Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: رەئد   ئايەت:
اَفَمَنْ یَّعْلَمُ اَنَّمَاۤ اُنْزِلَ اِلَیْكَ مِنْ رَّبِّكَ الْحَقُّ كَمَنْ هُوَ اَعْمٰی ؕ— اِنَّمَا یَتَذَكَّرُ اُولُوا الْاَلْبَابِ ۟ۙ
നബിയേ, അല്ലാഹു താങ്കൾക്ക് അവതരിപ്പിച്ചത് തന്നെയാണ് സംശയരഹിതമായ സത്യമാണെന്ന് മനസ്സിലാക്കുന്ന വ്യക്തിയും, അന്ധതയോടെ കഴിയുന്ന വ്യക്തിയും സമമാവുകയില്ല. അല്ലാഹുവിന് ഉത്തരം നൽകിയ വിശ്വാസിയാണ് ഒന്നാമത്തവനെങ്കിൽ അല്ലാഹുവിന് ഉത്തരം നൽകാത്ത നിഷേധിയാണ് രണ്ടാമതുള്ളവൻ. ബുദ്ധിമാന്മാർ മാത്രമേ അതിൽ നിന്ന് ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ.
ئەرەپچە تەپسىرلەر:
الَّذِیْنَ یُوْفُوْنَ بِعَهْدِ اللّٰهِ وَلَا یَنْقُضُوْنَ الْمِیْثَاقَ ۟ۙ
അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും, അടിമകളോടുള്ള കരാർ പാലിക്കുകയും ചെയ്യുന്നവരത്രെ അല്ലാഹുവിന് ഉത്തരം നൽകിയവർ. അല്ലാഹുവോടും മറ്റുള്ളവരോടും ചെയ്ത കരാറുകളെ അവർ ലംഘിക്കുകയില്ല.
ئەرەپچە تەپسىرلەر:
وَالَّذِیْنَ یَصِلُوْنَ مَاۤ اَمَرَ اللّٰهُ بِهٖۤ اَنْ یُّوْصَلَ وَیَخْشَوْنَ رَبَّهُمْ وَیَخَافُوْنَ سُوْٓءَ الْحِسَابِ ۟ؕ
കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കല്പിച്ച കുടുംബ ബന്ധങ്ങൾ കൂട്ടിയിണക്കുകയും, തങ്ങളുടെ റബ്ബിൻ്റെ കൽപ്പനകൾ അനുസരിക്കുവാനും വിരോധങ്ങൾ വെടിയുവാനും പ്രേരിപ്പിക്കുന്ന രൂപത്തിൽ അവനെ ഭയപ്പെടുകയും, തങ്ങളിൽ നിന്ന് സംഭവിച്ചു പോയ പാപങ്ങൾ അല്ലാഹു വിചാരണ ചെയ്യുമല്ലോ എന്ന് ഭയപ്പെടുകയും ചെയ്യുന്നവരാണവർ. ആരുടെയെങ്കിലും വിചാരണ സൂക്ഷ്മമായി നടത്തപ്പെട്ടുവെങ്കിൽ അവൻ നശിച്ചതു തന്നെ.
