Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߞߟߏߝߋ߲ ߠߎ߬   ߟߝߊߙߌ ߘߏ߫:

അൻആം

ߝߐߘߊ ߟߊߢߌߣߌ߲ ߘߏ߫:
تقرير عقيدة التوحيد والرد على ضلالات المشركين.
അല്ലാഹുവിൻ്റെ ഏകത്വം സ്ഥാപിക്കുകയും, ബഹുദൈവാരാധകരുടെ വഴികേടുകൾക്ക് മറുപടി നൽകുകയും ചെയ്യുന്നു.

اَلْحَمْدُ لِلّٰهِ الَّذِیْ خَلَقَ السَّمٰوٰتِ وَالْاَرْضَ وَجَعَلَ الظُّلُمٰتِ وَالنُّوْرَ ؕ۬— ثُمَّ الَّذِیْنَ كَفَرُوْا بِرَبِّهِمْ یَعْدِلُوْنَ ۟
സർവ്വ പൂർണ്ണതകൾ കൊണ്ടുള്ള വിശേഷണവും, (അങ്ങേയറ്റത്തെ) സ്നേഹത്തോടൊപ്പമുള്ള അത്യുന്നതമായ നന്മകൾ കൊണ്ടുള്ള സ്തുതികീർത്തനവും അല്ലാഹുവിനുള്ളതാകുന്നു. അവനാകുന്നു ആകാശങ്ങളെയും ഭൂമിയെയും ഒരു മുൻമാതൃകയില്ലാതെ സൃഷ്ടിച്ചത്. രാത്രിയെയും പകലിനെയും മാറിമാറിവരുന്ന നിലയിൽ അവൻ സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ അവൻ ഇരുട്ടുള്ളതാക്കുകയും, പകലിനെ അവൻ പ്രകാശപൂരിതമാക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇതെല്ലാം (സൃഷ്ടിച്ചവൻ അല്ലാഹുവാണെന്നിരിക്കിലും) അല്ലാഹുവിനെ നിഷേധിച്ചവർ അവനോട് മറ്റുള്ളവരെ സമപ്പെടുത്തുകയും, അവന് പങ്കുകാരെ നിശ്ചയിക്കുകയും ചെയ്യുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
هُوَ الَّذِیْ خَلَقَكُمْ مِّنْ طِیْنٍ ثُمَّ قَضٰۤی اَجَلًا ؕ— وَاَجَلٌ مُّسَمًّی عِنْدَهٗ ثُمَّ اَنْتُمْ تَمْتَرُوْنَ ۟
ജനങ്ങളേ! അവനാകുന്നു മണ്ണിൽ നിന്ന് നിങ്ങളുടെ പിതാവായ ആദമിനെ സൃഷ്ടിച്ചു കൊണ്ട് നിങ്ങളെ പടച്ചത്. ശേഷം ഇഹലോകത്ത് നിങ്ങൾക്ക് വസിക്കുവാൻ നിശ്ചിതമായ ഒരു അവധി അവൻ നിശ്ചയിക്കുകയും ചെയ്തു. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കുന്നതിനായി -അവനല്ലാതെ മറ്റാർക്കും അറിയാത്ത- മറ്റൊരു അവധിയും അവൻ നിശ്ചയിച്ചു. എന്നിട്ടും നിങ്ങളിതാ പുനരുത്ഥാനത്തിന് അല്ലാഹുവിന് സാധിക്കുമോ എന്നതിൽ സംശയമുള്ളവരായി തീർന്നിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَهُوَ اللّٰهُ فِی السَّمٰوٰتِ وَفِی الْاَرْضِ ؕ— یَعْلَمُ سِرَّكُمْ وَجَهْرَكُمْ وَیَعْلَمُ مَا تَكْسِبُوْنَ ۟
അവനാകുന്നു ആകാശങ്ങളിലും ഭൂമിയിലും ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. നിങ്ങൾ മറച്ചു വെക്കുന്ന ഉദ്ദേശങ്ങളും വാക്കുകളും പ്രവൃത്തികളും അവൻ അറിയുന്നു. അവയിൽ തന്നെ നിങ്ങൾ പരസ്യമാക്കുന്നവയും അവൻ അറിയുന്നു. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَمَا تَاْتِیْهِمْ مِّنْ اٰیَةٍ مِّنْ اٰیٰتِ رَبِّهِمْ اِلَّا كَانُوْا عَنْهَا مُعْرِضِیْنَ ۟
ബഹുദൈവാരാധകർക്ക് അവരുടെ രക്ഷിതാവിൽ നിന്ന് ഏതൊരു തെളിവ് വന്നെത്തിയാലും അവയെ ഒരു പരിഗണനയും നൽകാതെ അവർ ഉപേക്ഷിക്കാതിരിക്കില്ല. അല്ലാഹുവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളും തീർച്ചയായും അവർക്ക് വന്നെത്തിയിരിക്കുന്നു. അല്ലാഹുവിൻ്റെ ദൂതന്മാരുടെ സത്യത ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളും അവരിലേക്ക് വന്നെത്തിയിരിക്കുന്നു. എന്നാൽ അതെല്ലാമുണ്ടായിട്ടും അവർ അവയെ ശ്രദ്ധിക്കാതെ തിരിഞ്ഞു കളഞ്ഞിരിക്കുകയാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَقَدْ كَذَّبُوْا بِالْحَقِّ لَمَّا جَآءَهُمْ ؕ— فَسَوْفَ یَاْتِیْهِمْ اَنْۢبٰٓؤُا مَا كَانُوْا بِهٖ یَسْتَهْزِءُوْنَ ۟
