Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: كەھپ   ئايەت:
وَاصْبِرْ نَفْسَكَ مَعَ الَّذِیْنَ یَدْعُوْنَ رَبَّهُمْ بِالْغَدٰوةِ وَالْعَشِیِّ یُرِیْدُوْنَ وَجْهَهٗ وَلَا تَعْدُ عَیْنٰكَ عَنْهُمْ ۚ— تُرِیْدُ زِیْنَةَ الْحَیٰوةِ الدُّنْیَا ۚ— وَلَا تُطِعْ مَنْ اَغْفَلْنَا قَلْبَهٗ عَنْ ذِكْرِنَا وَاتَّبَعَ هَوٰىهُ وَكَانَ اَمْرُهٗ فُرُطًا ۟
തങ്ങളുടെ രക്ഷിതാവിനെ നിഷ്കളങ്കമായി, രാവിലെയും വൈകുന്നേരവും ആരാധിക്കുകയും, വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നവരോടൊപ്പമുള്ള കൂട്ടുകെട്ട് നീ മുറുകെപിടിക്കുക. അവരിൽ നിന്ന് നിൻ്റെ കണ്ണുകൾ വിട്ടുപോവുകയും, സമ്പത്തും സ്ഥാനമാനങ്ങളും ഉള്ളവരോടൊപ്പം കൂട്ടുകൂടുന്നത് നീ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യട്ടെ. നമ്മുടെ സ്മരണയെ കുറിച്ച് അശ്രദ്ധമായ, മുദ്രവെക്കപ്പെട്ട ഹൃദയമുള്ള ഒരാളെയും നീ അനുസരിക്കരുത്. നിൻ്റെ സദസ്സിൽ നിന്ന് ദരിദ്രരെ മാറ്റിനിർത്താനാണ് അവൻ നിന്നോട് കൽപ്പിക്കുക. തൻ്റെ രക്ഷിതാവിനെ അനുസരിക്കുന്നതിനെക്കാൾ അവൻ മുൻഗണന നൽകിയിരിക്കുന്നത് തൻ്റെ ദേഹേഛയെ പിൻപറ്റുന്നതിനാണ്. അവൻ്റെ പ്രവർത്തനങ്ങളാകട്ടെ, വ്യർത്ഥവുമായിരിക്കുന്നു.
ئەرەپچە تەپسىرلەر:
وَقُلِ الْحَقُّ مِنْ رَّبِّكُمْ ۫— فَمَنْ شَآءَ فَلْیُؤْمِنْ وَّمَنْ شَآءَ فَلْیَكْفُرْ ۚ— اِنَّاۤ اَعْتَدْنَا لِلظّٰلِمِیْنَ نَارًا اَحَاطَ بِهِمْ سُرَادِقُهَا ؕ— وَاِنْ یَّسْتَغِیْثُوْا یُغَاثُوْا بِمَآءٍ كَالْمُهْلِ یَشْوِی الْوُجُوْهَ ؕ— بِئْسَ الشَّرَابُ ؕ— وَسَآءَتْ مُرْتَفَقًا ۟
അല്ലാഹുവിൻ്റെ റസൂലേ! അശ്രദ്ധമായ ഹൃദയങ്ങളുള്ള, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയെ അവഗണിച്ചവരോട് താങ്കൾ പറയുക: ഞാൻ കൊണ്ടുവന്നിരിക്കുന്നതെന്തോ; അതാകുന്നു സത്യം. അതാകട്ടെ അല്ലാഹുവിൽ നിന്നുള്ളതാകുന്നു; എൻ്റെ അടുക്കൽ നിന്നുള്ളതല്ല. (അല്ലാഹുവിൽ) വിശ്വസിച്ചവരെ ആട്ടിപ്പറഞ്ഞയക്കൂ എന്ന നിങ്ങളുടെ ആവശ്യം ഞാൻ അംഗീകരിക്കുന്നതല്ല. നിങ്ങളുടെ കൂട്ടത്തിൽ നിന്നാരെങ്കിലും ഈ സത്യത്തിൽ വിശ്വസിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അതിൽ വിശ്വസിക്കട്ടെ. അവന് ലഭിക്കുന്ന പ്രതിഫലത്തിൽ അവന് നാളെ സന്തോഷിക്കാവുന്നതാണ്. നിങ്ങളിലാരെങ്കിലും ഇതിനെ നിഷേധിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവൻ നിഷേധിക്കട്ടെ; അവനെ കാത്തിരിക്കുന്ന ശിക്ഷ (കാണുമ്പോൾ) അവൻ ദുഃഖിക്കുന്നതാണ്. തീർച്ചയായും നാം, അല്ലാഹുവിലുള്ള നിഷേധം തിരഞ്ഞെടുത്തു കൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് ഭീകരമായ നരകം ഒരുക്കിവെച്ചിരിക്കുന്നു. അതിന്റെ ഭിത്തികൾ അവരെ അടിമുടി വലയം ചെയ്യുന്നതാണ്; അവർക്കതിൽ നിന്ന് ഓടിരക്ഷപ്പെടാൻ സാധിക്കുന്നതല്ല. കടുത്ത ദാഹത്തിൽ നിന്ന് രക്ഷപ്പെടാൻ വെള്ളം ആവശ്യപ്പെട്ടാൽ കടുത്ത ചൂടുള്ള, ഉരുകിയ ലോഹത്തിൻ്റെ ദ്രാവകമായിരിക്കും അവർക്ക് ലഭിക്കുന്ന സഹായം. അതിൻ്റെ കഠിനമായ ചൂട് അവരുടെ മുഖങ്ങളെ എരിച്ചു കളയും. അവർക്ക് സഹായമായി നൽകപ്പെടുന്ന ഈ വെള്ളം എത്ര മോശമായിരിക്കുന്നു; അതവരുടെ ദാഹം ശമിപ്പിക്കുകയില്ല. അല്ല! യഥാർത്ഥത്തിൽ അവരുടെ ദാഹം വർദ്ധിപ്പിക്കുകയാണ് അത് ചെയ്യുക. അവരുടെ മുഖങ്ങളെ കരിച്ചു കളയുന്ന അഗ്നിയെ അത് കെടുത്തിക്കളയുകയുമില്ല. അവർ എത്തിച്ചേർന്നിരിക്കുന്ന സങ്കേതവും, അവർ വസിക്കുന്ന വാസസ്ഥലവും -അതായത് നരകം- എത്ര മോശമായിരിക്കുന്നു.
