قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (24) سۈرە: سۈرە ئەھزاب
لِّیَجْزِیَ اللّٰهُ الصّٰدِقِیْنَ بِصِدْقِهِمْ وَیُعَذِّبَ الْمُنٰفِقِیْنَ اِنْ شَآءَ اَوْ یَتُوْبَ عَلَیْهِمْ ؕ— اِنَّ اللّٰهَ كَانَ غَفُوْرًا رَّحِیْمًا ۟ۚ
അല്ലാഹുവുമായി ചെയ്ത കരാറിൽ സത്യസന്ധത പാലിച്ചും, തങ്ങളുടെ കരാർ പൂർത്തീകരിച്ചു കൊണ്ടും സത്യസന്ധത പുലർത്തിയവർക്ക് അല്ലാഹു പ്രതിഫലം നൽകാൻ വേണ്ടിയാണത്. കരാറുകൾ കാറ്റിൽ പറത്തിയ കപടവിശ്വാസികളെ -അല്ലാഹു ഉദ്ദേശിക്കുന്നെങ്കിൽ- അവരുടെ നിഷേധത്തിൽ നിന്ന് പശ്ചാത്തപിക്കാൻ കഴിയുന്നതിന് മുൻപ് മരിപ്പിക്കുന്നതിലൂടെ ശിക്ഷിക്കുന്നതിനും, അല്ലെങ്കിൽ അവർക്ക് പശ്ചാത്തപിക്കാൻ അവസരം നൽകുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതിന് വേണ്ടിയുമത്രെ അത്. തൻ്റെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമത്രെ (റഹീം) അല്ലാഹു.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• تزكية الله لأصحاب رسول الله صلى الله عليه وسلم ، وهو شرف عظيم لهم.
• അല്ലാഹു നബി -ﷺ- യുടെ അനുചരന്മാർക്ക് (സ്വഹാബികൾക്ക്) നൽകിയ മഹത്തായ അംഗീകാരം. അത് അവരെ സംബന്ധിച്ചിടത്തോളം മഹത്തരമായ ആദരവാണ്.

• عون الله ونصره لعباده من حيث لا يحتسبون إذا اتقوا الله.
• അല്ലാഹുവിൻ്റെ അടിമകൾക്ക് അവൻ്റെ സഹായവും അവനിൽ നിന്നുള്ള വിജയവും അവർ പ്രതീക്ഷിക്കാത്ത നിലക്ക് വന്നെത്തും. അവർ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കിൽ.

• سوء عاقبة الغدر على اليهود الذين ساعدوا الأحزاب.
• സഖ്യസേനകളെ സഹായിച്ചു കൊണ്ട് ചതിയും വഞ്ചനയും കാണിച്ച യഹൂദർക്കുണ്ടായ നിന്ദ്യമായ അന്ത്യം.

• اختيار أزواج النبي صلى الله عليه وسلم رضا الله ورسوله دليل على قوة إيمانهنّ.
• നബി -ﷺ- യുടെ പത്നിമാർ അല്ലാഹുവിൻ്റെ തൃപ്തിയും, അവൻ്റെ ദൂതരുടെ തൃപ്തിയും തിരഞ്ഞെടുത്തു എന്നത് അവരുടെ വിശ്വാസത്തിൻ്റെ ശക്തി തെളിയിക്കുന്നു.

 
مەنالار تەرجىمىسى ئايەت: (24) سۈرە: سۈرە ئەھزاب
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم - تەرجىمىلەر مۇندەرىجىسى

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

تاقاش