Kur'an-ı Kerim meal tercümesi - الترجمة المليبارية للمختصر في تفسير القرآن الكريم * - Mealler fihristi


Anlam tercümesi Ayet: (80) Sure: Sûratu'l-Bakarah
وَقَالُوْا لَنْ تَمَسَّنَا النَّارُ اِلَّاۤ اَیَّامًا مَّعْدُوْدَةً ؕ— قُلْ اَتَّخَذْتُمْ عِنْدَ اللّٰهِ عَهْدًا فَلَنْ یُّخْلِفَ اللّٰهُ عَهْدَهٗۤ اَمْ تَقُوْلُوْنَ عَلَی اللّٰهِ مَا لَا تَعْلَمُوْنَ ۟
യഹൂദികൾ പറഞ്ഞു: ഏതാനും ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയോ നരകത്തിൽ ഞങ്ങൾ പ്രവേശിക്കുകയോ ഇല്ല. അവരുടെ നുണയാണത്. അവരകപ്പെട്ട വഞ്ചനയുമാണത്. നബിയേ അവരോട് ചോദിക്കുക: നിങ്ങൾ അല്ലാഹുവിങ്കൽ നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ? ഇങ്ങനെ ഒരു ഉറച്ച വാഗ്ദാനം അവൻ നിങ്ങൾക്കവൻ നൽകിയിട്ടുണ്ടോ?എങ്കിൽ തീർച്ചയായും അല്ലാഹു തൻറെ കരാർ ലംഘിക്കുകയില്ല. അതല്ല, അറിയാത്ത കാര്യം നിങ്ങൾ അല്ലാഹുവിൻറെ പേരിൽ കള്ളംകെട്ടിച്ചമച്ചു പറയുകയാണോ?
Arapça tefsirler:
Bu sayfadaki ayetlerin faydaları:
• بعض أهل الكتاب يدّعي العلم بما أنزل الله، والحقيقة أن لا علم له بما أنزل الله، وإنما هو الوهم والجهل.
• അല്ലാഹു അവതരിപ്പിച്ച കാര്യത്തിൽ തങ്ങൾക്ക് വിജ്ഞാനമുണ്ടെന്ന് അഹ്ലുൽ കിതാബിൽ (യഹൂദി നസ്രാനികൾ) പെട്ട ചിലർ വാദിക്കും. എന്നാൽ അല്ലാഹു അവതരിപ്പിച്ചതിനെപ്പറ്റി അവർക്കൊന്നുമറിയില്ല. അജ്ഞതയും തെറ്റിധാരണയും മാത്രമാണ് അവർക്കുള്ളത്.

• من أعظم الناس إثمًا من يكذب على الله تعالى ورسله ؛ فينسب إليهم ما لم يكن منهم.
• അല്ലാഹുവിൻറെയും അവന്റെ റസൂലുകളുടെയും പേരിൽ കളവ് പറയുക, അതു വഴി, ഇല്ലാത്തതു പലതും അവരിലേക്ക് ചേർത്തിപ്പറയുക എന്നിങ്ങനെ ചെയ്യുന്നവർ മനുഷ്യരിലെ കടുത്ത പാപികളാകുന്നു.

• مع عظم المواثيق التي أخذها الله تعالى على اليهود وشدة التأكيد عليها، لم يزدهم ذلك إلا إعراضًا عنها ورفضًا لها.
• അല്ലാഹു യഹൂദികളിൽ നിന്ന് മഹത്തരമായ കരാറുകൾ വാങ്ങുകയും അവ ശക്തമായി ഉറപ്പിക്കുകയും ചെയ്തു. എന്നിട്ടും അവരത് നിഷേധിക്കുകയും അതിൽ നിന്ന് പിന്തിരിഞ്ഞുകളയുകയും ചെയ്തു. അതിനോടുള്ള അവരുടെ നിഷേധവും അവഗണനയും കൂടുക മാത്രമേ ഉണ്ടായുള്ളൂ.

 
Anlam tercümesi Ayet: (80) Sure: Sûratu'l-Bakarah
Surelerin fihristi Sayfa numarası
 
Kur'an-ı Kerim meal tercümesi - الترجمة المليبارية للمختصر في تفسير القرآن الكريم - Mealler fihristi

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Kapat