ആ വ്യക്തമായ തെളിവുകളിൽ നിന്നും, സുശക്തമായ പ്രമാണങ്ങളിൽ നിന്നും അവർ തിരിഞ്ഞു കളഞ്ഞുവെന്നാണെങ്കിൽ അതിനെക്കാൾ വ്യക്തമായതിൽ നിന്ന് അവർ തിരിഞ്ഞു കളഞ്ഞിട്ടുണ്ട്. മുഹമ്മദ് നബി -ﷺ- കൊണ്ടുവന്ന ഖുർആനിനെ അവർ കളവാക്കിയിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ശിക്ഷ നേരിൽ കാണുമ്പോൾ തങ്ങൾ പരിഹസിച്ചു കൊണ്ടിരുന്ന കാര്യമെന്തോ അത് തന്നെയായിരുന്നു സത്യം എന്ന് അവർക്ക് ബോധ്യപ്പെടുന്നതാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اَلَمْ یَرَوْا كَمْ اَهْلَكْنَا مِنْ قَبْلِهِمْ مِّنْ قَرْنٍ مَّكَّنّٰهُمْ فِی الْاَرْضِ مَا لَمْ نُمَكِّنْ لَّكُمْ وَاَرْسَلْنَا السَّمَآءَ عَلَیْهِمْ مِّدْرَارًا ۪— وَّجَعَلْنَا الْاَنْهٰرَ تَجْرِیْ مِنْ تَحْتِهِمْ فَاَهْلَكْنٰهُمْ بِذُنُوْبِهِمْ وَاَنْشَاْنَا مِنْ بَعْدِهِمْ قَرْنًا اٰخَرِیْنَ ۟
അതിക്രമികളായ ജനതകളെ നശിപ്പിക്കുന്നതിൽ അല്ലാഹുവിൻ്റെ നടപടിക്രമമെന്താണെന്ന് അല്ലാഹുവിനെ നിഷേധിക്കുന്ന ഇക്കൂട്ടർ അറിഞ്ഞിട്ടില്ലേ?! അവർക്ക് മുൻപ് ധാരാളം സമൂഹങ്ങളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട്. ഈ നിഷേധികൾക്ക് നൽകിയിട്ടില്ലാത്ത, ശക്തിയുടെയും നിലനിൽപ്പിൻ്റെയും അനേകം വഴികൾ ഭൂമിയിൽ അവർക്ക് അല്ലാഹു നൽകിയിരുന്നു. തുടർച്ചയായി അവർക്ക് അവൻ മഴ വർഷിപ്പിച്ചു നൽകിയിരുന്നു. അവരുടെ ഭവനങ്ങൾക്ക് താഴ്ഭാഗത്തു കൂടെ ഒഴുകുന്ന അരുവികളും ഒഴുക്കി നൽകി. എന്നാൽ അവർ അല്ലാഹുവിനെ ധിക്കരിച്ചു. അപ്പോൾ അവർ ചെയ്തു കൂട്ടിയ തിന്മകളുടെ ഫലമായി അല്ലാഹു അവരെ നശിപ്പിക്കുകയും, അവർക്ക് ശേഷം മറ്റ് ജനതകളെ സൃഷ്ടിക്കുകയും ചെയ്തു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَلَوْ نَزَّلْنَا عَلَیْكَ كِتٰبًا فِیْ قِرْطَاسٍ فَلَمَسُوْهُ بِاَیْدِیْهِمْ لَقَالَ الَّذِیْنَ كَفَرُوْۤا اِنْ هٰذَاۤ اِلَّا سِحْرٌ مُّبِیْنٌ ۟
അല്ലാഹുവിൻ്റെ റസൂലേ! ഏടുകളിൽ രേഖപ്പെടുത്തപ്പെട്ട നിലയിൽ ഒരു ഗ്രന്ഥം നാം നിനക്ക് മേൽ ഇറക്കുകയും, അവർ അത് തങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കുകയും, അവരുടെ കൈകൾ കൊണ്ട് തൊട്ടുനോക്കി അത് യാഥാർഥ്യമാണെന്ന് അവർ ഉറപ്പു വരുത്തുകയും ചെയ്താലും അവർ (ഇസ്ലാമിൽ) വിശ്വസിക്കുകയില്ല. അവരുടെ കടുത്ത നിഷേധവും അതിരുവിടലും കാരണത്താലാണത്. അവർ പറയുകയും ചെയ്യും: നീ ഈ കൊണ്ട് വന്നത് ഒരു മാരണത്തിനപ്പുറം മറ്റൊന്നുമാവുകയില്ല. അതിനാൽ ഞങ്ങൾ ഒരിക്കലും ഇതിൽ വിശ്വസിക്കുകയില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَقَالُوْا لَوْلَاۤ اُنْزِلَ عَلَیْهِ مَلَكٌ ؕ— وَلَوْ اَنْزَلْنَا مَلَكًا لَّقُضِیَ الْاَمْرُ ثُمَّ لَا یُنْظَرُوْنَ ۟
(അല്ലാഹുവിനെ) നിഷേധിക്കുന്ന ഇക്കൂട്ടർ പറഞ്ഞു: അല്ലാഹു മുഹമ്മദിനോടൊപ്പം നമ്മോട് സംസാരിക്കുന്ന ഒരു മലക്കിനെ അയക്കുകയും, ആ മലക്ക് ഇത് അല്ലാഹുവിൻ്റെ ദൂതനാണെന്ന് സാക്ഷ്യം പറയുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങൾ വിശ്വസിച്ചേനേ! എന്നാൽ അവർ ഉദ്ദേശിച്ച രൂപത്തിൽ ഒരു മലക്കിനെ നാം ഇറക്കുകയും, ശേഷം അവർ നിഷേധിക്കുകയും ചെയ്താൽ അവരെ നാം നശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്. (അങ്ങനെ ആ മലക്ക്) വന്നിറങ്ങിയാൽ പശ്ചാത്തപിക്കാൻ അവർക്ക് ഒരു ഇടയും നൽകപ്പെടുന്നതല്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• شدة عناد الكافرين، وبيان إصرارهم على الكفر على الرغم من قيام الحجة عليهم بالأدلة الحسية.
• അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ ശത്രുതയുടെ കാഠിന്യം. വ്യക്തമായി അനുഭവിച്ചറിയാവുന്ന തെളിവുകൾ സ്ഥിരപ്പെട്ടതിനും ശേഷമാണ് അവർ തങ്ങളുടെ നിഷേധത്തിൽ തുടർന്നു കൊണ്ടിരിക്കുന്നത്.

