Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (217) سۈرە: بەقەرە
یَسْـَٔلُوْنَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِیْهِ ؕ— قُلْ قِتَالٌ فِیْهِ كَبِیْرٌ ؕ— وَصَدٌّ عَنْ سَبِیْلِ اللّٰهِ وَكُفْرٌ بِهٖ وَالْمَسْجِدِ الْحَرَامِ ۗ— وَاِخْرَاجُ اَهْلِهٖ مِنْهُ اَكْبَرُ عِنْدَ اللّٰهِ ۚ— وَالْفِتْنَةُ اَكْبَرُ مِنَ الْقَتْلِ ؕ— وَلَا یَزَالُوْنَ یُقَاتِلُوْنَكُمْ حَتّٰی یَرُدُّوْكُمْ عَنْ دِیْنِكُمْ اِنِ اسْتَطَاعُوْا ؕ— وَمَنْ یَّرْتَدِدْ مِنْكُمْ عَنْ دِیْنِهٖ فَیَمُتْ وَهُوَ كَافِرٌ فَاُولٰٓىِٕكَ حَبِطَتْ اَعْمَالُهُمْ فِی الدُّنْیَا وَالْاٰخِرَةِ ۚ— وَاُولٰٓىِٕكَ اَصْحٰبُ النَّارِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟
ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹറം, റജബ് എന്നീ പവിത്രമായ മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനെപ്പറ്റി നബിയേ, ജനങ്ങൾ താങ്കളോട് ചോദിക്കുന്നു. അവരോട് മറുപടി പറയുക: ആ മാസങ്ങളിൽ യുദ്ധം ചെയ്യുകയെന്നത് അല്ലാഹുവിങ്കൽ വലിയ അപരാധവും വെറുക്കപ്പെട്ട കാര്യവും തന്നെയാകുന്നു. എന്നാൽ മുശ്രിക്കുകൾ ചെയ്യുന്ന പോലെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നതും അപരാധം തന്നെയാകുന്നു. മസ്ജിദുൽ ഹറാമിൽ നിന്നു മുഅ്മിനുകളെ തടയുന്നതും, മസ്ജിദുൽ ഹറാമിൻറെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കൽ വിലക്കപ്പെട്ട മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ ഗൗരവമുള്ളതാകുന്നു. അവർ നിലകൊള്ളുന്ന ശിർക്ക് കൊലയെക്കാൾ ഗുരുതരമായതാകുന്നു. അവർക്ക് സാധിക്കുകയാണെങ്കിൽ നിങ്ങളുടെ സത്യ മതത്തിൽ നിന്ന് അവരുടെ തെറ്റായ മതത്തിലേക്ക് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവർ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളിൽ നിന്നാരെങ്കിലും തൻറെ മതത്തിൽ നിന്ന് പിന്മാറി അല്ലാഹുവിൽ ശരിയായ വിശ്വാസമില്ലാത്ത കാഫിറായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ സൽക്കർമ്മങ്ങൾ നിഷ്ഫലമായിത്തീരുന്നതാണ്. പരലോകത്ത് അവർക്ക് പോകാനുള്ള സങ്കേതം നരകമാണ്. അവരതിൽ നിത്യവാസികളുമായിരിക്കും.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• الجهل بعواقب الأمور قد يجعل المرء يكره ما ينفعه ويحب ما يضره، وعلى المرء أن يسأل الله الهداية للرشاد.
• കാര്യങ്ങളുടെ പര്യവസാനത്തെ കുറിച്ച അജ്ഞത നിമിത്തം ഒരാൾ ഉപകാരമുള്ളത് വെറുക്കുകയും ഉപദ്രവകരമായത് ഇഷ്ടപ്പെടുകയും ചെയ്യാനിടയുണ്ട്. നേർമാർഗ്ഗത്തിലേക്കെത്തിപ്പെടാൻ അല്ലാഹുവിനോട് തേടുകയാണ് മനുഷ്യൻ ചെയ്യേണ്ടത്.

• جاء الإسلام بتعظيم الحرمات والنهي عن الاعتداء عليها، ومن أعظمها صد الناس عن سبيل الله تعالى.
• ഇസ്ലാം പവിത്രമായവയെ ആദരിക്കുകയും അവയിൽ അതിക്രമം കാണിക്കുന്നത് വിലക്കുകയും ചെയ്യുന്നു. അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയുക വലിയ അതിക്രമങ്ങളിലൊന്നാകുന്നു.

• لا يزال الكفار أبدًا حربًا على الإسلام وأهله حتَّى يخرجوهم من دينهم إن استطاعوا، والله موهن كيد الكافرين.
(അല്ലാഹുവിനെ) നിഷേധിച്ചവർ ഇസ്ലാമിനോടും അതിൻറെ ആളുകളോടും കടുത്ത പോരാട്ടത്തിൽ തന്നെയായിരിക്കും; മുസ്ലിമീങ്ങളെ -സാധിക്കുമെങ്കിൽ- അവരുടെ മതത്തിൽ നിന്ന് പുറത്തെത്തിക്കുന്നത് വരെ അവരത് തുടരും. എന്നാൽ അല്ലാഹു അവിശ്വാസികളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തുന്നവനാണ്.

• الإيمان بالله تعالى، والهجرة إليه، والجهاد في سبيله؛ أعظم الوسائل التي ينال بها المرء رحمة الله ومغفرته.
• അല്ലാഹുവിലുള്ള വിശ്വാസവും, അവനിലേക്കുള്ള ഹിജ്റയും, അവൻറെ മാർഗ്ഗത്തിലുള്ള ജിഹാദും അല്ലാഹുവിൻറെ പാപമോചനവും കാരുണ്യവും നേടാനുള്ള മഹത്തായ മാർഗ്ഗങ്ങളാണ്.

• حرّمت الشريعة كل ما فيه ضرر غالب وإن كان فيه بعض المنافع؛ مراعاة لمصلحة العباد.
• അടിമകളുടെ നന്മ കണക്കിലെടുത്ത് കൂടുതൽ ഉപദ്രവകരമായ എല്ലാം ഇസ്ലാം നിഷിദ്ധമാക്കി. അതിൽ ചില നന്മകളുണ്ടെങ്കിലും ശരി.

 
مەنالار تەرجىمىسى ئايەت: (217) سۈرە: بەقەرە
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش