Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: مەريەم   ئايەت:
رَبُّ السَّمٰوٰتِ وَالْاَرْضِ وَمَا بَیْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهٖ ؕ— هَلْ تَعْلَمُ لَهٗ سَمِیًّا ۟۠
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവ്. അവയെ ഉടമപ്പെടുത്തുകയും, അവയുടെ കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നവൻ. അവക്കിടയിലുള്ളതിൻ്റെയും സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും. (അവനാകുന്നു അല്ലാഹു); അതിനാൽ അവനെ മാത്രം നീ ആരാധിക്കുക. അവനാകുന്നു ആരാധനക്ക് അർഹതയുള്ളവൻ. അവനെ ആരാധിക്കുന്നതിൽ നീ ഉറച്ചു നിൽക്കുകയും ചെയ്യുക. അവനുള്ള ആരാധ്യതയിൽ പങ്കുകാരനായി, അവന് തുല്ല്യനോ സമനോ ആയി ആരുമില്ല.
ئەرەپچە تەپسىرلەر:
وَیَقُوْلُ الْاِنْسَانُ ءَاِذَا مَا مِتُّ لَسَوْفَ اُخْرَجُ حَیًّا ۟
പുനരുത്ഥാനത്തെ നിഷേധിക്കുന്ന, (അല്ലാഹുവിനെ) നിഷേധിച്ചവൻ പരിഹാസത്തോടെ പറയുന്നു: ഞാൻ മരിച്ചു കഴിഞ്ഞാൽ ശേഷം എൻ്റെ ഖബറിൽ നിന്ന് രണ്ടാമതൊരു ജീവിതത്തിനായി ഞാൻ ജീവനോടെ പുറത്തു കൊണ്ടു വരപ്പെടുമെന്നോ?! തീർച്ചയായും അത് അസാധ്യം തന്നെ.
ئەرەپچە تەپسىرلەر:
اَوَلَا یَذْكُرُ الْاِنْسَانُ اَنَّا خَلَقْنٰهُ مِنْ قَبْلُ وَلَمْ یَكُ شَیْـًٔا ۟
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇവൻ അവനെ ഇതിന് മുൻപ് സൃഷ്ടിച്ചത് നാമാണെന്ന് ഓർക്കുന്നില്ലേ?! അന്നവൻ ഒന്നുമായിരുന്നില്ലല്ലോ?! (അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ) ആദ്യത്തെ സൃഷ്ടിപ്പ് രണ്ടാമതും സൃഷ്ടിക്കാൻ അല്ലാഹുവിന് കഴിയും എന്നതിനുള്ള തെളിവായി അവന് കണ്ടെത്താൻ കഴിയുമായിരുന്നു. മാത്രമല്ല, രണ്ടാമത്തെ സൃഷ്ടിപ്പ് ഒന്നാമത്തേതിനെക്കാൾ നിസ്സാരവും എളുപ്പവുമാണ്.
ئەرەپچە تەپسىرلەر:
فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّیٰطِیْنَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِیًّا ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവിനെ തന്നെ സത്യം! അവരെ പിഴപ്പിച്ച പിശാചുക്കളോടൊപ്പം, അവരെയും അവരുടെ ഖബറുകളിൽ നിന്ന് വിചാരണവേദിയിലേക്ക് നാം പുറത്തു കൊണ്ടുവരുക തന്നെ ചെയ്യും. ശേഷം നരകത്തിൻ്റെ വാതിലുകളിലേക്ക്, മുട്ടുകുത്തിയ നിലയിൽ അവരെ നാം നിന്ദ്യരായി ആട്ടിത്തെളിക്കുകയും ചെയ്യും; തീർച്ച.