• التأمل في سنن الله تعالى في السابقين لمعرفة أسباب هلاكهم والحذر منها.
• മുൻകാല സമൂഹങ്ങളെ നശിപ്പിക്കുന്നതിൽ അല്ലാഹു സ്വീകരിച്ച മാർഗത്തെ കുറിച്ച് ഉറ്റാലോചിക്കേണ്ടതിൻ്റെ പ്രാധാന്യം. അതിൽ നിന്ന് അവരുടെ നാശത്തിൻ്റെ കാരണങ്ങൾ മനസ്സിലാക്കാൻ കഴിയുകയും, അത്തരം ചെയ്തികൾ വന്നുപോകാതെ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും.

• من رحمة الله بعباده أن لم ينزل لهم رسولًا من الملائكة لأنهم لا يمهلون للتوبة إذا نزل.
• തൻ്റെ ദാസന്മാരോടുള്ള അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പെട്ടതാണ് അവൻ മലക്കുകളിൽ പെട്ട ഒരു ദൂതനെ അവരിലേക്ക് നിയോഗിച്ചില്ല എന്നത്. അങ്ങനെ അയച്ചിരുന്നെങ്കിൽ അവർക്ക് പിന്നീട് പശ്ചാത്തപിക്കാനുള്ള അവസരം നൽകപ്പെടുമായിരുന്നില്ല.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߞߟߏߝߋ߲ ߠߎ߬
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