ئەرەپچە تەپسىرلەر:
وَالَّذِیْنَ صَبَرُوا ابْتِغَآءَ وَجْهِ رَبِّهِمْ وَاَقَامُوا الصَّلٰوةَ وَاَنْفَقُوْا مِمَّا رَزَقْنٰهُمْ سِرًّا وَّعَلَانِیَةً وَّیَدْرَءُوْنَ بِالْحَسَنَةِ السَّیِّئَةَ اُولٰٓىِٕكَ لَهُمْ عُقْبَی الدَّارِ ۟ۙ
അല്ലാഹുവിനെ അനുസരിക്കുന്നതിലും, പാപങ്ങൾ വെടിയുന്നതിലും, സന്തോഷകരമോ ദുഃഖകരമോ ആയി അല്ലാഹു തങ്ങൾക്ക് കണക്കാക്കിയ അവൻ്റെ വിധിയിലും -അല്ലാഹുവിൻ്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട്- ക്ഷമ കൈകൊള്ളുകയും, നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കുകയും, നാം നല്കിയിട്ടുള്ള സമ്പാദ്യങ്ങളിൽ നിന്ന് നിർബന്ധവും ഐച്ഛികവുമായ ദാനങ്ങൾ നൽകുകയും ചെയ്തവരാണവർ. ലോകമാന്യതയിൽ നിന്ന് അകന്നു നിൽക്കുന്നതിന് വേണ്ടി രഹസ്യമായും, മറ്റുള്ളവർക്ക് പ്രചോദനമാവാൻ പരസ്യമായും അവർ ദാനധർമ്മങ്ങൾ ചെയ്തിരിക്കുന്നു. തങ്ങളോട് തിന്മ ചെയ്തവരുടെ ഉപദ്രവങ്ങളെ അവർക്ക് നന്മ ചെയ്തു കൊണ്ട് പ്രതിരോധിക്കുകയും ചെയ്യുന്നവരത്രെ അവർ. ഈ പറയപ്പെട്ട ഗുണഗണങ്ങളുള്ളവർ; അവർക്കാകുന്നു അന്ത്യനാളിൽ സ്തുത്യർഹമായ പര്യവസാനമുണ്ടായിരിക്കുക.
ئەرەپچە تەپسىرلەر:
جَنّٰتُ عَدْنٍ یَّدْخُلُوْنَهَا وَمَنْ صَلَحَ مِنْ اٰبَآىِٕهِمْ وَاَزْوَاجِهِمْ وَذُرِّیّٰتِهِمْ وَالْمَلٰٓىِٕكَةُ یَدْخُلُوْنَ عَلَیْهِمْ مِّنْ كُلِّ بَابٍ ۟ۚ
സ്വർഗത്തോപ്പുകളിൽ അനുഗ്രഹങ്ങൾ ആസ്വദിച്ചു കൊണ്ട് എന്നെന്നേക്കുമായി അവർ ജീവിക്കുന്നതാണ്; അതാകുന്നു സ്തുത്യർഹമായ ആ പര്യവസാനം. അവരുടെ അനുഗ്രഹത്തിൻ്റെ പൂർത്തീകരണമായി അവരോടൊപ്പം -നേരായ മാർഗത്തിൽ നിലകൊണ്ട- അവരുടെ പിതാക്കളും, ഇണകളും സന്താനങ്ങളും ആ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. തങ്ങളുടെ ബന്ധുക്കളെ കണ്ടുമുട്ടാൻ കഴിയുന്നത് അവരുടെ സന്തോഷത്തിന് പൂർണ്ണത നൽകുന്നതാണ്. സ്വർഗത്തിലെ അവരുടെ ഭവനങ്ങളിൽ -അതിൻ്റെ എല്ലാ വാതിലുകളിലൂടെയും- മലക്കുകൾ അവരുടെ അടുക്കൽ വന്ന് അനുമോദനങ്ങൾ അർപ്പിക്കും.
ئەرەپچە تەپسىرلەر:
سَلٰمٌ عَلَیْكُمْ بِمَا صَبَرْتُمْ فَنِعْمَ عُقْبَی الدَّارِ ۟ؕ
അവരുടെ അടുത്ത് മലക്കുകൾ പ്രവേശിക്കുമ്പോഴൊക്കെ മലക്കുകൾ അവരെ അഭിവാദ്യം ചെയ്യും. അവർ പറയും: നിങ്ങൾക്ക് സമാധാനം. അതായത്, അല്ലാഹുവിനെ അനുസരിക്കുന്നതിലും, അവൻ്റെ വിധികളിൽ പ്രയാസകരമായത് ബാധിച്ചപ്പോഴും, പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലും നിങ്ങൾ ക്ഷമ കൈക്കൊണ്ടതിനാൽ എല്ലാ ആപത്തുകളിൽ നിന്നും നിങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വന്നെത്തിയിരിക്കുന്ന ഈ അന്തിമപര്യവസാനം എത്ര നല്ലതായിരിക്കുന്നു!