ئەرەپچە تەپسىرلەر:
ثُمَّ لَنَنْزِعَنَّ مِنْ كُلِّ شِیْعَةٍ اَیُّهُمْ اَشَدُّ عَلَی الرَّحْمٰنِ عِتِیًّا ۟ۚ
ശേഷം വഴിപിഴച്ച ഓരോ സംഘത്തിൽ നിന്നും അവരിൽ ഏറ്റവും കടുത്ത ധിക്കാരിയായിരുന്നവരെ -അവരുടെ നേതാക്കളെ- നാം കഠിനവും പരുഷവുമായി വലിച്ചിഴച്ചു കൊണ്ടുവരും.
ئەرەپچە تەپسىرلەر:
ثُمَّ لَنَحْنُ اَعْلَمُ بِالَّذِیْنَ هُمْ اَوْلٰی بِهَا صِلِیًّا ۟
പിന്നീട് നരകത്തിൽ പ്രവേശിക്കാനും അതിലെ കടുത്ത ചൂട് അനുഭവിക്കാനും അതിൽ വെന്തെരിയാനും ഏറ്റവും അർഹതയുള്ളവർ ആരാണെന്ന് നമുക്ക് നല്ലവണ്ണം അറിയാവുന്നതാണ്.
ئەرەپچە تەپسىرلەر:
وَاِنْ مِّنْكُمْ اِلَّا وَارِدُهَا ۚ— كَانَ عَلٰی رَبِّكَ حَتْمًا مَّقْضِیًّا ۟ۚ
ജനങ്ങളേ! നരകത്തിന് മുകളിൽ കൂടി നാട്ടപ്പെടുന്ന സ്വിറാത്വ് പാലത്തിലൂടെ കടന്നുപോകാത്തവരായി നിങ്ങളിൽ ആരും തന്നെയില്ല. അല്ലാഹു നിശ്ചയിച്ചു കഴിഞ്ഞ, ഉറപ്പായും നടപ്പാക്കപ്പെടുന്ന അല്ലാഹുവിൻ്റെ വിധിയാണത്. അവൻ്റെ തീരുമാനത്തെ തടുക്കാൻ ആരും തന്നെയില്ല.
ئەرەپچە تەپسىرلەر:
ثُمَّ نُنَجِّی الَّذِیْنَ اتَّقَوْا وَّنَذَرُ الظّٰلِمِیْنَ فِیْهَا جِثِیًّا ۟
സ്വിറാത്വ് പാലത്തിന് മുകളിലൂടെയുള്ള ഈ നടത്തത്തിന് ശേഷം അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചവരെ നാം രക്ഷപ്പെടുത്തുന്നതാണ്. അതിക്രമികളെ മുട്ടുകുത്തിയ നിലയിൽ നാം ഉപേക്ഷിക്കുന്നതുമാണ്. അവർക്ക് അവിടെ നിന്ന് ഓടിരക്ഷപ്പെടുക സാധ്യമല്ല.
ئەرەپچە تەپسىرلەر:
وَاِذَا تُتْلٰی عَلَیْهِمْ اٰیٰتُنَا بَیِّنٰتٍ قَالَ الَّذِیْنَ كَفَرُوْا لِلَّذِیْنَ اٰمَنُوْۤا ۙ— اَیُّ الْفَرِیْقَیْنِ خَیْرٌ مَّقَامًا وَّاَحْسَنُ نَدِیًّا ۟
നമ്മുടെ ദൂതൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിലെ ആയത്തുകൾ ജനങ്ങൾക്ക് വ്യക്തമായ നിലക്ക് പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ (അല്ലാഹുവിനെ) നിഷേധിച്ചവർ (അല്ലാഹുവിനെ) വിശ്വസിച്ചവരോട് പറയുന്നതാണ്: നമ്മുടെ രണ്ടു പേരുടെയും കൂട്ടത്തിൽ ഏറ്റവും ഉത്തമമായ സ്ഥാനവും വാസസ്ഥലവും ഉള്ളവർ ആരാണ്? നല്ല കൂട്ടവും സമൂഹവും ആർക്കാണുള്ളത്; നമ്മുടെ സംഘത്തിനോ നിങ്ങളുടെ സംഘത്തിനോ?!
ئەرەپچە تەپسىرلەر:
وَكَمْ اَهْلَكْنَا قَبْلَهُمْ مِّنْ قَرْنٍ هُمْ اَحْسَنُ اَثَاثًا وَّرِﺋْﻴًﺎ ۟
(അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർക്ക് മുൻപ് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഐഹികമായ മേൽക്കോയ്മയുടെ പേരിൽ അഹങ്കാരംപൊങ്ങച്ചം നടിച്ചിരുന്ന, എത്രയധികം സമൂഹങ്ങളെയാണ് നാം നശിപ്പിച്ചത്?! അവർ ഇവരെക്കാൾ സമ്പത്തുള്ളവരും, വൈശിഷ്ട്യമേറിയ വസ്ത്രവും ആരോഗ്യം നിറഞ്ഞ ശരീരവുമുള്ളതിനാൽ ഇവരെക്കാൾ കാണാൻ ഭംഗിയുള്ളവരുമായിരുന്നു!
ئەرەپچە تەپسىرلەر:
قُلْ مَنْ كَانَ فِی الضَّلٰلَةِ فَلْیَمْدُدْ لَهُ الرَّحْمٰنُ مَدًّا ۚ۬— حَتّٰۤی اِذَا رَاَوْا مَا یُوْعَدُوْنَ اِمَّا الْعَذَابَ وَاِمَّا السَّاعَةَ ؕ۬— فَسَیَعْلَمُوْنَ مَنْ هُوَ شَرٌّ مَّكَانًا وَّاَضْعَفُ جُنْدًا ۟
അല്ലാഹുവിൻ്റെ റസൂലേ! ആരെങ്കിലും തൻ്റെ വഴികേടിൽ മുഴുകിക്കഴിയുന്നെങ്കിൽ മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹു) അവന് അവധി നീട്ടിനൽകുന്നതാണ്; അങ്ങനെ അവൻ്റെ വഴികേട് വർദ്ധിക്കുന്നതിനാണ് അത്. അവസാനം അവർക്ക് താക്കീത് നൽകപ്പെട്ടിരുന്ന, ഇഹലോകത്ത് വെച്ചു തന്നെ ലഭിക്കുന്ന നേരത്തെയുള്ള ശിക്ഷയോ, അല്ലെങ്കിൽ പിന്നീട് പരലോകത്ത് വെച്ച് ലഭിക്കുന്ന ശിക്ഷയോ കൺമുൻപിൽ കണ്ടുകഴിഞ്ഞാൽ അവർ ആ സന്ദർഭത്തിൽ മനസ്സിലാക്കും; ആരാണ് -അവരുടെ സംഘമാണോ അതല്ല (അല്ലാഹുവിൽ വിശ്വസിച്ചവരുടെ സംഘമാണോ- മോശം സ്ഥാനത്തുള്ളവരും തീർത്തും സഹായികളില്ലാത്തവരുമെന്ന്.
ئەرەپچە تەپسىرلەر:
وَیَزِیْدُ اللّٰهُ الَّذِیْنَ اهْتَدَوْا هُدًی ؕ— وَالْبٰقِیٰتُ الصّٰلِحٰتُ خَیْرٌ عِنْدَ رَبِّكَ ثَوَابًا وَّخَیْرٌ مَّرَدًّا ۟
വഴികേടിൽ അകപ്പെട്ടവർക്ക് വഴികേട് വർദ്ധിക്കുന്നതിനായി സമയം നീട്ടിനൽകുന്നതിന് നേർവിപരീതമായി സന്മാർഗം സ്വീകരിച്ചവർക്ക് അല്ലാഹു (അവനിലുള്ള) വിശ്വാസവും സൽകർമ്മങ്ങളും വർദ്ധിപ്പിച്ചു നൽകുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! ശാശ്വതമായ സൗഭാഗ്യത്തിലേക്ക് നയിക്കുന്ന സൽപ്രവൃത്തികളാണ് നിൻ്റെ രക്ഷിതാവിങ്കൽ കൂടുതൽ പ്രതിഫലം ലഭിക്കാനും ഉത്തമമായ പര്യവസാനത്തിനും സഹായകരമായിട്ടുള്ളത്.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• على المؤمنين الاشتغال بما أمروا به والاستمرار عليه في حدود المستطاع.
