Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߖߍ߲ߓߎߙߍ߲   ߟߝߊߙߌ ߘߏ߫:
وَجِایْٓءَ یَوْمَىِٕذٍ بِجَهَنَّمَ ۙ۬— یَوْمَىِٕذٍ یَّتَذَكَّرُ الْاِنْسَانُ وَاَنّٰی لَهُ الذِّكْرٰی ۟ؕ
അന്നേ ദിവസം നരകം കൊണ്ടു വരപ്പെടുന്നതാണ്; അതിന് എഴുപതിനായിരം ചങ്ങലകൾ ഉണ്ടായിരിക്കും. ഓരോ ചങ്ങലയിലും എഴുപതിനായിരം മലക്കുകൾ പിടിച്ചു വലിക്കുന്നുണ്ടായിരിക്കും. അന്നേ ദിവസം മനുഷ്യൻ അല്ലാഹുവിൻ്റെ വിഷയത്തിൽ താൻ വരുത്തിയ കുറവുകൾ ഓർക്കും. എന്നാൽ അന്നേ ദിവസം ഈ ഓർമ്മ അവനെന്ത് ഉപകാരം ചെയ്യാനാണ്; കാരണം ഇത് പ്രതിഫലത്തിൻ്റെ ദിവസമാണ്; പ്രവർത്തനത്തിൻ്റേതല്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یَقُوْلُ یٰلَیْتَنِیْ قَدَّمْتُ لِحَیَاتِیْ ۟ۚ
അന്നേ ദിവസം നിരാശയുടെ കാഠിന്യത്താൽ അവൻ പറയും: യഥാർഥ ജീവിതമാകുന്ന പാരത്രിക ലോകത്തിനായി ഞാൻ സൽകർമ്മങ്ങൾ മുൻകൂട്ടി ചെയ്തുവെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَیَوْمَىِٕذٍ لَّا یُعَذِّبُ عَذَابَهٗۤ اَحَدٌ ۟ۙ
അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നത് പോലെ ഒരാളും തന്നെ ശിക്ഷിക്കുകയില്ല. കാരണം അല്ലാഹുവിൻ്റെ ശിക്ഷയാണ് ഏറ്റവും കഠിനവും എന്നെന്നും നിലനിൽക്കുന്നതും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَّلَا یُوْثِقُ وَثَاقَهٗۤ اَحَدٌ ۟ؕ
അവൻ (ഇസ്ലാമിനെ) നിഷേധിച്ചവരെ ചങ്ങലകളിൽ ബന്ധിക്കുന്നത് പോലെ ഒരാളും ബന്ധിക്കുകയുമില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یٰۤاَیَّتُهَا النَّفْسُ الْمُطْمَىِٕنَّةُ ۟ۗۙ
(ഇസ്ലാമിൽ) വിശ്വസിച്ചവൻ്റെ ആത്മാവിനോട് മരണവേളയിലും അന്ത്യനാളിലും പറയപ്പെടും: അല്ലയോ! (ഇസ്ലാമിലുള്ള) വിശ്വാസത്തിലും സൽകർമ്മങ്ങളിലും സമാധാനമടഞ്ഞ ആത്മാവേ!
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ارْجِعِیْۤ اِلٰی رَبِّكِ رَاضِیَةً مَّرْضِیَّةً ۟ۚ
നിൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെട്ടു കൊണ്ട്; നിനക്ക് ലഭിക്കാനിരിക്കുന്ന മഹത്തരമായ പ്രതിഫലത്തിൽ തൃപ്തിയടഞ്ഞ നിലയിൽ, നീ ചെയ്ത സൽകർമ്മങ്ങളാൽ അല്ലാഹുവിനെ തൃപ്തിപ്പെടുത്തി കൊണ്ടും നീ നിൻ്റെ രക്ഷിതാവിങ്കലേക്ക് മടങ്ങുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَادْخُلِیْ فِیْ عِبٰدِیْ ۟ۙ
എൻ്റെ സച്ചരിതരായ ദാസന്മാരുടെ കൂട്ടത്തിൽ നീയും പ്രവേശിച്ചു കൊള്ളുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَادْخُلِیْ جَنَّتِیْ ۟۠
അവരോടൊപ്പം -സൽകർമ്മികൾക്കായി ഞാൻ ഒരുക്കിയ- സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• عتق الرقاب، وإطعام المحتاجين في وقت الشدة، والإيمان بالله، والتواصي بالصبر والرحمة: من أسباب دخول الجنة.
* അടിമയെ മോചിപ്പിക്കലും, പ്രയാസത്തിൻ്റെ വേളയിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകലും, അല്ലാഹുവിൽ വിശ്വസിക്കലും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കലും സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്

• من دلائل النبوة إخباره أن مكة ستكون حلالًا له ساعة من نهار.
* മക്ക നബി -ﷺ- ക്ക് പകലിൻ്റെ ഒരു വേള സമയത്തേക്ക് (യുദ്ധത്തിന്) അനുവദിക്കപ്പെടും എന്ന പ്രവചനം നബി -ﷺ- യുടെ പ്രവാചകത്വത്തിനുള്ള തെളിവാണ്.

• لما ضيق الله طرق الرق وسع طرق العتق، فجعل الإعتاق من القربات والكفارات.
* അടിമത്വം ആരംഭിക്കാനുള്ള വഴികൾ ഇസ്ലാമിൽ വളരെ ഇടുങ്ങിയതാണെങ്കിലും, അടിമത്വമോചനത്തിൻ്റെ വഴികൾ വളരെ വിശാലമാണ്. അടിമമോചനം ഇസ്ലാമിലെ പുണ്യകർമ്മങ്ങളിൽ പെട്ടതും, പാപങ്ങൾക്കുള്ള പശ്ചാത്താപങ്ങളിൽ പെട്ടതുമാണ്.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߖߍ߲ߓߎߙߍ߲
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