ئەرەپچە تەپسىرلەر:
وَالَّذِیْنَ یَنْقُضُوْنَ عَهْدَ اللّٰهِ مِنْ بَعْدِ مِیْثَاقِهٖ وَیَقْطَعُوْنَ مَاۤ اَمَرَ اللّٰهُ بِهٖۤ اَنْ یُّوْصَلَ وَیُفْسِدُوْنَ فِی الْاَرْضِ ۙ— اُولٰٓىِٕكَ لَهُمُ اللَّعْنَةُ وَلَهُمْ سُوْٓءُ الدَّارِ ۟
അല്ലാഹുവിൻ്റെ കരാറുകൾ ശക്തമായി ഊട്ടിയുറപ്പിക്കപ്പെട്ട ശേഷവും അതിനെ ലംഘിച്ചവരും, കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കല്പിച്ച കുടുംബ ബന്ധങ്ങളെ അറുത്ത് കളയുകയും ചെയ്യുന്നവരാണവർ. അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു. ദൗർഭാഗ്യവാന്മാരായ അക്കൂട്ടർ അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെടും. അവർക്കാണ് നരകമാകുന്ന ചീത്ത ഭവനം.
ئەرەپچە تەپسىرلەر:
اَللّٰهُ یَبْسُطُ الرِّزْقَ لِمَنْ یَّشَآءُ وَیَقْدِرُ ؕ— وَفَرِحُوْا بِالْحَیٰوةِ الدُّنْیَا ؕ— وَمَا الْحَیٰوةُ الدُّنْیَا فِی الْاٰخِرَةِ اِلَّا مَتَاعٌ ۟۠
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ചിലർക്ക് ഉപജീവനം വിശാലമാക്കുകയും, അവൻ ഉദ്ദേശിക്കുന്ന മറ്റു ചിലർക്ക് അത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഉപജീവനം വിശാലമാക്കുക എന്നത് ഒരാളുടെ സൗഭാഗ്യത്തിൻറെയോ അല്ലാഹു അയാളെ ഇഷ്ടപ്പെടുന്നു എന്നതിന്റെയോ അടയാളമല്ല. ഉപജീവനം ഇടുങ്ങിപ്പോകുന്നത് ദൗർഭാഗ്യത്തിൻറെയും അടയാളമല്ല. (അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകജീവിതത്തിൽ സന്തോഷമടയുകയും, അതിലേക്ക് ചായുകയും അതിൽ തൃപ്തിയടയുകയും ചെയ്തിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം നശിച്ചുപോകുന്ന ഒരു ചെറുവിഭവം മാത്രമാകുന്നു.
ئەرەپچە تەپسىرلەر:
وَیَقُوْلُ الَّذِیْنَ كَفَرُوْا لَوْلَاۤ اُنْزِلَ عَلَیْهِ اٰیَةٌ مِّنْ رَّبِّهٖ ؕ— قُلْ اِنَّ اللّٰهَ یُضِلُّ مَنْ یَّشَآءُ وَیَهْدِیْۤ اِلَیْهِ مَنْ اَنَابَ ۟ۖۚ
അല്ലാഹുവിലും അവൻ്റെ ദൃഷ്ടാന്തങ്ങളിലും അവിശ്വസിച്ചവർ പറയുന്നു: മുഹമ്മദിന് അവന്റെ രക്ഷിതാവിങ്കൽ നിന്ന് അവൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തതെന്താണ്? (അങ്ങനെ വല്ലതും ലഭിച്ചിരുന്നു) എങ്കിൽ ഞങ്ങൾ അവനിൽ വിശ്വസിക്കുമായിരുന്നല്ലോ. നബിയേ! ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവെക്കുന്ന ഇക്കൂട്ടരോട് പറയുക: തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു; അതവൻ്റെ നീതി മാത്രമാണ്. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് അവൻ തന്നിലേക്ക് മാർഗദർശനം നൽകുകയും ചെയ്യുന്നു; അത് അവൻ്റെ ഔദാര്യവുമാണ്. ദൃഷ്ടാന്തങ്ങൾ വന്നുകിട്ടിയാൽ സന്മാർഗം ലഭിക്കുമെന്നു പറയാൻ അവരുടെ കയ്യിലില്ല അതിൻ്റെ നിയന്ത്രണമുള്ളത്.
ئەرەپچە تەپسىرلەر:
اَلَّذِیْنَ اٰمَنُوْا وَتَطْمَىِٕنُّ قُلُوْبُهُمْ بِذِكْرِ اللّٰهِ ؕ— اَلَا بِذِكْرِ اللّٰهِ تَطْمَىِٕنُّ الْقُلُوْبُ ۟ؕ
അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ സ്തുതിച്ചു കൊണ്ടും പുകഴ്ത്തി കൊണ്ടും അല്ലാഹുവിനെ ദിക്ർ ചെയ്തു കൊണ്ടും, അവൻ്റെ ഗ്രന്ഥം പാരായണം ചെയ്തു കൊണ്ടും ശ്രദ്ധിച്ചു കേട്ടുകൊണ്ടും മറ്റുപല തരം ദിക്റുകൾ കൊണ്ടും ഹൃദയങ്ങൾ ശാന്തമാകുന്നവരാണവർ; അവരെയാണ് അല്ലാഹു സന്മാർഗത്തിലേക്ക് നയിക്കുക. അറിയുക! അല്ലാഹുവെപ്പറ്റിയുള്ള ഓർമ കൊണ്ട് മാത്രമാണ് മനസ്സുകൾ ശാന്തമായിത്തീരുന്നത്. അപ്രകാരമാണ് ഹൃദയങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• الترغيب في جملة من فضائل الأخلاق الموجبة للجنة، ومنها: حسن الصلة، وخشية الله تعالى، والوفاء بالعهود، والصبر والإنفاق، ومقابلة السيئة بالحسنة والتحذير من ضدها.
• സ്വർഗപ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരുപിടി സൽസ്വഭാവങ്ങൾ ഈ ആയത്തുകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. നല്ല രൂപത്തിൽ കുടുംബബന്ധങ്ങൾ ചേർക്കൽ, അല്ലാഹുവിനോട് ഭയഭക്തി കാത്തുസൂക്ഷിക്കൽ, കരാർ പാലനം, ക്ഷമ കൈക്കൊള്ളൽ, ദാനധർമ്മങ്ങൾ നിർവ്വഹിക്കൽ, തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കൽ എന്നിങ്ങനെയുള്ള നന്മകൾക്കുള്ള പ്രോത്സാഹനവും, അവക്ക് വിരുദ്ധമായ ദുഷ്സ്വഭാവങ്ങളിൽ നിന്നുള്ള താക്കീതും ഈ ആയത്തുകളിലുണ്ട്.

• أن مقاليد الرزق بيد الله سبحانه وتعالى، وأن توسعة الله تعالى أو تضييقه في رزق عبدٍ ما لا ينبغي أن يكون موجبًا لفرح أو حزن، فهو ليس دليلًا على رضا الله أو سخطه على ذلك العبد.
• ഉപജീവനത്തിൻ്റെ നിയന്ത്രണം അല്ലാഹുവിൻറെ കയ്യിലാകുന്നു. ഒരാളുടെ ഉപജീവനം അല്ലാഹു വിശാലമാക്കുന്നതോ കുടുസ്സാക്കുന്നതോ അവനെ ആഹ്ളാദവാനോ ദുഃഖിതനോ ആകേണ്ടതില്ല. അവനെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്നതിനോ വെറുക്കുന്നു എന്നതിനോ തെളിവല്ല അത്.

• أن الهداية ليست بالضرورة مربوطة بإنزال الآيات والمعجزات التي اقترح المشركون إظهارها.
• ബഹുദൈവാരാധകർ നിർദേശിക്കുന്ന ദൃഷ്ടാന്തങ്ങളും അത്ഭുതസംഭവങ്ങളും അവതരിച്ചാൽ മാത്രമേ സന്മാർഗത്തിലേക്ക് വഴിനയിക്കപ്പെടൂ എന്നില്ല.

• من آثار القرآن على العبد المؤمن أنه يورثه طمأنينة في القلب.
• ഹൃദയത്തിന് സമാധാനം ലഭിക്കുക എന്നത് ഖുർആൻ കൊണ്ട് സത്യവിശ്വാസിക്കുണ്ടാവുന്ന ഫലങ്ങളിൽ പെട്ടതാണ്.

 
مەنالار تەرجىمىسى سۈرە: رەئد
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش