قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (69) سۈرە: سۈرە نەھل
ثُمَّ كُلِیْ مِنْ كُلِّ الثَّمَرٰتِ فَاسْلُكِیْ سُبُلَ رَبِّكِ ذُلُلًا ؕ— یَخْرُجُ مِنْ بُطُوْنِهَا شَرَابٌ مُّخْتَلِفٌ اَلْوَانُهٗ فِیْهِ شِفَآءٌ لِّلنَّاسِ ؕ— اِنَّ فِیْ ذٰلِكَ لَاٰیَةً لِّقَوْمٍ یَّتَفَكَّرُوْنَ ۟
ശേഷം നീ ആഗ്രഹിക്കുന്ന ഫലങ്ങളിൽ നിന്നെല്ലാം ഭക്ഷിച്ചു കൊള്ളുക. നിൻ്റെ രക്ഷിതാവ് നിനക്ക് ബോധനം നൽകിയിരിക്കുന്ന, നിനക്കായി ഒരുക്കിത്തന്ന വഴികളിൽ പ്രവേശിച്ചു കൊള്ളുക. ആ തേനീച്ചകളുടെ വയറിൽ നിന്ന് വ്യത്യസ്ത നിറങ്ങളിലുള്ള തേൻ പുറത്തു വരുന്നു. അതിൽ വെള്ളയും മഞ്ഞയും മറ്റുമെല്ലാമുണ്ട്. ജനങ്ങൾക്കുള്ള ശമനം അതിലുണ്ട്. അതുകൊണ്ടവർ രോഗങ്ങൾ ചികിത്സിക്കുന്നു. തീർച്ചയായും തേനീച്ചക്ക് നൽകപ്പെട്ട ഈ ബോധനത്തിലും, അതിൻ്റെ വയറുകളിൽ നിന്ന് പുറത്തു വരുന്ന തേനിലും ചിന്തിക്കുന്ന ജനങ്ങൾക്ക് അല്ലാഹുവിൻ്റെ ശക്തിയും സൃഷ്ടികളുടെ കാര്യങ്ങളിലുള്ള അവൻ്റെ നിയന്ത്രണവും ബോധ്യപ്പെടുത്തുന്ന തെളിവുണ്ട്. അവരാണല്ലോ ഗുണപാഠമുൾക്കൊള്ളുന്നവർ.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• جعل تعالى لعباده من ثمرات النخيل والأعناب منافع للعباد، ومصالح من أنواع الرزق الحسن الذي يأكله العباد طريًّا ونضيجًا وحاضرًا ومُدَّخَرًا وطعامًا وشرابًا.
• ഈത്തപ്പഴത്തിൽ നിന്നും മുന്തിരിയിൽ നിന്നും അല്ലാഹു അവൻ്റെ അടിമകൾക്ക് അനേകം ഉപകാരങ്ങൾ നൽകുന്നു. പച്ചയായും, പാകമായ നിലക്കും, അപ്പപ്പോൾ തന്നെയോ അല്ലെങ്കിൽ സൂക്ഷിച്ചുവെച്ച ശേഷമോ ഭക്ഷണമായും പാനീയമായും അവരതിൽ നിന്ന് വ്യത്യസ്ത തരം ഭക്ഷണങ്ങൾ കഴിക്കുന്നു.

• في خلق النحلة الصغيرة وما يخرج من بطونها من عسل لذيذ مختلف الألوان بحسب اختلاف أرضها ومراعيها، دليل على كمال عناية الله تعالى، وتمام لطفه بعباده، وأنه الذي لا ينبغي أن يوحَّد غيره ويُدْعى سواه.
ചെറിയ തേനീച്ചയുടെ സൃഷ്ടിപ്പിലും, അതിൻ്റെ വയറ്റിൽ നിന്ന് പുറത്തു വരുന്ന -നാടിനും മേച്ചിൽ പുറങ്ങൾക്കും അനുസരിച്ച് മാറ്റമുണ്ടാകുന്ന- രുചികരമായ വ്യത്യസ്ത നിറങ്ങളിലുള്ള തേനിലും അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലെ അതീവശ്രദ്ധയുടെയും അവൻ്റെ അടിമകളോടുള്ള അനുകമ്പയുടെയും തെളിവുണ്ട്. അതിനാൽ അല്ലാഹുവിനെപ്പോലെ മറ്റാരെയും ആരാധിച്ചുകൂടാ. അവനല്ലാത്ത മറ്റൊരാളോടും പ്രാർഥിച്ചുകൂടാ.

• من منن الله العظيمة على عباده أن جعل لهم أزواجًا ليسكنوا إليها، وجعل لهم من أزواجهم أولادًا تقرُّ بهم أعينهم، ويخدمونهم ويقضون حوائجهم، وينتفعون بهم من وجوه كثيرة.
• അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളിൽ പെട്ടതാണ് അവർക്ക് സമാധാനം കണ്ടെത്താൻ കഴിയുന്ന ഇണകളെ അല്ലാഹു അവർക്ക് നൽകിയെന്നത്. അവരുടെ കൺകുളിർപ്പിക്കുന്ന സന്താനങ്ങളെയും ആ ഇണകളിലൂടെ അല്ലാഹു അവർക്ക് നൽകി. അവർ ഇവരെ സേവിക്കുകയും, ഇവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയും ചെയ്യുന്നു. മറ്റനേകം വഴികളിലൂടെ അവർക്ക് സന്താനങ്ങൾ പ്രയോജനപ്പെടുകയും ചെയ്യുന്നു.

 
مەنالار تەرجىمىسى ئايەت: (69) سۈرە: سۈرە نەھل
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم - تەرجىمىلەر مۇندەرىجىسى

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

تاقاش