ئەرەپچە تەپسىرلەر:
اِنَّ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ اِنَّا لَا نُضِیْعُ اَجْرَ مَنْ اَحْسَنَ عَمَلًا ۟ۚ
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ തങ്ങളുടെ പ്രവർത്തനം നന്നാക്കിയിരിക്കുന്നു. അവർക്ക് മഹത്തരമായ പ്രതിഫലമുണ്ട്. തീർച്ചയായും പ്രവർത്തനം നന്നാക്കിയവരുടെ പ്രതിഫലം നാം പാഴാക്കികളയുകയില്ല. മറിച്ച്, അവരുടെ പ്രതിഫലം -ഒരു കുറവും വരുത്താതെ- പരിപൂർണ്ണമായി നാമവർക്ക് നൽകുന്നതാണ്.
ئەرەپچە تەپسىرلەر:
اُولٰٓىِٕكَ لَهُمْ جَنّٰتُ عَدْنٍ تَجْرِیْ مِنْ تَحْتِهِمُ الْاَنْهٰرُ یُحَلَّوْنَ فِیْهَا مِنْ اَسَاوِرَ مِنْ ذَهَبٍ وَّیَلْبَسُوْنَ ثِیَابًا خُضْرًا مِّنْ سُنْدُسٍ وَّاِسْتَبْرَقٍ مُّتَّكِـِٕیْنَ فِیْهَا عَلَی الْاَرَآىِٕكِ ؕ— نِعْمَ الثَّوَابُ ؕ— وَحَسُنَتْ مُرْتَفَقًا ۟۠
(അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ഇക്കൂട്ടർ; അവർക്ക് എന്നെന്നും വസിക്കാനുള്ള വാസസ്ഥലമായി സ്വർഗമുണ്ടായിരിക്കുന്നതാണ്. അതിലെ സൗധങ്ങൾക്ക് താഴ്ഭാഗത്തു കൂടെയായി സ്വർഗത്തിലെ പരിശുദ്ധമായ അരുവികൾ ഒഴുകുന്നു. സ്വർണ്ണത്തിൻ്റെ വളകൾ ധരിപ്പിക്കപ്പെട്ടു കൊണ്ട് അവർ അലങ്കരിക്കപ്പെടുന്നതാണ്. കട്ടിയുള്ളതും നേരിയതുമായ പട്ടിൻ്റെ തുണികൾ അവരവിടെ ധരിക്കുന്നതാണ്. ചുറ്റും മറക്കുന്ന മനോഹരമായ വിരിപ്പുകളാൽ അലങ്കരിക്കപ്പെട്ട കട്ടിലുകളിൽ അവർ ചാരിയിരിക്കുന്നതാണ്. അവരുടെ പ്രതിഫലം എത്ര നല്ല പ്രതിഫലമായിരിക്കുന്നു. അവർക്ക് താമസിക്കാൻ എത്ര നല്ല വാസസ്ഥലവും ഭവനുമായിരിക്കുന്നു സ്വർഗം!
