قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (142) سۈرە: سۈرە نىسا
اِنَّ الْمُنٰفِقِیْنَ یُخٰدِعُوْنَ اللّٰهَ وَهُوَ خَادِعُهُمْ ۚ— وَاِذَا قَامُوْۤا اِلَی الصَّلٰوةِ قَامُوْا كُسَالٰی ۙ— یُرَآءُوْنَ النَّاسَ وَلَا یَذْكُرُوْنَ اللّٰهَ اِلَّا قَلِیْلًا ۟ؗۙ
ഇസ്ലാം പുറമേക്ക് നടിക്കുകയും ഉള്ളിൽ നിഷേധം ഒളിപ്പിച്ചു വെക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനെ വഞ്ചിക്കുകയാണ് കപടവിശ്വാസികൾ. അല്ലാഹുവാണ് അവരെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്. കാരണം, അവരുടെ നിഷേധം അറിഞ്ഞു കൊണ്ട് തന്നെയാണ് അവരുടെ ജീവൻ അവൻ സംരക്ഷിച്ചിരിക്കുന്നത്. പരലോകത്ത് ഏറ്റവും കടുത്ത ശിക്ഷയാണ് അവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്നത്. നിസ്കാരത്തിന് നിന്നാൽ മടിയോടെയും, അതിനോട് വെറുപ്പോടെയുമാണ് അവർ നിൽക്കുക. ജനങ്ങളെ കാണിക്കുക എന്നതും, അവരുടെ ആദരവ് പിടിച്ചു പറ്റുക എന്നതുമാണ് അവരുടെ ഉദ്ദേശം. തങ്ങളുടെ നിസ്കാരം അവർ അല്ലാഹുവിന് നിഷ്കളങ്കമാക്കുകയോ, വളരെ കുറച്ച് മാത്രമല്ലാതെ നിസ്കാരത്തിൽ അവർ അല്ലാഹുവിനെ സ്മരിക്കുകയോ ചെയ്യുകയുമില്ല. മുഅ്മിനുകളെ കാണുമ്പോൾ അവർ അൽപമൊന്ന് അല്ലാഹുവിനെ സ്മരിക്കും.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• بيان صفات المنافقين، ومنها: حرصهم على حظ أنفسهم سواء كان مع المؤمنين أو مع الكافرين.
• കപടവിശ്വാസികളുടെ വിശേഷണങ്ങൾ ഈ ആയത്തുകളിൽ അല്ലാഹു വിശദീകരിക്കുന്നു. മുസ്ലിംകളോടോ അല്ലാത്തവരോടോ ഒപ്പമാകട്ടെ, തങ്ങളുടെ നേട്ടത്തിന് വേണ്ടി മാത്രം പരിശ്രമിക്കുന്ന മനസ്സുള്ളവരാണ് അക്കൂട്ടർ.

• أعظم صفات المنافقين تَذَبْذُبُهم وحيرتهم واضطرابهم، فلا هم مع المؤمنين حقًّا ولا مع الكافرين.
• കപടവിശ്വാസികളുടെ സ്വഭാവങ്ങളിൽ പെട്ടതാണ് അവരുടെ അസ്ഥിരതയും പരിഭ്രാന്തിയും (നിലപാടുകളിലുള്ള) ചാഞ്ചാട്ടവും. അവരൊരിക്കലും പൂർണ്ണമായി മുഅ്മിനുകളോടൊപ്പമാവില്ല. എന്നാൽ കാഫിറുകളോടൊപ്പവുമാവില്ല.

• النهي الشديد عن اتخاذ الكافرين أولياء من دون المؤمنين.
• അല്ലാഹുവിനെ നിഷേധിച്ചവരെ മുസ്ലിംകൾക്ക് പുറമെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നതിൽ നിന്ന് അല്ലാഹു കഠിനമായ താക്കീത് നൽകുന്നു.

• أعظم ما يتقي به المرء عذاب الله تعالى في الآخرة هو الإيمان والعمل الصالح.
• പരലോകത്ത് അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നുള്ള രക്ഷാകവചമായി ഒരാൾക്ക് സ്വീകരിക്കാവുന്നതിൽ വെച്ച് ഏറ്റവും ശക്തമായ കാര്യം അല്ലാഹുവിലുള്ള വിശ്വാസവും സൽകർമ്മങ്ങൾ പ്രവർത്തിക്കലുമാണ്.

 
مەنالار تەرجىمىسى ئايەت: (142) سۈرە: سۈرە نىسا
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم - تەرجىمىلەر مۇندەرىجىسى

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

تاقاش