قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (26) سۈرە: سۈرە نەھل
قَدْ مَكَرَ الَّذِیْنَ مِنْ قَبْلِهِمْ فَاَتَی اللّٰهُ بُنْیَانَهُمْ مِّنَ الْقَوَاعِدِ فَخَرَّ عَلَیْهِمُ السَّقْفُ مِنْ فَوْقِهِمْ وَاَتٰىهُمُ الْعَذَابُ مِنْ حَیْثُ لَا یَشْعُرُوْنَ ۟
ഇക്കൂട്ടർക്ക് മുൻപുണ്ടായിരുന്ന നിഷേധികളും തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാർക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. അപ്പോൾ അല്ലാഹു അവരുടെ കെട്ടിടങ്ങൾ അടിയോടെ തകർത്തു കളഞ്ഞു. അങ്ങനെ അവയുടെ മേൽക്കൂരകൾ അവർക്കു മുകളിൽ തകർന്നു വീണു. അവർ പ്രതീക്ഷിക്കാത്ത രൂപത്തിൽ അവർക്ക് ശിക്ഷ വന്നെത്തുകയും ചെയ്തു. തങ്ങളുടെ കെട്ടിടങ്ങൾ തങ്ങളെ സംരക്ഷിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ; എന്നാൽ അതു കൊണ്ട് തന്നെ അവർ നശിപ്പിക്കപ്പെട്ടു.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• في الآيات من أصناف نعم الله على العباد شيء عظيم، مجمل ومفصل، يدعو الله به العباد إلى القيام بشكره وذكره ودعائه.
• ഈ ആയത്തുകളിൽ അല്ലാഹുവിൻ്റെ വ്യത്യസ്തങ്ങളായ അനേകം മഹത്തരമായ അനുഗ്രഹങ്ങൾ -ചുരുക്കത്തിലും വിശദീകരിച്ചു കൊണ്ടും- പരാമർശിക്കപ്പെട്ടിരിക്കുന്നു. ഇവ പറഞ്ഞു നൽകുന്നതിലൂടെ അല്ലാഹു അവൻ്റെ അടിമകളെ തനിക്ക് നന്ദി കാണിക്കുവാനും, തന്നെ സ്മരിക്കുവാനും, വിളിച്ചു പ്രാർത്ഥിക്കാനും ക്ഷണിക്കുന്നു.

• طبيعة الإنسان الظلم والتجرُّؤ على المعاصي والتقصير في حقوق ربه، كَفَّار لنعم الله، لا يشكرها ولا يعترف بها إلا من هداه الله.
• അതിക്രമം പ്രവർത്തിക്കുകയും, തിന്മകൾ ചെയ്യാൻ ധൈര്യം കാണിക്കുകയും, തൻ്റെ റബ്ബിനോടുള്ള ബാധ്യതകളിൽ വീഴ്ച വരുത്തുകയും ചെയ്യുക എന്നത് മനുഷ്യൻ്റെ പ്രകൃതത്തിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ അങ്ങേയറ്റം നിഷേധിക്കുന്നവനാണവൻ. അല്ലാഹു സന്മാർഗത്തിലേക്ക് നയിച്ചവരല്ലാതെ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ അംഗീകരിക്കുകയും അവയ്ക്ക് നന്ദി കാണിക്കുകയും ചെയ്യുകയില്ല.

• مساواة المُضِلِّ للضال في جريمة الضلال؛ إذ لولا إضلاله إياه لاهتدى بنظره أو بسؤال الناصحين.
• വഴികേടിലാക്കിയവന് അവനെ പിൻപറ്റി വഴികേടിലായവൻ്റെ പാപഭാരം തുല്യമായി ഉണ്ടായിരിക്കും. കാരണം അവൻ വഴിപിഴപ്പിച്ചില്ലായിരുന്നെങ്കിൽ, സ്വയം ചിന്തിച്ചു കൊണ്ടോ ഗുണകാംക്ഷികളോട് ചോദിച്ചറിഞ്ഞു കൊണ്ടോ ഈ മനുഷ്യൻ സന്മാർഗത്തിലേക്ക് എത്തിയേനേ.

• أَخْذ الله للمجرمين فجأة أشد نكاية؛ لما يصحبه من الرعب الشديد، بخلاف الشيء الوارد تدريجيًّا.
• അതിക്രമികളെ അല്ലാഹു പൊടുന്നനെ പിടികൂടുകയെന്നത് ഏറ്റവും കടുത്ത ശിക്ഷയാണ്. കാരണം പൊടുന്നനെ സംഭവിക്കുന്ന വിപത്ത് ഉണ്ടാക്കുന്ന ഭയം കടുത്തതായിരിക്കും. പതിയെപതിയെ വന്നെത്തുന്നത് പോലെയായിരിക്കില്ല അത്.

 
مەنالار تەرجىمىسى ئايەت: (26) سۈرە: سۈرە نەھل
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم - تەرجىمىلەر مۇندەرىجىسى

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

تاقاش