قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (14) سۈرە: سۈرە كەھپ
وَّرَبَطْنَا عَلٰی قُلُوْبِهِمْ اِذْ قَامُوْا فَقَالُوْا رَبُّنَا رَبُّ السَّمٰوٰتِ وَالْاَرْضِ لَنْ نَّدْعُوَاۡ مِنْ دُوْنِهٖۤ اِلٰهًا لَّقَدْ قُلْنَاۤ اِذًا شَطَطًا ۟
അവരുടെ ഹൃദയങ്ങൾക്ക് (അല്ലാഹുവിലുള്ള) വിശ്വാസത്തിൽ നാം ശക്തിയും സ്ഥൈര്യവും നൽകി. അതിന് വേണ്ടി തങ്ങളുടെ നാടുകൾ ഉപേക്ഷിക്കാനുള്ള ക്ഷമയും പകർന്നു നൽകി. (അല്ലാഹുവിനെ) നിഷേധിച്ചവനായിരുന്ന രാജാവിന് മുൻപിൽ അവർ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നവരാണ് തങ്ങൾ എന്ന് എഴുന്നേറ്റു നിന്ന് പരസ്യമാക്കിയ സന്ദർഭത്തിലായിരുന്നു അത്. അവർ രാജാവിനോട് പറഞ്ഞു: ഞങ്ങൾ വിശ്വസിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന ഞങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവന് പുറമെ നിരർത്ഥകമായി കെട്ടിയുണ്ടാക്കപ്പെട്ട ആരാധ്യന്മാരെ ഞങ്ങൾ ആരാധിക്കുകയില്ല. അങ്ങനെ അവന് പുറമെ ആരെയെങ്കിലും ഞങ്ങൾ ആരാധിക്കുന്നുവെങ്കിൽ സത്യത്തിൽ നിന്ന് വളരെ അകലെ നിലകൊള്ളുന്ന ഒരു വാക്ക് തന്നെയായിരിക്കും ഞങ്ങൾ പറഞ്ഞിരിക്കുക.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• الداعي إلى الله عليه التبليغ والسعي بغاية ما يمكنه، مع التوكل على الله في ذلك، فإن اهتدوا فبها ونعمت، وإلا فلا يحزن ولا يأسف.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകൻ -അല്ലാഹുവിൽ ഭരമേൽപ്പിച്ചു കൊണ്ട്- തനിക്ക് സാധ്യമായ രൂപത്തിലെല്ലാം അങ്ങേയറ്റം പരിശ്രമിക്കണം. അവർ സന്മാർഗം സ്വീകരിച്ചാൽ അത് വളരെ നല്ല കാര്യം തന്നെ. അവർ സ്വീകരിച്ചില്ലെങ്കിൽ അവൻ അതിൽ ദുഃഖിക്കുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല.

• في العلم بمقدار لبث أصحاب الكهف، ضبط للحساب، ومعرفة لكمال قدرة الله تعالى وحكمته ورحمته.
• ഗുഹാവാസികൾ എത്ര കാലം ഗുഹയിൽ കഴിച്ചു കൂട്ടി എന്നറിയുന്നതിൽ നിന്ന് കണക്ക് സൂക്ഷിക്കുന്നതിൻ്റെ പ്രാധാന്യം ബോധ്യപ്പെടും. അല്ലാഹുവിൻ്റെ ശക്തിയുടെയും യുക്തിയുടെയും കാരുണ്യത്തിൻ്റെയും പൂർണ്ണതയും അതിൽ നിന്ന് ബോധ്യപ്പെടും.

• في الآيات دليل صريح على الفرار بالدين وهجرة الأهل والبنين والقرابات والأصدقاء والأوطان والأموال؛ خوف الفتنة.
• (തൻ്റെ വിശ്വാസത്തിൽ) കുഴപ്പം ബാധിക്കുമെന്ന് ഭയപ്പെടുന്നെങ്കിൽ തൻ്റെ മതം സംരക്ഷിക്കാനായി ഓടിരക്ഷപ്പെടുകയെന്നതിന് ഈ ആയത്തുകളിൽ വ്യക്തമായ തെളിവുണ്ട്. അതിന് വേണ്ടി വീട്ടുകാരെയും സന്താനങ്ങളെയും കുടുംബത്തെയും കൂട്ടുകാരെയും നാടും സമ്പാദ്യവും ഉപേക്ഷിക്കേണ്ടതാണെന്നതിനും ഈ ആയത്തുകളിൽ വ്യക്തമായ തെളിവുണ്ട്.

• ضرورة الاهتمام بتربية الشباب؛ لأنهم أزكى قلوبًا، وأنقى أفئدة، وأكثر حماسة، وعليهم تقوم نهضة الأمم.
• യുവാക്കൾക്ക് കൃത്യമായ ശിക്ഷണം നൽകേണ്ടതിൻ്റെ ആവശ്യകത. കാരണം അവർക്ക് കൂടുതൽ പരിശുദ്ധമായ ഹൃദയവും, നൈർമല്യമേറിയ മനസ്സും, സത്യത്തിന് വേണ്ടിയുള്ള ആവേശവുമുണ്ടായിരിക്കും. സമൂഹങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നത് അവരുടെ തോളേറിക്കൊണ്ടാണ്.

 
مەنالار تەرجىمىسى ئايەت: (14) سۈرە: سۈرە كەھپ
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم - تەرجىمىلەر مۇندەرىجىسى

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

تاقاش