• (അല്ലാഹുവിൽ) വിശ്വസിച്ചവർ അവരോട് കൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ വ്യാപൃതരാവുകയും, സാധ്യമാകുന്നിടത്തോളം അതിൽ തുടരുകയും ചെയ്യേണ്ടതുണ്ട്.

• وُرُود جميع الخلائق على النار - أي: المرور على الصراط، لا الدخول في النار - أمر واقع لا محالة.
നരകത്തിൻ്റെ അടുക്കൽ സർവ്വസൃഷ്ടികളും വരുമെന്നത് -അതായത് അവരെല്ലാം സ്വിറാത്വ് പാലത്തിന് മുകളിലൂടെ സഞ്ചരിക്കേണ്ടി വരും- എന്നത് ഉറപ്പായും സംഭവിക്കാനിരിക്കുന്ന കാര്യമാണ്. എന്നാൽ എല്ലാ സൃഷ്ടികളും നരകത്തിൽ പ്രവേശിക്കും എന്ന് ഇതിന് അർത്ഥമില്ല.

• أن معايير الدين ومفاهيمه الصحيحة تختلف عن تصورات الجهلة والعوام.
• വിവരദോഷികളുടെയും പാമരജനങ്ങളുടെയും കാഴ്ചപ്പാടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇസ്ലാമിൻ്റെ അളവുകോലുകളും അതിൻ്റെ ശരികളും.

• من كان غارقًا في الضلالة متأصلًا في الكفر يتركه الله في طغيان جهله وكفره، حتى يطول اغتراره، فيكون ذلك أشد لعقابه.
• വഴികേടിൽ മുങ്ങിക്കുളിക്കുകയും, അല്ലാഹുവിനെ നിഷേധിക്കുന്നതിൽ ഉറച്ചു നിലകൊള്ളുകയും ചെയ്യുന്നവനെ അവൻ്റെ വിവരക്കേടിൻ്റെയും നിഷേധത്തിൻ്റെയും സമുദ്രത്തിൽ അല്ലാഹു ഉപേക്ഷിക്കുന്നതാണ്. അങ്ങനെ അവൻ സ്വയം വഞ്ചിതനായി കാലംകഴിക്കുകയും, അത് അവൻ്റെ ശിക്ഷ കൂടുതൽ കഠിനമാക്കി തീർക്കുകയും ചെയ്യും.

• يثبّت الله المؤمنين على الهدى، ويزيدهم توفيقًا ونصرة، وينزل من الآيات ما يكون سببًا لزيادة اليقين مجازاةً لهم.
• (അല്ലാഹുവിൽ) വിശ്വസിച്ചവരെ അവൻ അവരുടെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതാണ്. അവർക്ക് കൂടുതൽ നന്മയിലേക്ക് സൗകര്യം ചെയ്തു നൽകുകയും, (അതിൻ്റെ വഴിയിൽ അവരെ) സഹായിക്കുകയും ചെയ്യുന്നതാണ്. (അവരുടെ വിശ്വാസത്തിനുള്ള) പ്രതിഫലമായി വിശ്വാസദൃഢത കൂടുതൽ വർദ്ധിപ്പിക്കാൻ കാരണമാകുന്ന ദൃഷ്ടാന്തങ്ങൾ അവർക്കായി അവൻ അവതരിപ്പിക്കുന്നതുമാണ്.

 
مەنالار تەرجىمىسى سۈرە: مەريەم
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش