدٍ ۟
പിശാചുക്കളിൽ പെട്ട അവൻ്റെ സഹചാരി - അവനിൽ നിന്ന് ഒഴിഞ്ഞു മാറി കൊണ്ട് - പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനല്ല അവനെ വഴികേടിലാക്കിയത്. മറിച്ച്, അവൻ സത്യത്തിൽ നിന്ന് വളരെ വിദൂരമായ വഴികേടിലായിരുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
قَالَ لَا تَخْتَصِمُوْا لَدَیَّ وَقَدْ قَدَّمْتُ اِلَیْكُمْ بِالْوَعِیْدِ ۟
അല്ലാഹു പറയും: നിങ്ങൾ എൻ്റെ അടുക്കൽ തർക്കിക്കേണ്ട. അതു കൊണ്ട് യാതൊരു ഉപകാരവുമില്ല. എന്നെ നിഷേധിക്കുന്നവർക്കും ധിക്കരിക്കുന്നവർക്കും ശിക്ഷയുണ്ട് എന്ന് താക്കീത് ചെയ്തു കൊണ്ട് എൻ്റെ ദൂതന്മാരെ ഇഹലോകത്ത് നിങ്ങളിലേക്കെല്ലാം ഞാൻ മുൻപ് അയച്ചിട്ടുണ്ട്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
مَا یُبَدَّلُ الْقَوْلُ لَدَیَّ وَمَاۤ اَنَا بِظَلَّامٍ لِّلْعَبِیْدِ ۟۠
എൻ്റെ അടുക്കൽ വാക്ക് മാറ്റിത്തിരുത്തപ്പെടുകയില്ല. എൻ്റെ വാഗ്ദാനം ഞാൻ ലംഘിക്കുകയുമില്ല. അടിമകളുടെ നന്മകൾ കുറച്ചു കൊണ്ടോ, (ചെയ്യാത്ത) തിന്മകൾ (അവരുടെ മേൽ) വർദ്ധിപ്പിച്ചോ ഞാൻ അവരോട് അനീതി ചെയ്യുകയുമില്ല. മറിച്ച്, അവർ പ്രവർത്തിച്ചതിനുള്ള പ്രതിഫലമേ ഞാനവർക്ക് നൽകൂ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یَوْمَ نَقُوْلُ لِجَهَنَّمَ هَلِ امْتَلَاْتِ وَتَقُوْلُ هَلْ مِنْ مَّزِیْدٍ ۟
നരകത്തോട് നാം പറയുന്ന ദിവസം: (ഇസ്ലാമിനെ) നിഷേധിച്ചവരും അധർമ്മകാരികളുമായ, നിന്നിൽ പ്രവേശിപ്പിക്കപ്പെട്ടവരെ കൊണ്ട് നീ നിറഞ്ഞു കഴിഞ്ഞോ?! അപ്പോൾ അത് അതിൻ്റെ രക്ഷിതാവിനോട് മറുപടിയായി പറയും: ഇനിയും കൂടുതൽ വല്ലതുമുണ്ടോ?! അതിൻ്റെ രക്ഷിതാവിന് വേണ്ടിയുള്ള കോപം കാരണത്താൽ, അത് കൂടുതൽ ആവശ്യപ്പെടും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاُزْلِفَتِ الْجَنَّةُ لِلْمُتَّقِیْنَ غَیْرَ بَعِیْدٍ ۟
തങ്ങളുടെ രക്ഷിതാവിനെ അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും സൂക്ഷ്മതയോടെ ജീവിച്ചവർക്കായി സ്വർഗം അടുത്തു കൊണ്ടു വരപ്പെടും. അകലെയല്ലാത്ത വിധം അതിലുള്ള അനുഗ്രഹങ്ങൾ അവർ നോക്കി കാണും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
هٰذَا مَا تُوْعَدُوْنَ لِكُلِّ اَوَّابٍ حَفِیْظٍ ۟ۚ
അവരോട് പറയപ്പെടും: അല്ലാഹു നിങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്ന (സ്വർഗമാകുന്നു) ഇത്. തൻ്റെ രക്ഷിതാവിലേക്ക് ഖേദത്തോടെ, ധാരാളമായി പശ്ചാത്തപിച്ചു മടങ്ങിയിരുന്ന, അല്ലാഹു തൻ്റെ മേൽ നിർബന്ധമാക്കിയവയെല്ലാം സൂക്ഷിച്ചു ജീവിച്ച ഏതൊരാൾക്കും (ഉള്ള അവൻ്റെ വാഗ്ദാനം).
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
مَنْ خَشِیَ الرَّحْمٰنَ بِالْغَیْبِ وَجَآءَ بِقَلْبٍ مُّنِیْبِ ۟ۙ
അല്ലാഹുവല്ലാതെ മറ്റാരും കാണാനില്ലാത്ത അവസരങ്ങളിൽ, രഹസ്യത്തിൽ അവനെ ഭയപ്പെടുകയും, അല്ലാഹുവിലേക്ക് മുന്നിടുകയും, ധാരാളമായി അവനിലേക്ക് മടങ്ങുകയും ചെയ്ത് കുറ്റമറ്റ ഹൃദയത്തോടെ അല്ലാഹുവിനെ കണ്ടുമുട്ടിയവന് (അവൻ നൽകിയ വാഗ്ദാനം).
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
١دْخُلُوْهَا بِسَلٰمٍ ؕ— ذٰلِكَ یَوْمُ الْخُلُوْدِ ۟
അവരോട് പറയപ്പെടും: നിങ്ങൾക്ക് വെറുപ്പുണ്ടാക്കുന്ന ഒന്നുമുണ്ടാകില്ലെന്ന സമാധാനത്തോടെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക. ഇനിയൊരു അവസാനമില്ലാത്ത, ശാശ്വതവാസത്തിൻ്റെ ദിനമാകുന്നു അത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لَهُمْ مَّا یَشَآءُوْنَ فِیْهَا وَلَدَیْنَا مَزِیْدٌ ۟
അവർക്കവിടെ അവർ ആഗ്രഹിക്കുന്ന എല്ലാ സുഖാനുഗ്രഹങ്ങളും ഉണ്ട്. അവയൊന്നും ഒരിക്കലും കഴിഞ്ഞു പോവുകയില്ല. ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു ചെവിയും കേട്ടിട്ടില്ലാത്ത, ഒരു മനുഷ്യൻ്റെയും മനസ്സിലൂടെ മിന്നിമറഞ്ഞിട്ടില്ലാത്ത അനേകം അനുഗ്രഹങ്ങൾ ധാരാളം വേറെയും നമ്മുടെ പക്കലുണ്ട്. അല്ലാഹുവിനെ കാണാൻ കഴിയുക എന്നത് അതിലൊന്നാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• علم الله بما يخطر في النفوس من خير وشر.
* മനുഷ്യൻ്റെ മനസ്സിൽ മിന്നിമറയുന്ന നന്മയും ചീത്തയും വരെ അല്ലാഹു അറിയും.

• خطورة الغفلة عن الدار الآخرة.
* പരലോക ഭവനത്തെ കുറിച്ചുള്ള അശ്രദ്ധയുടെ ഗൗരവം.

• ثبوت صفة العدل لله تعالى.
* നീതി എന്ന വിശേഷണം അല്ലാഹവിന് സ്ഥിരപ്പെടുത്തുന്നു.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߞ߫
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