ئەرەپچە تەپسىرلەر:
وَاضْرِبْ لَهُمْ مَّثَلًا رَّجُلَیْنِ جَعَلْنَا لِاَحَدِهِمَا جَنَّتَیْنِ مِنْ اَعْنَابٍ وَّحَفَفْنٰهُمَا بِنَخْلٍ وَّجَعَلْنَا بَیْنَهُمَا زَرْعًا ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! രണ്ട് പുരുഷന്മാരുടെ ഉപമ അവർക്ക് വിവരിച്ചു നൽകുക. ഒരാൾ (അല്ലാഹുവിനെ) നിഷേധിച്ച വ്യക്തിയും, മറ്റൊരാൾ (അല്ലാഹുവിൽ) വിശ്വസിച്ച വ്യക്തിയുമാണ്. അതിൽ, കാഫിറിന് (അല്ലാഹുവിനെ നിഷേധിച്ച വ്യക്തിക്ക്) നാം മുന്തിരികളുടെ രണ്ട് തോട്ടങ്ങൾ നൽകി. ആ രണ്ട് തോട്ടങ്ങളെയും ഈത്തപ്പന കൊണ്ട് നാം വലയം ചെയ്തു. അതിനുള്ളിലെ മൈതാനിയിൽ നാം ധാന്യങ്ങൾ മുളപ്പിക്കുകയും ചെയ്തു.
ئەرەپچە تەپسىرلەر:
كِلْتَا الْجَنَّتَیْنِ اٰتَتْ اُكُلَهَا وَلَمْ تَظْلِمْ مِّنْهُ شَیْـًٔا ۙ— وَّفَجَّرْنَا خِلٰلَهُمَا نَهَرًا ۟ۙ
ഓരോ തോട്ടവും അതിൻ്റെ ഫലങ്ങൾ -ഈത്തപ്പഴവും മുന്തിരിയും ധാന്യവും- നൽകി. അതിൽ ഒരു കുറവും ഉണ്ടായില്ല. മറിച്ച് അവയുടെ ഉല്പാദനം പരിപൂർണ്ണമായിരുന്നു. അവയ്ക്കിടയിലൂടെ -ചെടികൾ നനക്കുവാൻ എളുപ്പമാകുന്ന രൂപത്തിൽ- നാം ഒരു നദി ഒഴുക്കുകയും ചെയ്തു.
ئەرەپچە تەپسىرلەر:
وَّكَانَ لَهٗ ثَمَرٌ ۚ— فَقَالَ لِصَاحِبِهٖ وَهُوَ یُحَاوِرُهٗۤ اَنَا اَكْثَرُ مِنْكَ مَالًا وَّاَعَزُّ نَفَرًا ۟
രണ്ട് തോട്ടങ്ങളുള്ള വ്യക്തിക്ക് ധാരാളം സമ്പാദ്യവും മറ്റു ഫലങ്ങളുമുണ്ടായിരുന്നു. (അല്ലാഹുവിൽ) വിശ്വസിച്ച തൻ്റെ കൂട്ടുകാരനോട് സംസാരിച്ചു കൊണ്ടിരിക്കെ, അയാളിൽ സ്വാധീനം ചെലുത്തുന്നതിന് വേണ്ടി, (തൻ്റെ സമ്പാദ്യത്തിൽ) വഞ്ചിതനായി കൊണ്ട് അയാൾ പറഞ്ഞു: നിന്നെക്കാൾ സമ്പാദ്യമുള്ളവൻ ഞാനാണ്. നിന്നെക്കാൾ സ്ഥാനമുള്ളതും കൂടുതൽ ശക്തമായ സംഘബലമുള്ളതും എനിക്കാണ്.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• فضيلة صحبة الأخيار، ومجاهدة النفس على صحبتهم ومخالطتهم وإن كانوا فقراء؛ فإن في صحبتهم من الفوائد ما لا يُحْصَى.
• സച്ചരിതരോട് കൂട്ടുകൂടുന്നതിൻ്റെ ശ്രേഷ്ഠത. അവർ ദരിദ്രരാണെങ്കിലും അവരോടൊപ്പം കൂട്ടുകൂടാനും അവരുമായി കൂടിക്കലരാനും മനസ്സിനെ ശക്തമായി പ്രേരിപ്പിക്കേണ്ടതുണ്ട്. കാരണം അവരുമായുള്ള സുഹൃദ്ബന്ധത്തിൽ എണ്ണിക്കണക്കാക്കാൻ കഴിയാത്ത പ്രയോജനങ്ങളുണ്ട്.

• كثرة الذكر مع حضور القلب سبب للبركة في الأعمار والأوقات.
• ഹൃദയസാന്നിധ്യത്തോടെ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നത് ആയുസ്സിലും സമയത്തിലും അല്ലാഹുവിൻ്റെ അനുഗ്രഹം വർദ്ധിക്കാൻ കാരണമാകും.

• قاعدتا الثواب وأساس النجاة: الإيمان مع العمل الصالح؛ لأن الله رتب عليهما الثواب في الدنيا والآخرة.
• അല്ലാഹുവിലും അവൻ്റെ ദീനിലും വിശ്വസിക്കുക, ഒപ്പം സൽകർമ്മങ്ങൾ പ്രവർത്തിക്കുക; സ്വർഗം പ്രതിഫലമായി ലഭിക്കാനും, വിജയം നേടാനുമുള്ള രണ്ട് അടിത്തറകളാണിവ. കാരണം ഇഹലോകത്തും പരലോകത്തും ഇതിൻ്റെ അടിസ്ഥാനത്തിലാണ് അല്ലാഹു പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.

 
مەنالار تەرجىمىسى سۈرە: كەھپ
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش