Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (5) سۈرە: نىسا
وَلَا تُؤْتُوا السُّفَهَآءَ اَمْوَالَكُمُ الَّتِیْ جَعَلَ اللّٰهُ لَكُمْ قِیٰمًا وَّارْزُقُوْهُمْ فِیْهَا وَاكْسُوْهُمْ وَقُوْلُوْا لَهُمْ قَوْلًا مَّعْرُوْفًا ۟
രക്ഷാധികാരികളെ! സമ്പത്ത് ചെലവഴിക്കാൻ അറിയാത്തവർക്ക് നിങ്ങൾ സമ്പാദ്യങ്ങൾ വിട്ടുകൊടുക്കരുത്. മനുഷ്യർക്ക് അവരുടെ ആവശ്യങ്ങളും ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും നിർവ്വഹിക്കാനുള്ള വഴിയായി അല്ലാഹു നിശ്ചയിച്ചതാണ് ഈ സമ്പാദ്യങ്ങൾ. സമ്പത്ത് കൊണ്ടുനടക്കാനോ സംരക്ഷിക്കാനോ കഴിവില്ലാത്തവരാണ് ഇക്കൂട്ടർ. അവർക്ക് മേൽ നിങ്ങൾ ചെലവ് ചെയ്യുകയും, അതിൽ നിന്ന് അവർക്ക് വസ്ത്രം നൽകുകയും ചെയ്യുക. അവരോട് നല്ല മാന്യമായ വാക്ക് പറയുകയും ചെയ്യുക. അവർക്ക് വിവേകം എത്തുകയും, സമ്പത്ത് നല്ല രൂപത്തിൽ ചെലവഴിക്കാൻ സാധിക്കുകയും ചെയ്യുമ്പോൾ ഈ സമ്പത്ത് അവർക്ക് തിരിച്ചു നൽകുന്നതാണെന്ന നല്ല വാഗ്ദത്തം അവർക്ക് നൽകുകയും ചെയ്യുക.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• الأصل الذي يرجع إليه البشر واحد، فالواجب عليهم أن يتقوا ربهم الذي خلقهم، وأن يرحم بعضهم بعضًا.
• മനുഷ്യരുടെയെല്ലാം അടിവേര് ഒന്നാണ്. അതിനാൽ അവരുടെ മേൽ നിർബന്ധമായിട്ടുള്ളത് അവരെ സൃഷ്ടിച്ച അവരുടെ രക്ഷിതാവിനെ സൂക്ഷിക്കുകയും, പരസ്പരം കരുണ കാണിക്കുകയും ചെയ്യുക എന്നതാണ്.

• أوصى الله تعالى بالإحسان إلى الضعفة من النساء واليتامى، بأن تكون المعاملة معهم بين العدل والفضل.
• ദുർബലരായ സ്ത്രീകളോടും അനാഥകളോടും നന്മയിൽ വർത്തിക്കാൻ അല്ലാഹു ഗുണദോഷിക്കുന്നു. നീതിയും നീതിക്കപ്പുറം ഔദാര്യവും മാത്രം അടിസ്ഥാനപ്പെടുത്തി കൊണ്ടായിരിക്കണം അവരോടുള്ള ഇടപാടുകൾ.

• جواز تعدد الزوجات إلى أربع نساء، بشرط العدل بينهن، والقدرة على القيام بما يجب لهن.
• നാലു വരെ ഭാര്യമാരെ വരെ സ്വീകരിക്കുക എന്നത് -ബഹുഭാര്യത്വം- അനുവദനീയമാണ്. എന്നാൽ അവർക്കിടയിൽ നീതി പുലർത്താനും, അവരുടെ കാര്യത്തിലുള്ള നിർബന്ധബാധ്യതകൾ നിറവേറ്റാനും കഴിയണമെന്നുള്ള നിബന്ധനയുണ്ട്.

• مشروعية الحَجْر على السفيه الذي لا يحسن التصرف، لمصلحته، وحفظًا للمال الذي تقوم به مصالح الدنيا من الضياع.
• സമ്പത്ത് കൈകാര്യം ചെയ്യാൻ വേണ്ടതായ വിവരമില്ലാത്തവരിൽ നിന്ന് അവരുടെ സമ്പത്ത് തടുത്തു വെക്കാവുന്നതാണ്. അതിൽ അവന് തന്നെയാണ് പ്രയോജനമുള്ളത്. മനുഷ്യരുടെ ഐഹികജീവിതം നിലനിൽക്കുന്ന സമ്പത്ത് പാഴായിപ്പോകുന്നതിൽ നിന്നുള്ള സംരക്ഷണമാണ് അതിൻ്റെ ഉദ്ദേശം.

 
مەنالار تەرجىمىسى ئايەت: (5) سۈرە: نىسا
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش