Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (130) سۈرە: ئال ئىمران
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَاْكُلُوا الرِّبٰۤوا اَضْعَافًا مُّضٰعَفَةً ۪— وَّاتَّقُوا اللّٰهَ لَعَلَّكُمْ تُفْلِحُوْنَ ۟ۚ
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! -ജാഹിലിയ്യത്തിലെ ജനങ്ങൾ ചെയ്യുന്നത് പോലെ- കടം നൽകിയ നിങ്ങളുടെ മുതലുകളുടെ മേൽ പലിശ ഇരട്ടിയിരട്ടിയായി വാങ്ങിക്കൂട്ടുന്നത് നിങ്ങൾ ഉപേക്ഷിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. എങ്കിൽ ഇഹലോകത്തും പരലോകത്തും നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന നന്മ നിങ്ങൾക്ക് നേടിയെടുക്കാം.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• مشروعية التذكير بالنعم والنقم التي تنزل بالناس حتى يعتبر بها المرء.
• ഒരാൾക്ക് ഗുണപാഠങ്ങൾ സ്വീകരിക്കാൻ കഴിയുന്ന വിധത്തിൽ, മനുഷ്യരെ ബാധിക്കുന്ന നന്മകളും തിന്മകളും അയാളെ ഓർമ്മപ്പെടുത്തുക എന്നത് ഇസ്ലാമികമാണ്.

• من أعظم أسباب تَنَزُّل نصر الله على عباده ورحمته ولطفه بهم: التزامُ التقوى، والصبر على شدائد القتال.
• അല്ലാഹുവിനോടുള്ള സൂക്ഷ്മത മുറുകെ പിടിക്കുകയും, യുദ്ധവേളയിലെ പ്രയാസങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ സഹായവും കാരുണ്യവും അനുകമ്പയും അവൻ്റെ ദാസന്മാർക്ക് മേൽ വന്നിറങ്ങാനുള്ള ഏറ്റവും പ്രധാനമായ കാരണത്തിൽ പെട്ടതാണ്.

• الأمر كله لله تعالى، فيحكم بما يشاء، ويقضي بما أراد، والمؤمن الحق يُسَلم لله تعالى أمره، وينقاد لحكمه.
• കാര്യങ്ങളുടെ നിയന്ത്രണം മുഴുവനും അല്ലാഹിവിൻ്റെ പക്കലാണ്. അവൻ ഉദ്ദേശിക്കുന്നത് പ്രകാരം അവൻ വിധിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നു. യഥാർത്ഥ വിശ്വാസി അല്ലാഹുവിനും അവൻ്റെ കൽപ്പനക്കും കീഴൊതുങ്ങുകയും, അവൻ്റെ വിധിക്ക് സ്വയം സമർപ്പിക്കുകയും ചെയ്യുന്നു.

• الذنوب - ومنها الربا - من أعظم أسباب خِذلان العبد، ولا سيما في مواطن الشدائد والصعاب.
• പലിശ പോലുള്ള തിന്മകൾ മുസ്ലിമിൻ്റെ പരാജയത്തിൻ്റെ പ്രധാന കാരണങ്ങളിൽ പെട്ടതാണ്. പ്രത്യേകിച്ച് കഠിനതകളിലും പ്രയാസവേളകളിലും.

• مجيء النهي عن الربا بين آيات غزوة أُحد يشعر بشمول الإسلام في شرائعه وترابطها بحيث يشير إلى بعضها في وسط الحديث عن بعض.
• ഉഹ്ദ് യുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആയത്തുകൾക്കിടയിൽ പലിശയെ കുറിച്ച് വിലക്കിയതിലൂടെ ഇസ്ലാമിലെ മതനിയമങ്ങളുടെ സമ്പൂർണ്ണതയും, പരസ്പര യോജിപ്പും സൂചിപ്പിക്കുന്നു. ഒരു വിഷയത്തെ കുറിച്ചുള്ള സംസാരത്തിനിടയിൽ മറ്റൊരു കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത് അതിനാലാണ്.

 
مەنالار تەرجىمىسى ئايەت: (130) سۈرە: ئال ئىمران
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش