Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: يۈسۈپ   ئايەت:
وَاتَّبَعْتُ مِلَّةَ اٰبَآءِیْۤ اِبْرٰهِیْمَ وَاِسْحٰقَ وَیَعْقُوْبَ ؕ— مَا كَانَ لَنَاۤ اَنْ نُّشْرِكَ بِاللّٰهِ مِنْ شَیْءٍ ؕ— ذٰلِكَ مِنْ فَضْلِ اللّٰهِ عَلَیْنَا وَعَلَی النَّاسِ وَلٰكِنَّ اَكْثَرَ النَّاسِ لَا یَشْكُرُوْنَ ۟
എൻ്റെ പിതാക്കളായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ മതം ഞാൻ പിന്തുടർന്നിരിക്കുന്നു. അതായത് തൗഹീദിൻറെ മതം. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേർക്കുവാൻ ഞങ്ങൾക്ക് പാടുള്ളതല്ല. അവൻ ഏകനാണ്. ഞാനും എൻ്റെ പിതാക്കളും പിൻപറ്റുന്ന ഈ തൗഹീദും വിശ്വാസവും ഞങ്ങൾക്കും, പ്രവാചകന്മാരെ നിയോഗിക്കുക വഴി സകല മനുഷ്യർക്കും അല്ലാഹു നല്കിയ അനുഗ്രഹത്തിൽ പെട്ടതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ നന്ദികാണിക്കുന്നില്ല; അതിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ئەرەپچە تەپسىرلەر:
یٰصَاحِبَیِ السِّجْنِ ءَاَرْبَابٌ مُّتَفَرِّقُوْنَ خَیْرٌ اَمِ اللّٰهُ الْوَاحِدُ الْقَهَّارُ ۟ؕ
ശേഷം ജയിലിലെ രണ്ട് സുഹൃത്തുക്കളെ അഭിസംബോധന ചെയ്തുകൊണ്ട് യൂസുഫ് ചോദിച്ചു: വ്യത്യസ്ത ആരാധ്യന്മാരെ ആരാധിക്കലാണോ ഉത്തമം; അതല്ല, ഏകനും പങ്കുകാരില്ലാത്തവനും, ആർക്കും കീഴ്പെടുത്താൻ കഴിയാത്ത സർവ്വാധികാരിയുമായ അല്ലാഹുവിനെ ആരാധിക്കലാണോ ഉത്തമം?
ئەرەپچە تەپسىرلەر:
مَا تَعْبُدُوْنَ مِنْ دُوْنِهٖۤ اِلَّاۤ اَسْمَآءً سَمَّیْتُمُوْهَاۤ اَنْتُمْ وَاٰبَآؤُكُمْ مَّاۤ اَنْزَلَ اللّٰهُ بِهَا مِنْ سُلْطٰنٍ ؕ— اِنِ الْحُكْمُ اِلَّا لِلّٰهِ ؕ— اَمَرَ اَلَّا تَعْبُدُوْۤا اِلَّاۤ اِیَّاهُ ؕ— ذٰلِكَ الدِّیْنُ الْقَیِّمُ وَلٰكِنَّ اَكْثَرَ النَّاسِ لَا یَعْلَمُوْنَ ۟
അവന്നുപുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും ആരാധ്യരെന്ന് നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. ആരാധ്യതയിൽ അവക്ക് ഒരു വിഹിതവുമില്ല. അവയെ നിങ്ങൾ വിളിക്കുന്ന പേരിൻറെ സത്യതക്ക് തെളിവായി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. എല്ലാ സൃഷ്ടികളിലും വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു; നിങ്ങളും നിങ്ങളുടെ പിതാക്കളും പേരുവിളിക്കുന്ന നാമങ്ങൾക്കല്ല. അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന് അവൻ കല്പിച്ചിരിക്കുന്നു. അവനിൽ മറ്റുള്ളവരെ പങ്കുചേർക്കൽ അവൻ വിലക്കിയിരിക്കുന്നു. അതാകുന്നു തൗഹീദ്. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല. അതിനാൽ അവർ അല്ലാഹുവിൽ പങ്കുചേർക്കുകയും അങ്ങനെ ചില സൃഷ്ടികളെ ആരാധിക്കുകയും ചെയ്യുന്നു.
ئەرەپچە تەپسىرلەر:
یٰصَاحِبَیِ السِّجْنِ اَمَّاۤ اَحَدُكُمَا فَیَسْقِیْ رَبَّهٗ خَمْرًا ۚ— وَاَمَّا الْاٰخَرُ فَیُصْلَبُ فَتَاْكُلُ الطَّیْرُ مِنْ رَّاْسِهٖ ؕ— قُضِیَ الْاَمْرُ الَّذِیْ فِیْهِ تَسْتَفْتِیٰنِ ۟ؕ
ജയിലിലെ എൻ്റെ കൂട്ടുകാരേ, വീഞ്ഞാവാൻ മുന്തിരി പിഴിയുന്നതായി സ്വപ്നം കണ്ടവൻ ജയിലിൽ നിന്ന് പുറത്ത് പോവുകയും തൻ്റെ ജോലിയിലേക്ക് മടങ്ങി രാജാവിനെ കുടിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ തലയിൽ റൊട്ടി ചുമക്കുകയും, എന്നിട്ട് അതിൽ നിന്ന് പറവകൾ തിന്നുകയും ചെയ്യുന്നതായി സ്വപ്നം കണ്ട ആൾ കൊല്ലപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യും. എന്നിട്ട് അയാളുടെ തലയിലെ മാംസത്തിൽ നിന്ന് പറവകൾ കൊത്തിത്തിന്നും. നിങ്ങൾ ഇരുവരും വിധി ആരാഞ്ഞിരുന്ന ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അത് സംഭവിക്കുക തന്നെ ചെയ്യും. അതിൽ സംശയമേ ഇല്ല.
ئەرەپچە تەپسىرلەر:
وَقَالَ لِلَّذِیْ ظَنَّ اَنَّهٗ نَاجٍ مِّنْهُمَا اذْكُرْنِیْ عِنْدَ رَبِّكَ ؗ— فَاَنْسٰىهُ الشَّیْطٰنُ ذِكْرَ رَبِّهٖ فَلَبِثَ فِی السِّجْنِ بِضْعَ سِنِیْنَ ۟۠
അവർ രണ്ട് പേരിൽ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച രാജാവിൻറെ പാനീയം വിളമ്പുകാരനോട് യൂസുഫ് പറഞ്ഞു: രാജാവിൻ്റെ അടുക്കൽ നീ എൻ്റെ കഥയും അവസ്ഥയും പ്രസ്താവിക്കുക. അദ്ദേഹം ജയിലിൽ നിന്ന് എന്നെ മോചിപ്പിച്ചേക്കാം. എന്നാൽ, രാജാവിനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങൾ യൂസുഫ് ജയിലിൽ തന്നെ താമസിച്ചു.
ئەرەپچە تەپسىرلەر:
وَقَالَ الْمَلِكُ اِنِّیْۤ اَرٰی سَبْعَ بَقَرٰتٍ سِمَانٍ یَّاْكُلُهُنَّ سَبْعٌ عِجَافٌ وَّسَبْعَ سُنْۢبُلٰتٍ خُضْرٍ وَّاُخَرَ یٰبِسٰتٍ ؕ— یٰۤاَیُّهَا الْمَلَاُ اَفْتُوْنِیْ فِیْ رُءْیَایَ اِنْ كُنْتُمْ لِلرُّءْیَا تَعْبُرُوْنَ ۟
രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്നതായി ഞാൻ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാൻ കാണുന്നു. ഹേ,പ്രമാണിമാരും നേതാക്കന്മാരുമായവരേ, നിങ്ങൾ സ്വപ്നത്തിന് വ്യാഖ്യാനം നല്കുന്നവരാണെങ്കിൽ എൻ്റെ ഈ സ്വപ്നത്തിൻ്റെ വ്യാഖ്യാനം നിങ്ങളെനിക്ക് പറഞ്ഞുതരൂ
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• وجوب اتباع ملة إبراهيم، والبراءة من الشرك وأهله.
• ഇബ്റാഹീം നബിയുടെ മാർഗ്ഗം പിൻപറ്റലും ശിർക്കിൽ നിന്നും അതിൻ്റെ ആളുകളിൽ നിന്നും ഒഴിവാകലും നിർബന്ധമാണ്.

