Kur'an-ı Kerim meal tercümesi - الترجمة المليبارية للمختصر في تفسير القرآن الكريم * - Mealler fihristi


Anlam tercümesi Ayet: (14) Sure: Sûratu'n-Nahl
وَهُوَ الَّذِیْ سَخَّرَ الْبَحْرَ لِتَاْكُلُوْا مِنْهُ لَحْمًا طَرِیًّا وَّتَسْتَخْرِجُوْا مِنْهُ حِلْیَةً تَلْبَسُوْنَهَا ۚ— وَتَرَی الْفُلْكَ مَوَاخِرَ فِیْهِ وَلِتَبْتَغُوْا مِنْ فَضْلِهٖ وَلَعَلَّكُمْ تَشْكُرُوْنَ ۟
അവനാകുന്നു നിങ്ങൾക്ക് സമുദ്രത്തെ വിധേയപ്പെടുത്തി തന്നത്. അങ്ങനെ അതിന് മുകളിലൂടെ സഞ്ചരിക്കാനും അതിലുള്ള വിഭവങ്ങൾ പുറത്തെടുക്കാനും നിങ്ങൾക്ക് സാധിക്കുന്നു. മത്സ്യങ്ങളുടെ ശുദ്ധവും ലോലവുമായ പുത്തൻ മാംസം നിങ്ങളതിൽ നിന്ന് വേട്ടയാടുകയും ഭക്ഷിക്കുകയും ചെയ്യുന്നതിന് വേണ്ടിയും, നിങ്ങൾക്ക് ധരിക്കാനും നിങ്ങളുടെ സ്ത്രീകൾക്ക് അണിയാനും വേണ്ടി മുത്തുകളും മറ്റു അലങ്കാരങ്ങളും അതിൽ നിന്ന് നിങ്ങൾ പുറത്തെടുക്കുന്നതിന് വേണ്ടിയുമത്രെ അത്. തിരമാലകൾ വകഞ്ഞുമാറ്റി കൊണ്ട് കപ്പലുകൾ അതിലൂടെ സഞ്ചരിക്കുന്നത് നിനക്ക് കാണാം. കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനും, അല്ലാഹുവിൻ്റെ ഔദാര്യം തേടിപ്പിടിക്കുന്നതിനുമായി നിങ്ങളതിൽ സഞ്ചരിക്കുന്നു. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞു നൽകിയ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നതിനും, അവനെ മാത്രം നിങ്ങൾ ആരാധിക്കുന്നതിനുമത്രെ അത്.
Arapça tefsirler:
Bu sayfadaki ayetlerin faydaları:
• من عظمة الله أنه يخلق ما لا يعلمه جميع البشر في كل حين يريد سبحانه.
• മനുഷ്യർക്കാർക്കും അറിയാൻ കഴിയാത്ത പലതും അല്ലാഹു ഉദ്ദേശിക്കുന്ന സമയത്തെല്ലാം അവൻ സൃഷ്ടിക്കുന്നു എന്നത് അല്ലാഹുവിൻ്റെ മഹത്വങ്ങളിലൊന്നാകുന്നു.

• خلق الله النجوم لزينة السماء، والهداية في ظلمات البر والبحر، ومعرفة الأوقات وحساب الأزمنة.
• അല്ലാഹു ആകാശത്തിന് അലങ്കാരമായി കൊണ്ടും, കടലിലെയും കരയിലെയും ഇരുട്ടുകളിൽ വഴിയടയാളങ്ങളായും, സമയമറിയുന്നതിനും കാലം കണക്കുകൂട്ടുന്നതിനുമാണ് നക്ഷത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.

• الثناء والشكر على الله الذي أنعم علينا بما يصلح حياتنا ويعيننا على أفضل معيشة.
• നമ്മുടെ ജീവിതത്തിന് പ്രയോജനകരമായതും, ഏറ്റവും നല്ല രൂപത്തിൽ ജീവിക്കാൻ ഉതകുന്നതുമായ മാർഗങ്ങൾ നൽകിക്കൊണ്ട് നമുക്ക് മേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞ അല്ലാഹുവിനെ സ്തുതിക്കുകയും അവന് നന്ദി പ്രകടിപ്പിക്കുകയും വേണം.

• الله سبحانه أنعم علينا بتسخير البحر لتناول اللحوم (الأسماك)، واستخراج اللؤلؤ والمرجان، وللركوب، والتجارة، وغير ذلك من المصالح والمنافع.
അല്ലാഹു നമുക്ക് സമുദ്രങ്ങളെ സൗകര്യപ്പെടുത്തി നൽകിയിരിക്കുന്നു. അതിലെ മാംസം (മത്സ്യങ്ങൾ) തേടിപ്പിടിക്കുന്നതിനും, മുത്തുകളും പവിഴങ്ങളും പുറത്തെടുക്കുന്നതിനും, യാത്ര ചെയ്യുന്നതിനും, കച്ചവടം നടത്തുന്നതിനും, മറ്റു പല പ്രയോജനങ്ങൾക്കും ഉപകാരങ്ങൾക്കുമായാണ് അവയെ സൃഷ്ടിച്ചിരിക്കുന്നത്.

 
Anlam tercümesi Ayet: (14) Sure: Sûratu'n-Nahl
Surelerin fihristi Sayfa numarası
 
Kur'an-ı Kerim meal tercümesi - الترجمة المليبارية للمختصر في تفسير القرآن الكريم - Mealler fihristi

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Kapat