• في قوله:﴿ءَأَرْبَابٌ مُّتَفَرِّقُونَ ...﴾ دليل على أن هؤلاء المصريين كانوا أصحاب ديانة سماوية لكنهم أهل إشراك.
• (വ്യത്യസ്തരായ പല ദൈവങ്ങളാണോ ...) എന്ന ചോദ്യം ആ കാലത്ത് ഈജിപ്തുകാർ ശിർക്കിലകപ്പെട്ട മതത്തിൻറെ അനുയായികളായിരുന്നെന്നതിന് തെളിവാണ്.

• كلُّ الآلهة التي تُعبد من دون الله ما هي إلا أسماء على غير مسميات، ليس لها في الألوهية نصيب.
• അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന എല്ലാ ആരാധ്യന്മാരും അവയുടേതല്ലാത്ത പേരുവിളിക്കപ്പെടുന്നവയാണ്. ആരാധിക്കപ്പെടാൻ യാതൊരു അവകാശവും അവക്കില്ല തന്നെ.

• استغلال المناسبات للدعوة إلى الله، كما استغلها يوسف عليه السلام في السجن.
• ജയിലിൽ യൂസുഫ് നബി (عليه السلام) ഉപയോഗപ്പെടുത്തിയ പോലെ അനുയോജ്യമായ സന്ദർഭങ്ങളെ അല്ലാഹുവിലേക്കുള്ള ക്ഷണത്തിന് ഉപയോഗപ്പെടുത്തണം.

 
مەنالار تەرجىمىسى سۈرە: يۈسۈپ
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش